മുംബൈ വിസിറ്റ് – 1

ബാല്‍ക്കണിയില്‍ നിന്നുകൊണ്ട് അവള്‍ പല പുരുഷന്മാരെയും നോക്കുന്നതും ചിലര്‍ അവളെ നോക്കി പുഞ്ചിരിച്ചപ്പോള്‍ അവളുടെ മുഖം തുടുക്കുന്നതും ഞാന്‍ പലപ്പോഴും കാണാന്‍ തുടങ്ങി. അത് കാണുമ്പൊള്‍ എനിക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. അവള്‍ വേറെ ആരെയും നോക്കുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല. ഒരു ദിവസം എന്തോ ഇലക്ട്രിക് ജോലിക്ക് വന്ന മധ്യവയസ്കനോട് അവള്‍ ശൃംഗാരച്ചുവയോടെ സംസാരിക്കുന്നതും, അയാള്‍ അവളുടെ അംഗലാവണ്യം ആര്‍ത്തിയോടെ നോക്കുന്നതും കണ്ടപ്പോള്‍ എന്റെ രക്തം തിളച്ചു.
“ഇതിനെന്താ കുഴപ്പം” ഒരു പ്ലഗ് പോയിന്റ് ഇളക്കുന്നതിനിടെ അയാള്‍ അവളോട്‌ ചോദിച്ചു.

“അതില്‍ പ്ലഗ് കേറുന്നില്ല..”

“മോള് കേറ്റി നോക്കിയോ”

അവളുടെ യോനിയുടെ ഭാഗത്തേക്ക് നോക്കിയാണ് ചോദ്യം. ആ നോട്ടത്തില്‍ നിന്നുതന്നെ അയാളുടെ ദ്വയാര്‍ത്ഥം എനിക്ക് മനസിലായി.

“ഉം..ഒത്തിരി ടൈറ്റാ…” അവള്‍ പറഞ്ഞു.

“ശരിക്ക് തള്ളിയാല്‍ ടൈറ്റ് ആണേലും കേറും”

ഒരു വഷളച്ചിരിയോടെ അയാള്‍ പറഞ്ഞു. അവള്‍ക്ക് അയാളോട് ഇഷ്ടമില്ലെന്നും എന്നെ പ്രകൊപിക്കിക്കാന്‍ വേണ്ടി ചെയ്യുന്നതാണ്‌ എന്നറിയാമായിരുന്നെങ്കിലും എനിക്ക് കലികയറി. ഞാന്‍ നേരെ അയാളുടെ അരികിലേക്ക് ചെന്നു.

“ഡാ..” ഞാന്‍ കോപത്തോടെ അയാളെ പിടിച്ചു തിരിച്ചു.

“എന്താ..ങേ? എന്താ?” അയാള്‍ വേഗം അക്രമാസക്തനായി എന്നെ നോക്കി. അടുത്ത നിമിഷം എന്റെ മുഷ്ടി അയാളുടെ മൂക്കില്‍ പതിഞ്ഞു. ഒരു ഞരക്കത്തോടെ അയാള്‍ നിലത്തേക്കിരുന്നു.

“എടുത്തോണ്ട് പോടാ നിന്റെ കോപ്പെല്ലാം..ഇല്ലേല്‍ നിന്നേം ഇതും കൂടി ചേര്‍ത്ത് ഞാന്‍ ദൂരേക്ക് എറിയും പട്ടിക്കഴുവേറീടെ മോനെ” കോപം കൊണ്ട് ഭ്രാന്തുപിടിച്ച ഞാന്‍ അലറി.

അയാള്‍ വേഗം തന്റെ പണി സാധനങ്ങളും എടുത്ത് ഒരക്ഷരം ഉരിയാടാതെ സ്ഥലം വിട്ടു. ഒന്നും സംഭവിക്കാത്ത മട്ടില്‍ രേഖ ഉള്ളിലേക്ക് പോയപ്പോള്‍ അവളെ ഞാന്‍ വിളിച്ചു.

“എടീ”

അവള്‍ പക്ഷെ എന്നെ തിരിഞ്ഞു പോലും നോക്കാതെ ആ വിരിഞ്ഞ നിതംബങ്ങള്‍ തെന്നിച്ച് ഉള്ളിലേക്ക് പൊയ്ക്കളഞ്ഞു. ആ പോക്ക് എന്റെ കോപം ആളിക്കത്തിച്ചു. ഞാന്‍ ചെന്നു മുന്‍വാതില്‍ അടച്ച ശേഷം അവളുടെ മുറിയിലേക്ക് ചെന്നു. അവള്‍ അലസമായി നിന്നുകൊണ്ട് മുടി ചീകുകയായിരുന്നു.

