ഇംഗ്ലീഷും മലയാളവും എല്ലാമുണ്ട്. ഇത്രയധികം പുസ്തകങ്ങൾ ഈ മുറിയിലുണ്ടായിരുന്നോ?. ഇതെല്ലാം ഇവിടെ എവിടെയായിരുന്നാവോ? .അമ്മ മാധവൻ ഡോക്ടറുടെ മുഖത്തേക്ക് നോക്കി.അവിടെ ദേഷ്യമില്ല.അറ്റൻഡ് രാഘവൻ ചേട്ടൻ പറഞ്ഞത് ചൂടിലാണെന്നാണല്ലോ.ഒരുപക്ഷേ രാഘവൻചേട്ടൻ തന്നെ കളിപ്പിക്കാൻ പറഞ്ഞതാവും. “എനിക്ക് ട്രാൻസ്ഫർ ആയ കാര്യം പ്രമീള അറിഞ്ഞല്ലോ അല്ലേ “”അറിഞ്ഞു.ശാരദ സിസ്റ്റർപറഞ്ഞു. ഡോക്ടറ് സ്ഥലംമാറ്റം ചോദിച്ചു വാങ്ങിയതാണെന്നും പറഞ്ഞു. ഞങ്ങളെയൊക്കെ മടുത്തു കാണും അല്ലേ “?അങ്ങനെയല്ലെടോ മനുഷ്യർ?. എല്ലാം കുറെ കഴിയുമ്പോൾ മടുക്കും.
ആളുകളും സ്ഥലവും വീടും ബന്ധങ്ങളും എല്ലാം.” പകുതി കളിയായും പകുതി കാര്യമായും ഡോക്ടർ പറഞ്ഞു.”ഇവിടെ ഏറ്റവും അധികം പേഷ്യൻസ് ഉള്ളത് ഡോക്ടർക്കാണ്. ഡോക്ടറുടെ നഷ്ടം കൂടുതൽ ബാധിക്കുക അവരെയാവും ” .” വെറും തോന്നലാണ് ! ‘എന്നേക്കാൾ നല്ല ഒരു ഡോക്ടറെ കിട്ടുമ്പോൾ അവർ എന്നെ മറക്കും ! .മറ്റുള്ളവർക്ക് ഏറ്റവും വേണ്ടപ്പെട്ടവരാണ് നമ്മളെന്ന് കരുതുന്നതാണ് നമ്മുടെ ആനമണ്ടത്തരം. ശരിയല്ലേ!”. അമ്മക്കതിന് ഉത്തരമില്ലായിരുന്നു. വിഷയം മാറ്റാനായി അമ്മ ചോദിച്ചു”ഡോക്ടർ ഒരുപാട് വായിക്കും ല്ലേ?’മേശപ്പുറത്ത് കിടക്കുന്ന പുസ്തകങ്ങൾ നോക്കി അമ്മ ഡോക്ടറോട് ചോദിച്ചു.”
ചികിത്സയെക്കാൾ പുസ്തക വായനയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ചെറുപ്പം മുതലേ അങ്ങിനെയായിരുന്നു. പ്രമീളക്ക് തീരെ വായനയും സാഹിത്യാഭിരുചിയു ഇല്ലാന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.” അമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഡോക്ടർ പറഞ്ഞു.”എങ്ങിനെ മനസ്സിലായി”. ജിജ്ഞാസയോടെ അമ്മ ചോദിച്ചു.” ഞാൻ ഏതാണ്ട് പത്തിരുപത് തവണ പലപ്പോഴായി ഗീതാഗോവിന്ദനത്തിലെ ഒരു ശ്ലോകം ഇയാളെ പാടി കേൾപ്പിച്ചിട്ട് ഒരു റിയാക്ഷനും ഇല്ലാതെ നടന്നപ്പോഴെ മനസ്സിലായി””അതിൻെറ അർത്ഥം ഒക്കെ എനിക്കിപ്പോളറിയാം;
‘പ്രവിശ രാധേ’ എന്നത് പ്രവിശ പ്രമീളേ എന്നാക്കിയത് എന്തിനാന്ന് മാത്രം മനസ്സിലായില്ല “. അമ്മ.ഡോക്ടറുടെ മുഖം വിവർണ്ണമായി.”തനിക്ക് എന്നോട് ദ്വേഷ്യം ആണോ?”.ഡോക്ടർ കസേരയിൽ പുറകിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചോദിച്ചു. ഒരു നിമിഷം കഴിഞ്ഞ് അമ്മ പറഞ്ഞു തുടങ്ങി.”ഇല്ല ഡോക്ടർ ! എനിക്കൊരു ദ്വേഷ്യവുമില്ല . ഇവിടുള്ള ഒരോ ആണിൻ്റെ ഉള്ളിലും മൂത്രപ്പുരയിൽ ആരോ എൻ്റെ പേരെഴുതി വരച്ചിട്ട ആ നഗ്നചിത്രം മാത്രമാണ് ഞാൻ …ഡോക്ടറും ഒരു ആണാണല്ലോ?” .
അമ്മയുടെ മറുപടിയിൽ ഡോക്ടർ മാധവൻ ഡോക്ടർ അമ്പരന്നു . ഡോക്ടർ സാകൂതം അമ്മയെ നോക്കിയിരുന്നുപ്പോയി .”സത്യമാണ് .ആണായത് കൊണ്ട് നിൻ്റെ ഈ ശരീരം എന്നെ വല്ലാതെ മോഹിപ്പിച്ചിട്ടുണ്ട് . ഇപ്പോഴും അതിനു വേണ്ടി കൊതിക്കുന്നുമുണ്ട് . പക്ഷേ അത് നി കരുതുന്നത് പോലെ ടോയ്ലറ്റിൽ വരച്ചിട്ട കാലകത്തി മലർന്ന് കിടക്കുന്ന രൂപമായിട്ടല്ല .
എനിക്ക് നഷ്ടപ്പെട്ട് പോയെങ്കിലും മനസ്സിൽ നിന്നിപ്പോഴും മാഞ്ഞ് പോകാത്ത ഒരാളെ വല്ലാതെ ഓർമ്മിപ്പിക്കുന്നുണ്ട് നിൻ്റെ ഈ മുഖം . അത് കൊണ്ടാ ! ! …. ട്രാൻസ്ഫർ വാങ്ങി ഞാൻ ഇവിടുന്ന് പോകുന്നതും അതുകൊണ്ടുതന്നെയാണ് “.
ഡോക്ടർ പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ അമ്പരന്നിരിക്കുകയാണ് അമ്മ .”ആരുടെ കാര്യമാണ് ഡോക്ടർ പറയുന്നത്?എന്നെ കാണുമ്പോൾ നഷ്ടപ്പെട്ട ആരെയാണ് ഓർമ്മ വരുന്നത്” ? . അമ്മ ചോദിച്ചു.
അതിനു മറുപടി പറയാതെ മേശവലിപ്പു തുറന്ന് ഒരു ഫോട്ടോയെടുത്ത് അമ്മയുടെ മുന്നിലേക്ക് നീക്കി വെച്ചു ഡോക്ടർ.അമ്മ അതെടുത്ത് നോക്കി. ഡോക്ടറുടെകല്യാണ ഫോട്ടോ ! വധൂവരൻമാരുടെ വേഷത്തിൽ ഡോക്ടറും ഭാര്യയും . അതിശയകരമാംവണ്ണം തൻ്റെ മുഖച്ഛായയും ഏറെക്കുറെ ശരീര പ്രകൃതിയുമാണ് ഡോക്ടറുടെ ഭാര്യക്ക്. അവർ ക്യാമറയിൽ നോക്കി ചിരിച്ചു നിൽക്കുന്നു.” ഗംഗ ! എൻ്റെ ഭാര്യ. ഡോക്ടർ പറഞ്ഞു.” കണ്ടാൽ എന്നെപ്പോലുണ്ട്.
മാഡം എന്ത് ചെയുന്നു? എവിടെയാ ? നാട്ടിലാണോ? അമ്മ ഒറ്റ ശ്വാസത്തിൽ ചോദിച്ചു.” ഗംഗയും ഡോക്ടറാണ്.പീഡിയാട്രീഷ്യൻ . ഇപ്പോൾ എവിടെയാണെന്നറിയില്ല. “അമ്മ അമ്പരന്ന് ഡോക്ടറെ നോക്കി.” ഈ ഫോട്ടോ എടുത്തശേഷം കഷ്ടിച്ച് ഏഴ് ദിവസമാണ് ഗംഗ എൻ്റെ കൂടെ ഉണ്ടായത്. ആ ഏഴ് നാളും മണിയറയിൽ ഞങ്ങളുറങ്ങിയത് വെറും സുഹൃത്തുക്കൾ മാത്രമായിട്ടായിരുന്നു..ശരീരം കൊണ്ടും മനസ്സുകൊണ്ടും എന്നിൽ നിന്ന് വലിയൊരകലം അവൾ പാലിച്ചിരുന്നു.
