റീമക്കാമം

സാമ്പത്തികമാന്ദ്യം കൊടുമ്പിരികൊള്ളുന്ന 2007-ല്‍ ബി-ടെക് കഴിഞ്ഞ് ഒരു പണിയുമില്ലാതെ വീട്ടിലിരിക്കുന്ന സമയം. ഒരു യാഥാസ്തിതിക കുടുംബത്തില്‍ ജനിച്ചതിനാലും, സ്വതവേ അല്‍‌പ്പം നാണംകുണുങ്ങിയായിരുന്നതിനാലും ഒരു വിവാഹപൂര്‍‌വ്വ ലൈംഗികബന്ധം എനിക്ക് സ്വപ്നം കാണാന്‍‍‌മാത്രമേ കഴിയുമായിരുന്നുള്ളൂ. പക്ഷേ, കാലം നമുക്കായി കരുതിവച്ചിരിക്കുന്ന വീഞ്ഞ് നുകരാതിരിക്കാന്‍ പറ്റുമോ?

ആ സമയത്ത് വീട്ടുകാരെല്ലാവരും ഒരു ധ്യാനത്തിനുപോകാന്‍ തീരുമാനിച്ചെങ്കിലും വീട്ടില്‍ ഒറ്റയ്ക്കിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെട്ടത്. അതിനുമുമ്പും പലപ്പോഴും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ളതുകൊണ്ടും, കാര്യങ്ങളെല്ലാം ഞാന്‍ തരക്കേടില്ലാതെ ചെയ്യുമെന്നതിനാലും ഞായറാഴ്ച അവരെല്ലാവരും യാത്രപോയി.

തിങ്കളാഴ്ച ഒരു കൂട്ടുകാരന്‍റെ പെങ്ങളുടെ കല്ല്യാണമായിരുന്നു. ചടങ്ങിനിടയില്‍ എനിയ്ക്ക് വല്ല്യമ്മയുടെ കോള്‍ വന്നു. ഞാന്‍ എവിടെയാണെന്നും, എന്‍റെ റിസല്‍ട്ടിനെപറ്റിയുമൊക്കെ വിശദമായി ചോദിച്ചു. ഞാന്‍ ഫ്രീയാണെങ്കില്‍ രണ്ടുദിവസംഅവിടെച്ചെന്നുനിന്നാല്‍ വലിയ ഉപകാരമായിരിക്കുമെന്നും പറഞ്ഞു.

വല്ല്യമ്മയുടെ വീട് അധികം ദൂരെയല്ല. വല്ല്യച്ഛന്‍ മരിച്ചശേഷം മരുമകളോടൊപ്പമാണ് താമസം(മറ്റുമക്കളും മരുമക്കളുംവിദേശത്താണ്). മറ്റുവീടുകളിലെപ്പോലെ അമ്മായിയമ്മ-മരുമകള്‍ യുദ്ധമൊന്നുമില്ലാത്തത് കൊണ്ട് സ്വസ്ഥമായി ജീവിക്കുന്നു.

ഞാന്‍ ചേച്ചി എന്ന് വിളിക്കുന്ന മരുമകള്‍ റീമയാണ് ഈ കഥയിലെ നായിക. അഴകളവുകളും, വിദ്യാഭ്യാസവും, സംസ്കാരവും ഒരുസ്ത്രീയില്‍ ഒരുപോലെ സമന്വയിച്ചാല്‍ അത് റീമയായി. മുമ്പില്‍നിന്നോ, പിറകില്‍നിന്നോ, വശങ്ങളിലൂടെയോ നോക്കിയാല്‍ ഒരു ചെറുപ്പക്കാരനും കണ്ണെടുക്കാന്‍ കഴിയാത്ത രൂപഭംഗി. അവളുടെ കുസൃതിനിറഞ്ഞചിരിയും, യുവത്വം തുളുമ്പുന്ന ശരീരവും ആരേയും വിവശനാക്കും.

എനിയ്ക്ക് റീമചേച്ചിയോട് വലിയ ബഹുമാനമായിരുന്നു. കാരണം, വല്ല്യമ്മ വീട്ടില്‍ ഒറ്റയ്ക്കായപ്പോള്‍ സ്വന്തം ജോലിപോലും രാജിവച്ച് കുടുംബത്തിലെ ഉത്തരവാദിത്തങ്ങള്‍ നോക്കാന്‍ അവര്‍ തയ്യാറായി. റീമചേച്ചിയെപ്പോലെയുള്ള ഒരു ഭാര്യയെമതിയെന്ന് ഞാന്‍ പലപ്പോഴും അമ്മയോട് പറയാറുണ്ട്.

ചേച്ചിയുടെ അപ്പച്ചന് അസുഖം കൂടുതലായതിനാല്‍ രണ്ട് ദിവസത്തേയ്ക്ക് സ്വന്തം വീട്ടിലേയ്ക്ക് പോകുകയാണ്. അതുകൊണ്ടാണ് വല്ല്യമ്മ എന്നോട് വരാന്‍ പറഞ്ഞത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞാന്‍ അവിടെയെത്തുമ്പോള്‍ ചേച്ചി ഒരു വയസ്സുള്ള കുഞ്ഞിനേയുമെടുത്ത് എന്നെ പ്രതീക്ഷിച്ചു നില്ക്കു കയാണ്. പിന്നെ കുറച്ചുനേരത്തേയ്ക്ക് പാലുവാങ്ങുന്നകാര്യവും, ഗേറ്റ് അടയ്ക്കുന്നതും, വല്ല്യമ്മയ്ക്ക് മരുന്നുകൊടുക്കുന്നതുമെല്ലാം എനിയ്ക്ക് വിശദമായി പറഞ്ഞുതന്നു.

ഇത്തരം കാര്യങ്ങളെല്ലാം എനിയ്ക്ക് സുപരിചിതമായിരുന്നതിനാല്‍ ഞാന്‍ ഉള്ളില്‍ ചിരിച്ചു. മറ്റന്നാള്‍ ചേച്ചി തിരിച്ചുവരുമെന്നും അപ്പോള്‍ എനിയ്ക്ക് വീട്ടില്‍ പോകാമെന്നും പറഞ്ഞ് അവര്‍ പടിയിറങ്ങുമ്പോള്‍ എല്ലാം സമ്മതിച്ചമട്ടില്‍ ഞാന്‍ തലയാട്ടികൊണ്ടിരുന്നു.
രാത്രി ഭക്ഷണത്തിനിരിക്കുമ്പോള്‍, എനിയ്ക്ക് ബോറടിച്ചുതുടങ്ങിക്കാണുമെന്ന് വല്ല്യമ്മ പറഞ്ഞു. വീട്ടില്‍ഒറ്റയ്ക്കിരിക്കുമ്പോഴും ബോറടിതന്നെയാണെന്നും, അതുകൊണ്ട് ഒരു ജോലി കണ്ടെത്തുകയാണ് എന്‍റെ പ്രഥമലക്ഷ്യമെന്നുമുള്ള മറുപടികേട്ടപ്പോള്‍ ഗള്‍ഫിലുള്ള മക്കളോട് അതെപ്പറ്റി പറയാമെന്നായി വല്ല്യമ്മ.

പിന്നെ ഞങ്ങളുടെ സംസാരം റീമയെക്കുറിച്ചായി. സ്വന്തം മകളേക്കാള്‍ തനിയ്ക്കിഷ്ടം റീമയെയാണെന്ന് വല്ല്യമ്മ പറഞ്ഞപ്പോള്‍, ഇതുപോലെയൊരു മരുമകളെ ഇക്കാലത്ത് കിട്ടണമെങ്കില്‍ ഭാഗ്യം ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു.

വീട്ടില്‍ താഴെയും, മുകളിലും രണ്ട് മുറികള്‍ വീതമുണ്ട്. ആരും ഉപയോഗിയ്ക്കാതെ കിടക്കുന്നതിനാല്‍ മുകളിലെ മുറികളില്‍ നിറയെ പൊടിയാണ്. അതുകൊണ്ട് എന്നോട് റീമയുടെ മുറിയില്‍ കിടന്നോളാന്‍ വല്ല്യമ്മ പറഞ്ഞു. ആദ്യമായാണ് ഞാന്‍ ഒരു സ്ത്രീയുടെമുറിയില്‍(എന്‍റെ അമ്മയുടെയൊഴികെ) കിടക്കുന്നത്. ഉറക്കം വരാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

കിടക്കവിരിയിലും, തലയിണയിലുമെല്ലാം വളരെ സുഖകരമായൊരു സുഗന്ധമുണ്ടായിരുന്നു. എന്‍റെ മനസ്സില്‍ ചില ദുര്‍‌വിചാരങ്ങള്‍ തലപൊക്കിയെങ്കിലും, എനിയ്ക്ക് റീമചേച്ചിയോടുള്ള ബഹുമാനത്തെയോര്‍ത്ത് ഞാന്‍ അവയെല്ലാമടക്കി.

പിറ്റേന്ന് രാവിലെ ഞാന്‍ വീട്ടില്‍ പോയി വാഴയും, ചെടികളുമൊക്കെ നനച്ച് ഉച്ചയോടെ തിരിച്ചുവന്നു. രണ്ട് ദിവസങ്ങള്‍ അങ്ങനെ ഒരു വിശേഷവുമില്ലാതെ കടന്നുപോയി. ബുധനാഴ്ച വൈകുന്നേരം കാര്യങ്ങളൊക്കെയൊതുക്കി വീട്ടില്‍ പോകാന്‍ തയ്യാറായി ഞാന്‍ നില്ക്കു കയാണ്.

