സൂര്യനെ പ്രണയിച്ചവൾ- 11 Like

“ഇവിടെ….”

ഗായത്രി അവന്‍റെ മുഖം പിടിച്ച് തന്‍റെ അധരത്തിലേക്ക് നീക്കി.

കാമ മഞ്ജരി പൂത്ത് തളിര്‍ക്കുകയാണ് അവളുടെ അധരത്തില്‍.

അത് സുഗന്ധം വമിപ്പിക്കുന്നു.
ജോയല്‍ ചുണ്ടുകള്‍ അവളുടെ അധരത്തില്‍ അമര്‍ത്തി.

“ആഅഹ്ഹ…ജോ ..എന്‍ ..എന്‍റെ …ജോ..”

അതി താപം നിറഞ്ഞ സീല്‍ക്കാരം.

“ഇനിയും…എനിക്ക് ….”

അവന്‍റെ മുഖം പിടിച്ച് വീണ്ടും അധരത്തില്‍ അമര്‍ത്തിവെച്ച് അവള്‍ മര്‍മ്മരമുതിര്‍ത്തു.

സൂര്യന്‍റെ തളിരിളം കൈകള്‍ സാല്‍മരങ്ങളുടെ താരണിച്ചില്ലകള്‍ക്കിടയിലൂടെ അവരേ പൊതിയുകയാണ്….

“ജോയല്‍….”

വാര്‍ബിള്‍ പക്ഷികള്‍ മഞ്ഞിന്‍ പാളിയെ അവരുടെ കുറുകല്‍ കൊണ്ട് തപിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഗായത്രി ജോയലിന്റെ മുഖം താഴേക്ക് നിരക്കി.

തന്‍റെ കഴുത്തിന്‍റെ മൃദുലതയില്‍ അവന്‍റെ ചുണ്ടുകള്‍ അമര്‍ന്ന് പതിഞ്ഞപ്പോള്‍ ദേഹമാകെ ചൂടുള്ള നനവ് പടര്‍ന്നു.

അപ്പോള്‍ അവള്‍ അരക്കെട്ട് അവന്‍റെ അരക്കെട്ടിനോട് ചേര്‍ത്ത് അമര്‍ത്തി.

“ജോയല്‍…എന്‍റെ …എന്‍റെ ജോയല്‍…”

ശരീരത്തിന്‍റെ വിസ്മിത രഹസ്യങ്ങളിലേക്ക് പുരുഷന്‍റെ കാഠിന്യം ആദ്യമായി ചേര്‍ന്നമര്‍ന്ന നിമിഷം ഗായത്രി വികാരവിക്ഷോഭം കൊണ്ട് തളര്‍ന്നു.

അതിന്‍റെ തള്ളിച്ചയില്‍ അവള്‍ അവന്‍റെ മുഖം തന്‍റെ ത്രസിച്ച് വിതുമ്പുന്ന മാറിടത്തിലേക്ക് നിരക്കി.

“ഇവിടെ … ഉമ്മ …ജോയല്‍ …ഇവിടെ …എനിക്ക് അആഹഹ…”

അവന്‍റെ ചുണ്ടുകള്‍ അവളുടെ മാറിലെ വെണ്‍പിറാവുകളെ ചിറകടിച്ചു ഉയര്‍ത്തി.

ഗായത്രി മുഖത്ത് പിടിച്ച് അവന്‍റെ ചുണ്ടുകളെ തന്‍റെ മാറില്‍ വീണ്ടും വീണ്ടും ചേര്‍ത്ത് അമര്‍ത്തി.

“ജോയല്‍…”

ജീവിതത്തില്‍ അറിഞ്ഞ ഏറ്റവും വലിയ സുഖത്തിന്റെ ലഹരിയില്‍ അവള്‍ വിളിച്ചു.

“എനിക്ക് …എനിക്ക് കിടക്കണം…ഞാന്‍ …”

മഞ്ഞിന്‍റെ ഇലഞ്ഞി മാലയ്ക്ക് മേല്‍ തളിരിളം പീലിപോലെ തഴുകുകയാണ് ഇളവെയില്‍.

അപ്പോള്‍ കാമം പരിമളം പോലെ ശരീരത്തില്‍ ആലേപനം ചെയ്ത് ഗായത്രി അവനെ വരിഞ്ഞുകെട്ടി.

