വെള്ളി നക്ഷത്രം Likeഅടിപൊളി  

 

ജനാർദ്ദനൻ ചോദിച്ചു..

 

അത് ആ നക്ഷത്രം…..നിങ്ങളുടെ സഹായകർ ആകുന്ന നക്ഷത്രം അതിന്റെ ദിശ നോക്കിയതാണ്… അത് ഉടനെ ഉണ്ടാകും.. ഭ്രമണ പദം ഉടനെ രൂപപ്പെടും… പക്ഷെ…

 

തിരുമേനി ജനാർദ്ദനനെ നോക്കി…

 

ജനാർദ്ദനനും ഒരു സംശയത്തോടെ തിരുമേനിയെ നോക്കി

 

അതിനെ പ്രതിനിധികരിക്കുന്ന കുട്ടിയുടെ ജന്മമോ ദേശമോ ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ല.. മുഴുവൻ അന്ധകാരം കൊണ്ട് മറച്ചു കളഞ്ഞു…

 

തിരുമേനി പറഞ്ഞു നിർത്തി…

 

അപ്പോൾ കുഴപ്പം ഒന്നും കാണുന്നില്ലേ… ജനാർദ്ദനൻ ചോദിച്ചു

 

ഒന്നും ഇല്ല….നിങ്ങളുടെ മരുമൾക്ക് ഉണ്ടാകുന്ന കുട്ടി ഇല്ല കഴിവുകളോടും ഐശ്വര്യങ്ങളോട് കൂടിയ കുട്ടി ആയിരിക്കും.. ദൈവത്തിന്റെ അനുഗ്രഹവും ആവോളം ഉണ്ട്… ഭയപ്പെടേണ്ട ഒരു കാര്യവും ഇല്ല…താൻ സമാധാനത്തോടെ പോകൂ…

 

മേപ്പാടാൻ ചിരിച്ചു കൊണ്ട് പറഞ്ഞു…

 

അത് കേട്ടതോടെ ജനാർദ്ദന്റെ മുഖത്തെ പരിഭ്രമം എല്ലാം മാറി… അയാൾ ചിരിയോടെ എഴുനേറ്റു. കയ്യിൽ കരുതിയ പണം തിരുമേനിയെ ഏല്പിച്ചു അവിടെ നിന്നു ഇറങ്ങി…

 

ഒത്തിരി നന്ദി തിരുമേനി എന്റെ സംശയം മാറ്റിയതിനു ജനാർദ്ദനൻ ചിരിയോടെ മേപ്പാടനെ വണങ്ങി…

 

എന്താടോ ഇത് നമുക്കുള്ളി ഇതൊക്കെ വേണമോ.. നമുക്ക് ഇനിയും കാണാൻ ഉള്ളത് അല്ലെ.. ചിരിയോടെ മേപ്പാടൻ പറഞ്ഞു…

 

ജനാർദ്ദനൻ നടന്നു നീങ്ങുന്നത് മേപ്പാടൻ ചിരിയോടെ നോക്കി നിന്നു…

 

അയാൾ കണ്ണിൽ നിന്നു മറഞ്ഞതും ആ ചിരി പതിയെ ഇല്ലാതെ ആയി..അയാൾ ഒരു സംഭ്രമത്തോടെ അയാൾ ചാരു കസേരയിൽ ഇരുന്നു…

 

തിരുമേനി കുറച്ചു നേരം ആലോചിച്ചു അയാൾ ഒരു ചെറിയ പേപ്പർ എടുത്തു അതിൽ എന്തൊക്കെയോ എഴുതാൻ തുടങ്ങി….

എഴുതി തീർന്ന ശേഷം അത് ചുരുട്ടി ചെറുത് ആക്കിയ ശേഷം വിരൽ വലുപ്പം ഉള്ള ഒരു ചെറിയ കുഴലിലേക്ക് ഇട്ടു അത് അടപ്പ് ഉപയോഗിച്ച് അടച്ചു…..

 

മേപ്പാടൻ അയാളുടെ ശിഷ്യനെ അടുത്ത് വിളിച്ചു. അത് അവനെ ഏല്പിച്ചു…

 

ഇത് എത്രെയും വേഗം പക്ഷി മാർഗം എന്റെ ഗുരുവിനെ അറിയിക്കണം അവനോട് പറഞ്ഞു… അവനെ പറഞ്ഞു വിട്ടു

 

അയാൾ വീണ്ടും ചിന്തയിൽ മുഴുകി… അയാൾ അക കണ്ണിൽ തിളങ്ങി നിൽക്കുന്ന വെള്ളി നിറത്തിൽ ഒരു വാൾ കണ്ടു.

