ഷാഹി : എന്തുപറ്റി
മൂസ : എന്ത് പറയാനാ മോളെ എനിക്ക് പലിശ ഇടപാടാ ഇവർക്കു ഞാൻ കല്യാണത്തിന് കുറെ പണം കൊടുത്തു സഹായിച്ചു . പിന്നെ ചോദിക്കുമ്പോൾ ഒക്കെ ഓരോ തടിത്തപ്പൽ ആണ്.
ഷാഹി,: മ്മ് പൈസ ഇല്ലാത്തോണ്ട് ആവും മാമ
മൂസ : എന്നാൽ പറയാലോ കുറച്ചൊക്കെ ആയി വീട്ടാലോ അതും തരത്തില്ല
ഷാഹി : ഞൻ കാരണം ആണ് മാമ
മൂസ : മോളോ മോൾ എന്ത് ചെയ്തു
ഷാഹി കാര്യങ്ങൾ മൂസയോട് പറഞ്ഞു എല്ലാം
എല്ലാം കേട്ടു നിന്ന മൂസക്കും വല്യ വിഷമം ആയി.
മൂസ : മോൾ വിഷമിക്കണ്ട എന്തേലും വഴി ഉണ്ടാവും അവരല്ലേ പണം മേടിച്ചതു മോൾ കൊടുക്കാൻ പറ്റുന്നത് കൊടുത്തിട്ടാണ് വന്നത് ഇനി എവിടുന്ന് കൊടുക്കാൻ.
ഷാഹി : എന്നാലും ഇക്ക ബുദ്ധിമുട്ടി നില്കുവല്ലേ
മൂസ : മോളെ കെട്ടിച്ച കടം തീരാതെ വീട്ടുകാർ കഷ്ടപ്പെടുവല്ലേ ഉള്ള ക്യാഷ് കൊടുക്കാതെ തട്ടിപ്പ് കാണിക്കുന്ന ചില മൊതലാളി മാരുണ്ട് അവരെ പോലെ ആണ് ഇവർ സംസാരിച്ചു തീരില്ല.
ഷാഹി : ഉപദ്രവിക്കരുത് മാമ അത് എനിക്ക് സങ്കടം ആവും
മൂസ : മര്യാദക് ചോദിക്കുമ്പോ തരില്ലേൽ എന്ത് ചെയ്യാനാ മോളും ഇപ്പോ വഴിയാധാരം ആയില്ലേ നല്ല ഒരുവൻ ആയിരുന്നേൽ മോളെ ഇങ്ങനെ റോഡിലേക്ക് ഇറക്കി വിടുമോ ee കുഞ്ഞിനേം.
ഷാഹി : ഇക്കയുടെ വിഷമം കൊണ്ട് ആവും
മൂസ : അവന്റെ വിഷമം അല്ല പണ്ട് അവൻ കല്യാണം ഇതുപോലെ ഉറപ്പിച്ചു പണവും വാങ്ങി നികാഹ് നടത്തി എന്നിട്ട് മുങ്ങിയതാ എന്നിട്ട് ഇവിടെ വന്നു താമസം ആക്കിയതാണ് മോളെ
അപ്പോഴാണ് താനും ചതിയിൽ പെട്ടു പോയതാണെന്ന് മനസിലായത്.
ഒടുവിൽ അവൾ കിടന്നു കരഞ്ഞു.
മൂസ അവളെ സമാധാനിപ്പിച്ചു കൊണ്ട് വണ്ടിയിൽ കേറിക്കോ വീട്ടിൽ വിടാം എന്നു പറഞ്ഞു.
ഒടുവിൽ മൂസയുടെ നിര്ബദ്ധപ്രകാരം ഷാഹി ഓട്ടോയിൽ കയറി.
വീട്ടിലേക്കു പോകണ്ട ഇക്ക എന്നെ എവിടേലും ഇറക്കിയാൽ മതിയെന്നായി ഷാഹി.
ഒടുവിൽ മൂസ അവളേം കൊണ്ട് തന്റെ വീടടിലേക്കു പോയി.
ഒരു ഒറ്റ നില വാർക്ക വീട്ടിലേക്കു ചെന്നു നിന്നു.
