ഭാര്യയുടെ അവിഹിതവവും ഭർത്താവിന്റെ കുറ്റാന്വേഷണവും – 5 17

 

 

അച്ചു എന്നെ നോക്കി പറഞ്ഞു.

 

 

 

“ഓ നിങ്ങളെയൊക്കെ ഇപ്പൊ പരിചയപ്പെട്ടല്ലേ ഉള്ളു… ആ ഒരു വൈബിലേക്ക് എത്തുന്നതേയുള്ളു….എന്തായാലും സിദ്ധാർത്ഥ് തമാശ പറയുന്നതല്ലേ,… ക്ഷമിച്ചു വിട് നീ…”

 

ഞാൻ ഒരുവിധം ചിരിക്കാൻ ശ്രമിച്ചു. പക്ഷേ എന്റെ കണ്ണുകൾ സിദ്ധാർത്ഥിന്റെ കൈകളിലായിരുന്നു. അവൻ ഇപ്പോൾ അവളുടെ ഇടുപ്പിനോട് ചേർന്നാണ് കൈ വെച്ചിരിക്കുന്നത്.

 

 

ഭക്ഷണം എത്തിയപ്പോഴും സിദ്ധാർത്ഥിന്റെ സംസാരം നിലച്ചില്ല. അച്ചുവിന് ആവശ്യമുള്ള കഷ്ണങ്ങൾ അവൻ തന്നെ തിരഞ്ഞുപിടിച്ച് അവളുടെ പ്ലേറ്റിലേക്ക് ഇട്ടുകൊടുക്കുന്നുണ്ട്….

 

 

“ഇതുകൂടി കഴിക്ക് അച്ചു.. ഡാൻസ് കളിക്കാൻ നല്ല ആരോഗ്യം വേണം. അല്ലെങ്കിൽ നാളെ പ്രാക്ടീസിന്റെ ഇടയിൽ നീ വീണ്ടും എന്റെ ദേഹത്തേക്ക് വീഴും.”

 

 

 

അച്ചു സിദ്ധാർത്ഥിന്റെ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ചിക്കൻ എടുത്ത് അവന്റെ വായിലേക്ക് വെച്ച് കൊടുത്തു.

 

 

“മതിയെടാ എന്നെ കളിയാക്കിയത്.. നീ ഇത് വായിലിട്ട് മിണ്ടാതെ ഇരുന്നോ….”

 

 

അവർ തമ്മിലുള്ള ആ സ്വാതന്ത്ര്യം, ആ സ്പർശനങ്ങൾ.. എല്ലാം എന്റെ കൺമുന്നിലാണ് നടക്കുന്നത്. ഒരു ഭർത്താവെന്ന നിലയിൽ എനിക്ക് ദേഷ്യം തോന്നേണ്ടതാണ്. പക്ഷേ, അച്ചുവിന്റെ സന്തോഷവും സിദ്ധാർത്ഥിന്റെ ആ പൗരുഷം നിറഞ്ഞ പെരുമാറ്റവും കാണുമ്പോൾ എന്റെ ഉള്ളിൽ നേരത്തെ തോന്നിയ ആ വിചിത്രമായ വികാരം വീണ്ടും ഉണർന്നു.

 

 

ഭക്ഷണം കഴിച്ച് കൈ കഴുകാൻ എഴുന്നേറ്റപ്പോഴും സിദ്ധാർത്ഥ് അച്ചുവിനോടൊപ്പം ഹാൻഡ് വാഷിന്റെ അവിടേക്ക് പോയി… എനിക്ക് പെട്ടെന്ന് ഇറങ്ങാൻ സാധിച്ചില്ല…

 

 

കാരണം ഗൗരി പതിയെ ആണ് തിന്നുന്നത്… അവളെ എഴുന്നേൽപ്പിക്കുന്നത് മരുതയല്ലല്ലോ….

