“നീയ് ഷേവൊക്കെ ചെയ്യാറുണ്ടോ..”
ഞാൻ വെറുതെ തിരക്കി.
“അതുപിന്നെ പുറം പണിക്കു പോകുമ്പോൾ നല്ല പോലെ വിയർക്കും. അപ്പോൾ പിന്നെ ഷേവ് ചെയ്തില്ലേൽ പൂപ്പലു പോലെ വരും. പിന്നെ ഭയങ്കര ചൊറിച്ചിൽ. ഇന്നാളിത് പോലെ വന്നപ്പോൾ ഞാൻ നമ്മുടെ രേവതി ഡോക്ടറെ കാണിച്ചു. അവരാ പറഞ്ഞത് ഷേവ് ചെയ്യണമെന്ന്. അതാ..പിന്നെ കെട്ടിയോനു ഇതാ ചേച്ചീ ഇഷ്ടം.”
അവൾ മറുപടി നൽകി.
“ഇത് നീ തന്നെ ഷേവ് ചെയ്യുന്നതാണോ.”
“അതേ ചേച്ചീ.. ആദ്യായി ചെയ്ത് തന്നത് ആ ജാനുവാണു.അമ്പട്ടത്തി. പിന്നെ ഞാൻ തന്നെ ചെയ്തു തുടങ്ങി. എന്തേയ് ഇല്ലത്തമ്മ ചെയ്യാറില്ലേ ഷേവിംഗ്.”
അവളുടെ സ്വരത്തിൽ കുസൃതി
“നിക്ക് ചെയ്യണോന്നുണ്ട് മോളേ. പക്ഷേ തന്നെ ചെയ്യാൻ പേടിയാ മുറിയുമോന്ന്.”
“ആ അമ്പട്ടത്തിയെ വിടാൻ പറ്റൂല്ല അവൾ വൃത്തികെട്ട സാധനമാ.. അവൾക്ക് ഇത്തിരി കുറുമ്പ് കൂടുതലാ. ചിലപ്പോൾ വേണ്ടാത്തിടത്താക്കെ കൈ വെയ്ക്കും. ചേച്ചിയെ പ്രത്യേകിച്ചും.”
ഞാനൊന്നു ഞെട്ടി.
“യ്യോ എങ്കിൽ വേണ്ടാട്ടോ.”
“അത്യാവശ്യത്തിനു ഞാൻ പഠിപ്പിച്ചു തരാം. ഈസിയാ.. പിന്നെ തന്നെ ചെയ്താൽ മതി.”
അമ്പിളി പറഞ്ഞു.
“നിനക്ക് അങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുമോ.”
ഞാൻ അത്ഭുതപ്പെട്ടു.
“അത് ഇല്ലത്തമ്മയായോണ്ട് മാത്രാട്ടോ.”
അവൾ ചെവിയിൽ പറഞ്ഞു.
“എങ്കിൽ നാളെ കഴിഞ്ഞ് വാ. ശനിയാഴ്ചയല്ലേ ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിലുണ്ടാവും.”
അവൾ തലകുലുക്കി
“പിന്നേയ് മെഡിക്കൽ സ്റ്റോറിൽ ചെന്നാൽ റേസറും ക്രീമും കിട്ടും അതും മേടിച്ചോളൂ…ആദ്യത്തെയല്ലേ. രണ്ട് റേസറെങ്കിലും വേണം.” “ശരി”
ഞാൻ സമ്മതിച്ചു. മാറാൻ കൊണ്ടുവന്ന നൈറ്റി തല വഴിയൂർത്തിയിട്ട് ഞാൻ തോർത്തും ബാക്കി തുണികളും സോപ്പുമെല്ലാം കയ്യിലെടുത്ത് വേഗം വീട്ടിലേക്ക് നടന്നു. ലേശം വൈകിയിരിക്കുന്നു. അമ്പിളിയോട് വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. വീടിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞതും തൊട്ടു മുന്നിൽ പ്രവീണാമ്മ.
