“എവിടായിരുന്നെടാ ഫ്യൂരീ? നിനക്കൊക്കെ മന്ത്രിമാരെക്കാൾ വലിയ തിരക്കാണല്ലോ.”
തലേന്ന് രാത്രി വാണം വിട്ട് ഉറങ്ങിപ്പോയ കഥ ഞാൻ പറഞ്ഞില്ല. നല്ലൊരു ദിവസമായിട്ട് എന്റെ ജീവിതം എത്ര പരിതാപകരമാണെന്ന് അവനോട് പറയണ്ടല്ലോ. ഞങ്ങളൊരുമിച്ച് അകത്ത് കയറി. ഒറ്റനോട്ടത്തിൽ ഒരു 15 പേരെങ്കിലുമുണ്ട്. അനിലപ്പനോട് അലക്ഷ്യമായി എന്തോ തമാശ പറഞ്ഞ് തല വെട്ടിച്ച എന്റെ കണ്ണിൽ പതിഞ്ഞത് ജിതിന്റെ മുഖമാണ്. അവനോട് ചേർന്ന് പുറംതിരിഞ്ഞ് ആരോടോ സംസാരിക്കുന്നവളെ കണ്ട് ഞാൻ പതറി… പ്രിയങ്ക.
ഞാനെന്തൊരു മണ്ടനാണ്. അമ്പാറയുടെ ബർത്ത്ഡേക്ക് ജിതിനും പ്രിയങ്കയും വരുമെന്ന് ഓർക്കാതിരുന്ന ഞാനെന്ത് വിഡ്ഢിയാണ്. ഫക്ക്… ഫക്ക്… ഫക്ക്… ഞാൻ അനിലപ്പനെ തറപ്പിച്ചൊരു നോട്ടം നോക്കി. കള്ളമൈരൻ ഇവിടെ കേറിയിട്ടാണ് എന്നെ പിക് ചെയ്യാൻ വന്നത്. ഇവറ്റകൾ ഇവിടെയുള്ള കാര്യം അറിഞ്ഞിട്ടും മനഃപൂർവ്വം പറയാഞ്ഞതാണ്. അവൻ ഹരിഹർ നഗറിലെ ജഗദീഷിനെപ്പോലെ എന്നെനോക്കി ഒരു വളിച്ച ചിരി പാസാക്കി. പിന്നെയങ്ങോട്ട് എനിക്ക് ഒന്നിലും ശ്രദ്ധിക്കാൻ പറ്റിയില്ല. കേക്ക് മുറിക്കുമ്പോൾ ജിതിനും പ്രിയങ്കയും മേശയുടെ നേരെ എതിർവശത്തായിരുന്നു. അവരുടെ കണ്ണുകൾ എന്നെ ഇടക്ക് നോക്കി വെട്ടിച്ച് മറയുന്നത് ഞാനറിയുന്നുണ്ടായിരുന്നു. അവർ ചേർന്ന് നിൽക്കുന്നത് കണ്ടപ്പോൾ എന്റെ മനസ്സ് ഐസ് പോലായിപ്പോയി. നിലാവുള്ള രാത്രിയിൽ പ്രിയങ്കയുടെ മുഖമാണ് എനിക്കോർമ്മ വന്നത്. അവളുടെ പാതിയടഞ്ഞ മിഴികൾ. വിയർപ്പ് പൊടിഞ്ഞ നെറ്റി. രക്തനിറമുള്ള കീഴ്ചുണ്ട് മുകളിലെ നിരയിലെ പാൽപ്പല്ലുകൾ കൊണ്ട് കടിച്ചിരിക്കുന്നു. ചുട്ടുപഴുത്ത അവളുടെ നിശ്വാസം. വിയർപ്പിന്റെയും യോനീജലത്തിന്റെയും പുളിരസമുള്ള ഗന്ധം… കിതപ്പ്… അവളുടെ മുകളിൽ കിടന്ന് ഉയരുകയും താഴുകയും ചെയ്യുന്ന ജിതിന്റെ നഗ്നമായ ശരീരം.
ഠേ!!! ഠേ!!!
ആരോ പാർട്ടി പോപ്പർ പൊട്ടിച്ചപ്പോഴാണ് എനിക്ക് സ്ഥലകാലബോധം വന്നത്. എങ്ങനെയെങ്കിലും അവിടുന്ന് ഇറങ്ങിയോടുക എന്നത് മാത്രമായി എന്റെ ലക്ഷ്യം. ഒരു കഷണം കേക്ക് തിന്നെന്ന് വരുത്തി അമ്പാറയോട് പിന്നെ വരാമെന്ന് പറഞ്ഞ് തിരിഞ്ഞ് നോക്കാതെ ഞാൻ ഇറങ്ങി. പോവുന്ന വഴിക്ക് അനിലപ്പനെയും വലിച്ചു. അവനോട് ദേഷ്യപ്പെടാൻ തോന്നിയില്ല. പ്രശ്നം എന്റെയാണ്. എന്നെ ഇട്ടേച്ച് പോയവൾ. എന്നെ ചതിച്ച ബെസ്റ്റ് ഫ്രണ്ട്. അവറ്റകളുടെ മുമ്പിൽ ഞാനെന്തിന് ചമ്മണം? എന്തിന് പതറണം? ആർത്തലച്ചുവന്ന സങ്കടം ഞാൻ കടിച്ചമർത്തി. അവരെ ഒരുമിച്ച് കണ്ടതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് എന്റെ അവസ്ഥയായിരുന്നു. സന്തോഷമില്ലാതെ, ഒന്നിലും ശ്രദ്ധയില്ലാതെ, എന്ത് പ്രശ്നത്തിനും പരിഹാരമെന്നോണം തുണ്ട് കണ്ട്, തുണിയുണ്ടോ ഇല്ലയോ എന്നുപോലും ഓർക്കാതെ കിടന്നുറങ്ങി, ആർക്കോ വേണ്ടി, എങ്ങോട്ടോ പോവുന്ന ഒരു അരാജകജീവിതം. തിരിച്ച് വീടെത്തുന്നത് വരെ ഞാൻ അനിലപ്പനോട് കാര്യമായിട്ടൊന്നും സംസാരിച്ചില്ല. എന്റെ അവസ്ഥ അവനും ഊഹിച്ചുകാണണം. ചിലപ്പോൾ എന്നോട് അവരുടെ കാര്യം സൂചിപ്പിക്കാഞ്ഞതിന്റെ കുറ്റബോധം കാണും അവന്. വീട്ടിലെത്തി ഞാൻ ബൈക്കിൽ നിന്നിറങ്ങി നടന്നപ്പോൾ അവൻ പുറകിൽ നിന്ന് വിളിച്ചു.
“എടാ…”
“സാരമില്ലെടാ. അതൊക്കെ ഇനി ശീലമായിക്കോളും”
തിരിഞ്ഞ് നോക്കാതെ പറഞ്ഞുകൊണ്ട് ഞാൻ എന്റെ മുകളിലെ മുറിയിലേക്ക് നടന്നു. അൽപനേരത്തെ നിശബ്ദതക്ക് ശേഷം പുറകിൽ ബൈക്കിന്റെ അകന്നുപോവുന്ന ശബ്ദം. രാവിലെ ധൃതിപിടിച്ച് ഇറങ്ങിയപ്പോൾ ലാപ്ടോപ്പ് ചാർജ്ജിൽ ഇടാൻ മറന്നിരുന്നു. നാളത്തേക്ക് ഒന്ന് രണ്ട് അസൈൻമെന്റ്സ് സബ്മിറ്റ് ചെയ്യാനുമുണ്ട്. വസ്ത്രം മാറി ഒരു ഷോർട്സും ടീ ഷർട്ടും ധരിച്ച് പവർകേബിൾ കണക്റ്റ് ചെയ്ത് ലാപ്ടോപ് ഓണാക്കി ഞാൻ സ്റ്റഡി ടേബിളിന് മുന്നിലിരുന്നു. ഓണായി വന്നത് തലേന്നത്തെ വെബ്സൈറ്റിലേക്ക് തന്നെ. ഓടിത്തീർന്ന വീഡിയോയുടെ മുന്നിൽ റീപ്ലേ ബട്ടൺ തെളിഞ്ഞുനിന്നിരുന്നു. ഞാൻ ടാബ് ക്ലോസ് ചെയ്തു. ഗൂഗിൾ ഡോക്സ് എടുത്ത് ടൈപ്പ് ചെയ്യാൻ തുടങ്ങി. സ്ഥിരം ചെയ്യാറുള്ളതുപോലെ അപ്പുറത്തെ ടാബിൽ ചാറ്റ് റൂം ഓപ്പൺ ചെയ്തിട്ടു. അതിപ്പോ ഒരു ശീലമായിരിക്കുന്നു. നോട്ട്ബുക്കെടുത്ത് ശേഖരിച്ചുവെച്ചിരുന്ന പോയിന്റ്സ് ഒക്കെ നോക്കി എല്ലാം ഒന്ന് മനസ്സിലുറപ്പിച്ച് ആഭേരി രാഗത്തിൽ ഞാനൊരു കീച്ച് കീച്ചാൻ തുടങ്ങി. ഏതാണ്ട് രണ്ട് പേജോളം ടൈപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ ‘ടു…ടു…’ എന്നൊരു ശബ്ദം. ചാറ്റ് റൂമിലെ നോട്ടിഫിക്കേഷനാണ്.
