സൈബർ തെക്കിനിയിലെ നാഗവല്ലി – 1

ശ്ശെടാ. ഇത് കൊള്ളാമല്ലോ കളി, എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ ഒരു ഹെയ് അയച്ചു. മറുപടി വരാൻ രണ്ട് മിനിറ്റ് വൈകി.

“ഹെയ്”

“മലയാളി ആണോ?’”

“അതെ.”

“ആഹാ, ഇവിടെന്താ പരിപാടി”
എന്തൊരു മണ്ടൻ ചോദ്യമാണെന്ന് അറിയാമായിരുന്നിട്ടും ഞാൻ വെറുതെ തട്ടിവിട്ടു. ഉടൻ വന്നു മറുപടി.

“രാമനാഥനെ തപ്പി ഇറങ്ങിയതാ”

“എന്നിട്ട് കിട്ടിയോ?”

“രാമനാഥനെ കിട്ടിയില്ല. പ്രാണനാഥനെ കിട്ടി.”

“ഹ..ഹ…”

ആള് കൊള്ളാമല്ലോ, ഞാൻ മനസ്സിൽ പറഞ്ഞു.
“കൊറോണ ഒക്കെയല്ലേ നാഗവല്ലീ, ഇങ്ങനെ പുറത്തിറങ്ങി നടക്കാമോ?”

“ബോറടിച്ചിട്ടാ, മാഷേ.”

“ഞാൻ കമ്പനി തരാമല്ലോ.”

“ഞാനൽപം പ്രശ്നക്കാരിയാണേ.”

“ഞാനും ചില്ലറക്കാരനല്ല.”

“ഹ…ഹ….ഹ…ഹ… എന്നാൽ നോക്കാം. ചീള് കേസുകളുമായി ഞാനിടപെടാറില്ല.”

എന്തോ, അവളുടെ (‘അവൾ’ തന്നെയാണോ എന്ന് അപ്പോഴും ഉറപ്പില്ല) സംസാരം എനിക്ക് ഇഷ്ടമായി. പക്ഷെ, എന്തോ, ഉടനടി കമ്പി എടുത്തിടാൻ എനിക്ക് മടി തോന്നി. വളരെ ഡീസന്റായിട്ടായിരുന്നു ഞാൻ സംസാരിച്ചത്. എനിക്ക് കുറച്ചധികം സീരീസും സിനിമകളും കാണുന്ന ശീലമുണ്ടായിരുന്നു. നാഗവല്ലിയും സംസാരത്തിനിടയിൽ ചില സീരീസ് റഫറൻസ് ഒക്കെ ഇടുന്നത് കണ്ട് ഞാനതിൽ കയറിപ്പിടിച്ചു. അങ്ങനെ വിഷയത്തിന് പഞ്ഞമില്ലാതായി. ഞാൻ മതിമറന്ന് ചാറ്റ് ചെയ്തു…

“അതിന്റെ ലാസ്റ്റ് സീസൺ അടുത്ത മാസമോ മറ്റോ ആണ് റിലീസ്.”

“ഞാൻ കണ്ടു. കട്ട വെയ്റ്റിംഗ് ആണ്. അയ്യോ, മിസ്റ്റർ… അല്ല, പേരെന്നാ?”

ഞാനൊന്ന് പകച്ചു. എന്ത് പറയും? എന്റെ യൂസർനെയിം ഒരു കോമിക് ബുക്ക് കഥാപാത്രത്തിന്റെ പേരായിരുന്നു. കള്ളപ്പേര് വല്ലതും പറയണോ? അല്ലെങ്കിൽ എന്തിന്? പേര് കിട്ടിയിട്ട് ഇപ്പോ എന്ത് കാണിക്കാനാ.

‘റോണി’
ഞാൻ പറഞ്ഞു.

‘അപ്പോ മിസ്റ്റർ റോണി… നല്ല ഉറക്കം വരുന്നു. ഞാൻ പോട്ടെ. പിന്നെക്കാണാം. ബൈ’

‘ബൈ… സീ യൂ ലേറ്റർ’

പെട്ടെന്ന് അവളുടെ പേരിന് നേരെയുണ്ടായിരുന്ന പച്ചനിറത്തിലുള്ള വട്ടം മാഞ്ഞു. ശ്ശെ. അവളുടെ പേരെന്താണെന്ന് ചോദിച്ചില്ല. അത്യാഗ്രഹമാണ്. ചോദിച്ചാലും പറയണമെന്നില്ല. എന്നാലും ചിലപ്പോ ബിരിയാണി കൊടുത്താലോ? ഇനിയെപ്പോൾ കാണുമെന്ന് പോലും ചോദിക്കാൻ പറ്റിയില്ല. ഇനി ചിലപ്പോ വന്നില്ലെങ്കിലോ? കുറേ നാളുകൾ കൂടി ഒരാളോട് സന്തോഷത്തോടെ കുറേ നേരം സംസാരിച്ചതിന്റെ സംതൃപ്തി എനിക്കുണ്ടായിരുന്നു. പിന്നെക്കാണാം എന്നാണല്ലോ പറഞ്ഞത്. അപ്പോൾ വരാതിരിക്കില്ല. നാഗവല്ലിയെ കാത്ത് രാമനാഥൻ, അല്ല, പ്രാണനാഥൻ ഇവിടെത്തന്നെയുണ്ടാവും. പെട്ടെന്ന് എനിക്ക് വീണ്ടുവിചാരമുണ്ടായി. ‘അയ്യോ, ആഗമനോദ്ദേശ്യം നോം മറന്നിരിക്ക്ണു’. വി.പി.എൻ ഓണാക്കി ഇൻകോഗ്നിറ്റോ മോഡിൽ പോൺഹബ്ബ് എടുത്ത് ഞാൻ സേർച്ച്ബോക്സിൽ തിരഞ്ഞു: ‘cumshot’.
റിംഗ് ടോൺ കേട്ടാണ് പിറ്റേന്ന് എണീറ്റത്. സൈഡിലെ സ്റ്റഡി ടേബിളിൽ വെച്ചിരുന്ന ഫോൺ ഞാൻ തപ്പിത്തടഞ്ഞ് എടുത്തു. അനിലപ്പനാണ്.

“എന്തുവാ മൈരേ രാവിലെത്തന്നെ?”

“എന്നാ ഒറക്കമാടാ താളീ… എത്രവട്ടം വിളിക്കണം നിന്നെയൊക്കെ? ഇന്ന് അമ്പാറയുടെ ബർത്ത്ഡേ ആണെന്നറിയാമോ?”

“ഓ, മൈര്. മറന്നു. എടാ, ഒരു അര മണിക്കൂറിൽ ഞാൻ റെഡിയാവും. നീ വന്ന് എന്നെ പിക് ചെയ്യാമോ?”

“അതൊക്കെ ചെയ്യാം. അര മണിക്കൂർ എന്നുപറഞ്ഞാൽ അരമണിക്കൂർ. എനിക്ക് കാത്തുനിൽക്കാൻ വയ്യ.”

“ആടാ കോപ്പേ.”

ഞാൻ വേഗം കട്ടിലിൽ നിന്ന് ചാടിയെണീറ്റു. ഉഫ്!!! കാലിൽ ആരോ നുള്ളിയത് പോലെ. താഴോട്ട് നോക്കിയപ്പോഴാണ് തുണിയുടുത്തിട്ടില്ലെന്ന സത്യം മനസ്സിലായത്. ഇന്നലെ വീഡിയോ കണ്ട് വാണം വിട്ട ക്ഷീണത്തിൽ കിടന്നപാടെ ഉറങ്ങിയതാണ്. കുണ്ണപ്പാല് തുടയിൽ ഒക്കെ പരന്നിരുന്നു. അതൊന്ന് കഴുകിക്കളയാൻ പോലുമുള്ള ബോധമുണ്ടായില്ല. കൊഴുപ്പിൽ ഒട്ടിയ രോമം വലിഞ്ഞതാണ് നുള്ളിയതുപോലെ തോന്നിയത്. ലാപ്ടോപ്പ് കട്ടിലിന്റെ ഒരു വശത്ത് ചാർജ് കഴിഞ്ഞ് ഓഫായി ഇരിക്കുന്നു. “റോണീ, നീ ഇങ്ങനെ ജീവിച്ചാൽ ശരിയാവില്ല ട്ടാ. ഊമ്പിപ്പോവത്തേയുള്ളൂ” എന്ന് സ്വയം പറഞ്ഞ് ഞാൻ ബാത്റൂമിൽ കേറി കതകടച്ചു. അനിലപ്പന് വാക്ക് കൊടുത്തതുപോലെ അര മണിക്കൂറിൽ കുളിച്ച് സെറ്റായി താഴേക്ക് ചെന്നു. പറഞ്ഞ സമയത്ത് തന്നെ അവനുമെത്തി.

“വാ കേറ്.”

“എടാ, നമ്മൾ ലേറ്റായോ?”

“കുറച്ച്. ഞാനവിടെ പോയിട്ടാ വരുന്നേ. പേടിക്കണ്ട. നീയെത്തിയിട്ടേ കേക്ക് മുറിക്കൂ.”

എന്റെ വീട്ടിൽ നിന്നും ഒരു 5, 6 കിലോമീറ്റർ മാറിയാണ് അമ്പാറയുടെ വീട്. അമ്പാറ, അഥവാ വിഷ്ണു ഷാജി. പണ്ടേതോ സിനിമ കണ്ട് അതിലെ “അമ്പാറ ഷാജിയാടാ പന്നീ” എന്നൊരു ഡയലോഗ് പറഞ്ഞ് നടക്കുകയായിരുന്നു അവന്റെ സ്ഥിരം വിനോദം. അന്നുതൊട്ട് അമ്പാറയെന്നാണ് അവനെ ഞങ്ങൾ വിളിക്കുന്നത്. അമ്പാറയും അനിലപ്പനും ഞാനും പിന്നെ, ഒഫ് കോഴ്സ്, ജിതിനുമായിരുന്നു ഡിഗ്രിക്കാലത്തെ ചങ്ക്സ്. അന്ന് ഗ്യാംഗിൽ ലൈൻ ഇല്ലാത്തത് ജിതിന് മാത്രമായിരുന്നു. ഇന്നാ സ്ഥാനം ഞാനേറ്റെടുത്തു. 10 മിനിറ്റിൽ അമ്പാറയുടെ വീട്ടിലെത്തി. കൊറോണ കാരണം അടുത്ത സുഹൃത്തുക്കളും ഫാമിലിയും മാത്രമേയുള്ളൂ. അമ്പാറ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു.

“എവിടായിരുന്നെടാ ഫ്യൂരീ? നിനക്കൊക്കെ മന്ത്രിമാരെക്കാൾ വലിയ തിരക്കാണല്ലോ.”

തലേന്ന് രാത്രി വാണം വിട്ട് ഉറങ്ങിപ്പോയ കഥ ഞാൻ പറഞ്ഞില്ല. നല്ലൊരു ദിവസമായിട്ട് എന്റെ ജീവിതം എത്ര പരിതാപകരമാണെന്ന് അവനോട് പറയണ്ടല്ലോ. ഞങ്ങളൊരുമിച്ച് അകത്ത് കയറി. ഒറ്റനോട്ടത്തിൽ ഒരു 15 പേരെങ്കിലുമുണ്ട്. അനിലപ്പനോട് അലക്ഷ്യമായി എന്തോ തമാശ പറഞ്ഞ് തല വെട്ടിച്ച എന്റെ കണ്ണിൽ പതിഞ്ഞത് ജിതിന്റെ മുഖമാണ്. അവനോട് ചേർന്ന് പുറംതിരിഞ്ഞ് ആരോടോ സംസാരിക്കുന്നവളെ കണ്ട് ഞാൻ പതറി… പ്രിയങ്ക.
ഞാനെന്തൊരു മണ്ടനാണ്. അമ്പാറയുടെ ബർത്ത്ഡേക്ക് ജിതിനും പ്രിയങ്കയും വരുമെന്ന് ഓർക്കാതിരുന്ന ഞാനെന്ത് വിഡ്ഢിയാണ്. ഫക്ക്… ഫക്ക്… ഫക്ക്… ഞാൻ അനിലപ്പനെ തറപ്പിച്ചൊരു നോട്ടം നോക്കി. കള്ളമൈരൻ ഇവിടെ കേറിയിട്ടാണ് എന്നെ പിക് ചെയ്യാൻ വന്നത്. ഇവറ്റകൾ ഇവിടെയുള്ള കാര്യം അറിഞ്ഞിട്ടും മനഃപൂർവ്വം പറയാഞ്ഞതാണ്. അവൻ ഹരിഹർ നഗറിലെ ജഗദീഷിനെപ്പോലെ എന്നെനോക്കി ഒരു വളിച്ച ചിരി പാസാക്കി. പിന്നെയങ്ങോട്ട് എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല. കേക്ക് മുറിക്കുമ്പോൾ ജിതിനും പ്രിയങ്കയും മേശയുടെ നേരെ എതിർവശത്തായിരുന്നു. അവരുടെ കണ്ണുകൾ എന്നെ ഇടക്ക് നോക്കി വെട്ടിച്ച് മറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അവർ ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് ഐസ് പോലായിപ്പോയി. നിലാവുള്ള രാത്രിയിൽ പ്രിയങ്കയുടെ മുഖമാണ് എനിക്കോർമ്മ വന്നത്. അവളുടെ പാതിയടഞ്ഞ മിഴികൾ. വിയർപ്പ് പൊടിഞ്ഞ നെറ്റി. രക്തനിറമുള്ള കീഴ്ചുണ്ട് മുകളിലെ നിരയിലെ പാൽപ്പല്ലുകൾ കൊണ്ട് കടിച്ചിരിക്കുന്നു. ചുട്ടുപഴുത്ത അവളുടെ നിശ്വാസം. വിയർപ്പിന്റെയും യോനീജലത്തിന്റെയും പുളിരസമുള്ള ഗന്ധം… കിതപ്പ്… അവളുടെ മുകളിൽ കിടന്ന് ഉയരുകയും താഴുകയും ചെയ്യുന്ന ജിതിന്റെ നഗ്നമായ ശരീരം.

Leave a Reply

Your email address will not be published. Required fields are marked *