ഞാൻ: “നീയെന്റെ ജീവനാണ് കൊച്ചുമോളെ”
അവൾ: “ഞാനങ്ങു പോയാലെന്തു ചെയ്യും”?
ഞാൻ : “അതെനിക്ക് ആലോചിക്കാൻ കൂടി വയ്യ”
അവളുടെ മുഖം അൽപ്പം വിളറി. മൗനമായി ഇരുന്നു.
അവൾ: “എന്റെ ഒരു ചിറ്റമ്മ ഇറ്റലിയിലുണ്ട്. അടുത്ത മാസം നാട്ടിൽ വരും. ഞാൻ അപ്പോൾ നാട്ടിൽ ചെല്ലണമെന്നാ അവര് പറയുന്നത്”
ഞാൻ: “അതെന്തിനാ”
അവൾ: “അവരെന്നെ ഇറ്റലിക്ക് കൊണ്ടുപോകാനുള്ള പ്ലാനിലാണ്.”
ഞാൻ: ‘ഓ കോപ്പ്, നീ വരില്ലെന്ന് , നീ പോയാൽ ഞാൻ പിന്നെ തനിച്ചാകില്ലേ. കുറെ നാളത്തേക്കെങ്കിലും ആ ഏകാന്തത എന്നെ വിട്ടു പിരിയില്ല.”
അവൾ: “കുറെ നാൾ കഴിയുമ്പോൾ വിട്ടു പോകുമോ?”
ഞാൻ: “നീ പോയിക്കഴിഞ്ഞാൽ പിന്നെ ഇറ്റലിയുടെ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകും. അവിടുത്തെ കാലാവസ്ഥ,ഭക്ഷണം, സുഹൃത്തുക്കൾ, ഭാഷ ഇതെല്ലാം നിന്റെ ജീവിതത്തെ മാറ്റി മറിക്കും”
അവൾ: “എന്നാലും ഇയാളെ ഞാൻ മറക്കില്ല, ഞാൻ ആകെക്കൂടി മനസ്സിൽ സൂക്ഷിച്ചുവച്ചിട്ടുള്ളത് ഇയാളെ മാത്രമാണ്. ആര് ജീവിതത്തിലേയ്ക്ക് വന്നാലും നിനക്കുള്ള സ്ഥാനം അതവിടെ ഒഴിഞ്ഞുതന്നെ കിടക്കും.”
ഞാൻ: “പിന്നീട് എന്നെങ്കിലും നമ്മൾ വീണ്ടും കണ്ടുമുട്ടിയാൽ?’
അവൾ: “ഞാൻ പറഞ്ഞല്ലോ അന്നും എനിക്കിപ്പോഴുള്ള അതെ വികാരത്തിൽ തന്നെ ഞാൻ നിന്റെ മുൻപിൽ കാണും.”
അവൾ അൽപ്പം നിർത്തിയിട്ട് ” നീയോ”
ഞാൻ: “ഒരു പെണ്ണും ഇതുപോലെ ചെയ്തതായി ഒരു ചരിത്രരേഖകളും പറയുന്നില്ല. വിവാഹം കഴിഞ്ഞാൽ പിന്നെ നിങ്ങൾ കാമുകഹൃദയങ്ങളെ മറക്കുന്നു. ഒരു കുഞ്ഞുകൂടി ആയിക്കഴിജാൽ പിന്നെ പറയുകയും വേണ്ടാ. എന്നാൽ ഏറെ വർഷങ്ങൾക്ക് ശേഷവും പുരുഷന് അത് സാധിച്ചിട്ടുള്ളതായി പലരും പറയുന്നു. പലരും പറയുന്നതു മാത്രമല്ല ഞാൻ അത്തരക്കാരനാണെന്നു ഞാൻ സ്വയം വിശ്വസിക്കുന്നു.”
എന്നാൽ അവൾ പറഞ്ഞത് സത്യമായിരുന്നു. ദീർഘനാളുകൾക്കു ശേഷം ഈ കഴിഞ്ഞ വർഷം ഞാൻ അവളെ കണ്ടു. അവളുടെ വീടിന്റെ അഡ്രസ്സ് എനിക്ക് തന്നിരുന്നു. ഞാൻ വീട് വളരെ മുൻപേ കോട്ടയത്ത് പോയി കണ്ടു പിടിച്ചിരുന്നു.
