ശിവൻകുട്ടി എന്തു പറയണമെന്ന് അറിയാതെ തെല്ലുനേരം മൗനമാചരിച്ചു. “എന്താ നീയൊന്നും മിണ്ടാത്തെ’
“പഞ്ചായത്തീന്ന് വീടിനു പണം പാസായിട്ടുണ്ട്. തറ കെട്ടാൻ കരിങ്കല്ല ഇറക്കീട്ടുമുണ്ട്. പണി ഉടനെ തുടങ്ങും. ഒരു മുറീം അടുക്കളയെങ്കിലും പണിതീർത്താ വേണ്ടിയില്ലായിരുന്നു. എന്തായാലും കലേടെ അച്ചനെ ഇന്നുതന്നെ ഞാൻ കണ്ടോളാം” അവൻ ചായഗ്ലാസ്സ് തിരികെ കൊടുത്തു.
“അതുമതി’ ശാന്തമ ചിരിക്കാൻ ശ്രമിച്ചു. “പോയിട്ടിത്തിരി പണിയുണ്ട്” അവൻ എഴുന്നേറ്റു.
“ശരി. പക്ഷെ, ഇക്കാര്യം മറക്കല്ലേ.”
അവൻ ചിരിച്ചുകൊണ്ട് ഇറങ്ങി. ശ്രീകലയെ നോക്കിയപ്പോൾ കണ്ടില്ല. അകത്തിരിപ്പാകും. അനിയത്തിയെ കെട്ടിച്ചിട്ട് അവളെ സ്വന്തമാക്കാം എന്നാണു കരുതിയിരുന്നത്. ഇനിയിപ്പോൾ നോക്കിയിട്ടു കാര്യമില്ല, അതിനു വേണ്ടി കാത്തിരുന്നാൽ കലയെ തനിക്കു നഷ്ടമാകും. അല്ലെങ്കിലും ശാലിനിക്ക് പതിനേഴ് തികയുന്നതേയുള്ള. ഇനിയും സമയമുണ്ട്. അവൻ പാടവരമ്പിലൂടെ നടന്നു
പെട്ടെന്ന് പാണത്തുവന്നൊരു ലാൻസർ കാർ അവനരികെ ബ്രേക്ക് ചെയ്തു. സുലൈമാൻ ഹാജിയുടെ കാർ!
“ഇജ്ജ് എബടെ പോയ്ക്ക് കെടക്കണ് .. ഫരീദ് കാത്തിരുന്നു മുഷിഞ്ഞു.” മുൻസീറ്റിലിരുന്നു ഹാജി ദേഷ്യപ്പെട്ടു.
“അത് ഞാൻ, പിന്നെ.” ശിവൻകുട്ടി തല ചൊറിഞ്ഞു.
“മാണത്താളം കൊബാതെ കേറിയിരിക്ക്.” അയാൾ ചൂടായി.
അവൻ ബാക്ക് ഡോർ തുറന്ന് അകത്ത് കേറിയിരുന്നു. ഡ്രൈവിംഗ് സീറ്റിൽ താരീഖായിരുന്നു. മുതലാളിയുടെ വിനീത വിധേയൻ, കാറിന്റെ ടയറുകൾ പഞ്ചായത്തുറോഡിന്റെ മാറുപിളർന്നു പാണത്തുപോയി. പഞ്ചായത്ത് ഓഫീസ് ചുറ്റിത്തിരിഞ്ഞ് കാർ ആദ്യത്തെ ഹെയർപിൻ വളവിലെ പാടത്തിനരികിലായി നിന്നു.
“ജ്ജാ ബലാലിനെ ബിളിച്ചോണ്ടു വാ” അയാൾ താരീഖിനോട് കൽപ്പിച്ചു.
ഡോർ തുറന്ന് അവൻ റോഡിലിറങ്ങി.
“അല്ലേൽ ബേണ്ട, ഞമ്മളും വരണ്.” ഹാജി ഡാഷ്ബോർഡ് തുറന്ന് ചെറിയൊരു കുപ്പിയെടുത്ത് മൂടിതുറന്ന് സിൽക്ക് ജുബ്ബയിൽ പുരട്ടി. ചന്ദനത്തിന്റെ ഗന്ധം പ്രസരിച്ചു.
അയാൾ പുറത്തിറങ്ങി. പിന്നാലെ ശിവൻകുട്ടിയും ഇറങ്ങി. ചിങ്ങോത്ത് അയ്യപ്പന്റെ വീട്ടിലേക്കാണെന്ന് അവനു വ്യകൃമായി. മൂവരും പാടവരമ്പിലൂടെ ഇറങ്ങി നടന്ന, തേപ്പ് കഴിഞ്ഞിട്ടില്ലാത്ത ഒരു വീട്ടുമുറ്റത്തെത്തി.
