ചേച്ചിയമ്മ ഇൻ വാട്ടർ തീം പാർക്ക് – 1
[ ഡോ.കിരാതൻ ]

Kambikathakal
വർഷങ്ങൾക്കുശേഷം ജർമ്മനിയിലെ ജോലി ഉപേക്ഷിച്ച് ജോജി നാട്ടിലെത്തുന്നത് തന്റെ ജ്യേഷ്ഠൻ ജോണിന്റെ നാലാം ചരമവാർഷികത്തിൽ പങ്കെടുക്കാനാണ്. കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്ടപ്പെട്ടീരുന്നവരായിരുന്നു അവർ. ജോജി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് തന്നെക്കാൾ പത്തു വയസ്സ് പ്രായക്കൂടുതലുള്ള അന്നാമ്മയെ ജോൺ വിവാഹം കഴിക്കുന്നത്. മാലാഖയെപ്പോലെ സുന്ദരിയായ അവരെ ജോജി ‘ചേച്ചിയമ്മ’ എന്ന് വിളിച്ചു. പുറമേക്ക് വലിയ സ്നേഹം നടിക്കുമെങ്കിലും, മറ്റാരുമില്ലാത്ത നേരത്ത് അന്നാമ്മ അവനെ കടുപ്പമായി ശകാരിക്കുമായിരുന്നു. ആ അസ്വസ്ഥതകൾക്കിടയിലാണ് അവൻ പഠനത്തിനായി വിദേശത്തേക്ക് പോയതും അവിടെ ജോലിയിൽ പ്രവേശിച്ചതും. നാല് വർഷം മുൻപ് ജ്യേഷ്ഠൻ കരൾരോഗം ബാധിച്ചു മരിച്ചപ്പോൾ ഒരു കടമ തീർക്കാൻ വേണ്ടി മാത്രം വന്നുപോയതാണ് ജോജി. ജോണിന്റെ മരണശേഷം ആ വലിയ തറവാട്ടിൽ അന്നാമ്മ ഒറ്റയ്ക്കായി. വല്ലപ്പോഴും അന്നാമ്മ ജോജിയെ വിളിക്കും. അങ്ങനെ ഒരു ദിവസം എന്തായാലും ജേഷ്ഠൻ്റെ ഓാർമ ദിവസത്തിൽ വരണെമെന്ന് അന്നാമ്മ ജോജിയോട് നിർബന്ധം പിടിച്ചു. ആ നാട് അവനപ്പോൾ മടുത്തീരുന്നു. അടുത്ത ജോലി മറ്റൊരു നാട്ടിൽ തരപ്പെടുന്നത് വരെ നാട്ടിൽ നിൽക്കാം എന്ന് കരുതി ജോജി നാട്ടിലേക്ക് വരുന്നത്. കാർ പോർച്ചിൽ വന്നിറങ്ങിയപ്പോൾ തന്നെ വീടിന്റെ ചുവരുകളിൽ പറ്റിപ്പിടിച്ച പായലും മുറ്റത്തെ കരിയിലകളും ഒരുതരം ഏകാന്തത വിളിച്ചോതുന്നുണ്ടായിരുന്നതായി ജോജിക്ക് തോന്നി. ജോജി സാവധാനം സിറ്റൗട്ടിലേക്ക് നടന്നു. വാതിൽ പാതി തുറന്നു കിടക്കുകയാണ്. “ചേച്ചിയമ്മേ…” ജോജി മെല്ലെ വിളിച്ചു. ആ വിളിയിൽ ഒരുപാട് കാലത്തെ അകൽച്ചയുടെ ഇടർച്ചയുണ്ടായിരുന്നു. അകത്തുനിന്നും ഒരു കാൽപ്പെരുമാറ്റം കേട്ടു. തറയിൽ തട്ടി നീങ്ങുന്ന പാദത്തിൻ്റെ ശബ്ദം അവന് പരിചിതമായിരുന്നു. വാതിൽക്കൽ അന്നാമ്മ വന്നു നിന്നു. ജോജി ഒരു നിമിഷം സ്തംഭിച്ചു പോയി. കാലം അവർക്കും മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പഴയ ആ ഗൗരവക്കാരിയായ അന്നാമ്മയല്ല ഇപ്പോൾ മുന്നിൽ. കണ്ണിനു താഴെ നേർത്ത കറുപ്പ് പടർന്നിരിക്കുന്നു, ഉടയാത്ത വെള്ളസാരിയിൽ അവർ ഒരു ശില്പം പോലെ നിന്നു. പക്ഷേ, ആ കണ്ണുകളിലെ തിളക്കം മാറിയിട്ടില്ല. തന്നെ കണ്ടതും അവരുടെ മുഖത്ത് വിരിഞ്ഞത് ഒരു നിഗൂഢമായ പുഞ്ചിരിയാണോ അതോ ആശ്വാസമാണോ എന്ന് ജോജിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. “വന്നോ…” വളരെ ശാന്തമായി അവർ ചോദിച്ചു. ജോജി ബാഗ് താഴെ വെച്ച് അവരുടെ അടുത്തേക്ക് നീങ്ങി. “… ഫ്ലൈറ്റ് കുറച്ച് വൈകി. ടാക്സി കിട്ടാനും പാടായിരുന്നു.” അന്നാമ്മ അവനെ തലമുതൽ പാദം വരെ ഒന്ന് നോക്കി. “ജർമ്മനിയിലെ ജീവിതം നിന്നെ നന്നായി മാറ്റിയിട്ടുണ്ടല്ലോ ജോജി. പഴയ ആ പത്താം ക്ലാസ്സുകാരനല്ല നീയിപ്പോൾ… കട്ടി മീശയും താടിയും….”. അന്നാമ പറഞ്ഞു. അവർ ജോജിയുടെ തോളിൽ കൈ വെച്ചു. ആ സ്പർശനത്തിൽ പഴയ ശകാരങ്ങളുടെ കയ്പ്പായിരുന്നില്ല, പകരം ഒരുതരംസ്നേഹത്തിൻ്റെ തണുപ്പായിരുന്നു. “കുളിച്ചു ഫ്രഷായി വാ. ഞാൻ നിനക്ക് ഇഷ്ടപ്പെട്ട മീൻ കറി കൂട്ടി ചോറ് ഉണ്ടാക്കി വച്ചീട്ടുണ്ട് …ആ പിന്നെ നിന്റെ മുറി ഞാൻ പറ്റാവുന്ന രീതിയിൽ ഒരുക്കി വെച്ചിട്ടുണ്ട്.” അവർ അകത്തേക്ക് നടക്കുമ്പോൾ ജോജി ആ പഴയ വീടിന്റെ അകത്തളങ്ങളിലേക്ക് നോക്കി. അവിടെ നിശബ്ദതയ്ക്ക് പോലും ഒരു പ്രത്യേക താളമുണ്ടായിരുന്നു. അത്താഴം കഴിഞ്ഞ് സുഖമായി അന്ന് വളരെ സുഖകരമായി ജോജി
ഉറങ്ങി. ———————————————————————— അടുത്ത ദിവസം പുലർന്നു. ഡിസംബർ വെയിലിന് പോലും ഒരു പ്രത്യേക തണുപ്പുള്ള പ്രഭാതം. ഡൈനിംഗ് ടേബിളിൽ അപ്പവും സ്റ്റൂവും വിളമ്പുന്നതിനിടയിലാണ് പുറത്ത് ഒരു ശബ്ദ്ധം കേട്ടത്. ജോജിയും അന്നാമ്മയും തമ്മിലുള്ള ആ തണുപ്പൻ സംസാരത്തിനിടയിലേക്കാണ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു പാദസര കിലുക്കം കടന്നുവന്നത്. മെറീന ജോൺ അന്നാമ്മയുടെ പഴയകാല സുഹൃത്തിന്റെ മകൾ. മാതാപിതാക്കൾ വിദേശത്തായതുകൊണ്ട് നാട്ടിലെ കോളേജ് ഹോസ്റ്റലിലായിരുന്നു അവളുടെ താമസം. അവധി ദിവസങ്ങളിലും വിശേഷദിവസങ്ങളിലും അവൾ ഈ തറവാട്ടിലെത്തുന്നത് പതിവാണ്. രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ മെറീനയുടെ സാന്നിധ്യം ആ വീടിന് ഒരു പുതിയ ജീവൻ നൽകുന്നത് പോലെ ജോജിക്ക് തോന്നി. “അമ്മച്ചീ… ഞാൻ എത്തി!” വാതിൽക്കൽ നിന്നുകൊണ്ട് അവൾ വിളിച്ചുപറഞ്ഞു. കയ്യിലുണ്ടായിരുന്ന ചെറിയ ബാഗ് സോഫയിലേക്ക് എറിഞ്ഞ് അവൾ ഹാളിലേക്ക് വന്നപ്പോഴാണ് അവിടെ നിൽക്കുന്ന ജോജിയെ ശ്രദ്ധിച്ചത്. പണ്ട് ഫോട്ടോകളിൽ മാത്രം കണ്ടിട്ടുള്ള, ജർമ്മനിയിൽ നിന്നും വന്ന ആ ‘ജോജി അങ്കിൾ’ തന്റെ മുന്നിൽ നിൽക്കുന്നു. “ഇതാണോ ആ ജോജി അങ്കിൾ?” മെറീനയുടെ കണ്ണുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു. അന്നാമ്മ ഒരു നേർത്ത പുഞ്ചിരിയോടെ അവളെ നോക്കി. “അതെ, ജോജിയാണ്…. അങ്കിൾ എന്നൊക്കെ വിളിക്കാനുള്ള പ്രായമൊന്നും അവനായിട്ടില്ല മെറീന…നിന്നേക്കാൾ പത്ത് വയസ് മൂപ്പ് മാത്രമേ കാണൂൂ”. അന്നാമ്മ അവളെ നോക്കി പറഞ്ഞു. ജോജി അവളെ ഒന്ന് നോക്കി. മോഡേൺ വസ്ത്രധാരണവും വെട്ടി ഒതുക്കിയ മുടിയും ഒക്കെയുള്ള ഒരു പെൺകുട്ടി. അവളുടെ വരവോടെ അന്നാമ്മയുടെ മുഖത്തെ ആ കാർക്കശ്യം അല്പം കുറഞ്ഞതായി അവന് തോന്നി. “ഹലോ… ഞാൻ മെറീന,” അവൾ കൈനീട്ടി. “അമ്മച്ചീ എപ്പോഴും പറയാറുണ്ട് ജോജി അങ്കിളിനെപ്പറ്റി. ഇത്രയും കാലം എവിടെയായിരുന്നു?” ജോജി വെറുതെ ഒന്ന് ചിരിച്ചു. മെറീനയുടെ ആ ചടുലമായ സംസാരവും പെരുമാറ്റവും അന്നാമ്മയുടെ തണുത്ത പെരുമാറ്റത്തിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവൾ വന്നതോടെ ആ വലിയ വീടിനുള്ളിലെ അന്തരീക്ഷം പെട്ടെന്ന് മാറിമറിഞ്ഞു. “മെറീന ഉള്ളത് ഒരു ആശ്വാസമാണ് ജോജി, കൂട്ടുകാരിയുടെ മകളാണെങ്കിലും ഇവൾ അമ്മച്ചീ എന്ന് വിളിച്ച് സംസാരിക്കുമ്പോൾ ഒരു സന്തോഷം…” അന്നാമ്മ പറഞ്ഞു. “….. എൻ്റെ അമ്മച്ചീീ…. എൻ്റെ അമ്മച്ചീ അല്ലെങ്കിലും അമ്മച്ചീ എൻ്റെ അമ്മച്ചീ തന്നെയല്ലേ…”. അവൾ ഭക്ഷണം കഴിക്കാനായി പ്ലേറ്റ് എടുത്ത് വിളമ്പി കഴിക്കാൻ ആരഭിച്ചു. ജോജി അന്നാമ്മയെ നോക്കി ചിരിച്ചു. “ഇവിടെ ഈ തറവാട്ടിൽ ഞാനും എന്റെ ഓർമ്മകളും മാത്രമാകുമ്പോൾ ഇവളാണ് ഇടയ്ക്കൊക്കെ വന്ന് ബഹളം വെക്കുന്നത്.”. ദീർഘ നിശ്വാസം വിട്ടുക്കൊണ്ട് അന്നാമ്മ പറഞ്ഞു. “….. ഓാാ… സെൻ്റീ ഡയലോഗ്ഗൊക്കെ വിടെ അമ്മച്ചീീ.. ഫുഡ് അടിച്ച് നമുക്ക് മൂന്ന് പേർക്കും ഒന്ന് കറങ്ങാൻ പോയാലോ …”. മെറീന രണ്ടു പേരോടായി ചോദിച്ചു. “…. ഞാൻ റെഡീ …”. ജോജീ സമ്മതിച്ചു. “അമ്മച്ചീ, ഈ അടുത്ത് ഇവിടെ അടുത്തൊരു പുതിയ വാട്ടർ തീം പാർക്ക് തുറന്നിട്ടുണ്ട്. നമുക്ക് എല്ലാവർക്കും കൂടി ഇന്ന് അവിടെ വരെ ഒന്ന് പോയാലോ?” മെറീന ആവേശത്തോടെ ചോദിച്ചു. അന്നാമ്മ ഒന്ന് അമ്പരന്ന് ഞങ്ങളെ പരസ്പരം നോക്കി, എന്നിട്ട് പതിയെ പറഞ്ഞു,

Superb 👌👌👌