വെര്‍ജിന്‍ മേഡം 1അടിപൊളി  

സൂപ്രണ്ട് കസേരയില്‍ ഇരിക്കുന്ന ശാലിനിമാധവ് സിംഹാസനത്തില്‍ ഇരിക്കുന്ന രാജ്ഞിയെ പോലെ തോന്നി.

പറഞ്ഞതുപോലെ ആളൊരു സൈലന്റ് ഡൈനാമിക് ചരക്കാണെങ്കിലും ജോലിയുടെ കാര്യത്തില്‍ കലിപ്പത്തി തന്നെയായിരുന്നു ശാലിനിമാധവ്.

‘മേ ഐ കം ഇന്‍ മേഡം… ‘ വിപിന്‍ മുരളി ഹാഫ് ഡോറിലൂടെ തല അകത്തേക്കിട്ട് ചോദിച്ചു.

ശാലിനി മാധവിന്റെ പുരികങ്ങള്‍ മുകളിലേക്കുയര്‍ന്നു. നെറ്റി ചുളിഞ്ഞു … ‘ ഇന്നും വിപിന്‍ … കം… കം…’ സുപ്രണ്ട് ശാലിനി, എല്‍ഡി ക്ലാര്‍ക്ക് വിപിനെ തന്റെ ചെയറിനടുത്തേക്ക് വിളിച്ചു.

മുറിയില്‍ ശാലിനി മാഡത്തിന്റെ പെര്‍ഫ്യും ഗന്ധമാണ് വിപിനെ വരവേറ്റത്. വിടര്‍ന്ന കണ്ണുകളില്‍ തന്നോടുള്ള ദേഷ്യം ഇരച്ചു കയറി ചുവന്നിരിക്കുന്നു. ആ കണ്ണുകളിലേക്ക് നോക്കാന്‍ ശക്തിയില്ലാതെ വിപിന്‍ തല താഴ്ത്തി നിന്നു പോയി.

‘തന്നോട് പറഞ്ഞാല്‍ മനസ്സിലാവില്ലേ വിപിനേ… ‘ ശാലിനി മാധവ് വിപിന് നേരെ നോക്കി.

‘സോറി മാഡം റയില്‍വേ ഗേറ്റ് …’

‘താങ്കള്‍ കൂടുതല്‍ സംസാരിക്കണ്ട. റയില്‍വേ ഗേറ്റ് അടക്കുന്ന സമയം ഇത്ര ദിവസമായിട്ടും തനിക്ക് മനസ്സിലായില്ലന്ന് ഞാന്‍ വിശ്വസിക്കണോ…’

‘അതല്ല മാഡം വന്ദേ ഭാരത് ട്രെയിന്‍ ഓടിത്തുടങ്ങിയോണ്ട് സമയമൊക്കെ മാറി, അതാ മാഡം… ‘

‘ വിപിനെ ഈ ഓഫീസ് ഇത്ര പഞ്ച്വാലിറ്റി യോടെ മുന്നോട്ട് പോകുവാന്‍ ഞാന്‍ കുറേ ഏറെ കഷ്ടപ്പെട്ടതാ. നിങ്ങള്‍ ഒറ്റൊരാളായിട്ട് ആ പഞ്ച്വാലിറ്റി കളയരുത് പ്ലീസ്’ ശാലിനി മാധവ് വിപിന്‍മുരളിയുടെ നേര്‍ക്ക് കൈ കൂപ്പി. പമ്മന്‍ ജൂനിയര്‍ എഴുതിയ കഥയാണിത്.

‘അയ്യോ മാഡം പ്ലീസ് മാഡം. ഞാന്‍ നാളെ മുതല്‍ ഉറപ്പായും നേരത്തെ എത്താം മാഡം’

‘ശരി ശരി… ഗോ ടു യുവര്‍ സീറ്റ് … ആരൊക്കെയോ അവിടെ വന്നിട്ടുണ്ട് … ‘ ശാലിനി മാധവ് വിപിന്റെ മുഖത്തേക്ക് നോക്കാതെ ഫയല്‍ തുറന്നു.

വിപിന്‍ മുരളി തന്റെ സീറ്റിലേക്ക് നടന്നു.

വിപിന്റെ ടേബിളിന് മുന്നിലായി ഉയരം കുറഞ്ഞ ഇരുനിറമുള്ള ഒരു ഖദര്‍ ധാരി നിന്നിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു രാഷ്ട്രീയക്കാരന്റെ ഛായയുണ്ട്.

‘ഈ ടേബിളിലെയാണോ…’ വിപിനെ അടിമുടി ഒന്നു നോക്കിയിട്ട് അയാള്‍ ചോദിച്ചു.

‘ അതേ. എന്താണ് ചേട്ടാ ആവശ്യം ‘ വിപിന്‍ ഭവ്യതയോടെ ചോദിച്ചു.

‘ ഞാന്‍ വിശ്വംഭരന്‍. വന്നിട്ട് അരമണിക്കൂറായി… ‘ പിന്നീടയാള്‍ ശബ്ദം ഉയര്‍ത്തി ‘ നിങ്ങള്‍ക്ക് തോന്നുമ്പോള്‍ വന്ന് ജോലി ചെയ്യാനല്ല ഞങ്ങടെ നികുതി പണം എടുത്ത് നിങ്ങള്‍ക്ക് ശമ്പളം തരുന്നത് ‘

വിപിന്‍ അത് ഗൗനിക്കാതെ ടേബിള്‍ വലിച്ച് കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ വിശ്വംഭരന്‍ വീണ്ടും ഉച്ചത്തില്‍ ‘താനിരിക്കാന്‍ വരട്ടെ… ഞങ്ങടെ നികുതിപ്പണം വാങ്ങിയാ താനൊക്കെ ശമ്പളമെന്ന പേരില്‍ ഞണ്ണുന്നത് …’

‘ശരി ഇരിക്കുന്നില്ല. ചേട്ടന്റെ പേര് വിശ്വംഭരന്‍ അല്ലേ, വീട്ടു പേരും വാര്‍ഡ് നമ്പറും എന്താ …’ വിപിന്‍ ചോദിച്ചു.

‘ങാഹാ നീ എന്നെ മൂക്കി കേറ്റാനാണോ എന്നാ ലതൊന്ന് കാണണമല്ലോ… ദാ… റേഷന്‍ കാര്‍ഡ്…’

വിശ്വംഭരന് വിപിനു നേരെ റേഷന്‍ കാര്‍ഡ് നീട്ടി. വിപിന്‍ മുരളി കാര്‍ഡ് വാങ്ങി മറിച്ച് നോക്കിയിട്ട് തിരികെ കാര്‍ഡ് അയാളുടെ കയ്യില്‍ തന്നെ നല്‍കി.

എന്നിട്ട് തിരിച്ച് നടന്നു.

മുറിയുടെ പുറത്തേക്ക് ഇറങ്ങും വരെയും വിപിന്‍ മുരളിയെ വിശ്വംഭരന്‍ തുറിച്ചു നോക്കി.

‘കൊച്ചിന്റെ പേരെന്താ കൊച്ചേ?’ തന്റെ മുന്നില്‍ ഇരുന്ന ഉദ്യോഗസ്ഥയോട് വിശ്വംഭരന്‍ ചോദിച്ചു.

‘ ഞാന്‍ സുവര്‍ണ്ണ. സേര്‍… എന്തിനാണ് വന്നത്…?’

‘ വന്ന കാര്യമൊക്കെ ഞാന്‍ ആ പോയ കള്ള പണിക്കാരനോട് പറഞ്ഞോളാം. സര്‍ക്കാര്‍ ഉദ്യോഗോം വാങ്ങി മനുഷ്യരെ പറ്റിച്ചു ജീവിക്കാനുള്ള അവന്റെ കള്ളത്തരം ഞാനിന്ന് തീര്‍ത്ത് കൊടുക്കാം … ‘ വിശ്വംഭരന്‍ മുണ്ട് മടക്കി കുത്തി.

‘അല്ലേ… വിശ്വംഭരനെ അവന്റെ അഹങ്കാരം ഞാനിന്ന് തീര്‍ത്ത് കൊടുക്കുന്നുണ്ട്… ‘ വിശ്വംഭരന്‍, വിപിന്‍ മുരളിയുടെ മേശയ്ക്ക് മുമ്പില്‍ കിടന്ന കസേര ശബ്ദത്തോടെ വലിച്ചിട്ട് അതില്‍ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *