കേട്ടപാടെ ഞാനും അമ്മയും ഞെട്ടി, അവരെ നോക്കിപ്പോയി.
അവരാകെ ചമ്മി. അമ്മ അവരെ നോക്കി ദഹിപ്പിച്ചു. എനിക്കൊരു ചിരിയാണ് വന്നത് ഞാനത് പുറത്തു കാണിച്ചില്ല.
പാവങ്ങൾ, അതിന്റെയൊരു ഫീലിൽ പറഞ്ഞു പോയതാണ്. അല്പം ഉച്ചത്തിലായെന്നു മാത്രം.
“ഡ്രെസ്സൊക്കെ മെനക്ക് പിടിച്ചിട്ട് നടക്ക് പെണ്ണെ..”
അമ്മയുടെ വക ഒരു കൊട്ട് ചുമലിൽ കിട്ടി.
നേരത്തെ തിണ്ണയിൽ ഇരുന്നപ്പോൾ, ചുളിഞ്ഞു പോയ ടോപ്പിന്റെ പിറകു വശം മാറിയതാണ് ലെഗ്ഗിൻസിൽ പൊതിഞ്ഞ എന്റെ തുടകളും, ചന്തി വിരിവും അവർക്ക് കാണാൻ ഇടയാക്കിയതെന്ന് എനിക്ക് മനസിലായി.
അമ്മയുടെ കൊട്ട് കിട്ടിയതിൽ പിന്നെ ഞാനൊന്നു നെടുവീർപ്പിട്ടു കൊണ്ട് ടോപ്പ് നേരെയാക്കി.
ചിരിവന്നപ്പോ, അടക്കിപ്പിടിച്ചു കൊണ്ട് അമ്മയെ നോക്കി.
“മ്മ്.. ഒന്ന് കെട്ടിച്ചു വിടുന്ന വരെയല്ലേ വേണ്ടു. ബാക്കി കെട്ടിയോൻ ശ്രദ്ധിക്കട്ടെ..”
എനിക്കത് കേട്ടു നല്ല ചിരി വന്നു.
പെൺമക്കൾ കല്യാണ പ്രായമെത്തുമ്പോൾ അമ്മമാർക്കുണ്ടാവുന്ന അതേ പ്രകടനം. എന്താ എപ്പളാ ന്നൊന്നും പറയാൻ പറ്റില്ലലോ.
ആ സംഭവം ഓർത്തു കൊണ്ടാണ് ഞാനിന്നെന്റെ സ്കെർട്ടിൽ തള്ളി വിരിഞ്ഞു നിൽക്കുന്ന നിതബങ്ങളെ, കണ്ണാടിയിൽ നിരീക്ഷിച്ച്, ഡ്രസ്സിങ് റൂമിൽ നിന്ന് പുറത്തേക്കിറങ്ങിയത്.
കൂടെ ജോലി ചെയ്യുന്നവരുടെയും മാനേജരുടെ അടക്കം ഉമിനീര് വറ്റിക്കുന്ന നോട്ടം സഹിച്ച് ജോലി കഴിഞ്ഞിറങ്ങേണ്ട സമയമായി.
അ നോട്ടങ്ങൾ ഇവിടെ ജോലി തുടങ്ങിയപ്പോ മുതലുള്ളതാണ്. പക്ഷെ മോശം പ്രവർത്തികളോ പെരുമാറ്റങ്ങളോ ഇല്ലാത്തത് കൊണ്ട് ഞാനത്ര കാര്യമാക്കാറില്ല.
നോക്കിക്കോട്ടെയെന്നല്ല എന്നാലും സാരമില്ല.
അപ്പോളാണ് നൈറ്റ് ഷിഫ്റ്റ് നിൽക്കേണ്ട പയ്യന്‍റെ കാൾ വരുന്നത്. വരാൻ വൈകുമെന്നും പറഞ്ഞിട്ട്.
ഞാൻ തലയിൽ കൈ വച്ചു പോയി. മാനേജരോട് പറഞ്ഞാൽ അവൻ വരുന്നത് വരെ നിക്കാൻ പറയുമെന്നല്ലാതെ ഒരു കാര്യവുമുണ്ടാകില്ല.
സമയം നീങ്ങുമ്പോ എന്ത് ചെയ്യണമെന്നറിയാതെ വേഗം അവനെ തിരിച്ചു വിളിച്ചു.
