മൗനരാഗംഅടിപൊളി  

അപ്പോൾ പുറത്ത് റേച്ചൽ ആൻ്റിയുടെ സ്കൂട്ടർ വരുന്ന ശബ്ദം കേൾവിപ്പെട്ടതിനാൽ ഞങ്ങളുടെ സംഭാഷണം അവിടെ അവസാനിച്ചു. അന്ന് വീട്ടിലെക്ക് പോകും വഴി ഞാൻ അവളുടെ കലാപരമായ കഴിവുകളെപ്പറ്റി ചിന്തിച്ചു. ഒരു പക്ഷേ മനസ്സിലുള്ളത് വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ കഴിയാത്തതിൻ്റെ കുറവ് തീർക്കാൻ വേണ്ടിയാകും ബോധപൂർവമോ അല്ലാതെയോ അവൾ ആത്മപ്രകാശനത്തിന് കലയെ കൂട്ടു പിടിച്ചത് എന്നതായിരുന്നു ഒടുവിൽ ഞാൻ എത്തിച്ചേർന്ന നിഗമനം.

പിന്നെപ്പിന്നെ ജ്യോത്സ്നയുമായി സംസാരിക്കാൻ വേണ്ടി മാത്രം ഞാൻ ചില ദിവസങ്ങളിൽ ട്യൂഷന് നേരത്തേ പോകാൻ തുടങ്ങി. അഞ്ചു മണിയോടു കൂടി അവളുടെ വീട്ടിലെത്തി അരമുക്കാൽ മണിക്കൂർ സമയം ജ്യോത്സ്നയുടെ റൂമിൽ പോയിരുന്ന് അവളുമായി സംസാരിക്കുകയും അവളുടെ ഗിറ്റാർ വായന കേൾക്കുകയും ചെയ്യുന്നത് എൻ്റെ പതിവായിത്തീർന്നു. ഈ സമയത്തൊന്നും അവളോട് സൗഹൃദത്തിൽക്കവിഞ്ഞ വികാരമൊന്നും എനിക്ക് തോന്നിയിരുന്നില്ല; ഞങ്ങൾ രണ്ടാളുടെയും പ്രായം അതിനു പ്രേരിപ്പിക്കുന്നതായിരുന്നെങ്കിൽ കൂടെയും. അവളുടെ ഹൃദയംഗമമായ പെരുമാറ്റവും നിഷ്കളങ്കതയും ഒക്കെക്കൂടെ എന്നിൽ ഒരു തരം കരുതൽ മനോഭാവമായിരുന്നു ഉളവാക്കിയത്. സൈൻ ലാങ്ഗ്വേജ് ഉപയോഗിച്ച് ആശയവിനിമയം നടത്തുമ്പോൾ മുഖഭാവങ്ങളും ശരീരചേഷ്ടകളും ഒക്കെ ഉപയോഗിക്കേണ്ടി വരുമല്ലോ. ജ്യോത്സ്നയുടെ ആ ഭാവപ്രകടനങ്ങൾ അവ കാണുന്ന ആർക്കും അവളോട് സ്വാഭാവികമായി ഒരു ഇഷ്ടം തോന്നുമാറ് ഓമനത്തം കലർന്നവയായിരുന്നു. ഒരു പക്ഷേ എനിക്ക് ഇല്ലാതെ പോയ ഒരു സഹോദരിയെ ആയിരുന്നു അവളിൽ ഞാൻ കണ്ടത് എന്നു പറയാം.

ഒരു വെള്ളിയാഴ്ച. റേച്ചൽ ആൻ്റി ഞങ്ങൾ സ്റ്റ്യുഡൻ്റ്സിനോട് നാളെ ക്ലാസ് ഉണ്ടായിരിക്കില്ല എന്നു പറഞ്ഞു. കാരണം പറഞ്ഞില്ലെങ്കിലും അത് അന്ന് വൈകുന്നേരം ആൻ്റിയുടെ ഒരു സഹപ്രവർത്തകയുടെ സെൻഡ്-ഓഫ് പാർടി ഉള്ളതാണ് എന്ന് ജ്യോത്സ്ന പറഞ്ഞ് എനിക്ക് അറിയാമായിരുന്നു. അന്ന് ഞാൻ പോകാൻ നേരം ജ്യോത്സ്ന മറ്റാരും കാണാതെ എൻ്റെ കയ്യിൽ ഒരു ചുരുട്ടിക്കൂട്ടിയ പേപ്പർ കഷ്ണം വെച്ചു തന്നു. അവളുടെ വീടിൻ്റെ ഗേറ്റിന് വെളിയിൽ എത്തിയതിനു ശേഷം ഞാൻ അതു നിവർത്തി വായിച്ചു.