എന്നാല്‍ ട്രാഫിക് കുരുക്ക് കാരണം ചേച്ചി രാത്രി 7:30-നാണ് വന്നത്. ആ സമയത്ത് ഞാന്‍ തിരക്കിട്ട് വീട്ടില്‍ പോകാനൊരുങ്ങുന്നത് കണ്ടപ്പോള്‍ ചേച്ചി അത്ഭുതപ്പെട്ട് എന്നോട് ചോദിച്ചു, “എന്തായാലും നീയവിടെ ഒറ്റയ്ക്കാണ്. ഭക്ഷണമുണ്ടാക്കിത്തരാന്‍ നിന്‍റെ അമ്മയവിടെയില്ല. നീ കല്ല്യാണം കഴിച്ചിട്ടുമില്ല. അതുകൊണ്ട് ഇന്നുരാത്രി ഇവിടെ താമസിച്ചിട്ട് നീ നാളെപോയാല്‍ മതി.” വല്ല്യമ്മയും അവളെ പിന്താങ്ങിയപ്പോള്‍ എനിയ്ക്ക് സമ്മതിയ്ക്കേണ്ടിവന്നു.

കുഞ്ഞിനെ തൊട്ടിലില്‍ കിടത്തിയശേഷം, ഡ്രസ്സ് മാറി ഒരു ലൈറ്റ് ബ്ലൂകളര്‍ നൈറ്റിധരിച്ച് അവള്‍ അടുക്കളയിലേയ്ക്ക് പ്രവേശിച്ചു. അവിടെ സാധനങ്ങളെല്ലാം അടുക്കിയൊതുക്കി വച്ചിരിക്കുന്നത് കണ്ടപ്പോള്‍ ചേച്ചി എന്നെ വിളിച്ചു. കുറേനേരം ടിവികണ്ട് മടുത്തപ്പോള്‍ ഞാന്‍ ചെയ്ത പണിയാണെന്നു പറഞ്ഞപ്പോള്‍ എന്‍റെ പുറത്ത്തട്ടി അഭിനന്ദിച്ചിട്ട് പറഞ്ഞു, “നിന്‍റെ ഭാര്യ ഭഗ്യമുള്ളവളായിരിക്കും. എന്തായാലും നീ റെസ്റ്റെടുക്ക്, അരമണിക്കൂറിനുള്ളില്‍ ഡിന്നര്‍ റെഡിയാകും.”

ടിവിയില്‍ സ്റ്റാര്‍ സിങ്ങറിന്‍റെയും, കണ്ണീര്‍ സീരിയലിന്‍റെയും സമയമായിരുന്നതിനാല്‍ ഞാന്‍ അടുക്കളയില്‍ ചുറ്റിപ്പറ്റിനിന്നു. ചേച്ചിയുടെ വീട്ടുവിശേഷങ്ങളും, അപ്പച്ചന്‍റെ അസുഖത്തെപ്പറ്റിയും ചോദിച്ചറിഞ്ഞു. എന്‍റെ കഴിഞ്ഞ രണ്ട്ദിവസങ്ങള്‍ എങ്ങനെയായിരുന്നെന്ന് ചേച്ചി ചോദിച്ചപ്പോള്‍ തരക്കേടില്ലായിരുന്നെന്ന് ഞാന്‍ പറഞ്ഞു.
പിന്നെ അരമണിക്കൂര്‍നേരം ഞങ്ങള്‍ പലകാര്യങ്ങളെപ്പറ്റിയും സംസാരിച്ചു. ചേച്ചിയുടെ വിശാലമായ അറിവും, ചിന്താഗതികളും കേട്ടപ്പോള്‍ അവരോടുണ്ടായിരുന്ന എന്‍റെ ബഹുമാനം വര്‍ദ്ധിച്ചു. എന്‍റെ ജീവിതത്തിലതുവരെ ഞാന്‍ ഒരു സ്ത്രീയോടും അത്രയും നേരം സംസാരിച്ചിട്ടില്ല, കാരണം ഒരിക്കലും ഒരു സ്ത്രീയെ പിടിച്ചിരുത്താന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. സ്ത്രീകളുമായി ഇടപഴുകുമ്പോള്‍ അവര്‍ പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കണമെന്നും, അവര്‍ക്ക് പരിഗണന നല്‍ക‍ണമെന്നുമുള്ള യാഥാര്‍ത്ഥ്യം ഞാന്‍ തിരിച്ചറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *