ടിഷ്യൂ പേപ്പർ 3
Tuissue Paper Part 3 | Author : Sojan
[ Previous Part ]
അടുത്ത ദിവസം ബാലുവിന് ഓഫീസിൽ പോകാൻ തിടുക്കമായിരുന്നു. ശ്യാമയെപ്പോലൊരു സുന്ദരിയുമായി ഇനി എന്തൊക്കെ ആയിരിക്കും ജീവിതത്തിൽ ഉണ്ടായിരിക്കുക എന്ന ചിന്തയാണ് അന്ന് രാത്രി മുഴുവനും അവൻ ആലോചിച്ചത്. ഇതിനിടയിൽ അവളുടെ പഴയ കാമുകൻ കയറി വരുമോ എന്ന ഭയം ബാലുവിന് തോന്നാതിരുന്നില്ല.
അവൻ തിരിച്ചു വന്നാൽ ‘നീ പോടാ പട്ടീ’ എന്ന് അവൾ പറയുമോ അതോ?
അതോർക്കുമ്പോൾ ബാലുവിന് മനസമാധാനം ഇല്ലാതായി.
നന്നായി ഡ്രെസ് ഒക്കെ ചെയ്ത്, പെർഫ്യൂമും വാരിപൂശി മിടുക്കനായാണ് അന്ന് അവൻ ഓഫീസിൽ എത്തിയത്.
ശ്യാമ : “ഇതേ താ ഈ ‘പരിഷ്ക്കാരി’” ചെന്നു കയറിയതേ ശ്യാമ അവനോട് അത്ഭുതത്തോടെ ചോദിച്ചു.
ബാലു : “പോടാ കുരുപ്പേ”
ശ്യാമ : “ഒരു ടൈ കൂടെ കെട്ടാമായിരുന്നു.”
മറുപടി പറഞ്ഞില്ല, ബാലു സ്വന്തം വേഷം കണ്ണാടിയിൽ പോയി ഒന്നു കൂടി നോക്കി.
ശ്ശെ അവൾക്ക് ഓവറായി തോന്നിയോ?
ബാലു : “എടാ കുട്ടൂ, ഇന്നെങ്ങിനാ നമ്മുടെ പരിപാടി?”
ശ്യാമ : “ആരുടെയൊക്കെയോ കളക്ഷൻ കിട്ടാനില്ലേ?”
മണ്ണാങ്കട്ട ഇവിടെ ആർക്കാ ഇപ്പോൾ അതിന് നേരം, ബാലു ഓർത്തു.
ബാലു : “അതല്ല പെണ്ണേ”
ശ്യാമ : “പിന്നെ?” പൊട്ടികളിക്കുകയാണ്
ബാലു : “നാശം ഒന്നുമില്ല”
ശ്യാമ : “ഓ മറ്റേത്?” അർത്ഥഗർഭ്ഭമായി മുഖത്ത് എന്തോ ഓർത്തെടുത്ത ഭാവം.
ബാലു : “എന്തോന്ന്?”
ശ്യാമ : “എല്ലാവരുടേയും കളക്ഷന് വേണ്ടി ഒരു പയ്യനെ വയ്ക്കുന്ന കാര്യം”
ബാലു : “നിന്റെ തല”
അവൾ തലയിൽ തലോടിയിട്ട് പറഞ്ഞു
ശ്യാമ : “എന്റെ തലയ്ക്ക് കുഴപ്പമൊന്നുമില്ല.”
ഇവൾ തന്നെ അറിഞ്ഞുകൊണ്ട് വെടക്കാക്കുകയാണെന്ന് ബാലുവിന് മനസിലായി. അവൻ ഗൗരവത്തിൽ സിസ്റ്റം ഓൺ ചെയ്ത് അതിനു മുന്നിൽ ഇരുപ്പുറപ്പിച്ചു.
ശ്യാമ അവിടേയും ഇവിടേയും ചുരണ്ടിക്കൊണ്ട് അവന്റെ മേശയുടെ അരികിൽ വന്നു നിന്നു. പഴയതു പോലെ അകന്ന് ബഹുമാനപുരസരം മുതലാളിയുടെ അടുത്തു നിൽക്കുന്നതു പോലൊന്നുമല്ല, അറിഞ്ഞുകൊണ്ട് മുട്ടിയുരുമിയാണ്.
ബാലു : “ഉം എന്താ ഒരു എർത്തിങ്ങ്?”
ശ്യാമ : “പിന്നെ എർത്ത് ചെയ്യാൻ പറ്റിയ മുതല്”
ബാലു : “അപ്പോൾ ഇന്നലത്തേത് മറന്നോ?”
ഒരു നിമിഷം എന്ത് പറയണം എന്നാലോചിച്ച് അവൾ തുടർന്നു.
ശ്യാമ :”ഇന്നലെ കരച്ചിലും പിഴിച്ചിലും അല്ലായിരുന്നോ അതുകൊണ്ട് ഞാനങ്ങ് താന്നു തന്നതല്ലേ?”
ബാലു : “അയ്യോടാ കരഞ്ഞത് ആരാണെന്നൊക്കെ അറിയാമല്ലോ അല്ലേ?”
ശ്യാമ : “ആര്?, ഞാനൊന്നും കരഞ്ഞില്ല”
ബാലു : “ഇല്ല, ഒന്നുമില്ല, ഒന്നും പറഞ്ഞില്ല, പോരെ?”
ശ്യാമ : “ഹും”
ബാലു : “ഇന്ന് രാവിലെ എന്നാൽ ഒന്നു താന്നു തരണം എന്ന് തോന്നുന്നുണ്ടോ?”
ശ്യാമ : “ഓഹോ രാവിലെ വരുമ്പോളേ ഇതാ ചിന്ത?”
ബാലു : “രാവിലേ ആ പണിയങ്ങ് കഴിച്ചാൽ പിന്നെ മറ്റ് കാര്യങ്ങൾ നോക്കാമല്ലോ?”
ശ്യാമ : “അങ്ങിനിപ്പം വേണ്ടെങ്കിലോ?”
ബാലു : “വേണ്ടെങ്കി, വേണ്ട അത്യാവശ്യം ദാഹശമനത്തിന്?”
ശ്യാമ : “ദാഹശമനത്തിന് താഴെപ്പോയി നാരങ്ങാവെള്ളം കുടിക്ക്”
ബാലു : “പിന്നെ, അതിന് നിന്റെ ചീട്ടു വേണ്ടെ?”
ശ്യാമ : “വേണ്ടെങ്കി വേണ്ട”
ബാലു : “നിന്റെ മിൽമാ ബൂത്തിൽ ഒന്നുമില്ലേ?”
ശ്യാമ : “ഇങ്ങ് വാ തരാം”
ബാലു : “ചോദിച്ചില്ലാന്ന് വേണ്ട”
രാവിലെ നല്ല ഫുൾ മൂഡിൽവന്ന ബാലുവിന്റെ രസം എല്ലാം നഷ്ടപ്പെട്ടു.
അവൻ ജോലിയിൽ മുഴുകി. ശ്യാമ ഇടയ്ക്കെല്ലാം അവനെ ആകർഷിക്കാനെന്നവണ്ണം മുന്നിലൂടെ ലാസ്യവതിയായി ഒഴുകി നീങ്ങുന്നുണ്ടായിരുന്നു. ചലനങ്ങൾക്കെല്ലാം ഒരു നാടകീയതയും, റൊമാന്റിക്ക് മൂഡും. പക്ഷേ കാമം തലയക്കു പിടിച്ച ബാലുവിന് എങ്ങിനെങ്കിലും അവളെ കൈകളിൽ കോരിയെടുക്കണം എന്നായിരുന്നു.
എന്നാൽ ശ്യാമ തലേ ദിവസം നടന്നതൊന്നും സംഭവിച്ച കാര്യങ്ങളാണെന്ന സൂചന പോലും കാണിക്കുന്നില്ല. പക്ഷേ മുട്ടിയുരുമലിന് കുറവൊന്നുമില്ല.
ജന്തു.
ശ്യാമ : “എന്താ ‘മുതലാളീ’ ഇന്ന് മുഖത്തിനൊരു വാട്ടം?”
ബാലു : “ഏയ് എന്ത് വാട്ടം, നിനക്ക് ഇന്നലത്തെ കാര്യങ്ങളെല്ലാം മറന്നപോലാണല്ലോ?”
