ഓർമ്മപ്പൂക്കൾ 4
Oormappokkal Part 4 | Author : Nakul
[ Previous Part ] [ www.kambi.pw ]
രണ്ടാഴ്ച്ചക്കു കഴിഞ്ഞ് ഒരു ദിവസം കാലത്ത് ഡ്യൂട്ടിക്കെത്തിയ അമ്മയോട് സിസ്റ്റർ ശാരദ പറഞ്ഞു “നീ രക്ഷപ്പെട്ടെടി ” .ചോദ്യ ഭാവത്തിൽ നോക്കിയ അമ്മയോട് അവർ പറഞ്ഞു “നിന്റെ ഗീതാഗോവിന്ദത്തിന് ട്രാൻസ്ഫറായി ,
തിരുവനന്തപുരത്തേക്ക് . ട്രാൻസ്ഫറ് ഡോക്ടറ് ചോദിച്ചു വാങ്ങിയതാന്നും കേൾക്കുന്നുണ്ട് “. ശാരദ തൻ്റെ അറിവ് വെളിപ്പെടുത്തി. . “മാധവൻ ഡോക്ടറോ ? എന്താ കാര്യം?” അമ്മയ്ക്ക് വിശ്വസിക്കാനായില്ല. “അല്ലാതെ പിന്നെ എനിക്കാ? .മറ്റന്നാൾ ഇവിടുന്ന് റിലീവ് ചെയ്യും. പകരം ആരാണാവോ വരുന്നേ.
ആരായാലും മനുഷ്യപ്പറ്റുള്ള ആളായാൽ മതിയായിരുന്നു.”. ശാരദ. ഡോക്ടർ മാധവന് ട്രാൻസ്ഫർ എന്ന് കേട്ടപ്പോൾ അമ്മയുടെ ഉള്ളിൽ എവിടെയോ ഒരു ചെറിയ വിഷമം. ശൃംഗാരപദങ്ങളൊക്കെ ചൊല്ലി കേൾപ്പിക്കുമെങ്കിലും ഒരു നല്ല മനുഷ്യനായി പലപ്പോഴും തോന്നിയിട്ടുണ്ട്. രോഗികളോട് തമാശ പറഞ്ഞും സ്നേഹത്തോടും കൂട്ടുകാരേ പോലെയുമാണ് മാധവൻ ഡോക്ടർ ഇടപെടുക .
കരയുന്ന കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ ചിരി തുടങ്ങും. വേദനയറിയിക്കാതെ കുട്ടികളെ ഇൻഞ്ചക്ഷൻ എടുക്കുന്നതിലും മുറിവ് ബാൻഡേജ് ചെയ്യുന്നതിലും അദ്ദേഹത്തിന് അപാര കഴിവാണ് . ഡോക്ടർ ആണെങ്കിലും ആവശ്യം വന്നാൽ അതൊക്കെ ചെയ്യുന്നതിൽ ഡോക്ടർക്ക് ഒരു മടിയും ഇല്ല .
ഗുരുതരമായ രോഗമുള്ളവർക്ക് ഡോക്ടർ കൊടുക്കുന്ന ആത്മവിശ്വാസവും ധൈര്യവും മാത്രം മതി അവരുടെ രോഗം പകുതി ഭേദമാകാൻ എന്ന് തനിക്ക് തോന്നിയിട്ടുണ്ട് . ആതുര ശുശ്രുഷ രംഗത്തുള്ളവർക്കു വേണ്ട സർവ്വ ഗുണങ്ങളും തികഞ്ഞ ഒരാളായിരുന്നു ഡോക്ടർ മാധവൻ! ഇങ്ങിനെയൊക്കെയാണെങ്കിലും രോഗികളുടെ കാര്യത്തിലോ അവരുമായി ബന്ധപ്പെട്ട കാര്യത്തിലോ ചെറിയ വീഴ്ച്ച പോലും സഹിക്കില്ല. കണ്ണ് പൊട്ടുന്ന ചീത്ത പറയും . ഒന്ന് രണ്ടുതവണ തനിക്കും കിട്ടിയിട്ടുണ്ട്.
“ട്രാൻസ്ഫർ ചോദിച്ച് വാങ്ങി പോകേണ്ട കാര്യമെന്താ ചേച്ചി? ” അമ്മ ജിജ്ഞാസയോടെ ചോദിച്ചു. ” എന്തെങ്കിലും കാര്യം ഉണ്ടാവും. എനിക്കെങ്ങിനെ അറിയാനാടി ” ശാരദ ഏതോ രോഗിക്കുള്ള ഇൻഞ്ചക്ഷൻ തയാറാക്കി കൊണ്ട് പറഞ്ഞു . ” നിനക്കെന്താ ഒരു വിഷമംപ്പോലെ .ഇനി പാട്ട് പാടി തരാൻ ആളില്ലാന്ന് ഓർത്തിട്ടാണോ?” ശാരദ. “ദേ ആ സിറിഞ്ച് വാങ്ങി ആസനത്തിൽ കുത്തിത്തരും ഞാൻ! . പറഞ്ഞേക്കാം “. കപട ദേഷ്യം നടിച്ചു കൊണ്ട് അമ്മ പറഞ്ഞു .”
ഇന്നാ… കുത്തെടി ” അമ്മക്ക് നേരേ ചന്തികൾ തള്ളി പിടിച്ചു കൊണ്ട് ശാരദ ചിരിച്ചു . ” ഇതിൽ ഞാൻ എന്നാ കുത്താന. പോയി വല്ല ആണുങ്ങളെയും കൊണ്ട് കുത്തിക്ക് ” . ശാരദയുടെ ചന്തിയിൽ പിടിച്ച് ഞെക്കി അമ്മയും പറഞ്ഞു .രണ്ടുപേരും വാ പൊത്തി ചിരിച്ചു. ശാരദ മെഡിസിൻ ട്രേയുമെടുത്ത് പുറത്തേക്ക് പോയി.അമ്മ രോഗികളുടെ കേസ് ഷീറ്റുകൾ എടുത്ത് നോക്കിക്കൊണ്ടിരിക്കെ അറ്റൻഡർ രാഘവൻ വന്നു പറഞ്ഞു” സിസ്റ്ററിനെ മാധവൻ ഡോക്ടർ വിളിക്കുന്നുണ്ട്. ഇത്തിരി ചൂടിലാന്നാ തോന്നണെ.
” .അമ്മയുടെ ഉള്ളൊന്നാളി . കർത്താവെ രോഗികൾ മുറിയിലുണ്ടാവരുതെ. അല്ലെങ്കിൽ അവരുടെ മുന്നിൽ വെച്ച് ചീത്ത കേൾക്കേണ്ടിവരും ‘”പേഷ്യൻസ്സുണ്ടോ രാഘവൻ ചേട്ടാ ?”.” സാറിന് ഇന്ന് ഓ.പി. ഇല്ല . ലീവല്ലേ. മറ്റന്നാൾ പോവുകല്ലേ. എന്തൊക്കെയാ സാധനങ്ങളൊക്കെ കെട്ടിപ്പെറുക്കി എടുക്കുന്ന തിരക്കിലാ. കൂടുതലും പുസ്തകങളാ. ഞാൻ ചെയ്യാം എന്ന് പറഞ്ഞിട്ട് സമ്മതിച്ചില്ല. സിസ്റ്ററ് വേഗം ചെല്ല്. എനിക്ക് ഒന്ന് ഹോട്ടൽ മദീന വരെ പോകണം. 70 മട്ടൻ ബിരിയാണിക്കുള്ള അഡ്വാൻസ് കൊടുക്കണം . മാധവൻ സാറിന്റെ വക പാർട്ടിയാ നാളെ ഉച്ചക്ക് “.
രാഘവൻ ചേട്ടൻ മദീന ഹോട്ടലിലെ മട്ടൻ ബിരിയാണിയുടെ രുചി മനസ്സിൽ ആസ്വദിച്ചുകൊണ്ട് പുറത്തേക്ക് പോയി.അമ്മ എഴുന്നേറ്റ് യൂണിഫോം ശരിയാക്കി ഡോക്ടർ മാധവന്റെ കൺസൾട്ടിംഗ് റൂമിലേക്കും. ഓ.പി.യിൽ രോഗികൾ ഇന്ന് തീരെ കുറവാണ്. ഡോക്ടറുടെ മുറിക്കു മുന്നിലെത്തി അമ്മ പതിയെ വാതിലിൽ മുട്ടി.” മേ ഐ കം ഇൻ സർ ? “‘ പ്ലീസ് “. അകത്ത് നിന്ന് ഡോക്ടറുടെ ശബ്ദം കേട്ടു.അമ്മ പതുക്കെ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി വാതിൽ ചാരി. ഡോക്ടറുടെ മേശ മുഴുവൻ പുസ്തകങ്ങൾ!.മെഡിക്കൽ ബുക്കുകൾ അതിൽ വളരെ കുറവാണ്. എല്ലാം നോവലുകളും ചെറുകഥകളുമൊക്കെയാണ് .