“നാളെ ഉച്ച കഴിഞ്ഞ് വരാമോ? ഒറ്റയ്ക്കിരുന്ന് എനിക്ക് ബോറടിക്കും.”

ജ്യോത്സ്നയുടെ വീട്ടിലെ സാഹചര്യം എങ്ങനെയെന്നു വെച്ചാൽ, അവളുടെ പപ്പയ്ക്ക് ജോലി കൊച്ചിയിലാണ്, മാസത്തിൽ ഒന്നോ രണ്ടോ തവണയാണ് വീട്ടിൽ വരുന്നത്. വീട്ടിൽ മിക്കവാറും അവളും മമ്മിയും തനിച്ചാണ്. ഒരു ജോലിക്കാരിയുണ്ട്. ജലജ. പതിനൊന്ന് മണിക്കു വന്ന് ഉച്ചയോടെ ജോലികളെല്ലാം തീർത്ത് പോകും.

നാളെ ജോർജ് അങ്കിൾ വരുന്നുണ്ടാവില്ല. റേച്ചൽ ആൻ്റിയും പാർടി കഴിഞ്ഞ് വീട്ടിൽ എത്താൻ വൈകിയാൽ പാവം ഒരുപാട് നേരം തനിച്ചിരിക്കണം. കൂടാതെ അവളോടൊപ്പം സമയം ചെലവഴിക്കുന്നത് എനിക്കും ഇഷ്ടമുള്ള കാര്യമാണല്ലോ. അതുകൊണ്ട് പിറ്റേന്ന് ട്യൂഷൻ ഇല്ലെന്ന് ഞാൻ വീട്ടിൽ പറഞ്ഞില്ല. പകരം ഉച്ചഭക്ഷണം കഴിഞ്ഞ് ഞാൻ ഒരു ഫ്രൻഡിൻ്റെ വീട്ടിൽ പോയിട്ട് അതു കഴിഞ്ഞ് നേരെ ട്യൂഷനു പോകുമെന്ന് കളവു പറഞ്ഞു.

ശനിയാഴ്ച രണ്ടേകാലിനോടടുപ്പിച്ച് ഞാൻ ജ്യോത്സ്നയുടെ വീട്ടിലെത്തി. അവൾ നിറഞ്ഞ പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. കുടിക്കാൻ മാംഗോ ജ്യൂസ് തന്നു. ഞങ്ങൾ അവളുടെ റൂമിൽ പോയി. എന്തോ അവൾ പതിവിലും സുന്ദരിയായതു പോലെ എനിക്കു തോന്നി. ഏതോ പെർഫ്യൂമിൻ്റെ വശ്യമായ സുഗന്ധം അവളെ ചുറ്റിപ്പറ്റി നിന്നിരുന്നു. എനിക്കിഷ്ടമുള്ള പാട്ടുകൾ അവൾ ഗിറ്റാറിൽ പ്ലേ ചെയ്തു. വസീഗരാ, ശ്യാമമേഘമേ നീ, കാരൾ ഓഫ് ദി ബെൽസ്, നീലേ നീലേ അംബർ പർ, ശ്രീരാഗമോ … അങ്ങനെയങ്ങനെ.

ആ സന്ദർഭത്തിൻ്റെ അപൂർവത ഇടയ്ക്കെപ്പോഴോ ഒരു വെളിപാടു പോലെയാണ് ഞാൻ തിരിച്ചറിഞ്ഞത്. എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഞാനും തനിച്ച്. അവൾ പതിവിലേറെ സന്തുഷ്ടയാണ്. ഞങ്ങൾ പരസ്പരം മറ്റെയാളിൻ്റെ കൂട്ട് മനസ്സു നിറഞ്ഞ് ആസ്വദിക്കുന്നു. എനിക്കുവേണ്ടി അവൾ ഗിറ്റാറിൽ പാട്ടുകൾ വായിക്കുന്നു. ഞങ്ങൾ കമിതാക്കളായിരുന്നെങ്കിൽ എത്ര റൊമാൻ്റിൿ ആയ അന്തരീക്ഷം — അല്ല — എന്തുകൊണ്ട് അങ്ങനെ ആയിക്കൂടാ! അവൾ നല്ലവളല്ലേ? എന്നെ ഇഷ്ടപ്പെടുന്നില്ലേ? സുന്ദരിയല്ലേ? അതെ. എനിക്കവളോട് പ്രണയം തോന്നിപ്പോവുകയായിരുന്നു. നെഞ്ചിൽ ഒരു പടപടപ്പ്. ഇതു വരെ കാണാത്തതു പോലെ ഞാൻ അവളെ നോക്കുന്നതു കണ്ട് ജ്യോത്സ്ന ഗിറ്റാർ വായന നിർത്തി. ഒരു പുഞ്ചിരിയോടെ “എന്തേ?” എന്ന് പുരികങ്ങളും ശിരസ്സും കൊണ്ട് ആംഗ്യം കാണിച്ചു.

