മുതലാളിയുടെ പെർഫോമൻസ് ശിവൻകുട്ടിക്ക് പെരുത്തങ്ങ് പിടിച്ചു. പക്ഷെ, ഫരീദക്ക് ദഹിച്ചില്ല.
“എന്റെ ബാപ്പ മൊയ്തീൻ ഹാജീടെ ഫാക്ടറികൾ രണ്ടിലും പണി നടക്കണുണ്ട്. അവിടെ ചന്ദനമല്ലേലും, ഇറക്കുമതി ചെയ്തു ടാൻസാനിയൻ ചന്ദനമുണ്ട്. പിന്നേതു ഫാക്ടറിയാ…,ഗവർമെൻററിയാതെ എന്റെ പുയ്യാപ്സ് നടത്തുന്ന ഫാക്ടറികളോ?”
മില്ലിലെ അറക്ക വാളിനേക്കാളും തീക്ഷണത അവളുടെ ഓരോ വാക്കിലും ഹാജി അറിഞ്ഞു.
“ആ നാവിന്റെ പിടിപ്പുകേടാണേൽ അതിനി അവിടെ നിലനിർത്തണോന്ന് ആലോശിക്കേണ്ടി ബൈരും…” താക്കീതിന്റെ ധ്വനിയുണ്ടായിരുന്നു അതിന്.
ഏതു സമയത്താണാവോ ഈ പഹച്ചിയെ കെട്ടാൻ തോന്നിയത്. ഇവളുടെ മൂത്തത് പച്ചപ്പാവമായിരുന്നു. ഏഴെട്ടു കൊല്ലം തന്റെ കൂടെ ജീവിച്ചിട്ടും അവളെക്കൊണ്ട ഒരു ശല്യവുമുണ്ടായിട്ടില്ല. പ്രസവത്തോടെ അവൾ മരിച്ചതും മോളെ നോക്കാൻ വേണ്ടി മാത്രമാണ് അവളുടെ അനിയത്തിയായ ഇവളെ കെട്ടിയത്. അല്ലാതെ പണ്ണാൻ പൂറു കിട്ടാഞ്ഞിട്ടില്ല. താൻ ഫരീദയെ കെട്ടുമ്പോൾ അവൾ പ്രീഡിഗ്രി സെക്കൻറിയറിനു പഠിക്കുകയായിരുന്നു. അതാണ് എല്ലാ കുഴപ്പത്തിനും കാരണം!. പെൺകുട്ടികളെ പത്തിനു മുകളിലേക്ക് ഒരിക്കലും പഠിക്കാൻ വിടരുത്. അവർ ചീത്തയാകും!. ഇപ്പോൾ പത്തിൽ പഠിക്കുന്ന മോള ഷഹാനയെ ജയിച്ചാലും പ്ലസ് വണ്ണിനു ചേർക്കില്ല, ഹാജിയാർ ഉറപ്പിച്ചു.
“വണ്ടിയെടുക്കെടാ…’
അയാൾ ലാൻസറിൽ കടന്നിരുന്നു. കാർ പോർച്ചിൽ നിന്നും റിവേഴ്സ്സെടുത്ത് ഗേറ്റ കടന്ന് പാഞ്ഞുപോയി.
‘ശിവാ നിനക്ക് പണമാണോ ജീവിതമാണോ വലുത്? പൊടുന്നന്നെ ഫരീദ തിരക്കി.
അവളുടെ നോട്ടം നേരിടാനാവാതെ അവൻ നോട്ടം പിൻവലിച്ചു.
“ജീവിതമാണു പ്രധാനം മനസ്സിലാക്കിക്കോ…’ മറുപടിയും അവൾ തന്നെ പറഞ്ഞു. പിന്നെ അകത്തേക്ക് നോക്കി,
“മെഹറുന്നിസാ.അതിങ്ങേടുത്തേ…”
വേലക്കാരിപ്പെണ്ണ് ഒരു ബിഗ്ഷോപ്പറുമായെത്തി. ഫരീദ് അതു വാങ്ങി.
“ഞാനിന്നു വൈകീട്ടേ വരൂ.”
അവൾ ചെന്ന് മാരുതി കാറിന്റെ ബാക്ക് ഡോർ തുറന്ന് ബിഗ്ഷോപ്പർ സീറ്റിൽ വെച്ചു. പിന്നെ ഡോറടച്ച്, ക്രൈഡ്വിംഗ് സീറ്റിൽ കയറിയിരുന്നു. ശിവൻകുട്ടി ബാക്ക് ഡോർ തുറക്കാൻ തുടങ്ങുകയായിരുന്നു. അപ്പോൾ കേട്ടു? “ഞാനെന്താ ഡ്രൈവറോ ? ഇവിടെ വന്നിരി.”
അവൻ മുൻഡോർ തുറന്നു. കടന്നിരുന്നു. കാർ ഓടിത്തുടങ്ങി.
കായലോരത്തെ തെങ്ങിൻ തോപ്പിലെത്തി കാർ നിന്നു.
ഫരീദ ബോട്ട് കെട്ടിയിരിക്കുന്നിടത്തേക്ക് പോയി . പിന്നാലെ ബിഗ്ഷോപ്പറുമായി ശിവൻകുട്ടിയും. സുലൈമാൻ ഹാജിയുടെ ഹൗസ്ബോട്ടാണത്.
അവളെ കണ്ട സ്രാങ്ക് പൗലോസ് വിനയത്തോടെ നിന്നു.
“പൗലോസ് ചേട്ടാ ചൂണ്ട ബോട്ടിലില്ലെ?’
“ഉവ്വ”
“ന്നാ ചന്തേലോട്ട് ചെന്നോ. ഇപ്പഴാണേൽ നല്ല ചെത്തുകളുള കിട്ടും. അല്ലേൽ മത്തങ്ങനീരിൽ പഞ്ചസാര മോന്തേണ്ടി വരും. ആമാശയത്തിന് കേടാ.” അവൾ ഹാൻറബാഗ് തുറന്ന് അഞ്ഞൂറിന്റെ ഒരു നോട്ടെടുത്ത് അയാൾക്ക് കൊടുത്തു
“വൈകീട്ടെത്തിയാ മതി”
“ഉവ്വ”
അയാൾ തെങ്ങിൻ തോപ്പിലൂടെ നടന്നു പോയി. ശിവൻകുട്ടി ബോട്ടിന്റെ എൻജിൻ റൂമിലേക്ക് കയറി.
ഫരീദ കാഴ്ചച്ചകൾ ആസ്വദിക്കാൻ തയ്യാറെടുത്ത് കിടക്കറയുടെ കിളിവാതിലിനടുത്ത് സ്ഥാനം പിടിച്ചു. തലയിണ ചാരിവെച്ചാൽ കിടന്നുകൊണ്ട കാഴ്ചച്ച കാണാം.
എൻജിനു ജീവൻ വെച്ചു. ആ ജലയാനം ഓളങ്ങളെ കീറിമുറിച്ച മുന്നോട്ടു പാഞ്ഞു
സമയം ഉച്ച കഴിഞ്ഞു. കണ്ടൽക്കാട് മറച്ചുവെച്ചിരിക്കുന്ന കായലിന്റെ നിഗൂഢതയിൽ നങ്കുരമിട്ടാണ് ചൂണ്ടയിട്ടത്. വാളയും കരിമീനും കിട്ടി. അത് ബോട്ടിൽ വെച്ചു തന്നെ പാകം ചെയ്തു. ഫരീദാ ബീവിയോട് ദേഷ്യം തോന്നിയിരുന്നെങ്കിലും ആ വേളകൾ ശിവൻകുട്ടി നന്നായി ആസ്വദിച്ചു. അവർക്ക് തന്നോടെന്തോ താൽപര്യമുണ്ട്. ആൾ പാവമാണെന്നു തോന്നുന്നു.
വിജനമായ കായലിൽ ഹൗസ് ബോട്ടിൽ യൗവ്വനയുകരായ സ്ത്രീ പുരുഷന്മാർ! എന്തും സംഭവിക്കാവുന്ന നിമിഷങ്ങൾ.! പക്ഷെ ഒന്നും അരങ്ങേറുന്ന ലക്ഷണമില്ല. അവർ അസാധാരണയായൊരു സ്ത്രീയാണ്. വാക്കിനും പെരുമാറ്റത്തിനും തീവ്രത
“ശിവാ. നിന്റെ മുതലാളിക്ക് കായലോരത്തൊരു വീടില്ലേ..? എവിടെയാണത്?”