 

 

റസ്റ്റോറന്റിൽ ഉണ്ടായിരുന്ന മറ്റുള്ളവർ അവരെ ഒരുമിച്ച് നോക്കുന്നുണ്ടായിരുന്നു. അവർ ഒരു ദമ്പതികളാണെന്നേ ആർക്കും തോന്നൂ.

 

 

ഏകദേശം 15 മിനിറ്റോളം എടുത്തു സൽമാനും സിദ്ദുവും അച്ചുവും തിരിച്ചു വരാൻ അപ്പോഴേക്കും ഗൗരിയും കഴിച്ചു കഴിഞ്ഞ ശേഷം എഴുന്നേറ്റു… ഞാൻ പിന്നെ ഒന്നിച്ചു കൈകഴുകാൻ ചെന്നു..

 

തിരികെ വന്നപ്പോഴേക്കും അച്ചു ബില്ല്. എല്ലാം പേ ചെയ്തിരുന്നു…

 

ഞങ്ങൾ പിന്നീട് അവിടെ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു…

 

അവളവന്റെ കൂടെ തന്നെയാണ് നടക്കുന്നത്…

 

വരാനിരിക്കുന്ന പാലക്കാട് യാത്രയെക്കുറിച്ച് ഞാൻ ഓർത്തപ്പോൾ എന്റെ നെഞ്ചിടിപ്പ് വർദ്ധിച്ചു.

 

ഞാൻ ഇല്ലാത്ത ആ രണ്ട് ദിവസങ്ങളിൽ സിദ്ധാർത്ഥും അച്ചുവും തമ്മിൽ എന്തൊക്കെ സംഭവിക്കും? ആ ചിന്ത എന്നെ ഭയപ്പെടുത്തിയിരുന്നു…

 

 

ഭക്ഷണം കഴിച്ച് റെസ്റ്റോറന്റിൽ നിന്നിറങ്ങിയപ്പോൾ ഉച്ചകഴിഞ്ഞുള്ള വെയിൽ പതുക്കെ മങ്ങിത്തുടങ്ങിയിരുന്നു. വണ്ടിയിൽ തിരിച്ചുള്ള യാത്രയിലുടനീളം സിദ്ധാർത്ഥും അച്ചുവും തമ്മിലുള്ള ആ തമാശകളും ചിരിയും തുടർന്നു കൊണ്ടിരുന്നു. ഇടയ്ക്കൊക്കെ റിയർവ്യൂ മിററിലൂടെ അച്ചു എന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു, എന്തോ ഒന്ന് എന്നോട് പറയാൻ വെമ്പുന്നത് പോലെ.

 

 

സ്റ്റുഡിയോയിൽ തിരിച്ചെത്തിയപ്പോൾ സൽമാനും ഗൗരിയും അവരുടെ പ്രാക്ടീസ് ഏരിയയിലേക്ക് നടന്നു. എന്നാൽ അച്ചു എന്നെ പതുക്കെ അടുത്തുവിളിച്ചു.

 

 

“ഹരി, നമുക്ക് ആ മുകളിലെ ക്യാബിനിൽ പോയി ഇരുന്നാലോ? എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്,” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

 

 

ഞാൻ തലയാട്ടി അവളുടെ കൂടെ മുകളിലെ കൊച്ചു മുറിയിലേക്ക് നടന്നു. അവിടെ എത്തിയതും അച്ചു ആ എസി ഓൺ ചെയ്ത് സോഫയിലിരുന്നു. അവളുടെ മുഖത്ത് ഒരു ചെറിയ ഗൗരവം നിഴലിക്കുന്നുണ്ടായിരുന്നു.

 

 

“ഹരി… ഈ വരുന്ന ഫിലിം അവാർഡ് നൈറ്റിലെ നമ്മുടെ പെർഫോമൻസിനെ കുറിച്ച് ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ. അതൊരു സാധാരണ ഡാൻസ് അല്ല. വലിയൊരു ഓഡിയൻസിന് മുന്നിലാണ് നമ്മൾ ഇത് ചെയ്യുന്നത്,”

Leave a Reply

Your email address will not be published. Required fields are marked *