രാജമ്മ തങ്കച്ചിയുടെ സേവ് ദ ഡേറ്റ് – 1 1

മാലാഖയാണ്. തന്നെ രക്ഷിക്കാൻ വന്ന മാലാഖ.
പക്ഷേ ഇത് ഏറ്റെടുത്താൽ ഞങ്ങൾ ഇതിന്‌റെ പിന്നാലെ ആറുമാസം നടക്കേണ്ടി വരും. ഞങ്ങൾക്ക് ആ സമയത്ത് വേറെ അസൈൻമെന്‌റ്‌സ് ഒന്നും എടുക്കാൻ പറ്റില്ല. അതുകൊണ്ട് ഇതിന്‌റെ ചെലവ് നന്നായി കൂടും-ജോഷി അതിന്‌റെ ഇടയിൽ കൂടി അൽപം മുണ്ടക്കയം കച്ചവടബുദ്ധി എറിഞ്ഞുകൊടുത്തു.
അക്കാര്യം പേടിക്കേണ്ട- തന്‌റെ ഭാരിച്ച കൊതങ്ങൾ സെറ്റിയിൽ നിന്നു പൊക്കി എഴുന്നേറ്റുകൊണ്ട് രാജമ്മ തങ്കച്ചി പറഞ്ഞു. അവരുടെ മുഖം നന്നായി തെളിഞ്ഞിരുന്നു.
അവർ സ്വീകരണമുറിയിലെ ഒരു വലിയ ചിത്രത്തിനു നേർക്കു നടന്നു. അവരുടെ കച്ചിത്തുറു പോലെയുള്ള കുണ്ടികൾ നടത്തത്തിനിടെ കിടന്ന് ഡിങ്കോഡാൽഫി കളിക്കുന്നത് കണ്ട് വീർപ്പടക്കി ജോഷിയും ഷിജുവും ഇരുന്നു.
ഇതെന്‌റെ ഭർത്താവ് മോഹനൻ തമ്പിയാണ്- ആ ചിത്രത്തിനു നേർക്ക് വിരൽചൂണ്ടി രാജമ്മ തങ്കച്ചി പറഞ്ഞു.ഗംഭീരമായ മുഖവും കനത്ത മീശയുമുള്ള ഒരു പുരുഷന്‌റെ ചിത്രമായിരുന്നു അത്.
തമ്പിയദ്ദേഹമെന്നാണ് നാട്ടുകാർ എന്‌റെ ഭർത്താവിനെ വിളിച്ചിരുന്നത്. അദ്ദേഹം ജീവനോടെയിരുന്ന കാലത്ത് തമ്പുരാട്ടിപുരം തറവാട് പ്രശസ്തമായിരുന്നു. അതിനു മുന്നും അതു തന്നെ. പണ്ടു രാജവാഴ്ചക്കാലത്ത് പൊന്നുതമ്പുരാൻ പോലും തമ്പുരാട്ടിപുരം തറവാട്ടിലെ കാരണവൻമാരോട് ചോദിച്ചിട്ടെ എന്തെങ്കിലും ചെയ്യുകയുള്ളായിരുന്നു.
ഇപ്പോൾ പ്രശസ്തിയില്ലെങ്കിലും പണം കുന്നുകൂടി കിടക്കുകയാണ്. ബാങ്കിലും വസ്തുക്കളിലും ഷെയറിലും ബിസിനസിലുമെല്ലാം എല്ലാം കുടുംബസ്വത്ത്. ദേ ഇവനും ഇവളും കൂടി യുഎസിൽ ഉണ്ടാക്കുന്നത് വേറെ. ഇതെല്ലാം പിള്ളേരടെ കാര്യങ്ങൾക്കല്ലേ. എത്രാ നിങ്ങടെ ഫീസെന്ന് ഞങ്ങൾ ചോദിക്കുന്നില്ല. അതെത്രയായാലും ഞങ്ങൾ തരും. കൂടുതലും. പക്ഷേ ഞങ്ങളുടെ തറവാട് വീണ്ടും പ്രശസ്തമാകണം.ഞങ്ങളുടെ ധനസ്ഥിതിയും പ്രൗഢിയുമൊക്കെ നാലാളറിയണം- രാജകീയമായ ചിരിയോടെ രാജമ്മ തങ്കച്ചി അതു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ഗാംഭീര്യം കളിയാടി നിന്നു.
അക്കാര്യം ഞങ്ങളേറ്റു തമ്പുരാട്ടീ, -ഷിജു അതു പറഞ്ഞു കഴിഞ്ഞപ്പോൾ ബാലുത്തമ്പി കാവ്യയുടെ ചെവിയിൽ എന്തോ പറഞ്ഞു. ഒന്നു തലകുലുക്കിയ ശേഷം തന്‌റെ ബോളിവുഡ് കുണ്ടികൾ ഇളക്കി അവർ അകത്തെ ഏതോ മുറിയിലേക്കു പോയി. തിരികെ വന്നത് ഒരു കവറുമായാണ്.
ആ കവർ അവർ ജോഷിയുടെ നേർക്കു നീട്ടി. ജോഷി അതു വാങ്ങി.
അഡ്വാൻസാണ്. അഞ്ചു ലക്ഷം രൂപയുണ്ട്, പോരെ- കാവ്യ വശ്യമായ ചിരിയോടെ ചോദിച്ചു.
ജോഷിയുടെ കിളിപാറി പോയി. അഞ്ചുലക്ഷം രൂപ അഡ്വാൻസ്. അപ്പോൾ ഫീസെത്രയായിരിക്കും ഇവർ തരാൻ പോകുന്നത്. വിചാരിച്ചതു പോലെ തന്നെ ശരിക്കും പുളിങ്കൊമ്പാണ്. അവൻ ഓർത്തു.
മതി മാഡം, താങ്ക്‌സ്- ആ കവർ വാങ്ങിക്കൊണ്ട് അവൻ പറഞ്ഞു.
അപ്പോ എങ്ങനെയാ നിങ്ങളുടെ പ്ലാൻ. ബാലുത്തമ്പി ചോദിച്ചു.
ആദ്യ എപ്പിസോഡിനു വേണ്ടി ഞങ്ങൾ ഉടൻ ഒരു സ്‌ക്രിപ്റ്റ് തയാറാക്കാം. അതുടനെ അറിയിക്കാം.
കൊള്ളാം, ഒരു സജഷനുണ്ട്. എല്ലാ എപ്പിസോഡും ഒരിടത്തു ഷൂട്ട് ചെയ്യേണ്ട. വിവിധ ലൊക്കേഷനിൽ ഷൂട്ട് ചെയ്താൽ പൊളിക്കും. കൈയുയർത്തി വശ്യമായ ആംഗ്യവിക്ഷേപത്തോടെ കാവ്യ പറഞ്ഞു.
അങ്ങനെ ചെയ്യാം മേഡം- തലകുലുക്കി ജോഷി പറഞ്ഞു.
അങ്ങനെയെങ്കിൽ ഞാനൊരു കാര്യം പറയാം. കല്യാണം കഴിയുന്നതു വരെ

