“അതൊക്കെ തീരും. നല്ല പെരുമാറ്റമാണ് ഇതിനെല്ലാമുള്ള പ്രതിവിധി. എല്ലാം ശരിയാവുന്നത് എനിക്ക് കാണണം. അതിനു ലിസിമ്മ എന്നിക്കു തന്ന വാക്കുമതി.”
“ഞാൻ ഇത്ര മോശമായി പെരുമാറിയിട്ടും നിനക്ക് എങ്ങിനെ എനിക്കുവേണ്ടി ഇങ്ങനെ നല്ലതിനായി ചിന്തിക്കാൻ കഴിയും കുട്ടാ?”
“അങ്ങിനെയല്ല ലിസിമ്മേ, ലിസിമ്മ വളരെ നല്ലതാ. ലിസിമ്മയുടെ പ്രശ്നങ്ങൾ എനിക്കറിയാം. ആ പ്രശ്നങ്ങൾ കാരണമല്ലേ എന്നോട് പല തരത്തിലും പെരുമാറുന്നത്? അല്ലേ? സത്യമല്ലേ? ഞാൻ അവിടെന്നു പോന്ന ദിവസവും അതാണ് സംഭവിച്ചത്.”
“അതേടാ. ശരിയാണ്. പക്ഷേ അപ്പോൾ എനിക്കങ്ങനെ തോന്നില്ല. തെറ്റാണെന്നു തോന്നില്ല.”
“തെറ്റാണെന്നു ഞാൻ പറഞ്ഞില്ലല്ലോ. പക്ഷെ അതിനേക്കാളും ശരിയായതല്ലേ ലിസിമ്മയെ അടുത്ത രണ്ടാഴ്ച കാത്തിരിക്കുന്നത്? എന്തിനാ അത്ര നല്ല ഭാഗ്യം വേണ്ടാന്നുവക്കുന്നത്? അച്ഛന്റെ സ്നേഹം നഷ്ടമാക്കി കളയരുത്. സമ്മതിച്ചോ?”
“ശരിയാ കുട്ടാ. സമ്മതിച്ചു.” ലിസിമ്മയുടെ ശബ്ദം ഇടറുന്ന പോലെ. ലിസിമ്മ അനുസരണയുള്ള കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കുന്നു. കളങ്കമില്ലാത്ത സംസാരം. അതാണവരുടെ യഥാർത്ഥ മനസ്. സാഹചര്യവും പ്രഷറും കാരണം എന്നോട് സംസാരിക്കുന്നതും പെരുമാറുന്നതും എല്ലാം മറ്റൊരു രൂപത്തിലാണ്. അച്ഛനോടും. ഇതുകാരണം വീട് ഒരു വീടല്ലാതായി മാറിയിരിക്കുന്നു.
“ഓക്കേ കുട്ടാ. ഞാൻ പിന്നെ വിളിക്കാ” ലിസിമ്മ കരച്ചിലിന്റെ വക്കത്താണ് എന്ന് തോന്നുന്നു.. പറഞ്ഞു സമാധാനിപ്പിച്ചു ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ ഫോൺ വച്ചു. സോഫയിൽ ചാരിക്കിടന്നു. വീട്ടിലെ പ്രശ്നങ്ങൾ മാറാൻ എനിക്കാവുന്നത് ഞാൻ ചെയ്തേ മതിയാവൂ.
അച്ഛനുമായി ഒരു രണ്ടാഴ്ച പ്രശ്നങ്ങളൊന്നുമില്ലാതെ പോയാൽ തന്നെ വീട്ടിലെ ഒരുപാടു പ്രശ്നങ്ങൾ മാറും. ലിസിമ്മയുടെ സ്വഭാവവും. പ്രശ്നങ്ങളുമെല്ലാം തീരും. എല്ലാം ശരിയായാൽ മതിയായിരുന്നു എന്നു ഞാൻ കരുതി. കുറെ നേരം എന്തൊക്കെയോ ചിന്തിച്ചുകിടന്നു. ശേഷം വീണ്ടും കണ്ടുകൊണ്ടിരുന്ന സിനിയിലേക്കുതിരിഞ്ഞു. ഇനി വൈവ എക്സാം മാത്രമേ ബാക്കിയുള്ളൂ കുറെ സമയം മറ്റു വായനകളും ടിവിയും ഒക്കെയായി കുറച്ചു ദിവസങ്ങൾ അങ്ങനെ കടന്നുപോയി. അതിനിടയിൽ പരീക്ഷകളും കഴിഞ്ഞു.
ബന്ധങ്ങൾ മെച്ചപ്പെടുന്നു.