അവിടെ ഇറങ്ങിയപ്പോൾ ആണ് മൂസയുടെ കെട്യോൾ ഒരു താത്ത ഇറങ്ങി വരുന്നുണ്ട്.
പെട്ടെന്ന് ഒരു കൊച്ചിനേം ക്കണ്ട് വന്ന മൂസയെ നോക്കി കെട്യോൾ . ഒന്ന് ചിരിച്ചിട്ട് മൂസ ഇതു മ്മടെ ഷാഹി മോളാണെടി കെട്യോന്റെ പേര് പറഞ്ഞു.
അപ്പോഴാണ് മൂസായുടെ താത്തയുടെ ചുണ്ടിൽ ചിരി കണ്ടത് അവർ അവരെ ചേർത് പിടിച്ചു വീട്ടിലേക്കു ഷെണിച്ചു.
അവളേം മോനേം താത്ത നല്ലോണം സൽകരിച്ചു.
നേരം വൈകുനേരം ആയി. അവർക്കു കിടക്കാൻ ഒരു കിടപ്പാടം പോലുമില്ലെന്നു അപ്പോഴാണ് മൂസയുടെ ഭാര്യക്ക് മനസിലായത്. ഇങ്ങനെ ഒരു വിധി ഉണ്ടാവരുതെന്നു അവർ ഓർത്തു.
മൂസക്ക് കുട്ടികൾ ഇല്ല അവർക്കു ഷാഹിയുടെ മോനെ കണ്ടപ്പോ വല്ലാത്തൊരിഷ്ടം കൂടി തോന്നി.
മൂസക്ക് എല്ലാവരേം സഹായിച്ചും സ്നേഹിച്ചും നല്ല അടുപ്പം ഉണ്ട് അതുപോലെ വെറുത്താ വെറുത്ത പോലെയാണ്.
ഷാഹിക്കു കിടക്കാൻ അവിടെ ഒരു മുറി അവർ തയ്യാറാക്കിയിരുന്നു..
അന്ന് ഷാഹിയും താത്തയും ഒന്നിച്ചാണ് കിടന്നതു മോനും മൂസക്കയും വേറെ.
അന്ന് രാത്രി ഉണ്ടായതെല്ലാം പറഞ്ഞു ഷാഹി താത്താക്കു മനസിലാക്കി കൊടുത്തു.
ഒടുവിൽ രാവിലെ എണീറ്റു ഷാഹി അടുക്കളേൽ താത്താനെ സഹായിച്ചു. ഷാഹിയുടെ മോൻ ടീവി കണ്ടിരുന്നു.
മൂസക്ക വേറെ വണ്ടി ഓടിക്കൽ ഉണ്ട് അതിനു പോയി. അങ്ങനെ വൈകുന്നേരം വരെ സമയം വേഗം കടന്നു. ഇനി എന്താണൊരു പോംവഴി എന്നറിയാതെ ee ലൈഫ് ഇങ്ങനെ മുന്നോട്ട് പോകുമോ എന്നു ഷാഹിക്കും അറിയില്ലായിരുന്നു. എന്തേലും ഒരു വഴി കണ്ടെത്തണം അതിനു ഒരു ജോലി വേണം എന്നു മനസ്സിൽ തോന്നി.
ഷാഹി ആ കാര്യം താത്തനോട് പറഞ്ഞെങ്കിലും അതൊക്കെ പിന്നീട് ആവട്ടെ എന്നായിരുന്നു താത്ത പറഞ്ഞത്.
എന്നാലും ഷാഹിക്കു അത് പറ്റുന്നുണ്ടായില്ല. രാത്രി മൂസക്ക വന്നപ്പോൾ പറയണം എന്നൊക്കെ വിചാരിച്ചിരുന്നു പക്ഷെ ആൾക്ക് വണ്ടി ഓടിച്ചതിന്റ ഷീണം ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ട് പറഞ്ഞില്ല.
പിറ്റേന്ന് മൂസക്കക്ക് മീൻ കച്ചോടം ഉണ്ടായിരുന്നു അത് കഴിഞ്ഞു വന്നപ്പോൾ നേരം ഉച്ചയായി .