നിങ്ങൾക്കു രണ്ടുപേർക്കും ഇവിടെ നിന്നൂടെ. മറ്റു കമ്മിറ്റ്‌മെന്‌റ്‌സ് ഒന്നുമില്ലെങ്കിൽ.അതാണെങ്കിൽ ഷൂട്ട് പ്ലാൻ ചെയ്യാനും മറ്റെല്ലാത്തിനുമൊക്കെ എളുപ്പമായിരിക്കും-ബാലു തമ്പി ചോദിച്ചു
ആക്കാര്യം ഞങ്ങൾ ആലോചിച്ചു പറയാം സാർ.-ജോഷി പറഞ്ഞു.
സാറെ ഞാനൊരു കാര്യം പറയാം. ആദ്യ എപ്പിസോഡ് തമ്പുരാട്ടിയെവച്ച് ഷൂട്ട് ചെയ്യാം. എന്തൊരൈശ്വര്യമാ ആ മുഖത്ത്. നല്ലൊരു തുടക്കമാരിക്കും-ഷിജു പറഞ്ഞു.

രാജമ്മ തങ്കച്ചിയെവച്ചുള്ള ആദ്യ ഷൂട്ടിനു തുടക്കമായി. ജോഷിയും ഷിജുവും ഉദ്ദേശിച്ച സ്‌ക്രിപ്റ്റ് ക്ഷേത്രദർശനമാണ്. കോട്ടയത്തിനു കിഴക്കായിട്ട് ഒരു വിജനമേഖലയുണ്ട്. ഒരു ഗ്രാമം. അവിടെ ഒരു പുരാതന ക്ഷേത്രവും. അവിടെ ആൾക്കാർ വരുന്നത് കുറവാണ്. നല്ല പ്രകൃതിരമണീയമായ സ്ഥലവും നല്ലൊരു അമ്പലക്കുളവും അവിടെയുണ്ട്. അവിടെ വച്ചു ഷൂട്ട് ചെയ്യാമെന്ന് വിചാരിച്ചു.
ഡാ പിള്ളേരെ ഞാൻ എന്തു വേഷമാ ധരിക്കുക-ഷൂട്ടിനു പുറപ്പെടുന്നതിനു മുൻപ് രാജമ്മ തങ്കച്ചി ചോദിച്ചു.
ഒടുവിൽ ഒട്ടേറെ ചർച്ചകൾക്കു ശേഷം ഒരു ചുവന്ന പട്ടുസാരിയും ചുവന്ന ബ്ലൗസും രാജമ്മ തങ്കച്ചി ധരിക്കട്ടെയെന്ന് എല്ലാവരും കൂടി തീരുമാനിച്ചു.ഷക്കീലയുടെ കട്ടുള്ള അവർക്ക് പട്ടുസാരി നന്നായി ഇണങ്ങുന്നുണ്ടായിരുന്നു. 65 വയസ്സ് പ്രായം ആയെങ്കിലും കൂടിപ്പോയാൽ 45 വയസ്സ് പ്രായം മാത്രമേ അവർക്കു തോന്നുകയുള്ളായിരുന്നു. ഒറ്റ മുടി പോലും നരച്ചിട്ടില്ല. തൊലിയിൽ പ്രകടമായ ഒരു ചുളിവു പോലുമില്ല. ഭയങ്കര സംഭവം തന്നെ.
ആദ്യ ഷോട്ടിനു പ്ലാനായി.
രാജമ്മ തങ്കച്ചിയുടെ ബെൻസ് ക്ഷേത്രമുറ്റത്തേക്ക് എത്തുന്നതായിരുന്നു അത്.ബെൻസ് ഓടി വന്നു ബ്രേക്കിടുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ റെഡിയായി. പട്ടുസാരി ധരിച്ച് ആഭരണങ്ങൾ അണിഞ്ഞ് തങ്കച്ചി കാറിൽ നിന്നിറങ്ങുന്ന രംഗം ജോഷി ഷൂട്ട് ചെയ്തു. അവർക്കു പിന്നിൽ ഡ്രൈവർ കുടപിടിച്ചുകൊണ്ടു നടന്നു. രാജമ്മ തങ്കച്ചിയുടെ ആ സ്ലോ മോഷൻ വരവ് നന്നായി ഷൂട്ട് ചെയ്തു.
പെർഫക്ട് -ജോഷി പറഞ്ഞു.
അതേ ചേട്ടാ, അതൊന്നുകൂടിയെടുത്താലോ.-ഷിജു ജോഷിയോടു ചോദിച്ചു.
എന്തിനാ ഇതു മതി, നന്നായി കിട്ടിയിട്ടുണ്ട്.
അതല്ല കുറച്ചുകൂടി ജനപ്രിയമായ രീതിയിൽ എടുത്താൽ നന്നായിരിക്കും -ഷിജു വിടാൻ ഉദ്ദേശമില്ല.
ഡാ, നീയെന്‌റെ അസിസ്റ്റന്‌റാ. നിന്‌റെ കാര്യം നോക്കിയാൽ മതി. ഞാനേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതാ. എന്നെ തൽക്കാലം നീ പഠിപ്പിക്കാൻ വരണ്ട.- ജോഷി പറഞ്ഞു.
ഈ വാഗ്വാദം രാജമ്മ തങ്കച്ചി നോക്കിനിൽക്കുന്നുണ്ടായിരുന്നു. ഒടുവിൽ അവർ ഇടപെട്ടു.
എന്താ എന്താ പ്രശ്‌നം, എന്താ ഒരു വഴക്ക് ഇവിടെ- അവർ ജോഷിക്കും ഷിജുവിനും അരികിലേക്കു വന്നു ചോദിച്ചു.
ഷോട്ട് ഒരു തവണ കൂടിയെടുക്കണമെന്ന് ഇവൻ പറയുന്നു. പെർഫെക്ടാണെന്നാണ് എനിക്കു തോന്നുന്നത്- ജോഷി പറഞ്ഞു.
അതെന്താ നീയങ്ങനെ പറഞ്ഞത് ഷിജൂ- രാജമ്മ തങ്കച്ചി അവനോട് ചോദിച്ചു.
അത് , ഞാനെങ്ങനാ പറയാ- അവൻ നിന്നു പരുങ്ങി.
എന്തായാലും പറയെടാ.ഷൂട്ട് ചെയ്യാനല്ലേ നമ്മൾ ഇവിടെ വന്നത്. ഏറ്റവും നന്നായി

Leave a Reply

Your email address will not be published. Required fields are marked *