ഞാൻ കണ്ണടച്ച് ചുമൽ കുലുക്കി “ഒന്നുമില്ല” എന്ന് ആംഗ്യഭാഷയിൽ മറുപടി നൽകി.

ജ്യോത്സ്ന ഗിറ്റാർ മാറ്റി വെച്ചു. കിടക്കയിൽ ചമ്രം പടിഞ്ഞ് കൈകൾ മടിയിൽ വെച്ച് ഇരുന്നു. എന്തെങ്കിലും ഗൗരവമുള്ള വിഷയം പറയാനോ ചോദിക്കാനോ പോകുമ്പോൾ അവൾക്ക് പതിവുള്ള ഒരു ചേഷ്ടയായിരുന്നു അത്.

“ഒരു കാര്യം ചോദിച്ചോട്ടെ?”

ഞാൻ പ്രതീക്ഷിച്ചതു പോലെ തന്നെ.

“ഓകേയ്.”

ഒരു കുസൃതിച്ചിരിയോടെ അവൾ ഒന്ന് ശങ്കിച്ച് എൻ്റെ മുഖത്തുനിന്ന് നോട്ടം മാറ്റി. “എനിക്ക് നാണം വരുന്നു.”

“എന്തോ കള്ളത്തരമാണല്ലോ?” കള്ളത്തരം എന്ന വാക്കിൻ്റെ മുദ്ര അറിയില്ലാത്തതുകൊണ്ട് വാമൊഴിയിൽത്തന്നെ ആയിരുന്നു എൻ്റെ ചോദ്യം.

പിന്നെയും അതേ ചിരി. നാണം. ഒന്നുരണ്ടു നിമിഷം അങ്ങനെയിരുന്നിട്ട് ധൈര്യം സംഭരിച്ച് അവൾ ചോദിച്ചു. “നീ സെക്സ് ചെയ്തിട്ടുണ്ടോ?”

(ലൈംഗികബന്ധത്തിനെ സൂചിപ്പിക്കുന്ന മുദ്രയും എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഇരുകൈകളിലെയും ചൂണ്ടുവിരലും നടുവിരലും മാത്രം നിവർത്തിപ്പിടിച്ച് കൈകൾ തമ്മിൽ തിരശ്ചീനമാക്കി ആവർത്തിച്ച് കൂട്ടിമുട്ടിക്കുന്ന ആംഗ്യം കണ്ടപ്പോൾ സംഭവം എന്താണെന്ന് കൃത്യമായി ഊഹിക്കാൻ കഴിഞ്ഞു.)

“ആ സൈനിൻ്റെ അർഥം ഞാൻ ഉദ്ദേശിക്കുന്നതാണോ?” ഞാൻ ചോദിച്ചു.

“അതെ.” നാണത്തിൽ കുതിർന്ന് ഇളകിച്ചിരിച്ചുകൊണ്ടായിരുന്നു അവളുടെ മറുപടി.

“ഉണ്ട്.” ഞാൻ പറഞ്ഞു.

പ്ലസ് വണ്ണിന് പഠിക്കുമ്പോൾ എനിക്ക് ഒരു കാമുകി ഉണ്ടായിരുന്നു. വർഷ. ഒരിക്കൽ സ്കൂളിൽനിന്ന് വിനോദയാത്രയ്ക്കു പോയപ്പോൾ വീണു കിട്ടിയ ഒരു അവസരം ഞങ്ങൾ ശരിക്ക് മുതലാക്കി. പക്ഷേ ഞങ്ങളുടെ ബന്ധത്തിന് ആ സ്കൂൾ വർഷം തീരുന്നതു വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ.

“എടാ ഭയങ്കരാ!” അവൾ ആശ്ചര്യപ്പെട്ടു.

“നീയോ?” ഞാൻ ചോദിച്ചു.

“എനിക്ക് ബോയ്ഫ്രൻഡ് പോലും ഇല്ല. പിന്നെയല്ലേ!”

“നീ വിഷമിക്കേണ്ട. അതൊക്കെ സമയമാകുമ്പോൾ നടക്കും.”

“ആവോ!”

കുറച്ചു സമയം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല.

“നീ ആരോടും പറയില്ലെങ്കിൽ ഞാൻ ഒരു സാധനം കാണിക്കാം.” ഒടുവിൽ അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *