എട്ടാം നാൾ ഞാനുണർന്ന് നോക്കുമ്പോൾ ഗംഗക്ക് പകരം അവളെഴുതിയ കത്ത് കട്ടിലിൽ കിടപ്പുണ്ടായിരുന്നു . ഗംഗ സ്നേഹിച്ചിരുന്ന ആളുടെ കൂടെ അവൾ പോകുന്നുവെന്നായിരുന്നു അതിൽ എഴുതിയിരുന്നത് . ഭർത്താവിൻ്റെ അവകാശം എടുത്ത് അവളുടെ ശരീരം കളങ്കമാക്കാത്തതിനുള്ള നന്ദിയും.
കൂടെ ഞാൻ കെട്ടിയ താലിമാലയും .”അമ്മ ഞെട്ടലോടെ കേട്ടിരിക്കുകയാണ്.”വിവാഹം കഴിച്ച സ്ത്രീ എട്ടാം നാൾ കാമുകൻ്റെ കൂടെ പോയതിൻ്റെ നാണക്കേട് ,മറ്റുള്ളവരുടെ പരിഹാസം, സഹതാപം, ആശ്വസിപ്പിക്കൽ. എൻ്റെ ഫ്രൊഫഷനെ തന്നെ ബാധിക്കുമെന്നായപ്പോൾ ഞാൻ ലോങ് ലീവെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്തു . ഒടുവിൽ മനസ്സൊന്ന് ആറി തണുത്തപ്പഴാ വിണ്ടും ഞാൻ ജോലിയിൽ കയറിയത്.പക്ഷേ ഗംഗയും അവളുടെ ശരീരവും രൂപവും എൻറെ മനസ്സിൽ ഇപ്പോഴും തെളിഞ്ഞ് നിൽക്കുന്നുണ്ട് . ഇവിടെ വെച്ച് നിന്നെ ആദ്യമായി കണ്ടത് മുതൽ അത് വീണ്ടും അഗ്നിയായി ജ്വലിച്ചു തുടങ്ങി. നിന്നെ ഞാൻ ഇപ്പോൾ കാണുന്നത് എൻ്റെ ഗംഗയായിട്ടാണ് .
ഇനിയും ഞാനിവിടെ തുടർന്നാൽ അത് എനിക്ക് തന്നെ അപകടമാവും. ഡോക്ടർ പറഞ്ഞ് നിർത്തി. എല്ലാം കേട്ട് സ്തംബ്ദയായി ഇരിക്കുകയാണ് അമ്മ.ഒരു നിമിഷത്തെ മൗനത്തിന്ശേഷം ഡോക്ടർ വീണ്ടും പറഞ്ഞു തുടങ്ങി.”ഞാനിന്നുവരെ, ഈ നിമിഷം വരെ ഒരു പെണ്ണിൻ്റെ ശരീരം അറിഞ്ഞിട്ടില്ല. അതിൻെറ ചൂടും ചൂരും അറിഞ്ഞിട്ടില്ല.
പെണ്ണുടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്നിട്ടില്ല. അത് ഗംഗയ്ക് മുമ്പും അവൾക്കു ശേഷവും അങ്ങനെ തന്നെ “. ഇത്രയും ആയപ്പോൾ അമ്മ ചോദിച്ചു.”ഇത്രയധികം മുറിപ്പെടാൻ ഗംഗ മാഢത്തെ സാർ അത്രമേൽ സ്നേഹിച്ചിരുന്നോ? പ്രേമവിവാഹം ഒന്നും അല്ലായിരുന്നല്ലോ നിങ്ങളുടെ “‘ ഒരു നിമിഷം അമ്മയെ നോക്കിയിരുന്നശേഷം ഡോക്ടർ മാധവൻ പറഞ്ഞു “ഒരാളെ പ്രാണന് തുല്യം സ്നേഹിക്കാൻ ഏറെ നാളത്തെ പ്രണയമൊന്നും വേണ്ട പ്രമീള. ഒരു നിമിഷം മതി .
ആ ഒരു നിമിഷത്തെ സ്നേഹം ഒരു ജന്മം മുഴുവനും അതേ അളവിൽ നിലനിർത്താനും കഴിയും. ഡോക്ടർ പറഞ്ഞു നിർത്തി. ” ഞാൻ ഇവിടെ നിന്ന് മനപ്പൂർവ്വം പോകുന്നതിൻ്റെ കാരണം പ്രമീള ചോദിച്ചില്ലേ. നി കാരണമാണ് ഞാൻ പോകുന്നത് . പറഞ്ഞല്ലോ,ഞാൻ ഗംഗയായാണ് നിന്നെ കാണുന്നത്. എത്ര ശ്രമിച്ചിട്ടും അങ്ങനെയല്ലാതാക്കാൻ കഴിയുന്നില്ല. എൻ്റെ സമനില തെറ്റി പോകും .
ഞാൻ ഭ്രാന്തനായി പോകും. എൻ്റെ മനസ്സും ശരീരവും നിയാകുന്ന എൻ്റെ ഗംഗക്കു വേണ്ടി കൊതിക്കുകയാണ്. മെഡിക്കൽ സയൻസ് പഠിച്ച എനിക്കറിയാം എന്റെ ഈ പോക്ക് അപകടത്തിലേക്കാണെന്ന് “. ഡോക്ടർ പറഞ്ഞു നിർത്തി . അദ്ദേഹം കിതയ്ക്കുന്നുണ്ടായിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടലോടെ അമ്മ ഡോക്ടർ പറയുന്നത് കേട്ടിരിക്കുകയാണ് .
മേശയുടെ വലിപ്പിൽ നിന്ന് ഒരു ബ്രൗൺ പാക്കറ്റ് എടുത്ത് അമ്മയ്ക്ക് നേരെ നീട്ടിക്കൊണ്ട് ഡോക്ടർ പറഞ്ഞു ” ഇത് വാങ്ങൂ. ഇത് നിനക്കുള്ളതാണ്. പക്ഷേ ഇവിടെ വച്ച് തുറക്കരുത്”. അമ്മയത് ഒരു യന്ത്രം പോലെ കൈനീട്ടി വാങ്ങി . അമ്മയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ഡോക്ടർ പറഞ്ഞു. “ഇനി നമ്മൾ കാണില്ല. കാണാതിരിക്കട്ടെ .
പൊക്കോളൂ”. അമ്മ ഡോക്ടർ കൊടുത്ത പാക്കറ്റുമായി പോകാനായി എഴുന്നേറ്റു . സാവധാനം ഡോക്ടർ മാധവനെ നോക്കി പറഞ്ഞു . ” ഒരാളെ പ്രാണൻ പോലെ സ്നേഹിച്ചു തുടങ്ങാൻ ഒരു നിമിഷം മതി എന്നല്ലേ ഡോക്ടർ പറഞ്ഞത്, നമുക്കിടയിൽ ഒരു രാവിൻ്റേയും പകലിൻ്റെയും സമയമുണ്ട്.” . മറുപടിക്ക് കാത്ത് നിൽക്കാതെ അമ്മ വാതിൽ ചാരി പുറത്തിറങ്ങി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼രാത്രിയെ വെള്ളി വെളിച്ചത്തിലാഴ്ത്തി കിഴക്കൻ മാനത്ത് ഒരു കൊള്ളിയാൻ മിന്നി. അടുത്ത നിമിഷം ഭൂമിയുടെ അടിത്തറയിളക്കുന്ന ഇടിയും ..
ആ പ്രദേശം മുഴുവൻ ഇരുട്ടിൽ ആയിരുന്നു. പേമാരിയുടെ തുടക്കത്തിലേ കറൻ്റ് പോയിരുന്നു. മുറിയിലെ കത്തിനിൽക്കുന്ന മെഴുകുതിരിയുടെ മഞ്ഞ വെളിച്ചത്തിൽ അമ്മ സ്വന്തം രൂപം കണ്ണാടിയിൽ നോക്കി.ചുവന്ന പട്ട് സാരിയും ബ്ലൗസും. നെറ്റിയിൽ ചുവന്ന കുങ്കുമ കുറി കഴുത്തിൽ സ്വർണ്ണ മാലയിൽ കോർത്ത താലി . കണ്ണാടിയിൽ സ്വന്തം പ്രതിരൂപം കണ്ടപ്പോൾ താൻ ഇപ്പോൾ പ്രമീളയല്ല ഗംഗയാണെന്ന് അമ്മയ്ക്ക് തോന്നി. ഡോക്ടർ മാധവൻ താലികെട്ടിയ പെണ്ണ്! ഗംഗ !.
