സ്മിത കാര്യം വ്യക്തമാക്കി..
“അവരോടെനിക്ക് ചോദിക്കാനല്ല ഉള്ളത്..പറയാനാ… ഒരു വലിയ നന്ദി…”..
അത് കേട്ടതോടെ സ്മിതക്ക് നിയന്ത്രണം നഷ്ടപ്പട്ടു.. അവൾ ചാടിയെണീറ്റ് മഹിയുടെ മുമ്പിൽ വന്ന് നിന്ന് ജ്വലിച്ചു..
“എടാ പട്ടീ… സ്വന്തം തന്തയെ കൊന്നവരോട് നന്ദി പറയാൻ നടക്കുന്ന നീയൊരു മകനാണോടാ… പോയി വെട്ടിക്കൊല്ലെടാ ആ നാറികളെ… ഒരുത്തനേയും ബാക്കി വെക്കരുത്… ചെല്ല്… ചെന്ന് കൊന്നിട്ട് വാ… അതാടാ ഒരു മകന്റെ കടമ… അതിന് എന്ത് സഹായം വേണേലും നീ ചോദിച്ചോ…”..
സ്മിത ദേഷ്യവും സങ്കടവും സഹിക്ക വയ്യാതെ അലറി.. ക്ഷോഭം കൊണ്ടവൾ വിറക്കുന്നുണ്ടായിരുന്നു…
“ഞങ്ങള് രണ്ടും പെണ്ണുങ്ങളാ… ഞങ്ങൾക്ക് ചെയ്യുന്നതിന് പരിമിതികളുണ്ട്… പക്ഷേ നീയത് ചെയ്യണം… അഛന് വേണ്ടി നീയത് ചെയ്തേ പറ്റൂ…ഒരൊറ്റയെണ്ണത്തിനെ വെറുതെ വിടരുത്…”..
നീതുവും എണീറ്റ് അവന്റടുത്ത് വന്ന് പറഞ്ഞു..രണ്ടാൾക്കും കത്തുന്ന പകയായിരുന്നു.. പ്രതികാരം ചെയ്യാതെ അവരുടെ പകയടങ്ങില്ലായിരുന്നു..
എന്നാൽ അവരെ ഞെട്ടിച്ച് കൊണ്ട് മഹിയൊന്ന് ചിരിച്ചു..ഒരുമാതിരി ആക്കുന്ന ചിരി.. അത് കണ്ട് വിറഞ്ഞ് കയറിയ സ്മിത കടിച്ച് പിടിച്ച് നിന്നു..
“അപ്പോ ചേച്ചിമാര് പറയുന്നത് ഞാൻ പ്രതികാരത്തിന് പോണംന്ന്… അഛനെ കൊന്ന ഒരാളെയും ബാക്കി വെക്കാതെ തീർക്കണമെന്ന്… അല്ലേ… ?”..
രണ്ടാളെയും നോക്കി മഹി ചോദിച്ചു..
“അതെ… നീയത് ചെയ്യണം… ഒന്നിനെയും ബാക്കി വെക്കാതെ തീർക്കണം… നമ്മുടെ അഛന്റെ ആത്മാവിന് ശാന്തി കിട്ടാൻ നീയത് ചെയ്യണം മോനേ…”..
സ്മിതക്ക് അനിയനോട് വല്ലാത്ത സ്നേഹം തോന്നി..
