സൂര്യനെ പ്രണയിച്ചവൾ- 12 Like

“ആരാടാ ഇവന്‍?”

അയാള്‍ പാലക്കാടനോട് ചോദിച്ചു.

“ജോയല്‍ ബെന്നറ്റ്‌!”

ഭയത്തോടെ അയാള്‍ ഉത്തരം പറഞ്ഞു.

“അത് തൊലിക്കാന്‍ അല്ല പറഞ്ഞെ! ഇവന്‍ ആരാണ് എന്ന്?”

“സാറേ ഇവന്‍ ബെന്നറ്റ്‌ ഫ്രാങ്കിന്‍റെ മകനാ!”

“ഏത്? ഇന്ത്യന്‍ എക്സ്പ്രസ്സിലെ നമ്മടെ ബെന്നറ്റോ?”

“അതെ!”

പത്മനാഭന്‍ തമ്പി പല്ലിറുമ്മി.
അയാളുടെ ഉള്ളില്‍ സ്ഫോടനാത്മകമായി എന്തോ ചിലതൊക്കെ രൂപപ്പെടുന്നത് തോമസ്‌ പാലക്കാടന്‍ മനസ്സിലാക്കി.
കണ്ണുകളില്‍ അങ്ങനെ ചിന്തിക്കുന്നതിന്റെ അസാധാരണമായ ഒരു ഗൌരവഭാവമുണ്ട്.
എന്തായിരിക്കാം അത്?
തോമസ്‌ പാലക്കാടന്‍ സ്വയം ചോദിച്ചു.

**********************************************

തോമസ്‌ പാലക്കാടന്‍ പോയിക്കഴിഞ്ഞാണ് പദ്മനാഭന്‍ തമ്പി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി ശ്യം മോഹന്‍ ശര്‍മ്മയെ വിളിപ്പിച്ചത്.
പദ്മനാഭന്‍ തമ്പി തന്‍റെ ആവശ്യമറിയിച്ചപ്പോള്‍ ശ്യാം മോഹന്‍ ശര്‍മ്മ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.
ഇന്ത്യന്‍ കമ്പിസ്റ്റോറീസ്.കോം എക്സ്പ്രസ്സിന്റെ ഡല്‍ഹി റസിഡന്‍റ്റ് എഡിറ്റര്‍ ബെന്നറ്റ്‌ ഫ്രാങ്കിനെ അവസാനിപ്പിക്കാന്‍ കേന്ദ്ര മന്ത്രി പദ്മനാഭന്‍ തമ്പി തന്‍റെ കമ്പ്യൂട്ടര്‍ വിജ്ഞാനം ആവശ്യപ്പെടുന്നു!

“ബെന്നെറ്റ് ഫ്രാങ്ക് രാജ്യം ബഹുമാനിക്കുന്ന ഒരു പത്രപ്രവര്‍ത്തകനാണ്, സര്‍,”

ദീര്‍ഘമായ ആലോചനയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു.

“നിങ്ങള്‍ എന്നോട് ചെയ്യാന്‍ ആവശ്യപ്പെട്ട ഈ മെയില്‍ പ്ലാന്റിംഗ് ഞാന്‍ ചെയ്യില്ല. അതിന്‍റെ കോണ്‍സിക്വന്‍സ് എന്തായിരിക്കും എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്കറിയില്ലേ?”

പദ്മനാഭന്‍ തമ്പി ചിരിച്ചു.

“ഡാര്‍ക്ക് സോഫ്റ്റ്‌വെയറുകളുടെ കളിത്തോഴന്‍ എന്ന് വിളിപ്പേരുള്ള ശ്യാം
മോഹന്‍ ശര്‍മ്മയ്ക്ക് ലൂപ് ഹോള്‍ ഒന്നും കൂടാതെ ഇത് നടപ്പാക്കാന്‍ കഴിയും എന്ന് എനിക്കുറപ്പുണ്ട്….”

അയാളുടെ അഭിനന്ദനം കേട്ട് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി ശ്യാം മോഹന്‍ ശര്‍മ്മ പുഞ്ചിരിച്ചു.

“തൊണ്ണൂറു ശതമാനം സേഫ് ആയി ക്യാരി ഔട്ട്‌ ചെയ്യാന്‍ പറ്റും,”

അദ്ദേഹം പറഞ്ഞു.

“പക്ഷെ പത്തുശതമാനം പിടിക്കപ്പെടാനുള്ള ചാന്‍സുണ്ട്…അങ്ങനെ വന്നാല്‍ എനിക്ക് ആത്മഹത്യ ചെയ്യേണ്ടി വരും….”

“ഒരിക്കലും സംഭവിക്കില്ല…”

പദ്മനാഭന്‍ തമ്പി ഉറച്ച സ്വരത്തില്‍ പറഞ്ഞു.

“ഈ സെന്‍ട്രല്‍ മിനിസ്റ്റര്‍ പദത്തിന് ഒരു വിലയുമില്ലേ, മിസ്റ്റര്‍ ശര്‍മ്മ? എന്നെ സഹായിക്കുന്നവരെ സംരക്ഷിക്കാന്‍ എനിക്ക് കെല്‍പ്പില്ല എന്നാണോ നിങ്ങള്‍ സംശയിക്കുന്നത്?”

അയാളുടെ ചോദ്യവും ശ്യാം മോഹന്‍ ശര്‍മ്മയില്‍ ഒരു ചലനവും സൃഷ്ട്ടിച്ചില്ല.

“പ്രതിഫലം ഞാന്‍ പറഞ്ഞില്ല,”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ മൌനത്തിന് മേല്‍ പദ്മനാഭന്‍ തമ്പിയുടെ ശബ്ദം ഉയര്‍ന്നു.

“മൌറീഷ്യസിലെയോ സെന്റ്‌ കിറ്റ്‌സിലെയോ ഒരു ബാങ്കില്‍ നിങ്ങള്‍ ഒരു അക്കൌണ്ട് എടുക്കുക. ഒരു സെവന്‍ ഡിജിറ്റ് സംഖ്യ അതില്‍ ഡെപ്പോസിറ്റ് ആകും. രൂപയുടെ രൂപത്തിലല്ല. ഡോളറിന്റെ രൂപത്തില്‍….”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറിയുടെ കണ്ണുകള്‍ മിഴിച്ചു.

“കുറെ ഈ മെയില്‍ സോഫ്റ്റ്‌വെയറുകള്‍ ബെന്നെറ്റ് ഫ്രാങ്കിന്‍റെ മെയില്‍ ഐ ഡിയില്‍ പ്ലാന്‍റ് ചെയ്യുന്നതിനോ?”

അയാള്‍ അവിശ്വസനീയതയോടെ ചോദിച്ചു.
പദ്മനാഭന്‍ തമ്പി തലകുലുക്കി.

“സമയമില്ല…”

അയാള്‍ ഓര്‍മ്മിപ്പിച്ചു.

“ഇന്ന് തന്നെ വേണം. ഇന്ന് എന്ന് വെച്ചാല്‍ ഇപ്പോള്‍?”

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് വിഭാഗത്തിലെ സെക്രട്ടറി വിശ്വാസം വരാതെ അയാളെ നോക്കി.

“ലാപ്പ് തുറക്കുക, സെയിന്‍റ് കിറ്റ്‌സിലെ നെവിസ് ബാങ്കില്‍ ഇപ്പോള്‍ തന്നെ ഒരു അക്കൌണ്ടിനു അപ്ലൈ ചെയ്യുക. അപ്ളിക്കേഷന്‍ റെജിസ്റ്റര്‍ ചെയ്യപ്പെട്ടു കഴിഞ്ഞ് അഞ്ചു മിനിട്ടിനുള്ളില്‍ ഞാന്‍ പറഞ്ഞ എമൌണ്ട് ഡെപ്പോസിറ്റഡ് ആകും. അതിന്‍റെ കണ്‍ഫര്‍മേഷന്‍ കിട്ടിക്കഴിഞ്ഞു മതി ഞാന്‍ പറഞ്ഞ പണി ചെയ്യാന്‍!”

Leave a Reply

Your email address will not be published. Required fields are marked *