നടക്കുമ്പോൾ കുർത്തിയുടെ സൈഡ് സ്ലിറ്റിലൂടെ ഇടുപ്പിന്റെ ഭാഗവും പതുക്കെ തെളിയുന്നുണ്ടായിരുന്നു.
ഞങ്ങൾ പതിയെ ഫ്ലാറ്റ് വിട്ട് കാർ പാർക്കിങ്ങിലേക്ക് നടന്നു…സിദ്ധാർദിന്റെ കാർ ഇപ്പോഴും ഞങ്ങളുടെ കൈവശം തന്നെയാണ്..
അച്ചു വണ്ടി പതിയെ സ്റ്റുഡിയോ ലക്ഷ്യമാക്കി ചലിപ്പിച്ചു
ഫിറോസ് ഗാന്ധി സാംസ്കാരിക കേന്ദ്രത്തിന്റെ മുന്നിൽ കാർ നിർത്തിയപ്പോൾ തന്നെ ഉള്ളിൽ നിന്നും മ്യൂസിക്കിന്റെ ബീറ്റുകൾ കേൾക്കാമായിരുന്നു. അച്ചുവിന്റെ ഡാൻസ് സ്റ്റുഡിയോ ഇവിടെയാണ് പ്രവർത്തിക്കുന്നത്. കാറിൽ നിന്നും ഇറങ്ങിയപ്പോൾ എന്റെ ഹൃദയമിടിപ്പ് അല്പം കൂടിയിരുന്നു.
സിദ്ധാർത്ഥിനെയും സൽമാനെയും പരിചയപ്പെടാനുള്ള ആകാംഷയും ഒപ്പം ചെറിയൊരു അസ്വസ്ഥതയും ഉള്ളിൽ പുകയുന്നുണ്ടായിരുന്നു.
ഞാൻ കീ പോക്കറ്റിലിട്ടു. അച്ചു കാറിൽ നിന്നും ഇറങ്ങിയപ്പോൾ അവിടെയുണ്ടായിരുന്ന കുറച്ചുപേർ അവളെ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടു. അവളുടെ ബ്രൗൺ ഹൈ-സ്ലിറ്റ് കുർത്തിയും കറുത്ത ടൈറ്റ്സും അവളുടെ ശരീരവടിവുകൾ കൃത്യമായി എടുത്തുകാണിക്കുന്നുണ്ടായിരുന്നു.
ഷാൾ ഇല്ലാത്തതുകൊണ്ട് തുറന്ന പുറംഭാഗം സൂര്യപ്രകാശത്തിൽ തിളങ്ങി.
ഞങ്ങൾ സ്റ്റുഡിയോയുടെ ഉള്ളിലേക്ക് നടന്നു. വലിയൊരു ഹാളായിരുന്നു അത്. ഭിത്തികളിൽ നിറയെ കണ്ണാടികൾ പതിപ്പിച്ചിട്ടുണ്ട്.
അവിടെ മൂന്ന് പേർ ഇരുന്നു സംസാരിക്കുന്നത് കണ്ടു. അച്ചുവിനെ കണ്ടതും ഗൗരി എഴുന്നേറ്റ് ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.
“അച്ചൂ… നീ വന്നോ!” ഗൗരി ആവേശത്തോടെ പറഞ്ഞു.
അച്ചു ഗൗരിയെ ചേർത്തുപിടിച്ച് എന്നെ നോക്കി.
“ഹരി… ഇതാണ് ഗൗരി. നീ വീഡിയോ കോളിൽ കണ്ടിട്ടുണ്ടല്ലോ.”
ഗൗരി എന്നെ നോക്കി ചിരിച്ചു.
“ഹലോ ഹരി! ഞാൻ ഗൗരി.”
“ഹലോ….! നിന്നെ വീഡിയോ കോളിൽ കണ്ടത് പോലല്ലല്ലോ… സുന്ദരിയാണ്…” ഞാൻ തമാശരൂപേണ പറഞ്ഞു.
ഗൗരി പൊട്ടിച്ചിരിച്ചു.
“തുടക്കം തന്നെ ഇങ്ങനെ പുകഴ്ത്തല്ലേ മാഷേ… ജീവിച്ചു പൊക്കോട്ടെ…
എന്തായാലും നിങ്ങടെ കെട്യോൾടെ അത്ര വരില്ലല്ലോ…”
അവളൊരു മനോഹരമായ ചിരിയോടെ മറുപടി നൽകി…
ഞാൻ ഗൗരിയെ ശ്രദ്ധിച്ചു. പിങ്ക് നിറമുള്ള ഒരു ബനിയനും ഗ്രേ സ്പോർട്സ് ടൈറ്റ്സുമായിരുന്നു അവളുടെ വേഷം. അവളുടെ കൊഴുത്ത ശരീരം ആ വസ്ത്രത്തിൽ നന്നായി കാണാമായിരുന്നു. മുടിയിഴകൾ അവളുടെ മുഖത്ത് പടർന്നു കിടക്കുന്നു.
ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കെ സിദ്ധാർത്ഥും സൽമാനും അങ്ങോട്ട് നടന്നു വന്നു. അവരുടെ വരവ് കണ്ടപ്പോൾ എന്റെയുള്ളിൽ വീണ്ടും അസ്വസ്ഥത തലപൊക്കി.
ഫോട്ടോയിലും റീലിലും കണ്ട് പരിചയമുള്ള ഞാൻ മനസ്സുകൊണ്ട് വെറുക്കുന്ന രണ്ടുപേർ…
ഗൗരി എന്നെ നോക്കി ചിരിച്ചു.
“ഹരി… നീ എന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്? വാ… അവരെയും പരിചയപ്പെടാം.”
ഞാൻ അവരോടൊപ്പം നടന്നു. സിദ്ധാർത്ഥും സൽമാനും എന്നെ നോക്കി ചിരിച്ചു.
റീലുകളിലും ഫോട്ടോകളിലും കണ്ട് ഞാൻ മനസ്സുകൊണ്ട് വെറുത്തു തുടങ്ങിയ ആ രണ്ട് രൂപങ്ങൾ നേരിട്ട് മുന്നിൽ വന്നപ്പോൾ ഉള്ളിലൊരു ആളിപ്പടരൽ അനുഭവപ്പെട്ടു.
അവരെ കണ്ടതും അച്ചുവിന്റെ മുഖം വിടർന്നു. അവൾ പെട്ടെന്ന് തന്നെ നടന്ന് ചെന്ന് സിദ്ധാർത്ഥിനെ കെട്ടിപ്പിടിച്ചു. എന്റെ നെഞ്ചിലൊരു കല്ല് വന്നു വീണതുപോലെ തോന്നി. സിദ്ധാർത്ഥ് വളരെ ലാഘവത്തോടെ അവളുടെ ഇടുപ്പിൽ കൈ ചേർത്ത് പിടിച്ചുകൊണ്ട് അവൾക്കൊപ്പം ചേർന്നുനിന്നു.
ആ നിൽപ്പ് കണ്ടാൽ അവർ തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്ന് ആർക്കും മനസ്സിലാകും.
അതേ നിൽപ്പ് തുടർന്നുകൊണ്ട് അച്ചു ആദ്യം സൽമാനെ എനിക്ക് പരിചയപ്പെടുത്തി.
“ഹരി, ഇതാണ് സൽമാൻ.”