അമ്പലത്തിലേക്കുള്ള പോക്കാണു. ഇളംനീല കരയുള്ള സെറ്റ് സാരിയും കരയ്ക്ക് ചേർന്ന നിറമുള്ള ബ്ലൗസുമാണു വേഷം, ഐശ്വര്യം തുളുമ്പുന്ന വട്ടമുഖത്ത് എന്നെ കണ്ടതും മനോഹരമായ പുഞ്ചിരി വിടർന്നു. “എന്താ മോളെ ഇന്നു കുളിക്കാൻ താമസിച്ചോ.
“അതേ ചേച്ചീ.. ഇത്തിരി താമസിച്ചു പോയി.”
ഞാൻ പറഞ്ഞു.
“പോന്നോളു..ഞാൻ അമ്പലത്തിൽ കാണും ട്ടോ.” “സജിനി എവിടെ.”
ഞാൻ തിരക്കി.
“അവളിപ്പോൾ വന്നതേയുള്ളൂ. വഴിയിലെവിടെയോ വെച്ചു സ്കൂട്ടർ കേടായീത്രേ. വർഷോപ്പിലെ ഒരു ചെക്കനെ വിളിച്ചു ഏൽപ്പിച്ചിട്ട് ബസ്സിലാ വന്നത്..”
“ഓഹ്..എന്നാൽ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. വേഷം മാറിയിട്ട് ഓടി വന്നേക്കാം.”
പറഞ്ഞിട്ട് ഒറ്റയടിപ്പാതയിലൂടെ ഞാൻ വീട്ടിലേക്ക് ഓടി.
ബെഡ് റൂമിൻ്റെ വാതിൽ പോലും അടയ്ക്കാതെ ഞാൻ നൈറ്റിയുടെ ഹുക്കഴിച്ച് തലവഴി ഊരിയെടുത്തു. അല്ലേൽ തന്നെ വാതിൽ തുറന്നിട്ടാലും ആരും കാണാനാണു. എന്റെ ചുടു നിശ്വാസങ്ങളല്ലാതെ ഒന്നും തന്നെ ഈ മുറിയിലില്ലല്ലോ..
ധിറുതിയിൽ ബ്ലൗസ് ധരിച്ചശേഷം നനഞ്ഞ മുടി ഹെയർ ഡയർ ഓണാക്കി ഉണക്കി സാരി എടുത്തുടുത്തു കൊണ്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി. പ്ലീറ്റെടുത്തു മടക്കി വയറിലേക്ക് തിരുകിക്കൊണ്ട് ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു.
അമ്മ ഏതോ പുസ്തകം വായിച്ചിരിപ്പാണു. “അമ്മേ ഞാൻ അമ്പലത്തിൽ പോയിട്ട് വരാം ട്ടോ.”
“ശരി മോളേ.”
കയ്യിലിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി. പോകുന്ന പോക്കിൽ മുടിയിലൊരു കുളിപ്പിന്നലിട്ട് നടുത്തളത്തിലെ തുളസിത്തറയിൽ നിന്നും ഒരു തുളസിക്കതിർ നുള്ളി കേശഭാരത്തിലേക്ക് തിരുകി വെച്ചിട്ട് സാരിത്തലപ്പ് അരയിലേക്ക് തിരുകി വാതിൽക്കൽ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന സ്കൂട്ടറിന്റെ ചാവിയെടുത്തു.
സാധാരണ അമ്പലത്തിൽ പ്രവീണാമ്മയുടെയൊപ്പം നടന്നാണു പോകാറു. ഇന്നതു പറ്റില്ല. നടന്നു ചെല്ലുമ്പോളേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാവും. സാമാന്യം വേഗത്തിലാണു ഞാൻ സ്കൂട്ടറോടിച്ചത്. അഞ്ച് മിനിറ്റേ എടുത്തുള്ളൂ അമ്പലത്തിലെത്താൻ. മതിലിനോട് ചേർന്ന് സ്കൂട്ടർ സ്റ്റാൻഡിൽ വെച്ച് ഞാനകത്തേക്ക് ചെന്നു. ഭാഗ്യം നട തുറന്നിട്ടില്ല. ആളുകൾ രണ്ടു വരിയായി നിൽപ്പുണ്ട്.
