അവൾ പറഞ്ഞതുപോലെ ചെയ്ത അയാൾ നേരെ ഹാളിൽ ചെന്നിരുന്നു.
ടേബിളിൽ നിന്ന് പാത്രങ്ങൾ സുമി എടുത്ത് മാറ്റുന്നതുവരെ യാത്രപറയാൻ അയാൾ കാത്തു.
“എന്നാ ഞാൻ ഇറങ്ങട്ടെ. നാളെ കാണാം കേട്ടോ” എന്ന് പറഞ്ഞ അജയൻ സുമി വന്നത് കണ്ട പാടെ എണീറ്റു.
“സർ…” അത് കേട്ടയുടൻ അവൾ വിളിച്ചു. ഇത്രയും സമയം തന്നാൽ പറ്റുന്നിടത്തോളം നോക്കിയിട്ടും യാതൊരു രീതിയിലും തിരിച്ച് ഒന്നും പ്രവർത്തിക്കാതിരുന്നത്തോടെ സുമിയുടെ ഉള്ളിൽ വെറും തെറ്റിദ്ധാരണമാത്രമാണോ ഉണ്ടായിരുന്നത് എന്നവൾ സ്വയം ചോദിച്ചു.
എങ്കിലും ഇത്രയും ചെയ്തതുകൊണ്ട് ഒരു അറ്റകൈ പ്രയോഗം ചെയ്യാൻ തന്നെ അവൾ തീരുമാനിച്ചു.
“എന്താ സുമി?”
“അല്ല സർ ഇന്നിനി പോകുന്നുണ്ടോ?”
“അതെന്താ മോള് അങ്ങനെ ചോദിച്ചേ?” അവളുടെ ഉദ്ദേശം ഏകദേശം മനസ്സിലായെങ്കിലും, സംശയഭാവത്തോടെ അയാൾ ചോദിച്ചു
“അല്ല, ഇനി വീട്ടിൽ പോവുമ്പോ മണി ഒന്നര കഴിയില്ലേ”
“അഹ് അത് കഴിയും”
“അപ്പൊ, വേണമെങ്കിൽ…” നെഞ്ചിടിപ്പോടെ അവൾ അത് പറഞ്ഞുതുടങ്ങി
“എന്താ സുമി?”
“അല്ല, വേണമെങ്കിൽ സർ ഇവിടെ കിടന്നോ. രാവിലെ പോയാൽ പോരേ?” അവൾ എങ്ങനെ അത് പറഞ്ഞെന്ന് അവൾക്കുപോലും വിശ്വസിക്കാനായിരുന്നില്ല.
“അല്ല മോളെ…”
“അയ്യോ, വേണ്ടങ്കിൽ വേണ്ട. ഞാൻ ഇത്രയും ലേറ്റ് ആയോണ്ട്…”
“അല്ല, വണ്ടിയൊക്കെ മുന്നിൽ കിടക്കുവല്ലേ. അഥവാ നിന്നാലും മോൾടെ അയൽക്കാര് ഓരോന്ന്…”
“നാട്ടുകാരെ നോക്കിയല്ലല്ലോ സർ നമ്മൾ ജീവിക്കുന്നത്.”
“അതല്ല. എന്നാലും മോള് ഒറ്റയ്ക്ക് താമസിക്കുമ്പോ…”
“ഞാനിവിടെയിപ്പൊ താമസിക്കാൻ തന്നെ കാരണം സാറല്ലേ. പിന്നെയാണോ വെറുതെ നാട്ടുകാരെയൊക്കെ നോക്കണെ. ഇതിപ്പോ അങ്ങനെ നോക്കാനാണെങ്കിൽ ഇപ്പോൾത്തന്നെ ആരൊക്കെ എന്തൊക്കെയാ പറയണേ”
“മോള് കേട്ടിട്ടുണ്ടോ അതൊക്കെ”
“മ്മ്. കുറെയൊക്കെ. സാറും അറിയാറുണ്ടോ?”
“മ്മ്. ഞാൻ പറ്റുന്നവരുടെയൊക്കെ വായടപ്പിക്കാൻ നോക്കും. എന്നാലും എത്രയാണെന്ന് വെച്ചാ ”
“പറയുന്നവരൊക്കെ പറയട്ടെ സർ. അതൊക്കെ കേൾക്കാൻ നിന്നാൽ അതിനെ സമയം കാണു”
“മ്മ്…”
“സർ നിക്കുന്നോ?”
“അത്, ഞാൻ വൈഫിനോടും പറഞ്ഞില്ല…”
“ആന്റിയതിന് ആലപ്പുഴയിലല്ലേ. വീട്ടിലില്ലല്ലോ”
“അതില്ല.”
“ഞാൻ ഇനി നിർബന്ധിക്കുന്നില്ല. സാറിന്റെ ഇഷ്ട്ടം”
എന്ന് പറഞ്ഞ സുമി തിരികെ നടന്ന് അടുക്കളയിലേക്ക് ചെന്നു.
വല്ലാണ്ട് ഇടിക്കുന്ന നെഞ്ചോടെ അവൾ സിങ്കിൽ കിടന്നിരുന്ന പാത്രങ്ങൾ കഴുകാൻ തുടങ്ങി.
കുറച്ച് സമയം നിന്നിട്ടും അജയനെ അവൾ അടുക്കളയിലേക്ക് കണ്ടിരുന്നില്ല.
ആ നിമിഷം തന്റെ സുഹൃത്തിന്റേത് തെറ്റിദ്ധാരണയാകുമെന്നത് ഉറപ്പിക്കാമായിരുന്നെങ്കിലും അവളുടെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ നിരാശയുടെ ഇരുട്ട് അവൾ കണ്ടു.
താൻ ഇത്ര കാര്യങ്ങൾ ചെയ്തിട്ടും അജയൻ തന്നെ മറ്റൊരുരീതിയിൽ കാണാതിരുന്നത് അവൾ ആദ്യം ആഗ്രഹിച്ചതായിരുന്നെങ്കിലും ഇപ്പോൾ, ആ അവസ്ഥ വന്നപ്പോൾ അവളുടെ മനസ്സിൽ അത് സ്വന്തം സ്ത്രീത്വത്തോടുള്ള ചോദ്യചിഹ്നമായിരുന്നു.
മനസ്സിലെ ചിന്തകൾ കടന്നുകയറിക്കൊണ്ട് ഒന്ന് രണ്ട് പാത്രങ്ങൾ കഴുകിയപ്പോഴേക്കും അടുക്കളയിലേക്ക് കടന്നുവന്ന അജയനെ അവൾ കണ്ടു.
“സർ പോവുന്നില്ലേ?”
“താൻ ഇത്രയും വിളിച്ചതല്ലേ.”
(അത് കേട്ട നിമിഷം സുമിയുടെ മുഖത്ത് ഒരു വിരിഞ്ഞ പുഞ്ചിരി വന്നിരുന്നു)
“താങ്ക്സ് സർ. ഇതിപ്പോ കഴിയും, അത് കഴിഞ്ഞ് ഞാൻ ബെഡ് റെഡിയാക്കാം”
“ഏയ്, ബെഡ് വേണ്ട. ഞാൻ സോഫയിൽ കിടന്നോളാം”
“ഏയ് അത് പറ്റില്ല. ഒന്നാമതെ അത് ചെറിയ സോഫയാ. സാറിന് കിടക്കാൻ പറ്റില്ല !”
“എന്നാ എനിക്ക് താഴെയൊരു ബ്ലാങ്കറ്റ് വിരിച്ച് താ. ഞാൻ താഴെ കിടന്നോളാം”
“അത് ഒട്ടും പറ്റില്ല. ഞാൻ കട്ടിലിൽ കിടന്നിട്ട് സർ താഴെ കിടക്കാനോ !”