നാട്ടിൽനിന്ന് വന്നിട്ട് ഒന്നര മാസമാവാറായി. ഇനി ഒരു രണ്ടാഴ്ചയിൽ നാട്ടിൽ പോകണം. ഈയാഴ്ച്ച രണ്ടുപരീക്ഷകളുണ്ട്. പഠിക്കാനിരുന്നു അറിയാതെ ഉറങ്ങിപ്പോയി. ജീവിതത്തിൽ ഏറ്റവും സുഖമുള്ള ഉറക്കം പരീക്ഷാനാളുകളിലാണല്ലോ.
അലാറം അടിക്കുന്ന ശബ്‌ദം കേട്ടാണുണർന്നത്. സമയം എന്തായി എന്ന ഒരു നിശ്ചയവുമില്ല. രാവിലെ അലാറം അടിക്കുമ്പോൾ എഴുന്നേൽക്കാൻ വേണ്ടി ഫോൺ ദൂരെയാണ് വച്ചതു. ഫോൺ എടുത്തു ബെഡിൽ ഇരുന്നു. അലാറമല്ല, ഫോൺ കാൾ ആണ്. അറിയാത്ത നമ്പർ. ഫോൺ അറ്റൻഡ് ചെയ്തു ബെഡിൽ തന്നെ കിടന്നു. ” ഹലോ… ഹലോ…” മറു തലക്കൽ ശബ്‌ദമില്ല.
രണ്ടു മൂന്നു തവണ ഹലോ പറഞ്ഞിട്ടും മറുപടിയില്ല…. റോങ്ങ് നമ്പർ ആയിരിക്കും… ഫോൺ വച്ച് ഞാൻ കിടന്നു. ഒരു മിനിറ്റ് ആയില്ല… വീണ്ടും റിങ് ചെയ്യുന്നു…
“ഹലോ … ഹലോ …”
“ഹലോ… കുട്ടനല്ലേ…?”
“അതെ… ആരാ…?” ഉറക്കച്ചവയിൽ ശബ്ദം കേട്ടിട്ട് എനിക്കുമനസ്സിലായില്ല.
“മനസ്സിലായില്ലേ?? ഞാൻ ടീച്ചറാ… മുനി ടീച്ചർ.”
ഉറക്കത്തിന്റെ ആലസ്യത്തിൽ ഞാൻ എല്ലാം മറന്നിരുന്നു. ടീച്ചറാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ പൊടുന്നനെ നെഞ്ച് പട പടാ ഇടിക്കാൻ തുടങ്ങി.
“എന്തിനാ വിളിച്ചേ? എന്താ വിശേഷം?”
“ചുമ്മാ… എന്തൊക്കെ വിശേഷം?”
“നല്ല വിശേഷം…”
“ഡിന്നർ കഴിച്ചോ?”
“അതെ…”
“കിടന്നിരുന്നോ ?”
“അതെ”
“ഓഹോ… ഉറക്കം കെടുത്തിയോ ഞാൻ? സോറി!!”
“സാരമില്ല…. എന്തിനാ ഇപ്പൊ വിളിച്ചേ??”
“വെറുതെ വിളിച്ചതാണ്… സുഖമല്ലേ എന്ന് ചോദിക്കാം എന്ന് കരുതി…” ഞാൻ മൊബൈലിൽ സമയം നോക്കി… 11:30.
“ചേട്ടനില്ലേ അവിടെ? ഉറങ്ങിയോ?”
“ചേട്ടനില്ല… ഞാൻ എന്റെ വീട്ടിലാ… എന്റെ അമ്മയുടെ വീട്ടിൽ.”
“ഓഹോ അത് ശെരി… ലിസിമ്മ പറഞ്ഞിരുന്നു… ടീച്ചർ പോകുമെന്ന്.”
“ഒരാഴ്ച്ച ഇവിടെ നിൽക്കാൻ വന്നു. ”
“അപ്പോൾ ചേട്ടൻ?”
“ചേട്ടന് വീണ്ടും മദ്രാസിലേക്ക് പോയി. ഒരാഴ്ച്ച കഴിഞ്ഞേ വരൂ…”
“അത് ശെരി…ടീച്ചർ കിടന്നില്ലേ?”
“കിടന്നിരുന്നു… ഉറക്കം വന്നില്ല… കുട്ടനെ ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി… പോകുന്നതിന്റെ രണ്ടു നാൾ മുമ്പ് കണ്ടതല്ലേ… പോകുന്ന ദിവസം കാണാനും പറ്റിയില്ല… എന്നാ ഇനി നാട്ടിലേക്ക്?”
