“മോളെ വേഗം ചായ വെച്ചോളൂ അവരെത്തി..”
അമ്മയുടെ മുഖത്തു നല്ല സന്തോഷം.
ഞാൻ അഞ്ചു ഗ്ലാസിൽ ചായ ഉണ്ടാക്കിയൊഴിച്ച്, ട്രേ മാലതിയുടെ കയ്യിൽ കൊടുത്തു. അവൾക്ക് നാണം. അത് കണ്ട് എനിക്കും ചിരി വന്നു.
ഞാനവളെ ഉന്തി തള്ളി ഉമ്മറത്തേക്ക് പറഞ്ഞയച്ചു. അവൾ ചായയുമായി ചെക്കന്റെയും കുടുംബക്കാരുടെയും മുന്നിൽ നാണം കുണുങ്ങി, ടേബിളിൽ ട്രേ വച്ച് ഒതുങ്ങി നിന്നു.
ഞാൻ ചെക്കനെ കാണാൻ ഒന്ന് ഏന്തി നോക്കിയപ്പോൾ ചെക്കന്‍റെ അടുത്തിരുന്ന നാല്പതു കാരനെ കണ്ടു ഞെട്ടി.
ബസിൽ നിന്നു തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ നിന്ന രോമം നിറഞ്ഞ മുഖം അയാളുടേതായിരുന്നു.
അയാളും എന്നെ കണ്ടു. അയാളുടെ മുഖത്ത് ആശ്ചര്യമുണ്ടാവുന്നത് കൃത്യമായി മനസിലാകുമ്പോ, ഞാൻ വേഗം പുറകോട്ടു ഉൾവലിഞ്ഞു.
എന്തൊക്കെയോ സംസാരങ്ങളും ചിരികളുമൊക്കെ കഴിഞ്ഞ് അമ്മ ഉള്ളിലേക്ക് വന്നപ്പോ ഞാൻ ചോദിച്ചു.
“അതാരാ അമ്മേ??..”
അയാളെ ജനലിലൂടെ കാണിച്ചു കൊടുത്തു കൊണ്ട്.
“അത് നമ്മുടെ ബ്രോക്കർ ചന്ദ്രൻ..!”
ചിരിച്ചു കൊണ്ട് മറുപടി വന്നു.
അമ്മയുടെയാ മറുപടിയിൽ ഈ കുടുംബവുമായി അയാൾക്ക് നല്ല ബന്ധമുണ്ടെന്ന് എനിക്ക് മനസിലായി. പക്ഷെ ഞാൻ വന്നിട്ട് ഇത്രയും മാസമായിട്ടും അയാളെ ഇവിടെ കണ്ടിട്ടില്ലായിരുന്നു.
സൗമ്യനായ ഒരു ചെന്നായയെ പോലെ എന്നിലെ ആട്ടിൻകുട്ടിയെ അയാൾ ഉള്ളിലേക്ക് പരുതുന്നുത് കാണുന്നുണ്ട്.
പക്ഷെ ഞാൻ പുറത്തിറങ്ങിയില്ല.
വൈകാതെ അവർ എല്ലാരും ഇറങ്ങി. ഞാൻ ഇവിടെയാണെന്ന് അയാൾ മനസിലാക്കിയിരിക്കുന്നു.
അന്ന് വൈകുന്നേരം തന്നെ കല്യാണം ഉറപ്പിക്കാമെന്ന ഫോൺ കാൾ അമ്മയെ തേടിയെത്തി.
ചെക്കന് അല്പം ധൃതി ഉള്ളത് കൊണ്ട് നേരത്തെ വേണമെന്നും. ജാതകം ചേർച്ചയാണെന്നും അറിയിച്ചു. ഇതിൽ കൂടുതൽ ഇവർക്ക് ഒന്നും വേണ്ട താനും.
വൈകാതെ ഈ വീട്ടിൽ ഒരു കല്യാണ പന്തൽ ഉയരുമെന്ന് ഞാനറിഞ്ഞു.
