സുമിപ്പൂറിയുടെ തലവര 266അടിപൊളി  

സുമിപ്പൂറിയുടെ തലവര

Sumipporiyude Thalavara | Author : Aaradhana


“മോള് പറ്റുന്നതെല്ലാം എടുത്തോ. ബാക്കി ഞാൻ എടുക്കാം” വീടിന്റെ മുന്നിൽ വണ്ടി നിർത്തിയ അജയനാണ് സുമിയോട് പറഞ്ഞത്.

 

അത് കേട്ട അവൾ പറ്റുന്നതെല്ലാം പിൻസീറ്റിൽ നിന്നെടുത്ത് കാറിന്റെ പുറത്തേക്കിറങ്ങി.

 

സുമിയുടെ മകൾ അപ്പോഴേക്കും മുന്നേ തന്നെ കൈക്കലാക്കിയ വീടിന്റെ താക്കോലുമായി ഉമ്മറത്തേക്ക് ഓടിയിരുന്നു..

 

“അയ്യോ, സർ…” പെട്ടെന്ന് എന്തോ ഓർത്ത സുമി ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന അജയന്റെ നേരെ നോക്കി പറഞ്ഞു

 

“ഏഹ്, എന്താ മോളെ?”

 

“ചപ്പാത്തി വാങ്ങാൻ മറന്നു ” നിരാശയോടെ അവൾ പറഞ്ഞു

 

“ഓഹ്, അതിനി സാരമില്ല. ഞാൻ പോകുന്ന വഴിക്ക് കഴിച്ചോളാം. മോള് വീട്ടിലുള്ള എന്തെകിലും എടുത്ത് കഴിക്ക്”

 

“അയ്യോ സർ , ഞാൻ കറിയൊക്കെ മുന്നേ ഉണ്ടാക്കിയതാ. ചപ്പാത്തി മാത്രം വാങ്ങാൻ വിട്ടുപോയി. ഒന്ന് വാങ്ങി വരോ പ്ലീസ്… ”

 

“ഇത്രേം ലേറ്റ് ആയില്ലേ. മോള് കഴിച്ചിട്ട് കിടക്ക്, ഞാൻ വേറെ എവിടുന്നെങ്കിലും…”

 

“വേണ്ട പ്ലീസ്. പിന്നേം എന്നെക്കൊണ്ട് പറയിക്കല്ലേ. ഒന്ന് വാങ്ങി വാ…” ഇടക്ക് കയറി അവൾ കൊഞ്ചി

 

സുമിയോട് അധികം തർക്കിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായ അജയൻ വണ്ടി തിരിച്ച് അടുത്തുള്ള ജംഗ്ഷനിലേക്ക് വിട്ടു.

 

പക്ഷെ സമയം പത്തിനോട് അടുത്തിരുന്നു, അടുത്തുള്ള ജംഗ്ഷനിലെ കടകളെല്ലാം അടച്ചിട്ടുണ്ടാവണം. ഇനി ടൗണിൽ പോകാതെ വഴിയില്ല. അതാണ്‌ സുമിയ്ക്ക് വേണ്ടതും…

 

രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ സുമിയുടെ മോളുടെ സ്കൂൾ തുറക്കേണ്ട ഡേറ്റ് ആണ്. അതിന് വേണ്ട സാധനങ്ങൾ വാങ്ങാനാണ് ഇന്ന് അവർ പോയത്.

 

മോൾക്ക് വേണ്ടി മാത്രമല്ല, പോയപ്പോൾ സുമിയ്ക്കും വാങ്ങി കുറച്ച് വസ്ത്രങ്ങൾ.

 

പക്ഷെ ഇതിനെല്ലാം എന്തിനാണ് അജയന്റെ കൂടെ പോയയെന്ന് ചോദിച്ചാൽ… സുമിയെ പറ്റി കുറച്ച് അറിയേണ്ടതുണ്ട്.

