ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ നിർദേശിച്ചു. നല്ലപോലെ ഞാൻ പേടിച്ചിരുന്നെങ്കിലും രചനയ്ക്ക് എന്റെയുള്ളിലെ ധൈര്യം മുഴുവനും കൊടുത്തു. സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു, പക്ഷെ ഏർലി സ്റ്റേജ് പ്രസവത്തിലെ കോമ്പ്ലിക്കേഷൻ. ഞങ്ങൾക്ക് ആ പൊന്നോമനയെ നഷ്ടപ്പെട്ടു. രചന അലറി കരഞ്ഞുകൊണ്ട് ഹോസ്പിറ്റലിലെ ഉപകരണങ്ങൾ എടുത്തെറിഞ്ഞു. കുഞ്ഞിനെ നഷ്ടപെട്ടെന്നു അവൾ ഒരിക്കലും വിശ്വസിച്ചില്ല. മാനസികമായി അവൾ തകരുന്നത് ഞാനറിഞ്ഞു. ഞാൻ എന്നാൽ കഴിയുന്ന വിധം തളരാതെ പിടിച്ചുനിന്നു. ലീവെടുത്തു അവളുടെ കൂടെ തന്നെ ഞാനിരുന്നു അവളെ നെഞ്ചോടു ചേർത്തി സമാധാനിപ്പിച്ചു.. വീട്ടിൽ ഇരിക്കുമ്പോ അവളുടെ കരച്ചിൽ കാണാൻ കഴിയാതെ ഞാൻ അവളെയും കൂട്ടി കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് വന്നു. രചനയുടെ അമ്മയും അച്ഛനും ഞങ്ങളുടെ ഒപ്പം വരാൻ സമ്മതിച്ചു. നാളുകൾ കഴിയുന്നതിനൊപ്പം രചന പയ്യെ പയ്യെ ആ ട്രോമയിൽ നിന്നും കരകയറി. അപ്പോഴാണ് അടുത്ത ദുരന്തം, ഗൾഫിൽ വെച്ച് രവിയേട്ടൻ ഓടിച്ചിരുന്ന ട്രക്ക് ആക്‌സിഡന്റിൽ പെടുകയും അവിടെ വെച്ച് ആള് മരിക്കുകയും ചെയ്തു. ഞാനും രചനയും നാട്ടിൽ ചെന്നു. ഭാമേച്ചിയുടെ മുഖം കണ്ണീരിനാൽ കലർന്നത് കണ്ടപ്പോൾ അവരെന്നെ ഓടി വന്നു കെട്ടിപിടിച്ചു കരഞ്ഞു. അതിന്റെ അർഥം ഞാൻ അല്ലാതെ ഇനി ആരും ചേച്ചിക്ക് തുണയില്ല.!! എന്ന് എനിക്കുമാത്രം അറിയാമായിരുന്നുള്ളു. ഞാൻ കുറച്ചു ദിവസം നാട്ടിൽ നിന്നിട്ട്, തിരിച്ചു പോരുമ്പോ എന്റെയൊപ്പം ഭാമേച്ചിയെയും മക്കളെയും കൂടി എറണാകുളത്തേക്ക് കൂട്ടി. ഭാമേച്ചിക്ക് മനസിന് ഒരു മാറ്റം വേണമെന്ന് എനിക്ക് തോന്നി, അത് രചനയും അമ്മയും അച്ഛനും സമ്മതിച്ചു. പുതിയ വാടക്കക്കാരെ ഭാമേച്ചിയുടെ വീട്ടിലേക്ക് ഞാൻ ഏർപ്പാടാക്കി, നല്ല കൂട്ടരാണ്, എന്റെ പ്രായമായ അച്ഛനും അമ്മയെയും ഞാൻ അടുത്തില്ലെങ്കിലും അവർ നോക്കുമെന്നു ഉറപ്പാണ്. എല്ലാം