ചെറിയ പരിഭവത്തിൽ ലിസി പറഞ്ഞു.
“ഞാൻ എന്നാ ചെയ്യാനാടി… ആ കുര്യച്ഛൻ സ്വസ്ഥത തരണ്ടേ…..”
ഔസേപ് തന്റെ നിസ്സഹായാവസ്ഥ പറഞ്ഞു.
“തോമാച്ചന് ഇഷ്ടക്കേട് ആയോടി…”
ചോദിച്ചപ്പോൾ അറിയാതെ ഔസെപ്പിന്റെ തല താഴ്ന്ന് പോയി.
തന്റെ യജമാനനെ ഇഷ്ടക്കേടിനു താൻ പാത്രമായോ എന്നുള്ള സംശയം ഔസെപ്പിനെ മൗനിയാക്കി.
ഔസേപിന്റെ നിൽപ് കണ്ട് ലിസിക്ക് ചിരി വന്നു.
അവൾ അയാളുടെ തടി പിടിച്ചു തല ഉയർത്തി.
“ദേ ഇങ്ങോട്ട് നോക്കിയേ ചാച്ചന് ദേഷ്യം ഒന്നുമില്ല….
ഇനി അതോർത്തു എന്റെ പൊന്നിച്ചായൻ തല പിണ്ണാക്ക് ആക്കേണ്ട…”
അത് കേട്ടപ്പോൾ അയാൾക്ക് ചെറിയൊരാശ്വാസം തോന്നി.
“പിന്നല്ലാതെ… നീ അരമണിക്കൂർ മുൻപ് കേറി പോയതല്ലേ… ഇത്രേം നേരം നീ എന്തെടുക്കുവാരുന്നു അവിടെ.. അതല്ലേ… ഞാൻ കരുതിയെ എല്ലാം കഴിഞ്ഞിട്ടുണ്ടാവും എന്ന്…”
ഔസെപ്പിന് അപ്പോളും ഒരു സമാധാനം ആയിട്ടുണ്ടായിരുന്നില്ല.
“എന്റെ മനുഷ്യ നിങ്ങൾ ഒന്ന് അടങ്…. ചാച്ചൻ ഇന്ന് രാത്രി വീട്ടിലോട്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്… പോരെ… നിങ്ങൾ രതിയിലേക്കുള്ള ചാച്ചന്റെ സ്പെഷ്യൽ പോത്ത് കറി ഉണ്ടാക്കി വെച്ചേക്കണം കേട്ടല്ലോ…”
അയാളെ സന്തോഷിപ്പിക്കാനായി ലിസി പറഞ്ഞു….
“അത് ഞാൻ ഏറ്റു…”
അയാൾ ആവേശം കൊണ്ട് അല്പം ഒച്ചതിൽ പറഞ്ഞു.
ഔസെപ്പിന് അപ്പോളാണ് ഒരു ജീവൻ വെച്ചത്
അപ്പോഴേക്കും മന്ത്രി പി. കെ. തോമസ് പുറത്തേക്കിറങ്ങി.
“ലിസി…”
അയാളുടെ സംസാരത്തിന്റെ ടോൺ വ്യത്യസ്തമായിരുന്നു.
“സർ….”
യന്ത്രികമായി തന്നെ അവളും വിളി കേട്ടു.
“പുറത്തുള്ള ഓരോരുത്തരെ ആയി വിളി.”
“ശെരി സർ….”
ലിസി ഡോർ ലോക്ക് ഓപ്പൺ ആക്കി…
“അപ്പോയ്ന്റ്മെന്റ് എടുത്തവർ ഓരോന്നായി കേറി വാ…”
ലിസി പുറത്തിരിക്കുന്നവരോടയി പറഞ്ഞു…
“ലിസിയെ… ആദ്യം ഞാൻ തന്നെ കേറിയേക്കാം അല്ലിയോ…..”
ഒരു വഷളൻ ചിരിയുടെ അകമ്പടിയോടെ കുര്യച്ഛൻ അകത്തേക്ക് കയറി.
