രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് – 1

പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണ പഠനം കഴിഞ്ഞ് ഇപ്പോൾ എന്തോ സിനിമയൊക്കെ അങ്ങ് ഉലത്താമെന്നു പറഞ്ഞു മടങ്ങിവന്നതാണ് ജോഷി. എന്നാൽ ഷോർട് ഫിലിം എടുക്കുന്നവർക്കു പോലും ഫിലിം ഡിഗ്രി ഒന്നുമല്ല വേണ്ടതെന്നും മറിച്ച് ഇപ്പോൾ നാട്ടിലുള്ള എല്ലാവരും നല്ല വിഡിയോഗ്രാഫർമാരാണെന്നും അറിയാൻ ജോഷിക്കു സമയം കുറച്ചെടുത്തു. ഫിലിം ഫീൽഡിലുള്ള ഉന്നതരും ചെറുകിടയുമായ മിക്ക സംവിധായകരെയും കണ്ട് അസോസിയേറ്റാക്കാമോ എന്നു ചോദിച്ചു നടന്നെങ്കിലും ആരും കണ്ടഭാവം നടിച്ചില്ല.

തുടർന്നാണ് ഗതികെട്ട് ഒരു വെഡിങ് ഫോട്ടോഗ്രാഫറാകാമെന്നു കരുതിയത്. നാട്ടിൽ പല കല്യാണഫോട്ടോഗ്രാഫർമാർക്കും നല്ല കാശാണ്. ഇതെല്ലാം കണ്ട്, മുണ്ടക്കയത്തെ തറവാട്ടുവക പുരയിടം മുക്കാലും വിറ്റു കോട്ടയം ടൗണിൽ വന്ന് ഒരു വെഡിങ് സ്റ്റുഡിയോ തുടങ്ങി. തുടങ്ങിക്കഴിഞ്ഞപ്പോഴാണ് ഇതിലെ കോംപറ്റീഷനെക്കുറിച്ച് ഒരു ബോധ്യം വന്നത്. വൻസ്രാവുകൾ മുതൽ നത്തോലി വരെയുള്ള ഒരു കടലാണ് വെഡിങ് ഫോട്ടോഗ്രഫിയെന്നു ജോഷി താമസിയാതെ തന്നെ മനസ്സിലാക്കി. ജപ്പാൻ നിർമിത ക്യാമറകൾ ജോഷിയുടെ ജോഷീസ് സ്റ്റുഡിയോയിലിരുന്ന് പൊടിപിടിച്ചു. ശമ്പളം കൊടുത്ത് കൂടെ നിർത്തിയിരുന്ന അസിസ്റ്റന്‌റ് ചെക്കൻ ഷിജു പണിയൊന്നുമില്ലാതെ ഫേസ്ബുക്കും യൂട്യൂബും ചിലപ്പോഴൊക്കെ ഇൻസ്റ്റഗ്രാമും നോക്കി നേരം തള്ളിനീക്കി. തന്‌റെ ജീവിതം ഇതെങ്ങോട്ടാണു പോകുന്നതെന്ന് ജോഷിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.
അങ്ങനെ മൂഞ്ചിത്തള്ളി മുന്നോട്ടും പിന്നോട്ടും ആടിക്കൊണ്ടിരിക്കുമ്പോളാണ് ജോഷീസ് സ്റ്റുഡിയോയിലേക്ക് ആ ഫോൺകോൾ വരുന്നത്. ജോഷിയുടെ കൂട്ടുകാരനായ അഗസ്റ്റിനായിരുന്നു അത്.

എടാ ഉവ്വേ- അഗസ്റ്റിൻ അപ്പുറത്തു സംഭാഷണത്തിനു തുടക്കമിട്ടു.
ആ പറയെടാ- ജോഷി അവനോടു പറഞ്ഞു.
എടാ, ഒരു ഒന്നാന്തരം കോളു വന്നു പെട്ടിട്ടുണ്ട്- അഗസ്റ്റിൻ ആ വാചകം പറഞ്ഞതു കുളിർമഴ പോലെയാണു ജോഷി കേട്ടത്. റിവോൾവിങ് ചെയറിൽ ചുമ്മാ ചാരിക്കിടക്കുകയായിരുന്ന ജോഷി പെട്ടെന്നു നിവർന്നിരുന്നു.
പറ അളിയാ-അവൻ വെപ്രാളത്തോടെ അഗസ്റ്റിനോടു പറഞ്ഞു.
അഗസ്റ്റിൻ കാര്യം പറഞ്ഞു. കോട്ടയം കറുകച്ചാലിലുള്ള തമ്പുരാട്ടിപുരം തറവാട്ടിൽ ഒരു കല്യാണം നടക്കുന്നു.പണ്ടുകാലത്ത് കൊല്ലിനും കൊലയ്ക്കുമൊക്കെ അധികാരമുള്ള തറവാടായിരുന്നേ്രത തമ്പുരാട്ടിപുരം. ഇപ്പോൾ ആ അധികാരമൊക്കെ പോയെങ്കിലും പണത്തിനു കുറവൊന്നുമില്ല. ഇപ്പോൾ അവിടെ താമസിക്കുന്നത് കുടുംബനാഥയായ രാജമ്മ തങ്കച്ചിയാണ്. 65 വയസ്സുള്ള തങ്കച്ചിയുടെ മകൻ ബാലു തമ്പിയുടെ മകനായ രാഹുൽ തമ്പിയുടെ വിവാഹമാണ്.

