സൂര്യനെ പ്രണയിച്ചവൾ- 12 Like

പിന്നെ അയാള്‍ അല്‍പ്പം ആലോചനയിലാണ്ട് പുറത്തേക്ക് നോക്കി.
പത്ത് മിനിറ്റാകുന്നതിനു മുമ്പ് പുറത്ത് ഐവറിക്കളറില്‍ ഒരു പോര്‍ഷെ ഗേറ്റ് കടന്നു വന്ന് കോമ്പൌണ്ടില്‍ പാര്‍ക്ക് ചെയ്തു.
അതില്‍ നിന്നും ദീര്‍ഘകായനായ ഒരാള്‍ ഇറങ്ങി.
ചടുലമായ ചലനങ്ങളോടെ തന്നെ കാത്തിരിക്കുന്ന പദ്മനാഭന്‍ തമ്പിയുടെ നേരെ അയാള്‍ നീങ്ങി.

“എന്താ സാര്‍?”

അയാളുടെ മുമ്പില്‍ വിനയത്തോടെ നിന്നുകൊണ്ട് ആഗതന്‍ ചോദിച്ചു.

“ഇരിക്ക് പോത്താ,”

മുമ്പിലെ കസേരയെ ചൂണ്ടി പദ്മനാഭന്‍ തമ്പി പറഞ്ഞു.

“നിനക്കും എനിക്കം പ്രയോജനമുള്ള ഒരു കാര്യമുണ്ട്…”

പോത്തന്‍ ജോസഫ് അയാളുടെ മുമ്പില്‍ ഭവ്യതയോടെയിരുന്നു.

“സാറല്‍പ്പം ടെന്‍ഷനില്‍ ആണല്ലോ…”

അയാളുടെ മുഖത്തേക്ക് നോക്കി പോത്തന്‍ ജോസഫ് ചോദിച്ചു.

“ഏയ്‌…”

അയാളുടെ ചോദ്യം അവഗണിച്ചുകൊണ്ട് പദ്മനാഭന്‍ തമ്പി പറഞ്ഞു.

“ടെന്‍ഷന്‍ ഒന്നുമില്ല ..നിന്നെപ്പോലെ ഒരു സൂപ്പര്‍ കോപ്പ് ഒക്കെ എന്‍റെ കൂടെയുള്ളപ്പോള്‍…”

പോത്തന്‍ പുഞ്ചിരിക്കാണോ വേണ്ടയോ എന്ന് ചിന്തിച്ചു.

“പോത്താ ഒരു നാഷണല്‍ സെക്യൂരി ഇന്‍റ്ററസ്റ്റിംഗ് കേസ് വന്നിട്ടുണ്ട്…”

പോത്തന്‍ ജോസഫിന്‍റെ മുഖത്ത് ചുളിവുകള്‍ വീണു.

“നിന്നെ ഞാന്‍ ഇങ്ങോട്ട് ഡെപ്യൂട്ടേഷനിലേക്കിട്ടത് വെറുതെയായില്ലന്ന് നീ എപ്പോഴും തെളിയിക്കുന്നുണ്ടല്ലോ…അതുകൊണ്ട്…”

ഒന്ന് നിര്‍ത്തി അയാള്‍ പോത്തനെ നോക്കി.
വെറുതെ മൈര് വര്‍ത്തമാനം പറഞ്ഞ് സുഖിപ്പിക്കാതെ കാര്യം പറയെടാ പട്ടീ…
പോത്തന്‍ ഉള്ളില്‍ പറഞ്ഞു.

“എന്താ ആ കേസ് സാര്‍?”

പോത്തന്‍ ചോദിച്ചു.
“കേസ് വളരെ സെന്‍സിറ്റീവ് ആണ്..കൈയ്യീന്ന് പോകാന്‍ ചാന്‍സുള്ള ഒന്നാണ്…വളരെ സൂക്ഷിച്ച് കെയര്‍ എടുത്ത്….”

“സാര്‍ കേസ് എന്താണ് എന്ന് പറയൂ…”

താന്‍ ഇരിക്കുന്നത് രാജ്യം ഭരിക്കുന്ന മന്ത്രിയുടെ മുമ്പിലാണ് എന്നും താനത്ര ഉയര്‍ന്ന പദവിയിലുള്ള ഓഫീസര്‍ അല്ലന്നുമുള്ള കാര്യം പരിഗണിക്കാതെ പോത്തന്‍ ജോസഫ് പറഞ്ഞു.

“ഒരു ഇന്‍റ്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ട്….”

അയാള്‍ പറഞ്ഞു തുടങ്ങി.
പോത്തന്‍ ഗൌരവത്തോടെ മന്ത്രിയെ നോക്കി.

“ചില ആക്റ്റിവിസ്റ്റുകള്‍, പ്രോഫസ്സര്‍മാര്‍, പത്രപ്രവര്‍ത്തകര്‍ ..ഇവരൊക്കെ മാവോയിസ്റ്റുകള്‍ പോലെയുള്ള നിരോധിത സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു എന്ന്….”

“അതിപ്പം പുതിയ ന്യൂസ് ഒന്നുമല്ലല്ലോ…”

മുഖത്ത് നിന്നും താല്‍പ്പര്യം മായിച്ചുകളഞ്ഞുകൊണ്ട് പോത്തന്‍ പറഞ്ഞു.

“വ്യക്തമായ തെളിവുണ്ട് പോത്താ…”

തന്‍റെ ഉന്നത പദവിയെ അവമതിക്കുന്ന രീതിയിലുള്ള മുഖഭാവത്തോടെയിരിക്കുന്ന പോത്തനെ കടുത്ത അനിഷ്ടത്തോടെ നോക്കിക്കൊണ്ട് മന്ത്രി പദ്മനാഭന്‍ തമ്പി പറഞ്ഞു.

“എന്ത് തെളിവ്? ആര്‍ക്കെതിരെ തെളിവ്?”

പോത്തന്‍ പെട്ടെന്ന് ചോദിച്ചു.

“ബെന്നറ്റ്‌ ഫ്രാങ്ക്…”

“ഏത്? എക്സ്പ്രസ്സിലെ ബെന്നറ്റ്‌ സാറോ?”

“ദ സെയിം!”

“ബെന്നറ്റ്‌ സാറിനു മാവോയിസ്റ്റ് ബന്ധമോ? ഒന്ന് പോ സാറേ!”

പോത്തന്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പദ്മനാഭന്‍ തമ്പി സംശയിച്ചു.
ഇനി താന്‍ മന്ത്രിയല്ല എന്നാണോ ഇവന്‍ കരുതുന്നത്?

“സാറിനറിയാവുന്ന തെളിവ് എന്തൊക്കെയാ? പറഞ്ഞെ? ബെന്നറ്റ്‌ സാറിനെ എപ്പം പോക്കിയെന്നു ചോദിച്ചാല്‍ മതി…”

പദ്മനാഭന്‍ തമ്പി ഒരു നിമിഷം സംശയിച്ചു.
“പോത്താ തെളിവ് അയാളുടെ മെയിലില്‍ ഉണ്ട് ….”

പദ്മനാഭന്‍ തമ്പി പറഞ്ഞു.

“അയാളുടെ മെയില്‍ ചെക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വേണ്ട തെളിവ് ലഭിക്കും…”

പോത്തന്‍ ജോസഫ് ഉച്ചത്തില്‍ ചിരിച്ചു.
പദ്മനാഭന്‍ തമ്പി അന്തം വിട്ട് പോത്തനെ നോക്കി.

“സാറേ…”

ചിരിക്കിടയില്‍ പോത്തന്‍ പറഞ്ഞു.

“സാറിനു ബെന്നറ്റ്‌ സാറ് എന്നാ ഏനക്കേടാ വരുത്തിയെ? അയാടെ മെയിലില്‍ മലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഒക്കെ പ്ലാന്‍റ് ചെയ്യാന്‍? അയാളെ അങ്ങനെ കുടുക്കാന്‍ സാര്‍ പ്ലാന്‍ ചെയ്യണമെങ്കില്‍ തക്ക കാരണം വേണല്ലോ…”

പദ്മനാഭന്‍ തമ്പി ഭയത്തോടെ പോത്തനേ നോക്കി.

“സാറ് എന്നെ ഇങ്ങനെ നോക്കുവോന്നും വേണ്ട!”

Leave a Reply

Your email address will not be published. Required fields are marked *