ഒന്നുമറിയാത്ത, ഇനി ഒന്നും മുന്നിലില്ലാത്ത അവസ്ഥയായിരുന്നു സുമിയ്ക്ക്. വീട്ടിലാണെങ്കിൽ അവളുടെ അനിയത്തിയുടെ നിക്കാഹിനായി വീട് വരെ പണയത്തിലുള്ള അവസ്ഥ. ആരോടും ചെന്നിരക്കാൻ ബാക്കിയില്ല. നവാസിന്റെ വീട്ടുകാരുടെ കാര്യം പറയാതെയിരിക്കുന്നതാണ് നല്ലത്.
നവാസ് നാടുവിട്ടതറിഞ്ഞ കടക്കാർ എല്ലാം പണ്ടത്തെക്കാൾ കൂടുതൽ രോക്ഷാകുലരായിരുന്നു. പകലന്തിയോളം സുമി മാത്രമുള്ള ആ വീട്ടിൽ കയറിയിറങ്ങി.
പലരും അവസാനം അവളുടെ ശരീരത്തിലേക്ക് വരെ കണ്ണിട്ടിരുന്നു. കൂടെക്കിടന്നെങ്കിലും തങ്ങളുടെ കാശ് മുതലാക്കാൻ പലരും തയാറായിരുന്ന അവസ്ഥ.
അപ്പോഴാണ് ആരൊക്കെയോ അറിഞ്ഞ് അജയൻ സുമിയുടെ അവസ്ഥ മനസ്സിലാക്കുന്നത്.
ഒരു നാൾ ദൈവദൂതനെപ്പോലെ അയാൾ അവളുടെ വീട്ടിലേക്ക് കയറിച്ചെന്നു.
ജീവിക്കാൻ ഒന്നും ഇല്ലാതിരുന്ന അവളുടെ മുന്നിലേക്ക് അയാൾ ഒരു കച്ചിത്തുരുമ്പ് എറിഞ്ഞുകൊടുത്തു.
അത്ര വലിയ പണക്കാരനൊന്നുമല്ല അജയൻ, എങ്കിലും മുന്നേ പറഞ്ഞ ആ വർക്ഷോപ്പും, വേറെ ഒരു ഫാൻസി ഷോപ്പുമുണ്ട് അയാൾക്.
സുമിയെ അയാൾ ഫാൻസി ഷോപ്പിൽ ജോലിക്കായി വെച്ചു. അവളോടും, ആ കുട്ടിയോടും തോന്നിയ ദയയിൽ അയാൾ പല കടക്കാരെയും പതിയെ പതിയെ സെറ്റിൽ ചെയ്തു.
സാലറിയിൽ നിന്ന് പിടിക്കുമെന്ന് പറഞ്ഞാണ് പലരെയും അയാൾ തീർപ്പാക്കിയതെങ്കിലും, അവളുടെയും മോന്റെയും എല്ലാം ആവശ്യങ്ങളും നോക്കിക്കണ്ട് ചെയ്തത് കൂടാതെ ഒരു സംഖ്യ എപ്പോഴും അവൾക്ക് ചിലവിനായി കൊടുത്തിരുന്നു…
കഴിഞ്ഞ മൂന്നുകൊല്ലം കൊണ്ട് അയാൾ ഏകദേശം എല്ലാ കടക്കാരെയും തീർപ്പാക്കിയിരുന്നു. കൂടാതെ ബാങ്കിൽ പറഞ്ഞ് അവൾക്ക് അടയ്ക്കാനുള്ള സാവകാശവും അയാൾ വാങ്ങിക്കൊടുത്തു.
അവർക്കുവേണ്ടി ഇതെല്ലാം ചെയ്തിട്ടും, ഒരുവട്ടം പോലും അവളോട് അപമര്യാദയായി അയാൾ പെരുമാറിയിരുന്നില്ല.
