അവളുടെ ആദ്യാനുഭവം
Avalude Adyanubhavam | Author : Athirakutti
ഇതാദ്യമായാണ് ഞാൻ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയെക്കുറിച്ചു എഴുതുന്നത്. എന്നെക്കാൾ വളരെ ജൂനിയർ ആയ കുട്ടിയാണ് – പേര് അമ്പിളി. പ്രായത്തിലും പ്രവൃത്തിപരിചയത്തിലും.
ഇപ്പൊ അവൾ ജോലിയുടെ കൂടെ എം ബി എ ചെയ്യുന്നു. വളരെ മെലിഞ്ഞ പ്രകൃതമാണ് ആൾക്ക്. ആകെ ശരീരത്തിൽ മാംസം എന്ന് പറയുന്നത് നിതംബത്തിൽ മാത്രം. മാറിടം എന്ന് പറയുന്നത് പേരിനു ബ്രായിടുന്നതുകൊണ്ടു അങ്ങനെ ഒരു ചെറിയ മുഴ തോന്നുമെന്ന് മാത്രം. പക്ഷെ ഭയങ്കര ഐശ്വര്യമുള്ള മുഖമാണ് അവളുടേത്.
നാല്പതു കഴിഞ്ഞിട്ടും പെണ്ണ് കെട്ടാതെ അഴിഞ്ഞാടി നടക്കുന്ന എനിക്ക് താല്പര്യം തോന്നാനുള്ളതൊന്നും തന്നെ അവളിൽ ഇല്ല. അത് കൊണ്ട് തന്നെ ഒരു വാത്സല്യമായിരുന്നു തോന്നിയിരുന്നത്. നരച്ച മുടിയും താടിയും ഒക്കെ ഉള്ള എന്നെ അവളുടെ കൂടെ കണ്ടാൽ അപ്പനും മകളും ആണെന്ന് മാത്രമേ പെട്ടെന്ന് കണ്ടാൽ പറയു. രണ്ടു പേരുടെയും നിറവും ഏകദേശം ഒരുപോലത്തെ ഗോതമ്പിന്റെ നിറം.
എന്നെ പറ്റി പറയുവാണെങ്കിൽ, ഞാൻ ഒറ്റത്തടി. ജോലിയിടത്തിൽ പക്കാ മാന്യനാണ്. ഇന്ത്യയിലെ ഒരു പ്രമുഖ ടെലികോം കമ്പനിയിലെ കേരള ഹെഡ് ആണ്. ജോലിയിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനമാണ്.
സ്വന്തം നാട് പത്തനംതിട്ട. ഇപ്പൊ ഇവിടെ എറണാകുളത്താണ് ജോലി. താമസവും ഇവിടെ തന്നെ തോപ്പുംപടിയിൽ ഒരു വാടക വീട്ടിലാണ്. നാട്ടിൽ ആരും തന്നെ ഇല്ല ഇപ്പോൾ. വീട് അടച്ചിട്ടിരിക്കുവാണ്. വല്ലപ്പോഴും പോകുമ്പോ തുറന്നു വൃത്തിയാക്കിയിടും. അത്ര തന്നെ.
അമ്പിളിയുടെ വീട് അങ്ങ് ഇടുക്കിയിലാണ്. അവൾ ഇവിടെ കുമ്പളങ്ങിക്കടുത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലിൽ ആണ് താമസം. ഇവിടെ ജോലി തുടങ്ങിയിട്ട് ഇപ്പൊ എട്ടുമാസമായി. ഞാൻ നേരത്തെ ഇറങ്ങുന്ന ദിവസമൊക്കെ അവളെന്റെ കൂടെയാണ് വരാറ്. തോപ്പുംപടിയിൽ ഇറങ്ങും, എന്നിട്ടു അവിടുന്ന് ബസ് പിടിച്ചു പോവും.
ഒരു കാര്യം ഈയിടെയായിട്ടാണ് ഞാൻ ശ്രദ്ധിച്ചത്… അവൾ മാത്രമാണ് ഓഫീസിൽ വന്നയുടനെ എന്റെ ക്യാബിനിൽ വന്നു എനിക്ക് ഗുഡ് മോർണിംഗ് പറയാറുള്ളത്. ബാക്കിയുള്ളവരെല്ലാം ഞാൻ പുറത്തേക്കു ഇറങ്ങുമ്പോഴാണ് പറയാറ്. ഞാനാണ് ആദ്യം എത്താറുള്ളത് എന്നതുകൊണ്ടും ആവാം.
ഒന്ന് രണ്ടു തവണ മുഴുവൻ ടീമിന്റെയും കൂടെ സംസാരിക്കുമ്പോൾ അവൾ എന്നെ മാത്രം തുറിച്ചു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ആദ്യമൊക്കെ ഞാൻ ചോദിക്കുമായിരുന്നു എന്താണെന്ന്. പിന്നെ പിന്നെ അത് കണ്ണുകൊണ്ടുള്ള ആംഗ്യം മാത്രമായി. അത് പിന്നെ ഒരു കള്ളാ ചിരി മാത്രമായി മാറി.
അങ്ങനെ ആ വർഷത്തെ കേരളപ്പിറവി ദിനം വന്നു. എല്ലാവരും ട്രഡീഷണൽ വേഷം ഇടാൻ ആയിരുന്നു തീരുമാനം. ഞാൻ ഉള്ളതിൽ നല്ല ഒരു കസവു മുണ്ടും മെറൂൺ ഷർട്ടും ഇട്ടായിരുന്നു വന്നത്.
അന്നാണ് ആദ്യമായി ഈ പെങ്കൊച്ചെന്റെ മനസ്സിനെ പിടിച്ചു കുലുക്കിയത്. ഒരു പച്ച നിറത്തിലുള്ള ബ്ലൗസും അതെ നിറത്തിലെ ചെറിയ കരയുള്ള കാസവുസാരിയും, മുടിയിൽ മുല്ലപ്പൂവും ചൂടി, ചന്ദനക്കുറിയും ചാർത്തി, ഒരു ചെറു പുഞ്ചിരിയോടെ അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നു.
ഞാൻ ക്യാബിനിൽ എത്തിയ ഉടനെ തന്നെ എന്നും റൂമിൽ പെർഫ്യൂം അടിക്കുക പതിവാണ്. അതും ഓരോ ദിവസത്തെ മൂഡനുസരിച്ചു ഓരോ സുഗന്ധം. ഒപ്പം ഏതെങ്കിലും ഒരു പാട്ടു കേൾക്കും രാവിലെ തന്നെ. ചില ദിവസങ്ങളിൽ അത് ഭക്തി ഗാനമാവും, ചിലപ്പോൾ എഴുപതുകളിലേതോ എൺപതുകളിലേതോ ആവും.
അന്നും അതുപോലെ എന്റെ പ്രിയപ്പെട്ട പാട്ടുകളിലൊന്നായ എന്നെന്നും കണ്ണേട്ടന്റെ എന്ന സിനിമയിലെ ഒരു പാട്ടും കേട്ട് അല്പം ജാസ്മിൻ സുഗന്ധവും മുറിയിൽ അടിച്ചു, ചെറിയ തണുപ്പിൽ എസിയും ഇട്ടു ഞാൻ കസേരയിൽ അങ്ങനെ പഴയകാല ഓർമകളെ അയവിറക്കി കിടന്നു. എന്റെ സ്കൂൾ ജീവിതകാലഘട്ടത്തിലെ ആദ്യ പ്രണയവും ഒക്കെ മനസ്സിൽ കൂടി കടന്നു പോയി.
അപ്പോഴേക്കും എന്റെ ക്യാമ്പിന്റെ വാതിൽ തുറന്നു ഒരു മധുരസ്വരം. “ഗുഡ് മോർണിംഗ് സർ”. ഞാൻ കണ്ണുതുറന്നു നോക്കിയപ്പോൾ അതാ മുന്നിൽ ഒരു സുന്ദര രൂപം. എന്റെ പഴയകാലങ്ങളെ തൊട്ടുണർത്തിയ ഏതോ ഒരു മുഖം പോലെ. “ഗുഡ് മോർണിംഗ് അമ്പിളി…” ഞാൻ അവളെ കണ്ണിമവെട്ടാത്ത നോക്കിക്കൊണ്ടു കസേരയിൽ നിന്നും മുന്നോട്ടാഞ്ഞു ഇരുന്നുകൊണ്ട് പറഞ്ഞു.