പഴയപോലെ ആക്കിയെടുക്കണം. അങ്ങനെ ഞാനും രചനയും വീണ്ടും ഒരു കുഞ്ഞിനായി ശ്രമിച്ചപ്പോൾ അവളുടെ ആരോഗ്യവും മാനസിക നിലയും വെച്ച് അതിനു കഴിയുമായിരുന്നില്ല. ഡോക്ടർ കുറച്ചൂടെ കഴിയട്ടെ എന്ന് പറഞ്ഞിട്ട് ഇപ്പൊ വർഷം കഴിഞ്ഞു. ഞാൻ പരമാവധി അവളെ സന്തോഷിപ്പിക്കാൻ വേണ്ടി ആവുന്നതെല്ലാം ചെയ്തു . ഒപ്പം രചനയെ തനിച്ചിരുത്താതെ ഭാമേച്ചിയോടു കൂടെ പ്രത്യേകം ശ്രദ്ധിക്കാൻ പറയും. ഇരുവരും നല്ല കൂട്ടാണ് എങ്കിലും, ഭാമേച്ചിയ്ക്ക് കൂട പിറന്ന പെങ്ങൾ തന്നെയായിരുന്നു രചന. ഭാമേച്ചിയുടെ മകൻ ഇപ്പൊ 5th ലാണ് പഠിക്കുന്നത്. മകൾ രണ്ടിലും. രചനയ്ക്ക് അവർ രണ്ടും സ്വന്തം മക്കളെ പോലെതന്നെയാണ്. ഇടക്ക് ഭാമേച്ചിയുടെ ഇളയമകൾ രചനയുടെ നെഞ്ചിൽ കിടന്നുറങ്ങുന്നത് കാണുമ്പോ എനിക്ക് ഒരേ സമയം സന്തോഷവും വിഷമവും വരാറുണ്ട്. രചനയുടെ മനസിനെ
വേദനിപ്പിക്കുന്നത് ഒന്നും ചെയ്യാതെ ഞാനവളെ സ്നേഹിച്ചു പോന്നു. ഒപ്പം ഭാമേച്ചിയെ പഴയ രീതിയിൽ കാണാൻ ഞാൻ ശ്രമിച്ചില്ലെങ്കിലും എന്റെയുള്ളിലെ ഭാമേച്ചിയോടുള്ള പ്രണയത്തിന്റെ തീവ്രതയ്ക്ക് യാതൊരു കുറവും ഇല്ലായിരുന്നു. അതെനിക്ക് അവരുടെ കൂടെ ഒരേ വീട്ടിൽ കഴിയുമ്പോ ഞാൻ ഉള്ളാലെ മനസിലാക്കി, എന്റെ മനസ്സിന്റെ പാതി ഭാമേച്ചിയാണെന്ന്. ഇരുനില വീടായതു കൊണ്ട് മുകളിലെ നില ഭാമേച്ചിയും കുട്ടികളുമായിരുന്നു.ഞാൻ ചിലപ്പോ മുകളിലേക്ക് ചെല്ലുമ്പോ ഭാമേച്ചി അന്നേരം ഒറ്റയ്ക്കാണ് എങ്കിൽ എന്നെ കെട്ടിപിടിച്ചുകൊണ്ട് കുറെ നേരം നില്കും. ചിലപ്പോഴൊക്കെ ഞങ്ങൾ ഞങ്ങളെ മറന്നു ചുംബിക്കുമെങ്കിലും അത് ഇരുവരുടെയും മനസിലെ തോന്നൽ ആണെന്ന് സ്വയം തിരിച്ചറിയും. രവിച്ചേട്ടനെ ചതിച്ചതുകൊണ്ടാണ് അദ്ദേഹത്തെ നഷ്ടപ്പെട്ടതെന്ന് ഭാമേച്ചിയുടെ മടിയിൽ കിടക്കുമ്പോ കുറ്റബോധം കൊണ്ട് കരഞ്ഞു ചേച്ചി പറയും. ഞാൻ അപ്പോഴും സമാധാനിപ്പിച്ചുകൊണ്ട് നെറ്റിയിൽ ചുംബിക്കും, പക്ഷെ ഭാമേച്ചിയുടെ സ്ത്രീ സുഗന്ധം എന്റെ മൂക്കിലേക്ക് വരുമ്പോ ഞാൻ സ്വയം