വെര്‍ജിന്‍ മേഡം 1അടിപൊളി  

‘ വിപിന്‍ സാറ് പാവമാ…’ സുവര്‍ണ്ണ പറഞ്ഞു. അത് മൈന്‍ഡ് ചെയ്യാതെ സുവര്‍ണ്ണയോട് പറഞ്ഞു: ”ആ.. മോളേ ആ ഫാനൊന്നിട്ടേ… ”

സുവര്‍ണ്ണ ഫാന്‍ ഓണാക്കാന്‍ എണീറ്റതും പിന്നിലൊരു ആക്രോശമാണ് കേട്ടത്.

”എണീക്കടോ… ആര് പറഞ്ഞിട്ടാടോ താനീ കസ്സേരയിലിരുന്നത്…” വിപിന്റെ ശബ്ദം. വിപിന്‍ അത്രയും ശബ്ദമെടുക്കുന്നത് ആ ദിവസം വരെ ആരും കേട്ടിട്ടുകൂടിയില്ലായിരുന്നു.

” സാറിന്റെ കാര്‍ന്നോര്‍ക്ക് സ്ത്രീധനം കിട്ടിയ കസ്സേരയാണോ ഇത്…”

”എന്റെ കാര്‍ന്നോര്‍ക്ക് സ്ത്രീധനം കിട്ടിയതാണോ അല്ലയോ എന്നത് ഞാന്‍ പറയാം… അതിന് മുമ്പ്… താന്‍ എന്താ കുറച്ച് മുമ്പ് ഇങ്ങോട്ട് പറഞ്ഞത് തന്റെയൊക്കെ നികുതിപ്പണം കൊണ്ടാണ് ഞങ്ങള്‍ക്ക് ശമ്പളം തരുന്നതെന്നല്ലേ…”

”ആണ്… പിന്നല്ലാതെ ലോകബാങ്കീന്ന് കടമെടുത്തിട്ടാണോ നിങ്ങള്‍ക്ക് ശമ്പളം തരുന്നത്, ഇനിയിപ്പോ ലോകബാങ്കീന്ന് കടമെടുത്തിട്ടാണെങ്കിലും അത് തിരിച്ചടയ്ക്കാന്‍ ഞങ്ങളുടെ നികുതിപ്പണം വേണ്ടേ…”

”വേണം… വേണമെടോ… താനൊക്കെ രാവിലെ ഈ വേഷം കെട്ടിയിറങ്ങി ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ കണ്ണില്‍ പൊടിയിട്ട് കണ്ട കള്ളത്തരങ്ങള്‍ക്കെല്ലാം വളംവെച്ച് കൊടുത്തിട്ട് ഉണ്ടാക്കുന്ന പണത്തിന്റെ അറപ്പൊന്നും ഞങ്ങളുടെ പണത്തിനില്ല… ഞങ്ങള്‍ ഞങ്ങളുടെ ജോലി കൃത്യായി ചെയ്തിട്ടാണ് ശമ്പളം വാങ്ങിക്കുന്നത്… പിന്നെ…. ഇന്ന് താനീ ഓഫീസ് വിട്ട് പോവണമെങ്കില്‍ താന്‍ കുറച്ച് മുമ്പ് പറഞ്ഞ നികുതിയുണ്ടല്ലോ… അത് അടച്ചിട്ട് ഇവിടുന്ന് പോയാമതി…”

”ഏത് നികുതി ഞാനേത് നികുതിയാ തരേണ്ടത്…” വിശ്വംഭരന്‍ മുണ്ട് മടക്കികുത്തി.

”വിശ്വഭംരാ കൂടുതലുഡായിപ്പ് ഇങ്ങോട്ടിറക്കല്ലേ… ഇയാള് മൂന്ന് വര്‍ഷം കൊണ്ട് അടയ്ക്കാതിരുന്ന കെട്ടിടനികുതിയും വസ്തുക്കരവും അടച്ചിട്ട് ഇവിടുന്ന് പോയാമതി… എന്തായാലും താന്‍ തരുന്ന നികുതികൊണ്ടാണല്ലോ ഞങ്ങള്‍ക്ക് ശമ്പളംകിട്ടുന്നത്… എന്നാല്‍ താനാ നികുതി അടച്ചിട്ട് ഇന്നിവിടുന്ന് പോയാമതി… ” വിപിന്‍ മുരളി കട്ടായംപറഞ്ഞു.