 

അയാളുടെ പിഴക്കാത്ത മന്ത്രങ്ങൾ പോലും തെറ്റുന്നത് അയാൾ മനസിലാക്കി….

 

ജനാർദ്ദനൻ പറഞ്ഞപോലെ സഹായക നക്ഷത്രം…നക്ഷത്രത്തിൻ്റെ ചലനം അതിനെ പ്രതിനിധീകരിക്കുന്ന ആളെ മറച്ച രീതി…അത് മേപ്പടനനിൽ ഒരു ചോദ്യം ആയി നില കൊണ്ടു….

 

നക്ഷത്രത്തെ മറച്ചത് അന്ധകാരം കൊണ്ട് ആണ്…അപ്പോൾ സഹായക നക്ഷത്രം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തിന്മ ആണ്…

 

തൻ്റെ ശിഷ്യൻ കൂടി ആയ ജനാർദ്ദനൻ്റെ കുടുംബത്തിന് മുകളിൽ ഒരു കരി നിഴൽ പോലും താൻ അനുവദിക്കില്ല അയാള് മനസിൽ പറഞ്ഞു…

 

പക്ഷേ…..

 

ശത്രു സ്ത്രീയോ പുരുഷനോ പക്ഷെ ശക്തൻ ആണ്…

 

അറിയാതെ തന്നെ അയാളുടെ നാവ് അത് ഉച്ചരിച്ചു….

 

<<<<<<<<<<< >>>>>>>>>>

 

കുറച്ച് ദിവസങ്ങൾക്ക് ശേഷം…..

 

സമയം പുലർച്ച നാലു മണി …..

 

നിലാവുകൾ എങ്ങും പ്രകാശിതമായ ശാന്തമായ ഒരു പ്രദേശം… എങ്ങും നിലാവിൽ മുങ്ങി നിൽക്കുന്ന മരങ്ങൾ ..

 

ചെറിയ ശബ്ദത്തോടെ ശാന്തം ആയി ഒഴുകുന്ന ഒരു വലിയ നദി.

 

ആ നദിക്കു അപ്പുറം കുറച്ചു അകലെ ഒരു കരിങ്കൽ കുന്നിന് മുകളിൽ തലയെടുപ്പോടെ നിൽക്കുന്ന തലയിൽ വലിയ കൊമ്പുകളോടെ ആരോഗ്യവതൻ ആയ യോദ്ധവിനെ പോലെ തോന്നിപ്പിക്കുന്ന ധീരതയുടെ ദേവൻ ആയ യവി എന്ന് വിളിച്ചു ആളുകൾ ആരാധിക്കുന്ന പ്രതിമ..

 

അതിനു കീഴെ മിന്നാമിനുങ്ങ് പോലെ വെളിച്ചം പ്രകാശിച്ചു വീടുകൾ..ഒരു കൂട്ടം വീടുകളും മരങ്ങളും കൂടിയ ഇടം…

 

” ദേശം ഗ്രാമം,,,,കർഷകരുടെയും അടിമകളുടെയും ഗ്രാമം!

 

ദേശം ഗ്രാമം….

 

അവിടെ ഗ്രാമവാസികൾ എല്ലാം ഗ്രാമതലവന്റെ വീടിനു മുന്നിൽ എല്ലാം തടിച്ചു കൂടി നിൽക്കുന്നു.

 

തങ്ങളുടെ അമ്മ ആയ ഗ്രാമതലവന്റെ ഭാര്യയുടെ പ്രസവം ആണ്.. അവരുടെ ഗ്രാമത്തിന്റെ കുട്ടിയെ കാണാൻ എല്ലാവരും ആകാംഷയോടെ മുറ്റത്തു നിന്നു വാതിലേക്കു നോക്കുകയാണ് .

 

വീടിനു മുന്നിലൂടെ കേസരി എന്ന തലവൻ നഖം കടിച്ചു അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുന്നു .

 

നീ ഇങ്ങനെ പേടിക്കാതെ അവിടെ അടങ്ങി ഇരി അവൾക്ക് ഒന്നും പറ്റില്ല.. തല മൂത്ത കാരണവർ കേസരിയോട് പറഞ്ഞു..