നിയന്ത്രിച്ചുകൊണ്ട് ആ മുറിയിൽ നിന്നും നിറ കണ്ണുകളോടെ താഴേക്ക് ഇറങ്ങും. ഭാമേച്ചിയും രചനയും ചേർന്ന് ഇവിടെ ഒരു തയ്യൽ സംരഭം തുടങ്ങാൻ ഞാൻ പ്രോത്സാഹിപ്പിച്ചു. ഇരുവരും മടിക്കാതെ അങ്ങനെ രചന-ഭാമ എന്ന സംരഭം തുടങ്ങുകയും ചെയ്തു. രണ്ടാൾക്കും ജീവിതത്തിൽ ഒരുപാടു കാര്യങ്ങൾ മറക്കാനും മറ്റുപലതിലും ശ്രദ്ധ കൊടുക്കാനും അതുകൊണ്ട് കഴിഞ്ഞു. അല്ലാതെതെ വീട്ടിൽ ചടഞ്ഞിരുന്നിട്ട് രണ്ടാളുടെയും വിഷമം കൂടുന്നത് ഇരുവരെയും ഒരുപോലെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഞാൻ എങ്ങനെ സഹിക്കും. രചന വീണ്ടും കൺസീവ് ആയതറിഞ്ഞ ദിവസം ഞാനും രചനയും ആഘോഷമാക്കി, പതിവുപോലെ എന്റെ മാറിൽ അവൾ കിടന്നുകൊണ്ട് കൊഞ്ചി കൊഞ്ചി അവളുടെ ആഗ്രഹങ്ങളും കുഞ്ഞിനെ എങ്ങനെയൊക്കെ വളർത്തണം എന്തൊക്കെ പ്ലാൻ ചെയ്യണം എന്നെല്ലാം പറയുന്നതിനിടയിൽ ഞാൻ ചിരിച്ചു പറഞ്ഞു “ഭാമേച്ചിയുണ്ടല്ലോ നമ്മുടെ കൂടെ എല്ലാത്തിനും” എന്ന്. അന്നേരം ഭാമേച്ചിയുമായുള്ള എന്റെ അടുപ്പത്തെ കുറിച്ച് രചന യാദൃശ്ചികമായി ചോദിച്ചു. കൂടെ പിറന്ന ഒരു ചേട്ടൻ ഉള്ള അവൾക്ക് ഞങ്ങൾ തമ്മിൽ ഒരു ചേച്ചിയും അനിയനും തമ്മിലുള്ള ബന്ധം പോലെ ഒരിക്കലും തോന്നിയിട്ടില്ല എന്നും, അതിനുമപ്പുറം പരസ്പരം ഞങ്ങൾ ഇരുവരും ആഴത്തിലെന്നോണം മനസ്സിലാക്കുന്നുണ്ട് എന്നുമവൾ പറഞ്ഞു. അവളോട് ഇത്ര നാളും ഞങ്ങൾ തമ്മിലുണ്ടായ ഗതകാല പ്രണയവും വന്യമായ രതിയും മറച്ചു വെച്ചത് തന്നെ വലിയ തെറ്റാണ്, അതുകൊണ്ട് ഞാനെന്റെ മനസ് ആ രാത്രി തുറന്നു എല്ലാം രചനയോടു പറഞ്ഞു. ഒപ്പം രചന എന്റെ ജീവിതത്തിൽ വന്നതിനു ശേഷം ഭാമേച്ചിയെ ആ രീതിയിൽ എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും, അതുപോലെ ഭാമേച്ചിക്കും എന്നെ അങ്ങനെ കാണാൻ കഴിയില്ലെന്നു ഞാൻ സത്യം ചെയ്തു പറഞ്ഞപ്പോൾ രചന നിറ കണ്ണുകളോടെ എന്റെ നെഞ്ചിൽ മുത്തമിട്ടു. പക്ഷെ അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് എന്റെ ചെവിയിൽ പറഞ്ഞു, ഭാമേച്ചി