ഞാൻ ധൈര്യമായി അവിടെ ചെന്നു. ബിൻസിയെ തിരക്കി. അവൾ ഉടനെ വരുമെന്ന് അവളുടെ ഭർത്താവിന്റെ അമ്മ പറഞ്ഞു.
ഞാൻ ഡൽഹിയിൽ നിന്നും വരികയാണെന്നും, ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്നും അന്ന് ജോലി ചെയ്ത കമ്പനിയുടെ പ്രോവിഡന്റ് ഫണ്ട് ലഭിക്കുവാൻ ബിൻസിയുടെ സിഗ്നേച്ചർ വേണമെന്നും പറഞ്ഞപ്പോൾ അതവർ വിശ്വസിച്ചു. എന്റെ ഫോൺ നമ്പർ കൊടുത്തിട്ടു വരുമ്പോൾ വിളിക്കുവാൻ പറഞ്ഞു. അങ്ങനെ കഴിഞ്ഞ വർഷം അവൾ വന്നപ്പോൾ എന്നെ വിളിച്ചു.
കഴിഞ്ഞ വർഷം അവൾ ഇറ്റലിയിലെ ജീവിതം മതിയാക്കി നാട്ടിൽ വന്നു. അവളുടെ ഭർത്താവ് ഇപ്പോഴും ഇറ്റലിയിലാണ്.
അവളുടെ ആ കുട്ടിത്തം ഇപ്പോഴും മാറിയിട്ടില്ല. ഞങ്ങൾ ഒരു റെസ്റ്റോറന്റിൽ വച്ചാണ് കണ്ടുമുട്ടിയത്. ഒരു പാട് കാര്യങ്ങൾ സംസാരിച്ചു. അന്നത്തെ ദിവസം എന്റെ കാറിലിരുന്ന് പഴയ കാര്യങ്ങളൊക്കെ പറഞ്ഞു പൊട്ടിച്ചിരിച്ചു. വൈകുന്നേരം പിരിയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ഇപ്പോഴും ഫോണിൽകൂടി ഞങ്ങൾ സംസാരിക്കാറുണ്ട്, കാണാറുണ്ട്.
എന്നെപോലെ പ്രണയമുഹൂർത്തങ്ങൾ ജീവിതാന്ത്യം വരെ മനസ്സിൽ സൂക്ഷിക്കുന്ന അപൂർവം ചിലരിൽ ബിൻസിയും ഉൾപ്പെട്ടത്, അതും എന്നിൽ നിന്നും അനുഭവിച്ച പ്രേമം അതിൽ ഞാൻ അഭിമാനിക്കുന്നു.
ഞാൻ ഉണ്ടാക്കി വച്ചിരുന്ന ചപ്പാത്തിയും കിഴങ്ങുകറിയും ഞങ്ങൾ ഷെയർ ചെയ്തു ഭക്ഷിച്ചു.
പിന്നീട് ബെഡിലിരിക്കുമ്പോൾ അവളും അടുത്തുവന്നിരുന്നു. എന്റെ വയറിൽ തല ചായ്ച് അവൾ ഇരുന്നു.
ഞാൻ—എന്നാൽ പിന്നെ ഒരു പാട്ടുകൂടി ആവാം എന്താ?
കൊച്ചുമോൾ—ഓ……വേണ്ടാ മൂഡില്ല.
ഞാൻ–എന്നാൽ പിന്നെ മറ്റു വല്ലതുമാവാം…
അവൾ—എന്ത്..
ഞാനവളുടെ ചുണ്ടുകളിൽ മുത്തം വെച്ചു. അത് പതുക്കെ കവിളിൽ കൂടി നെറുകയിലെത്തി താഴോട്ടിറങ്ങി മറ്റേ കവിളിൽ ചെന്ന് നിന്നു. വീണ്ടും അതുപോലെ തിരികെവന്നു. എന്റെ കയ്യുകൾ അവളെ ചുറ്റിവരിഞ്ഞു.
ചുണ്ടുകൾ മുഖത്തും കഴുത്തിലുമൊക്കെ ഉമ്മവെച്ചുകൊണ്ടിരുന്നു.