“എന്നാലേ എനിക്ക് മനസില്ല… കണ്ടവരുടെ കൈ കൊണ്ട് ചാവാൻ എനിക്ക് മനസില്ലെന്ന്… ആത്മാവിന് ശാന്തി കിട്ടാൻ പുണ്യാത്മാവല്ലേ അയാള്… ?. പലരേയും കൊന്ന് തള്ളിയതല്ലേ… അയാളൊക്കെ ഇങ്ങിനെയേ ചാവൂ… അയാള് ചത്തതിൽ ഏറ്റവും സന്തോഷിക്കുന്നത് ഞാനാ… പിന്നെ ചേച്ചി പറഞ്ഞല്ലോ മകന്റെ കടമ… ആ കടമ ചെയ്യാൻ ഞാനൊന്ന് ശ്രമിച്ചതാ… ഈ പണിയൊക്കെ നിർത്താൻ ഒരു മകന്റെ കടമയെന്ന നിലക്ക് ഞാനഛനോടൊന്ന് പറഞ്ഞ് പോയി… ഒരൊറ്റയടിക്ക് രണ്ട് മണിക്കൂറ് കഴിഞ്ഞാ എനിക്ക് ബോധം വീണത്… അഛനെ തിരുത്താനാ ഞാൻ നോക്കിയത്… അത് കൊണ്ട് ഈ കാര്യവും പറഞ്ഞ് ചേച്ചിമാർ എന്റെ പിന്നാലെ വരണ്ട… പ്രതികാരം ചെയ്യാൻ എനിക്ക് താൽപര്യമില്ല… “..
മഹി വെട്ടിത്തിരിഞ്ഞ് അവന്റെ മുറിയിലേക്ക് കയറിപ്പോയി.. വലിയ ശബ്ദത്തോടെ അവൻ വാതിൽ വലിച്ചടച്ചു..
✍️… രാത്രി ബെഡിൽ മലർന്ന് കിടന്ന് സ്മിത കുറേ ആലോചിച്ചു.. പ്രതികാരം അവളുടെയുള്ളിൽ കത്തിയാളുകയാണ്.. സ്നേഹ നിധിയായ തന്റഛനെ കൊന്നവരോട് പകരം ചോദിക്കാതെ തന്റെ പകയടങ്ങില്ലെന്ന് അവൾക്ക് ബോധ്യമായി.. പക്ഷേ, അതിന് മുന്നിൽ നിൽക്കേണ്ടവൻ ചങ്കൂറ്റമില്ലാത്തവനായിപ്പോയി.. താനൊരാണായിരുന്നെങ്കിൽ അതിൽ ഒരെണ്ണം പോലും ഇപ്പോ ബാക്കി കാണില്ലായിരുന്നു..
അഛനെപ്പോലെത്തന്നെ നല്ല കരുത്തനാണ് മഹിയും..എന്നിട്ടും അവൻ പറഞ്ഞതെന്താണ്.. അഛൻ ചത്തതിൽ ഏറ്റവും സന്തോഷം അവനാണെന്ന്.. ചെറ്റ.. സ്വന്തം അഛനെ കൊന്നവർ മുന്നിലൂടെ നടന്നിട്ടും ഒന്നും ചെയ്യാതിരിക്കുന്ന ഇവൻ അഛന്റെ മകൻ തന്നെയാണോ..?..
പക്ഷേ,തനിക്ക് നോക്കി നിൽക്കാനാവില്ല.. താൻ പ്രതികാരം ചെയ്യും..അതിന് ഏത് വഴിയും സ്വീകരിക്കും.. സ്മിത ഉറച്ച തീരുമാനമെടുത്ത് ഉറങ്ങാൻ കിടന്നു..
പക്ഷേ, അവൾക്കുറങ്ങാനായില്ല..മറ്റൊരു ചിന്ത അവളുടെ ഉറക്കം നഷ്ടപ്പെടുത്തി.. അഛൻ ഓടിനടന്ന് തനിക്കായി വിവാഹാലോചന നടത്തിയിരുന്നു.. ഒന്ന് പോലും നടന്നില്ലെങ്കിലും അഛൻ അതിനായി നന്നായി ശ്രമിച്ചിരുന്നു.. ഇനിയാര് തനിക്ക് വേണ്ടി വിവാഹാലോചന നടത്തും..?.അഛൻ ചത്തതിൽ സന്തോഷിക്കുന്ന അനിയനോ… ?.