അവരെ കണ്ട ദാവണി ചുറ്റിയ ഒരു പെൺകൊടി കോലായിലേക്ക് വന്നു. “അയ്യപ്പന്നില്ലേ” ഹാജി ചോദിച്ചു.
“പനിച്ചു കെട്ക്വാ…’ മുത്തുകൊഴിയും പോലെ അവൾ മറുപടി പറഞ്ഞു.
“ഇപ്പത്തെ പനി സൂക്ഷിക്കണം. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, പന്നിപ്പനി.” അയാൾ ഗൗരവം പൂണ്ടു.
“അത്തരം ഒരു പനിയാ ഞമ്മള്.സൂക്ഷിക്കണം. മോളു. ചെന്ന് അബനെ വിളിച്ചോണ്ടു ബാ.”
പെൺകുട്ടി ഭീതിയോടെ പിന്തിരിഞ്ഞു.
നിമിഷങ്ങൾക്കകം കമ്പിളി ചുറ്റിയ ഒരു രൂപം കോലായിലെത്തി. പിന്നെ പടിയിറങ്ങി മുറ്റത്തെത്തി.
“മുതലാളി. അകത്തോട്ടിരിക്കാം.” അയ്യപ്പനെ വിറക്കുന്നുണ്ടായിരുന്നു.
“ഞമ്മളു അകത്തോട്ടു കേറിയാ ജ്ജ് പുറത്താകും അയ്യപ്പാ.. ഇതിന്റെ പ്രമാണം ഞമ്മന്റെ ഷെൽഫിലല്ലേ? മൂർച്ചയേറിയ കഠാര പോലെയായിരുന്നു ആ ചോദ്യം. അയാൾ തുടർന്നു. “അന്റെ മോളെ പേരെന്തായിരുന്നു അയ്യപ്പാ..?”
വൃന്ദ…” അയ്യപ്പന്റെ സ്വരവും വിറച്ചു.
“ഓള. ഓള. ഗർഭിണിയാകും ഏത്?’
“മൊതലാളി.” അയ്യപ്പൻ കരഞ്ഞു.
“ജ്ജ് ബേജാറാവേണ്ട, ഞമ്മന്റെ കായെട്. മുതലും പലിശേം ഇതു വിറ്റാവരെ കിട്ടത്തില്ല.”
“അത്.അത് ഞാൻ തരാം മുതലാളി.”
ഒറ്റ അടിയായിരുന്നു അയ്യപ്പന്റെ കരണത്ത്. അയാൾ നിലത്തു വീണുപോയി.
“അരുത് മുതലാളീ…’ ശിവൻകുട്ടി ഹാജിയാരെ തടഞ്ഞു.
അയ്യപ്പൻ ബദ്ധപ്പെട്ട എഴുന്നേൽക്കുമ്പോഴേക്ക് നിലവിളിയോടെ വൃന്ദയും അനിയൻ നവീനും അയ്യപ്പന്റെ ഭാര്യ സരസുവും ഓടിയെത്തി.
“അങ്ങേരെ ഒന്നും ചെയ്യരുതേ മുതലാളീ…’ സരസു കരഞ്ഞു
‘ഹേയ് ഞമ്മളെന്തു ചെയ്യാൻ, ഒക്കെ പടച്ചോനല്ലേ ചെയ്യേണ്ടത്? സുലൈമാൻ ഹാജി വികൃതമായി ചിരിച്ചു. “ഞമ്മക്കൊരു തെറ്റുപറ്റി. ഞമ്മങ്ങടെ കാലുപിടിക്കാം.” അയാൾ സരസുവിന്റെ കാലു പിടിക്കാനാഞ്ഞു . അവർ ഭയന്നു പിന്നോട്ടു നീങ്ങി. ഹാജി അയ്യപ്പന്റെ തോളിൽ കയ്യിട്ടു.
പിന്നെ തെല്ലപ്പുറത്തേക്ക് കൊണ്ടുപോയി. പതിയെ അയാളുടെ ചെവിയിൽ മന്ത്രിച്ചു. “അനക്ക് ഞമ്മളു രണ്ടവസരം തരാം.. ഒന്ന ഈ വീട് വിറ്റ് ഞമ്മന്റെ കടം വീട്ട്, അല്ലേൽ ഇതിന്റെ ആധാരം അനക്ക് ഞമ്മൾ തരാം.പക്ഷേ ഒരു ചെറിയ പണിയൊണ്ട്. ഞമ്മന്റെ കായലോരത്തെ വീട് അനക്കറിയില്ലെ? ഇന്നന്നെ ജ് അവിടെ വരണം.ഒറ്റക്കല്ല, അന്റെ മോളുണ്ടല്ലോ; ആ മൊഞ്ചത്തിയേം കൊണ്ട്. ഒറ്റ മണിക്കുറു അവിടെ നിന്നാ…അനക്ക് അന്റെ ആധാരം തിരികെ കിട്ടും. ഞമ്മ തമ്മിലുള്ള എടപാടും തീർന്നു. അല്ലേൽ ഞമ്മ നാളെ വരും ഓർത്തോ.”
