ഒരു വെള്ള സ്പോർട്സ് ബനിയനും കറുത്ത ട്രാക്ക് പാന്റും ഷൂസുമാണ് സൽമാന്റെ വേഷം. അത്യാവശ്യം കറുത്ത നിറമാണെങ്കിലും നല്ല ഒതുങ്ങിയ സ്പോർട്സ്മാൻ ശരീരം. അവൻ ചിരിച്ചുകൊണ്ട് എനിക്ക് നേരെ കൈ നീട്ടി.
“ഹലോ ഹരി, അച്ചു നിങ്ങളെക്കുറിച്ച് കുറെ പറയാറുണ്ട്. നേരിട്ട് കണ്ടതിൽ സന്തോഷം.” ഞാൻ നിർവികാരമായി അവന് കൈ കൊടുത്തു.
അടുത്തതായി അച്ചു തന്റെ ഇടുപ്പിൽ പിടിച്ചിരിക്കുന്നവനെ അഭിമാനത്തോടെ നോക്കി പറഞ്ഞു,
“പിന്നെ ഇതാണ് സിദ്ധാർത്ഥ്. ഞങ്ങളുടെ ടീമിന്റെ മെയിൻ.”
സിദ്ധാർത്ഥിനെ നോക്കിയപ്പോൾ എന്റെയുള്ളിലെ അപകർഷതാബോധം ഒന്നുകൂടി വർദ്ധിച്ചു. സ്ലീവ്‌ലെസ് ആയ കറുത്ത ബനിയനും ഗ്രേ ട്രാക്ക് പാന്റുമായിരുന്നു അവന്റെ വേഷം. കൈകളിലെയും തോളിലെയും ഉറച്ച മസിലുകൾ ആ ബനിയനുള്ളിൽ തിങ്ങിനിറഞ്ഞു നിൽക്കുന്നു. അല്പം നീട്ടി വളർത്തിയ മുടിയും സ്റ്റൈലിഷ് ആയ താടിയും അവന് ഒരു ഗ്ലാമർ ലുക്ക് നൽകുന്നുണ്ട്. കഴുത്തിലെ ആ കട്ടിയുള്ള സ്വർണ്ണമാല അവന്റെ പൗരുഷത്തിന് മാറ്റുകൂട്ടി.
അവൻ എന്നെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.
“ഹലോ മാഷേ… അച്ചുവിന്റെ ഹരിയെ കാണാൻ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു.”
അവൻ കൈ നീട്ടിയപ്പോൾ ആ ഉറച്ച കൈകളിൽ എന്റെ വിരലുകൾ അമർന്നു. അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു, അത് അച്ചുവിനെ നോക്കുമ്പോൾ കൂടുതൽ തീക്ഷ്ണമാകുന്നത് ഞാൻ ശ്രദ്ധിച്ചു.
“ഹലോ…” ഞാൻ വെറുതെ ഒന്ന് മൂളി.
“ഹരി ഇന്ന് ആദ്യമായി ഇവിടെ വന്നതല്ലേ,”
സിദ്ധാർത്ഥ് അച്ചുവിന്റെ ഇടുപ്പിലെ പിടി ഒന്ന് മുറുക്കിക്കൊണ്ട് പറഞ്ഞു
. “പ്രാക്ടീസ് ഒക്കെ പിന്നെ തുടങ്ങാം. ആദ്യം നമുക്ക് പുറത്ത് നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാം. ഒരു ഗെറ്റ്-ടുഗെദർ പോലെ ആകുമല്ലോ.”
“അത് നല്ല ഐഡിയയാ സിദ്ധു,”
സൽമാനും അതിനോട് യോജിച്ചു.
“രണ്ടും പ്രാക്ടീസ് നീട്ടാൻ എന്തൊക്കെ അടവുകളാ ചെയ്യുന്നേ…
എന്തായാലും നടക്കട്ടെ…
ഹരി കൂടി വന്ന സ്ഥിതിക്ക് ഇതെന്റെ ട്രീറ്റ് ആയി വച്ചോ…”
അച്ചു എന്നെ നോക്കി കണ്ണുചിമ്മി.
“എന്താ ഹരി? പോകാമല്ലോ അല്ലേ?”
എനിക്ക് താല്പര്യമില്ലായിരുന്നു എങ്കിലും ആ സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞില്ല. അച്ചുവിന്റെ ടീമിലെ പുലികൾക്കിടയിൽ ഞാൻ ഒറ്റപ്പെട്ടുപോയതുപോലെ എനിക്ക് തോന്നി. സിദ്ധാർത്ഥിന്റെ കൈകൾ അപ്പോഴും അച്ചുവിന്റെ ഇടുപ്പിൽ തന്നെയായിരുന്നു.
ആ കാഴ്ച മനസ്സിലുണ്ടാക്കിയ നീറ്റലുമായി ഞാൻ അവർക്കൊപ്പം പുറത്തേക്ക് നടന്നു.
ഫാമിലി റെസ്റ്റോറന്റിലെ തണുപ്പുള്ള ആ എയർകണ്ടീഷൻഡ് മുറിയിൽ, കുഷ്യനുള്ള നീളൻ സോഫാ സീറ്റുകളിലൊന്നിൽ ഞങ്ങൾ ഇരുന്നു. ജനാലയോട് ചേർന്നുള്ള ആ മൂലയിലെ സീറ്റിലേക്കാണ് അച്ചു ആദ്യം കയറി ഇരുന്നത്. അവൾ ഇരുന്നു കഴിഞ്ഞതും ഒട്ടും താമസമില്ലാതെ സിദ്ധാർത്ഥ് അവളുടെ തൊട്ടടുത്ത് തന്നെ ഇരിപ്പുറപ്പിച്ചു.
അവരുടെ ശരീരങ്ങൾ തമ്മിൽ ഒരല്പം പോലും അകലമില്ലായിരുന്നു. ഞാൻ അത് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് എതിർവശത്തെ സോഫയിൽ ഇരുന്നു. എന്റെ ഇടത് വശത്തായി ഗൗരിയും, വലത് വശത്തെ മൂലയിൽ സൽമാനും ഇരുന്നു.
അച്ചുവിന്റെയും സിദ്ധാർത്ഥിന്റെയും ഇരിപ്പ് കണ്ടപ്പോൾ എന്റെ ഉള്ളിൽ ചെറിയൊരു അസ്വസ്ഥത പുകഞ്ഞു. സിദ്ധാർത്ഥിന്റെ തോളുകൾ അച്ചുവിന്റെ തോളിൽ ഉരസുന്നുണ്ട്. അവൻ ഇടയ്ക്കിടെ അവളുടെ കാതിനടുത്ത് ചെന്ന് എന്തൊക്കെയോ സ്വകാര്യം പറയുന്നുമുണ്ട്. ഓരോ തവണ അവൻ പറയുന്നത് കേൾക്കുമ്പോഴും അച്ചു പൊട്ടിച്ചിരിക്കുകയും അവന്റെ കയ്യിൽ അടിക്കുകയും ചെയ്യുന്നു.
“നമുക്ക് എന്താ വേണ്ടത്? എല്ലാവർക്കും ബിരിയാണി മതിയോ?” സൽമാൻ മെനു കാർഡ് നോക്കിക്കൊണ്ട് ചോദിച്ചു.
