ഐശ്വര്യ നിന്ന് ഉരുകി. എന്താണ് മറുപടി പറയുക. അവൾ ഒന്നും മിണ്ടാതെ അവിടെ നിന്നും പോയി.
അടുക്കളയിൽ ചെന്ന അവൾക്ക് ശരീരം തളരുന്നതു പോലെ തോന്നി. മകന്റെ വാക്കുകൾ കൂരമ്പുകൾ പോലെ അവളുടെ നെഞ്ചിൽ ആണ് പതിച്ചത്. താനും അതേ തെറ്റു തന്നെ അല്ലേ ചെയ്യുന്നത്. ആരെങ്കിലും അറഞ്ഞാൽ താനും സാരി തുമ്പിൽ തൂങ്ങേണ്ടി വരില്ലേ. തന്റെ ശവവും ആരും ഏറ്റു വാങ്ങാൻ ഇല്ലാതെ അനാഥമായി കിടക്കേണ്ടി വരില്ലേ. തന്റെ മക്കളുടെ ഭാവി എന്താവും, സനീഷേട്ടൻ ഇതെങ്ങനെ സഹിക്കും.
അവൾ മനസ്സിൽ ചിലത് ആലോചിച്ചുറപ്പിച്ചു. ഫോൺ കയ്യിൽ എടുത്തു. രാജേഷിന്റെ നമ്പർ ഡയൽ ചെയ്തു.
**********
ഐശ്വര്യ പഴയത് പോലെ ഡീസന്റ് ആയ വീട്ടമ്മയായി ജീവിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം. നന്ദി നമസ്കാരം.
വാൽക്കഷ്ണം: ഈ കഥ അപ്രൂവ് ആയാൽ അടുത്ത കഥയുമായി വീണ്ടും വരാം.
