എന്നാലും ടീച്ചർ എന്നെ വിളിച്ചല്ലോ… സമാധാനം!! എന്നോടുള്ള പിണക്കം മാറിയിട്ടുണ്ടാകും. അല്ലെങ്കിൽ എന്തായാലും കുറഞ്ഞിട്ടെങ്കിലും ഉണ്ടാകും. അല്ലെങ്കിൽ എന്നെ വിളിക്കില്ലല്ലോ… ഓരോന്ന് ചിന്തിച്ചിരുന്നു നേരം പോയതറിഞ്ഞില്ല…
================ രാവിലെ നാലുമണിക്ക് എഴുന്നേറ്റു വായിക്കാൻ ഇരുന്നു. രാത്രിക്കാതെ ഫോൺ വിളി വീണ്ടും മനസിലേക്ക് വരുന്നു. ടീച്ചർ എന്നെ വിളിക്കുമോ ഇല്ലയോ? ഇതാണ് എന്നെ അലട്ടുന്ന ചോദ്യം. ഇന്ന് ടീച്ചർ എറണാകുളത്തേക്കു പോകുമെന്നാണല്ലോ ലിസിമ്മ കഴിഞ്ഞദിവസം പറഞ്ഞത്. അതോ ഈ ആഴ്ച എന്നാണോ? ശരിക്കും ഓർമകിട്ടുന്നില്ല. അവിടെ എത്തിയാൽ വിളിക്കുമായിരിക്കും. അപ്പൊ മുരളി ചേട്ടൻ ഉണ്ടായിരിക്കുമല്ലോ. അതോ അങ്ങേർക്കു ജോലി മാറ്റം വല്ലതും കിട്ടിയോ? ദൈവമേ… അങ്ങനെ ഒന്നും സംഭവിക്കാതിരിക്കട്ടെ!! ഉണ്ടെങ്കിൽ ലിസിമ്മ ഇന്നലത്തെ ഫോൺ വിളിയിൽ പറയേണ്ടതാണ്.
ചിന്ത ഇങ്ങനെ കാട് കയറുന്നു. വായിക്കുന്നതിൽ മനസ്സുറക്കുന്നില്ല…. ഫോൺ റിങ് ചെയ്യുമോ എന്നാണു എന്റെ ചിന്ത. ഓരോ കാൾ വരുമ്പോഴും ടീച്ചർ ആണോ എന്ന് കരുതി ആണ് ഫോൺ എടുക്കുന്നത്.
ഇത് ഇങ്ങനെ തുടർന്നാൽ നാളത്തെ പരീക്ഷ പൊട്ടിയത് തന്നെ… ഒരു കാര്യം ചെയ്യാം. ഫോൺ ഓഫ് ചെയ്യാം. എന്നാൽ പിന്നെ കാൾ വരും എന്ന ചിന്ത വേണ്ടല്ലോ.
അങ്ങനെ ഫോൺ ഓഫ് ചെയ്തു ഞാൻ വായനയിൽ മുഴുകി. ഇടക്കികക്ക് ഒന്ന് ഓൺ ചെയ്തു നോക്കി എന്നല്ലാതെ പകൽ ഞാൻ ഫോൺ ഉപയോഗിച്ചതേയില്ല. ഇന്ന് പ്ലാൻ ചെയ്തതൊക്കെ പഠിച്ചുകഴിഞ്ഞു. വളരെ ഫലവത്തായൊരു ദിവസം. നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു. നാളെ രാവിലെ എഴുന്നേറ്റു മെയിൻ പോയിന്റ്സ് എല്ലാം ഒന്നുകൂടി വായിക്കണം.
നാലുമണിക്ക് അലാറംവച്ച് നേരത്തെതന്നെ കിടന്നു. ടീച്ചർ വിളിച്ചതും സംസാരിച്ചതും കാരണമുള്ള എക്സൈറ്റേഷൻ മനസ്സിലുണ്ടെങ്കിലും പഠനത്താലുള്ള ക്ഷീണത്താൽ പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കലിഞ്ഞുചേർന്നു.