ബാലുതമ്പിയും ഭാര്യ കാവ്യ വർമയും യുഎസിലാണു താമസം. രാഹുലും വളർന്നതവിടെ. ഇപ്പോൾ കല്യാണം പ്രമാണിച്ചു നാട്ടിലെത്തിയിട്ടുണ്ട്. തൊടുപുഴയുള്ള ഏതോ ഒരു പണച്ചാക്കു തറവാട്ടിലെ പെൺകുട്ടിയുമായാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഈ വിവാഹത്തിനു അവർക്കു നല്ലൊരു വിഡിയോഗ്രഫറെ വേണം. കാശെത്ര വേണമെങ്കിലും പൊടിക്കാൻ തമ്പുരാട്ടിപുരത്തുകാർ തയാറാണ്. പക്ഷേ സംഭവം പൊളിക്കണം, തിമിർക്കണം. ഇതാണ് അഗസ്റ്റിൻ ജോഷിയോടു പറഞ്ഞത്.

സംഭവം കേട്ടപ്പോൾ തന്നെ ജോഷിക്കു താൽപര്യമായി. അങ്ങനെ തന്‌റെ ജീവിതത്തിലെ നിർണായക മൈൽക്കുറ്റി കണ്ടിരിക്കുന്നു. ഏതോ കൊടികെട്ടിയ തറവാട്ടുകാരാണ്. ആദ്യം തന്നെ ഇങ്ങനൊരു കല്യാണ വർക്ക് കിട്ടിയാൽ ഇഷ്ടം പോലെ പണവും പേരും കിട്ടും. പിന്നെ തുരുതുരാ വർക്കുകൾ. ഒടുവിൽ കോടിക്കണക്കിനു പണം സമ്പാദിച്ചു താൻ തന്‌റെ സ്വന്തം ഇഷ്ടത്തിനു സിനിമ പിടിക്കും. പിന്നെ സംസ്ഥാന അവാർഡ്, ഫിലിം ഫെയർ അവാർഡ്, നാഷണൽ അവാർഡ് ഒടുവിൽ ഓസ്‌കാർ….ജോഷിയുടെ ചിന്തകൾ മലർപ്പൊടിക്കാരന്‌റെ സ്വപ്‌നം പോലെ കാടുകൾ കയറി ഒരു വലിയ ഫോറസ്റ്റിലെത്തി.
പിറ്റേന്നു തന്നെ ജോഷിയും ഷിജുവും വണ്ടിയെടുത്ത് കറുകച്ചാലിലേക്കു പുറപ്പെട്ടു. അവിടെ ചെന്ന് അന്വേഷിച്ചപ്പോൾ തന്നെ തമ്പുരാട്ടിപുരം തറവാട്ടിലേക്കുള്ള വഴി ആൾക്കാർ പറഞ്ഞുകൊടുത്തു. ജംഗ്ഷനു കുറച്ചുമാറി ഒരു വലിയ പുരയിടത്തിൽ നിന്ന ഒരു കോവിലകം പോലെയുള്ള വീടായിരുന്നു തമ്പുരാട്ടിപുരം. ഗേറ്റ് കടന്നു വിശാലമായ മുറ്റം, അതുവഴി കാറോടിച്ചപ്പോൾ തന്നെ പുരയിടത്തിൽ ഒരു കൊമ്പനാന നിൽക്കുന്നതു കണ്ടു. മുറ്റം കടന്നു തറവാടിന്‌റെ മുന്നിലെത്തി വണ്ടി നിന്നു.
പഴയ തറവാടാണെങ്കിലും നല്ലരീതിയിൽ പുതുമോടിയാക്കിയ മനയായിരുന്നു തമ്പുരാട്ടിപുരം. ജോഷിയും ഷിജുവും ചരൽ വിരിച്ച മുറ്റത്തു കാർ നിർത്തിയിട്ടു. കാർപോർച്ചിൽ ഒരു ബിഎംഡബ്ലയുവും ലാൻഡ് റോവറും കിടപ്പുണ്ടായിരുന്നു. അതിസമ്പന്നമായ തറവാട്ടുകാരാണെന്നിന് ആ വാഹനങ്ങൾ തന്നെ തെളിവായിരുന്നു.
ജോഷിയും അസിസ്റ്റന്‌റും സിറ്റൗട്ടിലേക്കു കയറി. ഇറ്റാലിയൻ ടൈൽസ് വിരിച്ചിട്ടിരിക്കുന്ന തറയും വിലകൂടിയ സോഫ സെറ്റികളും ആ സിറ്റൗട്ടിലുണ്ടായിരുന്നു. വലിയ കട്ടിളകളുള്ള പ്രധാനവാതിൽ. അതിൽ നിറയെ കൊത്തുപണികൾ. പൂർണമായും ഈട്ടിത്തടിയിൽ പണിത ആ വാതിലിനു തന്നെ ലക്ഷങ്ങൾ വിലമതിക്കും.