അയാൾ അയ്യപ്പന്റെ തോളിലെ പിടിവിട്ട് വയൽ വരമ്പിലേക്കിറങ്ങി. പിന്നാലെ ശിവൻകുട്ടിയും താരീഖും. വരമ്പിലൂടെ അവർ നടന്നു.
ലാൻസർ സ്റ്റാർട്ടായി. അത് റോഡിലൂടെ പാഞ്ഞു. ചീറിച്ചെന്ന കാർ മനക്കൊടിയിൽ ബംഗ്ലാവിന്റെ പോർച്ചിൽ നിന്നു.
കാറിന്റെ ശബ്ദം കേട്ട സുലൈമാൻ ഹാജിയുടെ പത്നി ഫരീദാ ബീവി സിറ്റൗട്ടിലേക്കു വന്നു. പർദ്ദയാണു വേഷം. അവർക്ക് ഏതു വേഷവും ഇണങ്ങുമെന്നു. ശിവൻകുട്ടിക്ക് തോന്നി. അത്രമേൽ സുന്ദരിയാണു ഫരീദ. മുതലാളിക്ക് അൻപതിനടുത്തായെങ്കിലും ഇനിയും മുപ്പത് തികഞ്ഞിട്ടില്ലാത്ത താരുണ്യമാണ് അവൾ
“പറ്റാത്ത പണി ഏൽക്കണോ ശിവാ.” ശാന്ത സ്വരമായിരുന്നെങ്കിലും വല്ലാത്ത മൂർച്ചയുണ്ടായിരുന്നു വാക്കുകൾക്ക്.
ശിവൻകുട്ടിക്ക് വാക്കുകൾ നഷ്ടമായി.
ശ്രീകലയെ കാണാനും സൊള്ളാനുമുള്ള അവസരമാണ് ഈ പെണ്ണൊരുത്തി നശിപ്പിക്കുന്നത്.
Views 4642
“ഫരീദ, ഇജ്ജൊന്നു കേട്ടോളിൻ.” ഹാജി ശിവൻകുട്ടിയുടെ രക്ഷക്കെത്തി, “.അന്റെ കുട്ടിക്കളിക്കിരിക്കില്ല ഞമ്മന്റെ ആൾക്കാര്. ഓർക്ക് നൂറുകൂട്ടം പണീണ്ട്. മൈസൂർ കാട്ടീന്ന് ചന്ദനമെത്തീട്ടും ഫാക്ടറീലു പണി നടക്കണില്ല, എന്താ കാര്യം. ആനയെ വാങ്ങിയപ്പം തോട്ടി കിട്ടാനില്ലെന്നു പറയണപോലെ, അകിലു കിട്ടാനില്ല. ചൊട്ടപ്പൻ അകിലേ..! അയിനു പറഞ്ഞയക്കാനിരുന്നതാ ശിവനേം താരീഖിനേം. ഇന്നിപ്പം ഇജ്ജത മൊടക്കി.മേലാൽ ഇപ്പണി നടപ്പില്ല ഓർത്തോളിൻ.”
മുതലാളിയുടെ പെർഫോമൻസ് ശിവൻകുട്ടിക്ക് പെരുത്തങ്ങ് പിടിച്ചു. പക്ഷെ, ഫരീദക്ക് ദഹിച്ചില്ല.
“എന്റെ ബാപ്പ മൊയ്തീൻ ഹാജീടെ ഫാക്ടറികൾ രണ്ടിലും പണി നടക്കണുണ്ട്. അവിടെ ചന്ദനമല്ലേലും, ഇറക്കുമതി ചെയ്തു ടാൻസാനിയൻ ചന്ദനമുണ്ട്. പിന്നേതു ഫാക്ടറിയാ…,ഗവർമെൻററിയാതെ എന്റെ പുയ്യാപ്സ് നടത്തുന്ന ഫാക്ടറികളോ?”
മില്ലിലെ അറക്ക വാളിനേക്കാളും തീക്ഷണത അവളുടെ ഓരോ വാക്കിലും ഹാജി അറിഞ്ഞു.