ലിസിയിയുടെ മുഖം ദേഷ്യത്താൽ ചുവന്നു…..
ഒന്നും പറയാൻ നിൽക്കണ്ട എന്ന മട്ടിൽ ഔസേപ് അവളെ കണ്ണ് കാട്ടി….
ലിസി പിന്നെ ഒന്നും പറയാൻ നിന്നില്ല….
കുര്യച്ഛൻ എന്ന സ്‌കറിയ ഡേവിഡ് തോമാച്ചൻ ഉൾപ്പെടുന്ന പാർട്ടിയുടെ പ്രധാനികളിൽ ഒരുവനാണ്…. തോമാച്ചന് ശേഷം മന്ത്രി കുപ്പായം എടുത്തണിയാൻ പാർട്ടിയിൽ ഏറ്റവും യോഗ്യൻ.കൂടെ കൊണ്ട് നടന്നു രാഷ്ട്രീയത്തിന്റെ എല്ലാ ഉള്ള് കളികളും കുര്യച്ഛന് പഠിപ്പിച്ചു കൊടുത്തത് തോമാച്ചൻ ആണ്. ഇപ്പൊ അതെ ഗുരുവിനെ തന്നെ ഒളിപ്പോരിലൂടെ വീഴ്ത്താൻ ഒരുങ്ങിയിറങ്ങിരിക്കുകയാണ് കുര്യച്ഛൻ.
അതിന്റെ ആദ്യ പടി ആയിരുന്നു ഇപ്പോൾ വാർത്തകളിൽ ആകെ നിറഞ്ഞു നിൽക്കുക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയയുമായുള്ള ഔസെപ്പിന്റെ കാൾ റെക്കോർഡിങ്ങുകൾ.
കുര്യച്ഛൻ ഓഫീസ് ഡോർ തുറന്ന് അകത്തേക്ക് കയറി….
“എന്റെ തോമാച്ചാ…. ആകെ പെട്ടല്ലോ…എന്നാ ഒക്കെയാ… ഇവിടെ നടക്കുന്നെ… ഏ…”
“ഓ… അതൊന്നും സാരമില്ലെടാ ഉവ്വേ….. നമ്മളിതൊക്കെ എത്ര കണ്ടെക്കുന്നെടാ……ഏത്….”
പുറത്ത് സങ്കടപ്പെട്ട് ഉള്ളാൽ ചിരിചിരിക്കുന്ന ശത്രുവിനെ തിരിച്ചറിഞ്ഞു കൊണ്ടാണ് തോമാച്ചൻ മറുപടി പറഞ്ഞത്…..
“എന്നാലും അങ്ങനെ അല്ലന്നേ… നമുക്ക് പാർടിക്ക് അകത്തു തന്നെ ശത്രുക്കൾ ഒണ്ടെന്നേ…. അല്ലാണ്ട് പിന്നെ ഇതൊക്ക എങ്ങനാ…”
കുര്യച്ഛൻ ഒന്നെറിഞ്ഞു നോക്കി…
“നേരാ…. എനിക്കും അങ്ങനെ ഏതാണ്ടൊക്കെ തോന്നുന്നുണ്ട്…. പക്ഷെ ആരാന്നൊക്ക അറിയാണ്ട് എങ്ങനാടാ…”
തോമാച്ചൻ ഒന്നും അറിയാത്ത മട്ടിൽ തട്ടി.
“അച്ചായൻ എന്റെ കൂടേ ഒന്നു നിന്നു തന്നാൽ മതി…. അവൻ ആരായാലും ശെരി… അവന്റെ കൂടേ ആരൊക്കെ ഉണ്ടായിരുന്നാലും ശെരി… നമ്മൾ എല്ലാത്തിനെയും പോക്കുകയും ചെയ്യും… ഈ ഭൂമിന്നെ തൊടച്ചു നീക്കുകയും ചെയ്യും പോരെ….”