 

മൂന്ന് പെണ്മക്കളിലെ മൂത്തവളാണ് സുമി. പന്ത്രണ്ട് കൊല്ലങ്ങൾക്ക് മുൻപാണ് അന്ന് ഡിഗ്രി കഴിഞ്ഞ് നിന്നിരുന്ന സുമിയെ അവളുടെ ടാക്സി ഡ്രൈവർ ജോലി മാത്രമുള്ള വാപ്പ നവാസിനൊപ്പം കെട്ടിച്ചയച്ചത്.

 

തന്നാൽ ആവുന്ന രീതിയിൽ സ്വർണ്ണങ്ങൾ എല്ലാം കൊടുത്ത്, അത്യാവശ്യം മാന്യമായാണ് മെക്കാനിക്കായ നവാസിനോടൊപ്പമുള്ള നിക്കാഹ് നടന്നത്.

 

അത്യാവശ്യം നല്ല രീതിയിലാണ് സുമിയുടെ ജീവിതം പോയത്. നവാസിനും മകൾക്കുമൊപ്പം അത്യാവശ്യം സൗകര്യങ്ങളുള്ള ഒരുനിലവീട്ടിൽ അവർ ജീവിച്ചു.

 

അന്ന് നവാസ് ജോലിചെയ്തിരുന്നത് അജയന്റെ വർക്ഷോപ്പിലായിരുന്നു.

 

മുതലാളിയായിരുന്നെങ്കിലും നവാസും അജയനും തമ്മിൽ ഒരു നല്ല ബന്ധം നിലനിന്നിരുന്നു.

 

അങ്ങനെ കുറച്ച് വർഷങ്ങൾക്ക് മുൻപ്, ഏകദേശം നാല് വർഷങ്ങൾക്ക് മുൻപാണ് നവാസ് സ്വന്തമായി ഒരു വർക്ഷോപ്പിടാൻ തീരുമാനിക്കുന്നത്.

 

സുമിയുടെ സ്വർണവും, വീടിന്റെ ആധാരവും എല്ലാം പണയം വെച്ച് നവാസ് ആ വർക്ഷോപ്പ് ഇടുകയും ചെയ്തു.

 

പക്ഷെ നിർഭാഗ്യവശാൽ ഒരു കൊല്ലം പോലും അത് നീണ്ടുനിന്നില്ല. അജയന്റേതുൾപ്പടെ പലരിൽ നിന്നും കടം വാങ്ങിയ കാശും, സുമിയുടെ സ്വർണ്ണങ്ങളും ഉൾപ്പടെ ആ വീട് വരെ തുലാസിലായി.

 

കടക്കാർ വീടിന് മുന്നിൽ നിരന്നു നിൽക്കാൻ തുടങ്ങി. പലരുടെയും ശബ്ദങ്ങൾ അയൽ വീടുകളിൽ കേട്ട് തുടങ്ങി, ദിവസേന പല വക്കീൽ നോട്ടീസുകളും ആ വീട്ടുമുറ്റത്ത് വന്നു വീണു.

 

അങ്ങനെ ഒരു പുലർച്ചെ കണ്ണ് തുറന്ന സുമി നോക്കുമ്പോൾ അടുത്ത് കിടന്നിരുന്ന നവാസിനെ അവൾ കണ്ടില്ല.

 

അന്ന് രാത്രി വരെ അവൾ കാത്തിരുന്നിട്ടും അയാളെ കണ്ടില്ല. പലവട്ടം വിളിച്ചെങ്കിലും ഫോൺ സ്വിച്ച്ഓഫിൽ തന്നെ ഇരുന്നു.

 

സംശയം തോന്നി അവസാനം നോക്കിയപ്പോൾ വീട്ടിൽനിന്നും നവാസിന്റെ പല വസ്ത്രങ്ങളും ഐഡി പ്രൂഫുകളും കാണാനില്ലെന്ന് അറിഞ്ഞപ്പോൾ അവളത് ഉറപ്പിച്ചു. അയാൾ സുമിയെയും, അന്ന് ഒന്നാം ക്ലാസ്സിൽ മാത്രം പഠിക്കുന്ന മോളെയും ഉപേക്ഷിച്ച് നാട് വിട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *