രണ്ടാമത്തെ പെൺകുട്ടി പറഞ്ഞു.
“അല്ലാതെ ഞങ്ങളെ ഓടിച്ചിട്ട് പിമ്പിൽ നിന്ന് വെടിവെച്ചിടാൻ ഞങ്ങൾ സമ്മതിക്കില്ല! അതിന് ഞങ്ങൾ നിങ്ങൾക്ക് ചാൻസ് തരില്ല…”
“അതിന് നിന്നെ ആരാ എന്റെ ഡാർലിംഗ് വെടിവെക്കുന്നെ? നിന്നെ ഞാൻ ഇപ്പം തന്നെ എന്റെ വെടിയാക്കാൻ പോവല്ലേ?”
മറ്റുള്ള പോലീസുകാർ വീണ്ടും ഉച്ചത്തിൽ ചിരിച്ചു.
അയാളുടെ കൈകൾ ആദ്യത്തെ പെൺകുട്ടിയുടെ മാറിടത്തിന് നേരെ നീണ്ടു.
ആ നിമിഷം നിലത്ത് കരിയിലകൾക്ക് മേൽ, പുല്ലിന് മേൽകിടന്ന ജോയൽ കണ്ണുതുറന്നത് ആരും കണ്ടില്ല.
മിന്നൽ വേഗത്തിൽ താൻ കിടക്കുന്നതിന് മുകളിൽ നിന്ന പൊലീസുകാരന്റെ കൈയ്യിലെ തോക്കിൽ അയാൾ ചാടിപ്പിടിച്ച് എഴുന്നേറ്റു.
അടുത്ത നിമിഷം അതിൽ നിന്ന് വെടി പൊട്ടുകയും സമീപം നിന്ന പോലീസുകാർ നിലം പൊത്തുകയും ചെയ്തു.
ആദ്യത്തെ പെൺകുട്ടിയുടെ വലത് കാൽ മുകളിലേക്കുയർന്ന്, സർക്കിൾ ഇൻസ്പെക്റ്റർ യൂസുഫ് അദിനാന്റെ ബെൽറ്റിന് താഴെ മിന്നൽപ്പിണർ പോലെ പതിഞ്ഞു.
“ഓഹ്ഹ്!!”
പാൻറ്റ്സിൻറെ മുൻഭാഗം പൊത്തിപ്പിടിച്ചു കൊണ്ട് യൂസുഫ് അദിനാൻ പിമ്പോട്ടു മറിഞ്ഞു.
അടുത്ത നിമിഷം സംഘാംഗങ്ങളുടെ കൈകളിൽ ആയുധങ്ങൾ പ്രത്യക്ഷപ്പെട്ടു.
നിലത്ത് വീണു കിടന്ന് അപ്പോൾ ഞരങ്ങുന്ന യൂസുഫ് അദിനാനെ എടുത്തുയർത്തി ജോയൽ അയാളെ പോലീസ് വാനിന്റെ സൈഡിലേക്ക് ചേർത്തമർത്തി.
പിന്നെ മുഷ്ടിചുരുട്ടി അയാളുടെ മൂക്കു നോക്കി ആഞ്ഞിടിച്ചു.
“ആആഹ്!!!”
അയാളുടെ മൂക്കിൽ നിന്ന് രക്തം കുതിച്ചു ചാടി.
“സയനൈഡ് ക്യാപ്സൂളെന്നല്ല നമ്മുടെ എപിജെ അബ്ദുൾ കലാമുണ്ടാക്കിയ അഗ്നി മിസ്സൈൽ വിഴുങ്ങുയാലും ചാകാൻ മനസ്സില്ല എനിക്ക് യൂസുഫ് അദിനാൻ ഇൻസ്പെക്റ്ററെ…”
അവന്റെ വലത് കരത്തിന്റെ മുഷ്ടി വീണ്ടും അന്തരീക്ഷത്തിലുയർന്നു.
“പ്ലീസ്!”
യൂസുഫ് അദിനാൻ കൈകൾ കൂപ്പി.
“ഇനി എന്നെ അടിക്കരുത്! ഞാൻ…”
“അടിക്കുന്നില്ല!”
ജോയൽ ചിരിച്ചു.
“ഓട്! തിരിഞ്ഞു നോക്കാതെ ഓട്!”
അവൻ പാതയുടെ അങ്ങേയറ്റത്തേക്ക് വിരൽ ചൂണ്ടി.
“പേടിക്കണ്ട! നിന്നെപ്പോലെ ഞങ്ങൾ പിമ്പിലേക്ക് വെടിവെക്കില്ല. അതൊക്കെ നിങ്ങൾ പോലീസ് കാരുടെ രീതികളല്ലേ? ഞങ്ങൾ ക്രിമിനൽസ്, ഭീകരന്മാർ, തീവ്രവാദികൾ അത് ചെയ്യില്ല….”
ചുറ്റുമുള്ളവർ ചിരിച്ചു.
“മാത്രമല്ല,”
ആദ്യത്തെ പെൺകുട്ടി പറഞ്ഞു.
“നിന്നെ കൊന്നാൽ ഇന്നിവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ എങ്ങനെ ലോകം അറിയും? ഞങ്ങളുടെ കമാൻഡർ ജോയൽ ബെന്നറ്റിന്റെ വീരേതിഹാസങ്ങൾ എങ്ങനെ ലോകം അറിയും? അതുകൊണ്ട് ഇറച്ചി തീറ്റക്കാരൻ ഓട്! ഓടെടാ!”
അവൾ കാലുയർത്താൻ തുടങ്ങി.
“അയ്യോ! വേണ്ട! ഞാനോടിക്കോളാ…!”
യൂസുഫ് അദിനാൻ പിന്തിരിഞ്ഞ് ഓടാൻ തുടങ്ങി.
ഇടയ്ക്ക് അയാൾ നിലത്തേക്ക് തെന്നി വീഴുന്നത് കണ്ട് അവർ ഉറക്കെ ചിരിച്ചു.
“റിയ,”
ജോയൽ ആദ്യത്തെ പെൺകുട്ടിയോട് പറഞ്ഞു.
“ആ വാൻ ശരിക്ക് ചെക്ക് ചെയ്യ്…പോലീസ് പറഞ്ഞതുപോലെ ശരിക്കും അതിൽ ഏ കെ ഫോർട്ടി സെവൻ തന്നെയാണോ എന്ന് നോക്കൂ ,”
റിയ ചുമലിൽ കിടന്ന കിറ്റ് തുറന്നു.
എക്സ്പ്ലോസീവ് ഡിറ്റക്റ്റർ എടുത്തു.
തന്റെ മുമ്പിൽ നിൽക്കുന്നവരോട് അൽപ്പം കൂടി പിമ്പോട്ടു നീങ്ങുവാൻ ആവശ്യപ്പെട്ടു.
പിന്നെ അതിൻറെ സ്വിച്ച് അമർത്തി.
പച്ച വെളിച്ചം കണ്ടതിൽ സംതൃപ്തിയോടെ അവൾ കൂട്ടത്തിലെ രണ്ടുപേരെ ആംഗ്യത്തിലൂടെ വിളിച്ച് സമീപത്തെ വാനിലേക്ക് കയറി.
അകത്ത് കയറിയ റിയയും കൂട്ടുകാരും അദ്‌ഭുതപ്പെട്ടുപോയി.
നാലഞ്ച് വലിയ മെറ്റാലിക് ബോക്സുകൾ നിറയെ അത്യാധുനികമായ മെഷീൻ തോക്കുകൾ!
“ഇത്രയും!”
അവരിലൊരാൾ ശ്വാസം നിലച്ചുപോകുന്നത് പോലെ ചോദിച്ചു.
“ഇതൊക്കെ ജോയലിനെ പൂട്ടാൻ വേണ്ടിയാ!”
റിയ അവയിലൊരെണ്ണമെടുത്തുകൊണ്ട് പറഞ്ഞു.
“ഒരു കാര്യം ചെയ്യൂ,”
മറ്റൊരാൾ അവളോട് പറഞ്ഞു.
“റിയ അടുത്തതായി സ്ക്രിപ്റ്റ് ചെയ്യാൻ പോകുന്ന സിനിമയിൽ ഇപ്പോൾ നടന്നതിന്റെ ഒരു പ്രസൻസ് കൂടി ഉൾപ്പെടുത്ത്…”
വാനിന്റെ വാതിൽക്കലേക്ക് നടക്കുകയായിരുന്ന റിയ അത് കേട്ട് പുഞ്ചിരിച്ചു.
വാതിൽക്കലെത്തി റിയ ജോയൽ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി.