സാല്‍ മരച്ചുവട്ടില്‍ മഞ്ഞില്‍ക്കുതിര്‍ന്ന ഇളംപുല്ലിന് മേല്‍ ജോയല്‍ ഗായത്രിയെ ചായ്ച്ച് കിടത്തി.
മരത്തിന്‍റെ ഇലചാര്‍ത്തില്‍ വാര്‍ബിളുകള്‍ കൊക്കുരുമ്മുകയായിരുന്നു അപ്പോള്‍.
മണാലിയില്‍ ശിശിരത്തിലെ പൂവെയില്‍ നിറയുകയും….

************************************************************

ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി ഓഫീസ്.

ഗവണ്മെന്റിന്റെ പുതിയ ടെലെക്കോം പോളിസിയെക്കുറിച്ചുള്ള എഡിറ്റോറിയല്‍ മുഴുവനാക്കി പ്രിന്‍റിംഗ് ഡിവിഷനിലേക്ക് സെന്‍ഡ് ചെയ്ത് കഴിഞ്ഞ് കോഫി മെഷീനെ സമീപിക്കുകയായിരുന്നു ബെന്നറ്റ്‌ ഫ്രാങ്ക്.

“സാര്‍,”

കമ്പയിലിംഗ് സെക്ഷനിലെ സെന്തില്‍ രാമകൃഷ്ണന്‍ വാതില്‍ക്കല്‍ വന്ന് അദ്ദേഹത്തേ വിളിച്ചു.

“ആ, സെന്തില്‍?”

കപ്പിലേക്ക് കോഫി പകര്‍ന്നുകൊണ്ട് അദ്ദേഹം ചോദിച്ചു.

“ഒരു വിസിറ്റര്‍ ഉണ്ട്…”

അവന്‍ പറഞ്ഞു.

“സാറിന്‍റെ ലോബിയില്‍…”

“ഓക്ക…ആരാ സെന്തില്‍?”

“എം പി തോമസ്‌ പാലക്കാടന്‍!”

ബെന്നറ്റ്‌ ഫ്രാങ്ക് നെറ്റി ചുളിച്ചു.

“അയാളോട് വരാന്‍ പറയൂ!”

സെന്തില്‍ പോയി.

അദ്ദേഹം കോഫിയുമായി ഡെസ്ക്കിലേക്ക് വന്നപ്പോഴേക്കും വാതില്‍ക്കല്‍ ദീര്‍ഘകായനായ ഒരു മനുഷ്യന്‍ കടന്നു വന്നു.

ബെന്നറ്റ്‌ ഫ്രാങ്ക് മുഖമുയര്‍ത്തി അയാളെ നോക്കി.

“തോമസ്‌ പാലക്കാടന്‍!”

അദ്ദേഹം മന്ത്രിച്ചു.

“വരണം!”

അദ്ദേഹം പറഞ്ഞു. എം പി തോമസ്‌ പാലക്കാടന്‍ അകത്തേക്ക് കടന്നു.

“ഇരിക്കൂ!”

അദ്ദേഹം മേശക്കപ്പുറത്തെ കസേരയിലേക്ക് ചൂണ്ടിപ്പറഞ്ഞു.
അയാള്‍ ചുറ്റുപാടും ഒന്ന് പരിശോധിച്ച് കസേരയിലേക്ക് നോക്കി.

“എന്താ?”

അയാളുടെ പരിഭ്രമം ശ്രദ്ധിച്ച് അദ്ദേഹം ചോദിച്ചു.
“അല്ല പറയാനുള്ള കാര്യം അല്‍പ്പം കോണ്‍ഫിഡെന്‍ഷ്യല്‍ ആണ്..അതുകൊണ്ട്….”

ബെന്നറ്റ്‌ ഫ്രാങ്ക് ചിരിച്ചെന്നു വരുത്തി.

“ഞാന്‍ …ആ കതക് ഒന്നടച്ചേക്കട്ടെ?”

അയാള്‍ വാതില്‍ക്കലേക്ക് നോക്കി.
ബെന്നറ്റ്‌ ചിരിച്ചുകൊണ്ട് തലകുലുക്കി.
അയാള്‍ പെട്ടെന്ന് ചെന്ന് ഡോര്‍ അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *