കാലിൽ ചുറ്റിയ വള്ളിയെ അവർ കളിക്കാൻ നിൽക്കാത്തത് കൊണ്ട് അവളുടെ ദേഹത്തു ഡ്രെസ്സ് ഉണ്ടായിരുന്നു.
അതിന് ശേഷം പരട്ട ബാബുവിനേയും രാജ വേന്ദ്രനേയും കാറിൽ നിന്ന് വലിച്ച് പുറത്തേക്കിട്ട് രണ്ട് പേർക്കും ഓരോ ചവിട്ട് വീതം കൊടുത്തു.
രാജ വേന്ദ്രന് അപ്പോഴും ബോധം ഉണ്ടായിരുന്നില്ല. അതൊക്കെ ബൊണറ്റിന്റെ മുകളിൽ ഇരുന്ന് ഞാൻ നോക്കി കണ്ടു.
രാജി പേടിയോടെ ചുറ്റും നോക്കി. നാല് തടിമാടൻമാരായ ആണുങ്ങളുടെ മുന്നിൽ വെറും ഷഡിയും ബ്രായും ഇട്ട് നിൽക്കാൻ അവൾക്ക് നാണം തോന്നി. ഒരുപാട് പേരുടെ മുന്നിൽ തുണിയഴിച്ചു കിടന്നിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരു അനുഭവം അവൾക്ക് ഇത് ആദ്യമാണ്. അവൾ കരഞ്ഞു. അപ്പോഴാണ് ദൂരെ താറിന്റെ ബോണറ്റിന്റെ മുകളിൽ ഒരു രാജാവിനെ പോലെ ഞാൻ ഇരിക്കുന്നത് അവൾ കണ്ടത്.
അവൾ ഓടി എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് എന്റെ കാലിൽ പിടിച്ചുകൊണ്ട് കരഞ്ഞു . അവളുടെ കണ്ണീർ എന്നിൽ വേദനയുടെ ചില ഓർമ്മകൾ ഉണ്ടാക്കി. ഉറക്കിൽ പോലും വേദനിപ്പിക്കുന്ന ഓർമ്മകൾ. അവൾ എന്റെ കാലിൽ പിടിച്ചു തന്നെ പറഞ്ഞു.
“സാറേ. എന്നെ രക്ഷിക്കണേ സാറേ. ഇവരൊക്കെ ചേർന്ന് എന്നെ കൊല്ലും. പ്ലീസ് എന്നെ രക്ഷിക്കണേ..”
അത് കണ്ട് ഞാൻ ചിരിച്ചു. പ്രീയയും വള്ളിയും അത് കണ്ട് എന്റെ അടുത്തേക്ക് വന്നു. അവരും എന്റെ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു..
“സാറേ… ഞങ്ങളെ രക്ഷിക്കണേ…. ഞങ്ങളെ രക്ഷിക്കണേ..”
ഞാൻ പൊട്ടി ചിരിച്ചു. വർഷങ്ങൾ ആയി ഉള്ളിൽ കൊണ്ട് നടക്കുന്ന പകയുടെ കനലുകൾ മെല്ലെ തെളിഞ്ഞു കത്താൻ തുടങ്ങി.ഞാൻ അവരോട് ചോദിച്ചു.
“ശരി ഞാൻ രക്ഷിക്കാം. പക്ഷെ ഒരാളെ മാത്രം രക്ഷിക്കാം. അത് ആരെ വേണം നിങ്ങൾ പറഞ്ഞാട്ടെ. ആരെ വേണം..? ഞാൻ ഒരാളെ രക്ഷിക്കുമ്പോൾ ഒരാളെ ശിക്ഷിക്കും . ”
“എന്നെ രക്ഷിക്കണം. എന്നെ രക്ഷിക്കണം, എന്നെ രക്ഷിക്കണം.” . അവർ മൂന്ന് പേരും ഒരു പോലെ പറഞ്ഞു.
അപ്പോഴും ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു.
“ഇത് എങ്ങനെ ശരിയാവും. നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ ഞാൻ ആരെ രക്ഷിക്കും..? ആരെ ശിക്ഷിക്കും..?. ”
അവർ എന്നെ പേടിയോടെ നോക്കി. ഞാൻ അവരോട് വീണ്ടും പറഞ്ഞു.
“ശരി. അതിന് ഒരു ഉപായം പറയാം. നിങ്ങളിൽ രക്ഷപ്പെടണം എന്ന് ആഗ്രഹം ഉള്ളയാൾ. മറ്റു രണ്ട് പേരിൽ ഒരാളെ കൊല്ലണം. അങ്ങനെ ആര് കൊല്ലുന്നുവോ അയാളെ ഞാൻ രക്ഷിക്കാം. മറ്റേയാളെ ഞാൻ ശിക്ഷിക്കും. എന്താ…?”
അത് കേട്ട് ഉത്തമേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“കാലന്റെ മുന്നിലാ കയറും കൊണ്ട് പോയി രക്ഷിക്കാൻ പറയുന്നത്.” .
അതൊക്കെ കേട്ട് അവർ മൂന്നു പേരും ഒന്ന് കൂടെ ഞെട്ടി. അവർ എന്റെ കാലിൽ നിന്ന് കൈ എടുത്തു.
ഞാൻ വീണ്ടും ചോദിച്ചു.
“പറ ഞാൻ ആരെയാ ശിക്ഷിക്കേണ്ടത് . ആരെയാ രക്ഷിക്കേണ്ടത്. അവനെയാണോ ഞാൻ ശിക്ഷിക്കേണ്ടത് .. അതോ അവനെയോ…?”
ഞാൻ ദൂരേക്ക് കൈ ചൂണ്ടികൊണ്ട് ചോദിച്ചു. അവിടെ രാജ വേന്ദ്രനും പരട്ട ബാബുവും നിൽക്കുന്നുണ്ടായിരുന്നു.
ബാബു ഓടി വന്നു എന്റെ കാലിൽ പിടിച്ചിട്ട് പറഞ്ഞു.
“സാറേ എന്നെ ഒന്നും ചെയ്യല്ലേ. ഞാൻ പാവമാണേ. ”
ഞാൻ ആ കാല് കൊണ്ട് തന്നെ അവനെ ചവിട്ടി തെറിപ്പിച്ചു. എന്നിട്ട് പറഞ്ഞു.
” എന്റെ കാലിൽ തൊട്ട് പോകരുത് നായെ. നിന്നെ രക്ഷിക്കാൻ ഞാൻ ദേവൻ ഒന്നും അല്ല. ഞാൻ അസുരനാണ്. ഈ അസുരന് രക്ഷിക്കാൻ അല്ല ശിക്ഷിക്കാൻ മാത്രമേ അറിയൂ. ”
അപ്പോഴാണ് ദൂരെ നിന്നും ഒരു ഹോൺ കേട്ടത്. ഹോൺ പതിയെ പതിയെ അടുത്തെത്തി നിന്നു.. അതൊരു വലിയ ട്രക്ക് ലോറി ആയിരുന്നു. കാറുകൾ ഒക്കെ കയറ്റി കൊണ്ട് പോകുന്ന ട്രക്ക് ലോറി . അതിൽ നിന്നും. മാർവാടികളെ പോലെ കുർത്തയും പാന്റും ഉടുത്ത ഒരാൾ ഇറങ്ങി വന്നു. കൈയിൽ നല്ലൊരു ഇടിവള ഉണ്ടായിരുന്നു.. കണ്ടാൽ നല്ലൊരു മലയാളി. പക്ഷെ വേഷം തനി വടക്കൻ.