സുശീലേട്ടൻ അതിന്റെ തിരക്കിലാണ്. അങ്ങനെ കല്യാണത്തിന്‍റെ രണ്ടു ദിവസം മുന്നേ ആളുകൾ ഒഴുകിയെത്തി.
പന്തലുകാരും വെപ്പുകാരും. ബാക്കി പണിക്കാരും എല്ലാം.
ഞാൻ എല്ലാരിലും, എന്നെ സൂക്ഷമമായി നിരീക്ഷിക്കുന്ന ആരെങ്കിലും ഉണ്ടോയെന്ന് ശ്രദ്ധിച്ചിരുന്നു. കാരണം അന്നെന്നെ കാട്ടിൽ വച്ച് കളിച്ചവർ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തികട്ടി.
“നമ്മളീ നാട്ടുകാരൊന്നും അല്ല. നിന്നെ ബസിൽ വച്ചു കണ്ടതാ. അപ്പോ ഏതോ ഒരാൾ പറയുകയുണ്ടായി നീ ഏതോ സുശീലിന്റെ ഭാര്യ ആണെന്ന്..!”
എന്തോ ഒരു പേടി കടന്നു കൂടി എനിക്ക്. അങ്ങനെ പറഞ്ഞയാൾ ആരാണെന്ന് ഒരറിവുമില്ല.
വെപ്പുകാർ അടുക്കളയുടെ പിന്നാമ്പുറത്തു പന്തലടിച്ചു.
ഭാഗ്യം, അവരിലൊന്നും എന്നെ അറിയുന്ന ആരുമില്ല.
അതൊക്കെ കഴിഞ്ഞ് കല്യാണത്തിരക്കായി. തലേന്ന് രാവിലെ കുളിച്ചൊരുങ്ങി ചന്ദനവും തൊട്ട് സാരിയുമുടുത്തു പണികൾ തുടങ്ങി.
ബന്ധുക്കൾ എല്ലാം എത്തി തുടങ്ങി. പുറത്തിരിക്കുന്ന കാരണവന്മാർക്ക് ചായ കൊടുത്ത് തിരിയുമ്പോൾ മുന്നിൽ തന്നെ ബ്രോക്കർ ചന്ദ്രൻ.
പേടിയോടെ, അയാളെ നോക്കാൻ ഞാൻ ബുദ്ധിമുട്ടി. അയാൾ എന്റെ അടുത്തേക്ക് വന്ന് ചിരിച്ചു കാണിച്ചു.
“നമുക്കൊരല്പം മാറി നിന്നു സംസാരിക്കാം..”
ഞാനൊന്ന് ചുറ്റിലും നോക്കി പരിഭ്രമിക്കുമ്പോ അയാൾ എന്നെയും കൂട്ടി വീടിന്റെ വശത്തേക്ക് പോയി. എനിക്ക് അനുസരിക്കേണ്ടി വന്നു. അന്ന് നടന്ന കാര്യങ്ങൾ ഇയാൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ എന്നായിരുന്നു ചിന്ത.
ഞാനും അയാളും വീടിന്റെ വശത്തേക്ക്, ആരും ശ്രദ്ധിക്കാനിടയില്ലാത്തിടത്തേക്ക് മാറി നിന്നു.
ഞാനയാളുടെ മുഖത്തു നോക്കിയില്ല.
“മോള് ഇവിടെ ആണല്ലേ..”
വാക്കുകളിൽ ഒരു സന്തോഷം..!
“സുശീലിന്റെ കല്യാണം കഴിയുമ്പോ ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല..”
ഞാൻ ഒന്നും മിണ്ടിയില്ല.
“എന്തിനാ മോളെ പേടിക്കുന്നെ..? മുഖത്തേക്ക് നോക്കു..”
ഞാൻ ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോ, ഒന്ന് ചുറ്റിലും നോക്കി അയാളെന്റെ ചുമലിൽ കൈ വച്ചു.
“സുഖമല്ലേ..?”
ഞാൻ പെട്ടെന്ന് തല ഉയർത്തി. കരിമഷിയിട്ട് തിളങ്ങിയ കണ്ണുകൾ അയാളെ നോക്കി നിസംഗമായി.