================== എഴുത്തുപരീക്ഷകളെല്ലാം കഴിഞ്ഞു. ഇനി വൈവ മാത്രമാണ് ബാക്കിയുള്ളത്. അതിനു നാലുനാളത്തെ സാവകാശവുമുണ്ട്. വന്നിട്ടിന്നുവരെ ഒന്നു നന്നായി ഭക്ഷണം കഴിക്കുകയോ ടീവി കാണുകയോ റിലാക്‌സ് ആയി ഉറങ്ങുകപോലും ചെയ്തിട്ടില്ല. ഇന്നത്തെ ദിവസം ഉറങ്ങിത്തീർക്കാണ് തന്നെ തീരുമാനിച്ചു. നല്ല ഒരു പൈസയും അല്പം ജ്യുസും ഓർഡർ ചെയ്‌തു. ഒരു പഴയ ഹോളിവുഡ് സിനിമയും കണ്ടു അതെല്ലാം കഴിച്ചു. ഒരു പതിനൊന്നുമണിയോടെ ഞാൻ ഓഫായി. പിറ്റേ ദിവസം പന്ത്രണ്ടു മണിക്കാണ് കിടക്കയിൽനിന്നു എഴുന്നേൽക്കുന്നത്. ഇടക്ക് ഒന്നോ രണ്ടോ തവണ വെള്ളം കുടിക്കാനും വാഷ്റൂമിൽ പോകാനും എഴുന്നേറ്റത് ഓർമയുണ്ട്. ജീവിതത്തിൽ ഇത്രയും ആസ്വദിച്ചുറങ്ങുന്നത് പരീക്ഷ കഴിഞ്ഞ ദിവസങ്ങളിൽ തന്നെ.
ഉച്ചക്ക് ഭക്ഷണം ഞാൻ തന്നെ പാകംചെയ്തുകഴിച്ചു. ശേഷം വീണ്ടും ടീവിയുടെ മുന്നിലിരുന്നു. ഇന്നേക്ക് ഒരാഴ്ച്ചയായി ടീച്ചർ വിളിച്ചിട്ട്. വെക്കേഷൻറെ ഓരോരോ ചിത്രങ്ങൾ മനസിൽ തെളിഞ്ഞു മറിഞ്ഞുകൊണ്ടേയിരുന്നു. ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത്. ലിസിമ്മയുടെ നമ്പറാണ്. ടീച്ചറാകണേ എന്ന് പ്രാർത്ഥിച്ചു ദൈവത്തെ ധ്യാനിച്ച് മെല്ലെ ഫോണെടുത്തു.
ലിസിമ്മയാണ്.
“കുട്ടാ, പരീക്ഷയെല്ലാം കഴിഞ്ഞില്ലേ?”
“കഴിഞ്ഞല്ലോ. ഇനി വൈവയുണ്ട്. അതു പ്രശ്നമില്ല. മൂന്നുദിവസം കഴിഞ്ഞാ.”
“എന്തൊക്കെ വിശേഷങ്ങൾ?”
“സുഖം തന്നെ. നീ പോയതിൽ പിന്നെ ഒറ്റക്കാ… അത്ര തന്നെ.”
“ടീച്ചറില്ലേ?”
“അവൾ പോയി. ഇന്നുരാവിലെ.”
“ഓഹോ. ഇനിയെന്നാ തിരിച്ചുവരിക?”
“അറിയില്ല. ഒരാഴ്ചയെങ്കിലും ആവും.”
“ശരി ലിസിമ്മേ. ടീച്ചർ വരുവോളം അഡ്‌ജസ്‌റ്റ് ചെയ്യൂ.”
“ഉം”
“അച്ഛൻ വിളിച്ചിരുന്നോ?”
“അതേ, നീ അച്ഛനെ വിളിച്ചിരുന്നല്ലേ?”
“ഉം, ഞാൻ ഇടക്ക് വിളിക്കാറുണ്ട്. വരുന്നുണ്ടോ ആൾ?”
“നിന്നോടു പറഞ്ഞോ?”
“ഉം, ഞാനല്ലേ അച്ഛനോടു പറഞ്ഞത് വരാൻ.”
“എനിക്കു മനസിലായി.”
“അച്ഛൻ പറഞ്ഞോ?”
“പറഞ്ഞില്ല. അച്ഛൻറെ വാക്കുകളിൽനിന്ന് ഞാൻ ഊഹിച്ചു.”
“അതെങ്ങിനെ?”
“അതൊന്നും ഞാൻ പറയുന്നില്ല. എനിക്ക് നിന്നോട് സോറി പറയണം.”
“ഏയ്, അതൊന്നും വേണ്ട, എന്തിനാ അതൊക്കെ?”
“അറിയാതെയോ അറിഞ്ഞോ ഒക്കെ പലപ്പോഴും ഞാൻ നിന്നോട് വേണ്ടാത്ത പലതും ചെയ്തിട്ടുണ്ട്.”
“അതൊന്നും ഇപ്പൊ പറയണ്ട ലിസിമ്മേ. സാരല്യ. അച്ഛന്റെ കൂടെ കുറച്ചുനാൾ നല്ലരീതിയിൽ താമസിച്ചാൽ ലിസിമ്മയുടെ ഒരുപാടു പ്രശ്നങ്ങൾ തീരുമെന്ന് എനിക്കറിയാം.”