“ഒരു രണ്ടാഴ്ചയാകും.” ഒരു നീളൻ സംഭാഷണത്തിനുള്ള ഒരുക്കത്തിലാണ് ടീച്ചർ എന്ന് തോന്നുന്നു… എന്റെ ഉറക്കച്ചവയെല്ലാം പെട്ടെന്ന് പമ്പ കടന്നു… നാളെ പരീക്ഷയുള്ളതും രാവിലെ എഴുന്നേറ്റു വായിക്കേണ്ടതുമൊന്നും എന്നെ അലട്ടിയില്ല…
കാത്തു കാത്തിരുന്ന ഫോൺ വിളിയാണ്…. നിനച്ചിരിക്കാത്ത സമയത്തു വന്നത്… ഇത് നഷ്ടപ്പെടുത്തിയാൽ ഇനി ടീച്ചർ വിളിച്ചില്ലെങ്കിലോ… എന്തായാലും കുറച്ചു നേരം സംസാരിക്കാം.
“ഇത്തവണ വന്നാൽ കുറച്ചുനാൾ വീട്ടിൽ കാണില്ലേ?”
“ഒരു മാസമെങ്കിലും തങ്ങണം എന്നാണു പ്ലാൻ.”
” അതു നന്നായി.”
“അതെന്താ?”
“എനിക്ക് കൂട്ടിനും സംസാരിച്ചിരിക്കാനും ഒരാളാകുമല്ലോ…”
“ടീച്ചർക്ക് അല്ലെങ്കിലും അവിടെ കൂട്ടിനു ആളുകളുണ്ടല്ലോ… മുരളി ചേട്ടനും ലിസിമ്മയും ഒക്കെ…”
“അവരൊക്കെ ഉണ്ട്… എന്നാലും… ”
“എന്ത് എന്നാലും… പോരാത്തതിന്… ടീച്ചർക്ക് എന്നോട് പിണക്കവുമല്ലേ…”
“പിണക്കമോ? എനിക്കോ? എന്തിനു…?”
“അന്ന് വീട്ടിൽ സംഭവിച്ചതിനു…. അതിനു ശേഷം എന്നോട് ഒന്ന് മിണ്ടിയിട്ടില്ലല്ലോ…”
“അങ്ങനെ പിണക്കമുണ്ടെങ്കിൽ ഇപ്പൊ ഞാനല്ലേ നിന്നെ വിളിച്ചത്… നീ ഇങ്ങോട്ട് വിളിച്ചില്ലല്ലോ…”
“അതു പിന്നെ… എന്റെ കയ്യിൽ നമ്പർ ഇല്ലായിരുന്നല്ലോ…”
“എന്റെ കയ്യിലും നമ്പർ ഇല്ലായിരുന്നല്ലോ…വേണമെങ്കിൽ നമ്പർ കിട്ടും… എനിക്ക് കുട്ടന്റെ നമ്പർ കിട്ടിയല്ലോ…”
“ടീച്ചർക്ക് എങ്ങനെ കിട്ടി?”
“അത് തല്ക്കാലം നീ അറിയണ്ട.”
“ശെരി… സമ്മതിച്ചു.” രണ്ടു പേർക്കും ഒരു അൽപ നേരത്തെ നിശബ്ദത…
“എവിടെയാ കുട്ടൻ താമസം? ഹോസ്റ്റലിൽ ആണോ?”
“അല്ല… ഞാൻ പുറത്താ താമസം… ഒരു ഫ്ലാറ്റിലാണ്. ഹോസ്റ്റലിൽ ആയാൽ നമുക്ക് വേണ്ട സ്വാതന്ത്ര്യമൊന്നും കിട്ടില്ല. ”
“ഓഹോ… അപ്പൊ ഫ്ലാറ്റ് വാടകക്കെടുത്തോ?”
“അല്ല… ഒരു ഫ്ലാറ്റ് വാങ്ങി…”
” ഉം… സമ്മതിച്ചു… ഫ്ലാറ്റൊക്കെ കുറെ വാടകയാവില്ലേ? ”
“അച്ചൻ തരും ക്യാഷ്. ലിസിമ്മയോടു പറയരുത്…. അവർക്കറിയില്ല. ”
“ഏയ്… ഞാൻ പറയില്ല…”
“ടീച്ചറെ വിശ്വസിക്കാമോ?”
“നിനക്ക് എന്ത് തോന്നുന്നു?”
“അറിയില്ല… അതികം അറിയില്ലല്ലോ ടീച്ചറെ കുറിച്ച്…”
“അതികം അറിയണോ?”