“എടീ..നിന്നെ വിളിച്ചാല്‍ നീ കേള്‍ക്കില്ല അല്ലെ?” കോപാക്രാന്തനായി ഞാന്‍ ചോദിച്ചു.

“കിടന്നു കാറി വിളിക്കണ്ട. എനിക്ക് ചെവി നന്നായി കേള്‍ക്കും” അവള്‍ എന്നെ നോക്കാതെ പറഞ്ഞു.
“നാണമുണ്ടോടീ നിനക്ക് ആ വൃത്തികെട്ട കിഴവനുമായി ശൃംഗരിക്കാന്‍?” എന്റെ ശരീരം കോപം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു.

“ഹും..കിഴവന്‍ ആണേല്‍ എന്താ..അയാളൊരു ആണാണ്..അല്ലാതെ മസിലും പെരുപ്പിച്ചു നടക്കുന്ന ഹിജഡ അല്ല”

രേഖ പതിഞ്ഞ സ്വരത്തിലാണ് അത് പറഞ്ഞതെങ്കിലും അവള്‍ പറഞ്ഞത് എന്റെ മനസ്സില്‍ ശക്തമായി, ഒരു ശൂലം പോലെ തറഞ്ഞുകയറി. ഒരു നിമിഷം അസ്തപ്രജ്ഞനായി ഞാന്‍ നിന്നുപോയി. എനിക്ക് ആ പറഞ്ഞതിനൊരു മറുപടിയും ഉണ്ടായിരുന്നില്ല. അവള്‍ പറഞ്ഞതില്‍ എല്ലാമുണ്ടായിരുന്നു; എല്ലാം. മനസ് തകര്‍ന്നുപോയ ഞാന്‍ ദുര്‍ബ്ബലമായ കാലുകളോടെ എന്റെ മുറിയിലേക്ക് നടന്നു. എന്റെ ബലം മൊത്തം നഷ്ടമായതുപോലെ എനിക്ക് തോന്നി. ജീവിതത്തില്‍ ആദ്യമായി ഞാനൊരു വിലയും നിലയുമില്ലാത്തവാന്‍ ആണെന്ന് എനിക്ക് തോന്നി. ഒരു പെണ്ണിന്റെ നാവില്‍ നിന്ന്, അതും ജീവിതത്തില്‍ ആദ്യമായി അങ്ങേയറ്റം ഇഷ്ടപ്പെട്ടുപോയ പെണ്ണിന്റെ നാവില്‍ നിന്നും ഒരു പുരുഷനും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകളാണ് ഞാന്‍ കേട്ടത്. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ആരുമറിയാതെ ഞാന്‍ കിടന്നു കരഞ്ഞു. കുറെ ഏറെ നേരം. വൈകിട്ട് ചേച്ചി വന്നപ്പോഴേക്കും ഞാന്‍ കുളിയൊക്കെ കഴിഞ്ഞു സാധാരണ മട്ടില്‍ പുറത്തേക്ക് ചെന്നു.

“എന്താടാ മുഖം വല്ലാതിരിക്കുന്നത്” മുഖം മനസിന്റെ കണ്ണാടിയാണ് എന്ന് പറയുന്നത് ശരി വച്ചുകൊണ്ട് ചേച്ചി ചോദിച്ചു.

“ഒന്നുമില്ല ചേച്ചി..എനിക്ക് നാളെത്തന്നെ പോണം. പോയിട്ട് ഒരു അത്യാവശ്യമുണ്ട്” ഞാന്‍ പറഞ്ഞു.

“ങേ..അത് കൊള്ളാമല്ലോ? ടിക്കറ്റ് പോലും എടുത്തിട്ടില്ല. എന്തായാലും നാളെ വേണ്ട. അടുത്താഴ്ച പോകാം”

“വേണ്ട. എനിക്ക് നാളെത്തന്നെ പോണം”