 

“എങ്ങനെ പേടിക്കാതെ ഇരിക്കും പറഞ്ഞതിലും മുന്നേ അല്ലെ ഇത്… ആകെ ഉള്ളാരു ഹോസ്പിറ്റലിൽ വലിയവർക്കും പണക്കാർക്കും മാത്രം പ്രവേശനം.. എന്ത് നിയമം ആണ് ദേവ”…. അയാള് മലമുകളിൽ നിന്ന വലിയ പ്രതിമയെ നോക്കി അയാൾ വിലപിച്ചു..

 

കുറച്ചു നേരം കഴിഞ്ഞു പ്രതീക്ഷക്ക് വിരാമം ഇട്ടു വയറ്റാട്ടി കുഞ്ഞിനെ എടുത്തു വാതിൽ തുറന്നു പുറത്തേക്ക് കൊണ്ടു വന്നു..

 

എന്നാല് അവരുടെ മുഖത്ത് ഒരു സന്തോഷവും കാണാൻ ഇല്ലായിരുന്നു… അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകിയിരുന്നു…വിഷമം അടക്കി പിടിച്ചു nilkkuva എന്നോണം അവർ ചുണ്ട് കടിച്ചു പിടിച്ചു ആയിരുന്നു വന്നത്….

 

അവർ കുഞ്ഞിനെ ആകാംഷയോടെ നോക്കി നിന്ന കേസരിയുടെ കയ്യിലേക്ക് കൊടുത്തു..

 

ചാപ്പിള്ള ആണ് …. ഇതും പറഞ്ഞു വിതുമ്പിക്കൊണ്ട് അകത്തേക്ക് പോയി… അകത്തു നിന്നും കേസരി പത്നിയുടെ കരച്ചിലും പുറത്തു നിൽക്കുന്നവർക്ക് കേൾക്കാമായിരുന്നു.

 

സന്തോഷ് വാർത്ത പ്രതീക്ഷിച്ച കേസരിയും ജനങ്ങളും ഇടി വെട്ടു ഏറ്റപോലെ നിന്നു. അയാൾ കുഞ്ഞിനെ വാങ്ങി. നിഷ്കളങ്കം ആയ കുഞ്ഞു മുഖം ആകെ നീല പടർന്നിരുന്നു.. അയാളുടെ കണ്ണ് നിറഞ്ഞു.

 

അയാൾ ആ ഓമനത്തം ഉള്ള മുഖത്തേക്ക് ചുണ്ടു ചേർത്തു. അയാൾ കണ്ണ് നിറഞ്ഞു. എന്തോ ഉറപ്പിച്ചത് പോലെ ഒന്നും മിണ്ടാതെ അയാൾ പുറത്തേക്ക് നടന്നു. ഗ്രാമനിവാസികൾ അത് കണ്ടു കരഞ്ഞു നിലത്തേക്കിരുന്നു പോയി..

 

അയാളുടെ നടത്തം നിന്നത് യവിയെ ആരാധിക്കുന്ന ഒരു കോവിലിൻ്റെ മുന്നിൽ ആയിരുന്നു..

 

അല്ലയോ ദേവ അങ്ങേ പുജിച്ചും ആരാധിച്ചും നടന്ന എനിക്കും പത്നിക്കും നീ തിരിച്ചു തന്നത് സങ്കടം മാത്രം ആണല്ലോ… എങ്ങനെ ചെയ്യാൻ ഞാൻ എന്ത് തെറ്റാണു ചെയ്തത്…. കേസരി ഉറക്കെ കരഞ്ഞു

 

ഞങ്ങളുടെ ഈ കിടക്കുന്ന ജീവനെ തിരിച്ചു എടുത്ത് എന്തിനാണ് ഞങ്ങളോട് ഈ ക്രൂരത കാട്ടിയത്. ഇങ്ങനെ ചെറുപ്രായത്തിൽ തന്നെ ഇവൻ്റെ ജീവൻ എടുക്കാൻ ഇവൻ എന്ത് തെറ്റ് ആണ് ചെയ്തത്.….

 

താൻ അറിഞ്ഞു കൊണ്ട് ഇതുവരെ ആരെയും വേദനിപ്പിച്ചിട്ടില്ല എന്നിട്ടും തനിക്കും നാട്ടുകാർക്കും എന്താണ് ഇങ്ങനെ….

Leave a Reply

Your email address will not be published. Required fields are marked *