“ഡാ ചേച്ചിക്ക് ബസ്സില്ലെടാ.. ഇനിയും വൈകിയാൽ വീട്ടിലെത്താൻ പറ്റില്ല..”
“ഇതാ ചേച്ചി എത്തി ഒരു കാ മണിക്കൂറൂ ടെ. “
അവൻ കട്ട് ചെയ്തു.
പറഞ്ഞതിലും അഞ്ചു മിനുട്ട് വൈകി അവനെത്തി.
കസ്റ്റമേഴ്‌സ് എൻട്രി ഉള്ളത് കൊണ്ട് എനിക്ക് വേഷം മാറാൻ കഴിഞ്ഞില്ല.
അവന് ഹാൻഡോവർ നൽകി, തിരക്ക് പിടിച്ച്, സൈഡ് ബാഗും വലിച്ചു തോളിലിട്ട് വേഗം ബസ്സ് കിട്ടാൻ വേണ്ടി നടന്നു.
അവിടുന്ന് ടൗണിലേക്ക് ബസ് കയറി. അധികം തിരക്കുണ്ടായില്ല. പതിനഞ്ചു മിനുട്ട് കൊണ്ട് ബസ്, ടൗണിലെ സ്റ്റാൻഡിലെത്തി.
എന്റെ ബസ് സമയ ക്രമങ്ങളെല്ലാം നന്നായി തെറ്റിയെന്നത് ബസ്റ്റാന്റ് കണ്ടപ്പോ എനിക്ക് ബോധ്യമായി.
അവിടെ ഒറ്റപ്പെട്ട് രണ്ടു മൂന്ന് ബസ്സുകൾ മാത്രം.
നാട്ടിലേക്ക് ബസ്സ് കാണുന്നില്ല. ഞാനൊന്നു നടുങ്ങി.
അവിടെ ബസ്സിറങ്ങി മുന്നോട്ട് നടക്കുമ്പോൾ, ഒറ്റക്കും കൂട്ടമായും നടക്കുന്നേം നിൽക്കുന്നേം ആണുങ്ങളെ മാത്രമേ കണ്ണിൽ പെടുന്നുള്ളു.
അത് പേടി കൊണ്ടാണോ അതൊ ആ സ്റ്റാൻഡ് മുഴുവൻ ആണുങ്ങൾ മാത്രമേ ഉള്ളോയെന്നത് കൊണ്ടാണോ എന്ന് മനസിലായില്ല.
പലതും എന്റെ നേരെ തുറിച്ചു നോക്കുന്നുണ്ട്. അത് ഞാനുടുത്ത വേഷത്തിന്റെയാണെന്ന് എനിക്ക് മനസ്സിലായി.
സ്റ്റാൻഡ് ഷെൽട്ടറിലേക്ക് കേറി നിന്ന് വേഗം ഫോണെടുത്തു. സുശീലേട്ടനെ വിളിക്കാൻ നോക്കിയപ്പോൾ മൂപ്പര് രാവിലെ പറഞ്ഞതാണ് ഓർമ വന്നത്.
ബിസ്സിനെസ്സ് മീറ്റിംഗ് അറ്റ് കൊച്ചി..!
എനിക്ക് അല്പം പരിഭ്രമം വന്നു. ചുറ്റിലും, എല്ലായിടത്തും കണ്ണോടിച്ചപ്പോ അവിടെ ഇവിടെയായി, ബസ് കാത്തു നിൽക്കുന്ന സ്ത്രീ ജനങ്ങളെയും കണ്ടു.
അത് കാണുമ്പോ അല്പം ധൈര്യം തോന്നുന്നണ്ടെങ്കിലും അതല്ലലോ എന്റെ വിഷയം. അവരൊക്കെ എവിടേക്കാണെന്നറിയില്ലല്ലോ.
അതറിയാൻ വേണ്ടി അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങുമ്പോ, തൊട്ടടുത്ത്, വശത്തായി തൂണിൽ ചാരി നിൽക്കുന്ന ചേട്ടന്‍റെ മുഖം കണ്ടു. നോട്ടത്തിൽ അല്പം സൗമ്യതയുണ്ട്. എങ്കി പിന്നെ ബസ്സ് വിവരം അയാളോട് ചോദിക്കാമെന്ന് കരുതി അടുത്തേക്ക് നടന്ന് ബസ് വിവരം തിരക്കി.