രേഖ എന്നെ നോക്കുന്നത് ഞാന്‍ കണ്ടെങ്കിലും അവളെ ഞാന്‍ നോക്കാന്‍ പോയില്ല. രാത്രി ഉണ്ണുന്ന സമയത്തും രേഖ നിശബ്ദമായി എന്നെ നോക്കുന്നുണ്ടായിരുന്നു. അവളെ ഞാന്‍ ഒരിക്കല്‍പ്പോലും പക്ഷെ നോക്കാന്‍ പോയില്ല. ഊണ് കഴിഞ്ഞു ഞാന്‍ കിടക്കാന്‍ കയറി. പതിവിനു വിപരീതമായി ഞാന്‍ കതക് ഉള്ളില്‍ നിന്നും അടച്ചിട്ടാണ് കിടന്നത്. രാത്രി എപ്പോഴോ ആരോ കതകിനു തള്ളിയത് ഞനറിഞ്ഞു. രേഖ ആയിരിക്കും എന്നെനിക്ക് അറിയാമായിരുന്നു. ഞാന്‍ കതക് തുറന്നില്ല.
അടുത്ത ദിവസം ഞാന്‍ പോകാന്‍ ഇറങ്ങുന്നതിനു മുന്‍പ് രേഖ ചേച്ചി കാണാതെ എന്റെ മുറിയിലേക്ക് വന്നു.

“എന്നോട് ക്ഷമിക്കണം..”

ഒരു വിതുമ്പലോടെ അങ്ങനെ പറഞ്ഞിട്ട് അവള്‍ പൊയ്ക്കളഞ്ഞു. എനിക്ക് പക്ഷെ അത് കേട്ടിട്ട് ഒന്നും തോന്നിയില്ല. ഒന്നിനും കൊള്ളാത്ത ഹിജഡ ആയ ഞാന്‍ പോകുകയാണ്. ഇനി നീ എന്ത് വേണേലും ചെയ്തോ എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു. പോകാന്‍ ഇറങ്ങാന്‍ നേരം നോക്കേണ്ട എന്ന് കരുതിയിരുന്നു എങ്കിലും അറിയാതെ രേഖയെ ഞാനൊന്നു നോക്കി. ആകെ തകര്‍ന്ന അവസ്ഥയില്‍ ആയിരുന്നു അവള്‍. ആ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി നില്‍ക്കുന്നത് കണ്ട ഞാന്‍ വേഗം നോട്ടം മാറ്റി ഓട്ടോയില്‍ കയറി. യാത്രയില്‍ ഉടനീളം എന്റെ മനസ്സില്‍ ഒരു നെരിപ്പോട് പോലെ രേഖ നിറഞ്ഞു നിന്നിരുന്നു.

നാട്ടിലെത്തിയ എന്റെ മനസ് പാടെ മാറിയിരുന്നു. രേഖ മനസ്സിനേല്‍പ്പിച്ച മുറിവ് അത്രയ്ക്ക് വലുതായിരുന്നു. സ്ത്രീകളോടുള്ള എന്റെ വെറുപ്പ് പതിന്മടങ്ങ്‌ കൂടി. എനിക്കെതിരെ ഒരു പെണ്ണ് വന്നാല്‍ ഞാന്‍ കാറിത്തുപ്പും. ഞാന്‍ ലോകത്തുള്ള സകല സ്ത്രീകളെയും മനസുകൊണ്ട് വെറുത്തു. പക്ഷെ ഒരു സത്യം ഞാന്‍ അപ്പോഴും മനസിലാക്കുന്നുണ്ടായിരുന്നു; രേഖ എന്റെ മനസ്സില്‍ ആഴത്തില്‍ കൊത്തിവച്ചതുപോലെ പതിഞ്ഞു കിടക്കുന്നുണ്ട് എന്നുള്ള സത്യം. അവളെ മനസ്സില്‍ നിന്നും പറിച്ചെറിയാന്‍ ഞാന്‍ എത്ര ശ്രമിച്ചോ, അത്രകണ്ട് അവളോടുള്ള എന്റെ മോഹം വളര്‍ന്നു. വേറെ ഒരു പെണ്ണിനേയും ഇഷ്ടപ്പെടാതിരുന്ന എനിക്ക് പക്ഷെ രേഖയോട് അനിയന്ത്രിതമായ കാമം ഉടലെടുത്തു. അവളോട്‌ എനിക്ക് പ്രേമമല്ല, കാമം തന്നെയാണ് തോന്നിയത്. എന്റെ പുരുഷത്വത്തെ ചോദ്യം ചെയ്ത നായിന്റെ മോള്‍. അവളുടെ കാര്യം ഓര്‍ക്കുമ്പോള്‍ എന്റെ മനസില്‍ പകയും കോപവും ഒപ്പം കാമവും ഒരേപോലെ നിറയും.

Leave a Reply

Your email address will not be published. Required fields are marked *