“അച്ഛൻ വരുമ്പോൾ നല്ലരീതിയിൽ നിൽക്കണം.”
“ചെയ്യാം.”
“എത്രനാൾ ഉണ്ടാകും അച്ഛൻ?”
“രണ്ടാഴ്ചയെന്നാ പറഞ്ഞത്.”
“ഓഹ്. ലിസിമ്മ വഴക്കിനൊന്നും പോകരുത്. അച്ഛനും ഒറ്റക്കല്ലേ ജീവിതം. നല്ല കുറച്ചു ദിവസങ്ങൾക്കായാണ് വീട്ടിലേക്കു വരുന്നത്.”
“ഞാൻ വഴക്കിനു പോകാറില്ല കുട്ടാ. ഓരോ കാര്യങ്ങൾ പറഞ്ഞു വഴക്കായിമാറും.”
“അങ്ങിനെ സംഭവിക്കാതെ നോക്കിയാ മതി. അൽപം വിട്ടുവീഴ്ച ചെയ്‌തു നോക്കൂ.”
“ചെയാമെടാ.”
“ആദ്യത്തെ രണ്ടു ദിവസം ഒരിക്കലും വഴക്കിടുകയോ നല്ലതല്ലാത്ത കാര്യങ്ങൾ പറയുകയോ ചെയ്യില്ല എന്നെനിക്ക് വാക്കു തരാമോ?”
“അതൊക്കെ ചെയ്യാവുന്നതേയുള്ളൂ.”
“എന്നാ ഇത്തവണ അങ്ങിനെ ചെയ്യണം. അച്ഛൻ വന്നു മൂന്നാം നാൾ ഞാൻ വിളിക്കും. അല്ലെങ്കിൽ എന്നെ വിളിച്ചുപറയണം. സമ്മതിച്ചോ?”
“ചെയ്യാം.”
“എന്നാൽ ബാക്കിയൊക്കെ ഞാൻ പറയുന്ന പോലെ വരും.”
“ഞാൻ ഒരുപാട് ശ്രമിച്ചതാ കുട്ടാ.”
“ഇനി അങ്ങിനെയൊന്നും പറയാൻ പറ്റില്ല. എനിക്ക് വാക്കുതന്നു കഴിഞ്ഞു.”
“ചെയ്യാം. ഞാൻ വിളിക്കാം. അതുവരെ ഒരു പ്രശ്നവും ഉണ്ടാവില്ല.”
“ഇനി അച്ഛന്റെ ഭാഗത്തുനിന്ന് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്നു തോന്നിയാലും ലിസിമ്മ അടങ്ങിയിരിക്കണം. സമ്മതമല്ലേ?” അച്ഛന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങളുൺകാകാൻ സാധ്യതയില്ല. അല്ലെങ്കിൽ വളരെ കുറവാണ്. ഇതെനിക്കറിയാം.
“ഉം, ചെയ്യാം.”
“മൂന്നാം നാൾ ഞാൻ വിളിക്കുമ്പോൾ ലിസിമ്മ വളരെ സന്തോഷത്തിലായിരിക്കും എനിക്കുറപ്പാണ്.”
“നിനക്കെന്താ ഉറപ്പ്?”
“എനിക്കറിയാം. നിങ്ങൾ അപ്പോഴേക്കും ഒരുപാട് സന്തോഷിച്ചിട്ടുണ്ടാകും.”
” അത്ര ഈസി അല്ല അതൊന്നും.”
“വേണ്ട, ഇപ്പൊ ഒന്നും പറയണ്ട. ഞാൻ പറഞ്ഞ ആ മൂന്നാം നാളുണ്ടല്ലോ. അതാവട്ടെ.”
“ഉം.”
“ഞാൻ കാത്തിരിക്കുകയായിരിക്കും. രണ്ടുപേരും സന്തോഷിക്കുന്നതും ജീവിതവും ആ ദിനങ്ങളും ആസ്വദിക്കുന്നുണ്ടെന്നും അറിയാൻ. അതായിരിക്കും എന്റെ ഏറ്റവും വലിയ ആനന്ദം.”
“ചെയ്യാമെടാ. നോക്കാം. എല്ലാം ശരിയാവുമെന്നു കരുതാം.”
“കരുതാനൊന്നുമില്ല. അച്ചനെ കുറച്ചൊക്കെ എനിക്കറിയാം. ശരിയാകും. എനിക്കുറപ്പാ.”
“എന്തൊക്കെയോ പ്രശ്നങ്ങളാണെനിക്ക്. അറിയില്ല. ഒറ്റക്കായതുകൊണ്ടുതന്നെ.”