അതുകേട്ട് വരാന്തയില്‍ നിന്ന ആരൊക്കെയോ കയ്യടിച്ചു.

”എന്താ… എന്താ… ഇവിടെ…” സൂപ്രണ്ട് ശാലിനി മാധവ് തന്റെ റൂമില്‍ നിന്ന് പുറത്തേക്കിറങ്ങി.

”എന്താ വിപിന്‍ എന്താണിത്…” വിപിന് അടുത്തെത്തി ശാലിനി മാധവ് ചോദിച്ചു.

”ജീവനക്കാരെ പാഠം പഠിപ്പിക്കാനും മര്യാദ പഠിപ്പിക്കുവാനും എല്ലാവര്‍ക്കും അറിയാം. പക്ഷേ നികുതി തരാതെ മുങ്ങി നടക്കുന്നവരെ പൊക്കാന്‍ ഇവിടാര്‍ക്കും സമയമില്ല. എന്നിട്ട് അവന്റെയൊക്കെ ഡയലോഗും… അവന്റെയൊക്കെ നികുതിപ്പണംകൊണ്ടാണ് ശമ്പളം കിട്ടുന്നതെന്ന്… രാവെളുക്കോളം കഷ്ടപ്പെട്ടിരുന്ന് പഠിച്ച് പരീക്ഷയെഴുതി ജോലി കിട്ടി, ആ ജോലി ആത്മാര്‍ത്ഥമായി ചെയ്യുന്ന ഒരു ജീവനക്കാരന്‍, അല്ലെങ്കില്‍ ജീവനക്കാരി മേലുദ്യോഗസ്ഥരുടെയും ജനങ്ങളില്‍ ചിലരുടെയും ആക്രോശങ്ങളും കുത്തുവാക്കുകളും കേട്ട് പഞ്ചപുച്ചമടക്കി ജോലി ചെയ്യണമെന്ന് വിചാരിക്കുന്ന ഏര്‍പ്പാടുണ്ടല്ലോ… അതങ്ങ് നിര്‍ത്തുന്നതാ എല്ലാവര്‍ക്കും നല്ലത്…” വിപിന്‍ മുരളി അത്രയും പറഞ്ഞ് ജനങ്ങള്‍ക്കിടയിലൂടെ വരാന്തയിലേക്ക് നടന്നു.

ശാലിനി മാധവ് ഒന്നും പറയാനാവാതെ കയ്യും കെട്ടി നിന്നു.

മല്ലുബുള്‍സ് പ്രൗഡ്‌ലി പ്രസന്റ്‌സ്

വെര്‍ജിന്‍ മേഡം രചന: പമ്മന്‍ ജൂനിയര്‍ ചിത്രങ്ങള്‍: മല്ലുബുള്‍സ് ആര്‍ട്ട് ഗലേറിയ റിലീസ്: കമ്പിക്കുട്ടന്‍ ഡോട്ട് നെറ്റ്

പ്രധാന ജംഗ്ഷിനില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍മാത്രം അകലെയുള്ള ഒരു ഒറ്റ നിലവീട്.

വീടിന്റെ ഇടതുവശത്തുകൂടി ഒരു തോടുണ്ട്. ആ തോട് ഒഴുകി പോകുന്നത് വിശാലമായ നെല്‍പ്പാടത്തിലേക്കായിരുന്നു. അതിരങ്കുളം ഗ്രാമത്തില്‍ ഇനിയും നികത്താതെ അവശേഷിക്കുന്ന ഒരു പാടശേഖരമായിരുന്നു അത്. പാടത്തോട് ചേര്‍ന്നുള്ള പുരയിടലായിരുന്നു ആ ഒറ്റനിലവീട്. വീടിന്റെ ഗേറ്റ് പ്രധാന റോഡിന് നേരെയാണ്. ആ വീട്ടിലാണ് സൂപ്രണ്ട് ശാലിനി മാധവ് പെയിംഗ് ഗസ്റ്റായി താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *