ഞാൻ വേഗം ബാഗ് എടുത്ത് അമ്മയുടെ കൈ പിടിച്ച് വണ്ടിയിൽ നിന്നിറങ്ങി. ആ സമയം ഡ്രൈവർ എന്നെ തല്ലാനായ് വന്നു. ഞാൻ വീണ്ടും അയാളുടെ നെഞ്ചിൽ ഒരു ചവിട്ട് കൊടുത്തു എന്നിട്ട് മുഖത്ത് ഒരു പഞ്ചും. പിന്നാലെ വന്ന കിളി എനിക്ക് നേരെ കത്തി വീശി. ഞാൻ അവന്റെ കത്തി പിടിച്ച് വാങ്ങി അവന്റെ പള്ളക്ക് അത് കേറ്റി. പെട്ടന്നുള്ള ആവേശത്തിൽ ചെയ്ത് പോയതാണ്. എന്നാലും രക്തം കണ്ടപ്പോ എനിക്ക് പേടിയായി. ഡ്രൈവർ എഴുനേറ്റ് ഞങ്ങൾക്ക് നേരെ വന്നു.
ഞാൻ ബാഗ് എടുത്ത് അമ്മയുടെ കൈ പിടിച്ച് ആ മരങ്ങൾക്കിടയിലൂടെ ഓടി. അയാൾ പിന്നാലെ ഉണ്ടായിരുന്നു. അടി കിട്ടിയത് കൊണ്ട് അയാൾ പതുക്കെ ഉടനെ കഴിഞ്ഞുള്ളു. ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ ഓടി. ഓടുന്ന വഴിയിൽ കൈയിലെ ബാഗ് താഴെ വീണു. ആ സമയത്തെ തത്രപാടിൽ അത് എടുക്കാൻ നിന്നില്ല. ഓടി ഓടി തിരിഞ്ഞ് നോക്കിയപ്പോ അയാളെ കാണുന്നില്ല. അയാൾ പോയെന്ന് ഉറപ്പായപ്പോ ഞങ്ങൾ നിന്നു. അമ്മ വല്ലാതെ പേടിച്ചു പോയിരുന്നു. എന്നെ കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു.
ചുറ്റും കാടാണ്. മുകളിൽ നിന്ന് വരുന്ന നിലാ വെളിച്ചം മാത്രമേ ഉള്ളു. ഫോണിനായ് പോക്കറ്റ് തപ്പിയപ്പോ ഫോൺ കാണുന്നില്ല. അത് ഓടിയപ്പോ പോയതാവണം. എന്ത് ചെയ്യണം എന്നറിയാതെ
ഞാൻ അമ്മയെ ചേർത്ത് പിടിച്ച് നിന്നു. ചുറ്റും നോക്കിയപ്പോ ദുരത്തായി എന്തോ വെളിച്ചം കണ്ടു. ഞാൻ അമ്മയേം ചേർത്ത് പിടിച്ച് അവിടേക്ക് നടന്നു…..
(തുടരും…)