ജോഷി കോളിങ് ബെല്ലടിച്ചു. അകത്തു നിന്ന് ഒരു പാദപതന ശബ്ദം കേട്ടു.
കുറച്ചുനേരത്തിനുള്ളിൽ പൂമുഖവാതിൽ തുറന്നു. മുണ്ടും ബ്ലൗസും ധരിച്ച ഒരു മധ്യവയസ്‌ക വാതിൽ തുറന്നു.
ആരാ…അവർ അൽപം പകച്ച ശബ്ദത്തിൽ ചോദിച്ചു. വേഷവും ലക്ഷണവും കണ്ടപ്പോൾ വീട്ടിലെ ജോലിക്കാരിയാകുമെന്ന് ജോഷി വിചാരിച്ചു. അതു ശരിയുമായിരുന്നു.
ഞങ്ങൾ സ്റ്റുഡിയോയിൽ നിന്നാണ്. വരാൻ പറഞ്ഞിരുന്നു.- ആദ്യ കോൾ എങ്ങനെയും പിടിക്കണമെന്ന ഉദ്ദേശ്യത്തിൽ പരമാവധി വിനയവും ഭവ്യതയും കലർത്തി ജോഷി പറഞ്ഞു,
ആ കോട്ടയത്തൂന്നാ അല്ലേ. ഇവിടെ പറയുന്ന കേട്ടിരുന്നു. തമ്പുരാട്ടിയെ വിളിക്കാം.കയറിയിരിക്കൂ- അവർ പറഞ്ഞതിനു ശേഷം അകത്തേക്കു

പോയി.ജോഷിയും ഷിജുവും സ്വീകരണമുറിയിലേക്കു കയറി. അവിടെ സ്വീകരണമുറിയിൽ പലതരത്തിലുള്ള വിലകൂടിയ സെറ്റികൾ.അതിലൊന്നിൽ അവർ ഇരുന്നു.
കുറേ നേരത്തേക്ക് ആളനക്കമൊന്നുമുണ്ടായില്ല. ജോഷി ടീപ്പോയിൽ കിടന്ന ഏതോ വിദേശ മാഗസിൻ മറിച്ചുനോക്കിക്കൊണ്ട് ഇരുന്നു. ഷിജുവാകട്ടെ വീട്ടിനുള്ളിലെ സെറ്റപ്പ് കണ്ട് ഗ്രഹണിക്കാരൻ കുട്ടിക്കു ചക്കക്കൂട്ടാൻ കിട്ടിയതുപോലെ വാപൊളിച്ച് ഇരിക്കുകയായിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ ഉറച്ചകാലടികൾ ഉയർന്നുകേട്ടു. ആറടിയോളം പൊക്കമുള്ള ഗംഭീരയായ ഒരു സ്ത്രീ സ്വീകരണമുറിയിലേക്കു വന്നു. നന്നായി തടിച്ച അവരെ കാണാൻ പഴയകാല നടി ഷക്കീലയുടെ അതേ ലക്ഷണമായിരുന്നു. സെറ്റുസാരിയും സ്വർണനിറത്തിലുള്ള ബ്ലൗസുമായിരുന്നു അവരുടെ വേഷം. കഴുത്തിൽ ചങ്ങല പോലെയുളള ഒരു സ്വർണമാല. മറ്റു രണ്ടു ചെറിയമാലകൾ വേറെ. രണ്ടു വലിയ വരിക്കച്ചക്കകൾ പകുതിമുറിച്ചു ചേർത്തു കെട്ടിയതുപോലെയുള്ള അവരുടെ ബമ്പർ മുലകൾ സ്വർണനിറത്തിലുള്ള ആ ബ്ലൗസിനുള്ളിലുണ്ടായിരുന്നു. ഇത്ര മുലയുള്ള ഒരു സ്ത്രീ കോട്ടയത്തൊക്കെയുണ്ടായിരുന്നോ എന്നു ജോഷി ചിന്തിച്ചുപോയി.

Leave a Reply

Your email address will not be published. Required fields are marked *