പക്ഷെ നാട്ടിൽ പല കാര്യങ്ങളും സംസാരവിഷയങ്ങളായിരുന്നു. അതുപോലെയൊന്ന് കഴിഞ്ഞ മാസം ഒരു സുഹൃത്തും സുമിയോട് ചോദിച്ചിരുന്നു…
“എടി, അയാളുമായിട്ട് നീ…”
“ഛീ… പോടീ. ആള് ആ ടൈപ്പ് ഒന്നും അല്ല.”
“എന്നാലും ഒരാണല്ലേ അയാള്. ഉള്ളിന്റെ ഉള്ളിലെങ്കിലും…”
“നീ പോയെ. ചുമ്മാ…”
“അല്ല, ഉണ്ടെങ്കിലും ഞാൻ നിന്നെ തെറ്റ് പറയില്ല. നിന്റെ കെട്ടിയോൻ പോലും നിന്നെ ഇങ്ങനെ നോക്കീട്ടില്ലല്ലൊ”
അവൾ വെറുതെ പറഞ്ഞതാണെങ്കിലും ആ പറഞ്ഞത് സുമിയുടെ മനസ്സിൽ ഉറച്ചിരുന്നു.
യാതൊന്നും പ്രതീക്ഷിക്കാതെ അജയൻ ചെയ്തതിന്റെ അത്രയും സ്വന്തം ഇക്ക പോലും സുമിയ്ക്ക് ചെയ്തുകൊടുത്തിരുന്നില്ല.
അതിന് ശേഷം എല്ലാ വട്ടം അജയനെ കാണുമ്പോളും ആ ചിന്ത അവളുടെ മനസ്സിൽ പൊന്തിവന്നിരുന്നു.
തനിക്ക് വേണ്ടി ഇത്രയും ചെയ്ത ആ മനുഷ്യന് വേണ്ടി ഒന്നും പകരം ചെയ്യാൻ പറ്റാത്തതിന്റെ കുറ്റബോധം ആ പെണ്മനസ്സിൽ കടന്നുകൂടിയിരുന്നു.
അങ്ങനെ അവസാനം കഴിഞ്ഞ മൂന്നുവർഷം പോലെ ഈ വർഷവും ഇങ്ങോട്ട് ഓർത്ത് വന്ന അജയൻ സുമിയുടെ മോളുടെ സ്കൂളിലേക്കുള്ള സാധനങ്ങളെല്ലാം അയാളുടെ കാറിൽ കൊണ്ടുപോയി വാങ്ങിക്കൊടുത്തു.
അതിനിടയിലാണ് ഇന്ന് വെറുതെ സുമിയുടെ കൂട്ടുകാരിയുടെ വിളി വീണ്ടും വന്നത്. പുറത്താണെന്നും, വന്നതിന്റെ ഉദ്ദേശവും കേട്ടപ്പോൾ അവൾ വീണ്ടും പഴയ ട്രാക്കിൽ തന്നെയായിരുന്നു.
“നീ അയാളെ ഇത്രയ്ക്കും യൂസ് ചെയ്യല്ലെടി. പാവല്ലേ”
“ഞാനോ, യൂസോ. അതിന് ഞാൻ ഒന്നും അയാളോട് ചോദിച്ചില്ലല്ലോ?”
“ഓ പിന്നേ… നീ അയാളെ കൊതിപ്പിച്ച് കൊതിപ്പിച്ച് ഓരോന്ന് ചെയ്പ്പിച്ചിട്ട്, ലാസ്റ്റ് വലിയുന്നതല്ലേ”
“പോടീ കോപ്പേ. ഞാൻ ഫോൺ വെക്കുവാ…”
“എടി പോവല്ലേ. ഒരു കാര്യം ചോയ്ക്കട്ടെ”
“എന്താ? പെട്ടെന്ന് പറ”
“ഇതുപോലുള്ള അമ്മാവന്മാർ ഇനീം ഉണ്ടേൽ എനിക്കൂടെ മുട്ടിച്ച് താടി. കെട്ടിയോൻ കൂടെ അടുത്ത് ഇല്ലാത്തോട്ട് വല്ലാത്ത ബോറടി” അടക്കിപ്പിടിച്ച ചിരിയോടെയാണ് അവൾ ചോദിച്ചത്
