ഹരികാണ്ഡം – 5 7

എന്തായാലും അവരൊന്നു ചിരിച്ചു, അവർ എൻ്റെ അടുത്തുള്ള കസേരയിൽ ഇരുന്നു സംസാരിക്കാൻ തുടങ്ങി, ഒറ്റക്കാണ് താമസം, മക്കൾ രണ്ടു പേരുണ്ട്, പെണ്മക്കൾ. രണ്ടു പേരും അമേരിക്കയിൽ സെറ്റിൽഡ് ആണ്, ഒരാൾ ന്യൂയോർക്കിലും മറ്റെയാൾ സിയാറ്റിലിലും. വർഷത്തിൽ ഓരോ മാസം വെച്ച് ഓരോരുത്തരുടെയും അടുത്ത് പോകും, ഇപ്പൊ ന്യൂയോർക്കിൽ നിന്ന് വന്നെതെ ഉള്ളൂ. ഇനി വേനൽ അവധിക്ക് സിയാറ്റിലിലേക്ക്.

ഭക്ഷണം വെക്കാനും വീട് നോക്കാനും ഒരു സ്ത്രീ വരും, അടിച്ചുവാരലും തുടക്കലും പിന്നെ കുക്കിങ്ങും എല്ലാം അവരുടെ പണി. പുറം പണിക്ക് ആഴ്ചയിൽ രണ്ടു ദിവസം ഒരാൾ വരുമത്രെ, ചെടികളൊക്കെ അയാളാണ് പരിപാലനം, പിന്നെ പറമ്പിലെ പണികളും. ടീച്ചർ ചറപറാന്നു കാര്യങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

ടീച്ചർ സംസാരിക്കുമ്പോ ഒരു മദ്യത്തിൻ്റെ മണമുണ്ടോ എന്നൊരു സംശയം. ഞാൻ മണം പിടിക്കുന്നത് കണ്ടിട്ടാകണം, ടീച്ചർ പറഞ്ഞു, ഞാൻ വൈകുന്നേരങ്ങളിൽ ഓരോന്നടിക്കും ഹരീ, തനിച്ച് സമയം പോകണ്ടേ, നീ കഴിക്കുവോ, ഞാൻ ഇല്ലെന്നും ഉവ്വെന്നും തലയാട്ടി. വല്ലപ്പോഴും കഴിക്കും ടീച്ചറെ, മടിച്ചു മടിച്ചാണ് പറഞ്ഞത്. അതേതായാലും നന്നായി, ഇന്നൊരു കമ്പനി ആകുമല്ലോ, നീ വാ എന്നും പറഞ്ഞ് ടീച്ചർ എന്നെ അകത്തേക്ക് കൊണ്ട് പോയി.

ഡൈനിങ് ടേബിളിൻ്റെ മുകളിൽ ഒരു പാതി കാലിയായ ജാക്ക് ഡാനിയലിൻ്റെ കുപ്പി, മുക്കാലും തീർന്ന ഒരു ഗ്ലാസും, അമേരിക്കനാ, ഇതാ എനിക്ക് ശീലം എന്നും പറഞ്ഞ് ഗ്ലാസ്സിലുണ്ടായിട്ടിരുന്നത് ടീച്ചർ ഒറ്റവലിക്ക് അകത്താക്കി. അലമാരയിൽ നിന്നൊരു ഗ്ലാസ് കൂടി എടുത്ത് ടീച്ചർ തന്നെ ഓരോന്നൊഴിച്ചു. വെള്ളവും ഒഴിച്ചോരു ഗ്ലാസ് എനിക്ക് നീട്ടി. ഞാൻ അത് വാങ്ങി കൈയിൽ പിടിച്ചു.

ടീച്ചർ തൻ്റെ ഗ്ലാസ് എടുത്ത് എനിക്കൊരു ചീയേർസ് തന്നിട്ട് പകുതി വലിച്ചകത്താക്കി. ഞാൻ പതിയെ ഒരു സിപ്പെടുത്തിട്ട് ഗ്ലാസ് ടേബിളിലേക്ക് വെച്ചു. അലമാര തുറന്ന് കുറെ അണ്ടിപ്പരിപ്പും കടലയും പുറത്തെടുത്തു പ്ലേറ്റിലാക്കി, ഞാൻ അതും കൊറിച്ചു കൊണ്ട് പതിയെ വിസ്കി നുണഞ്ഞു കൊണ്ടിരുന്നു. ടീച്ചർ വിചാരിച്ച പോലെ ഒരു പൂതന അല്ലെന്ന് അല്പസമയം കൊണ്ട് മനസ്സിലായി. ഞാൻ വെറുതെ ഒന്ന് ചിരിച്ചു.

ഞാൻ ചിരിക്കുന്നത് കണ്ടിട്ടാകണം ടീച്ചർ ചോദിച്ചു, എന്താടാ ഒറ്റക്ക് ചിരിക്കാൻ, ഞാനുമൊന്നറിയട്ടെ, അല്പം കുഴയുന്നുണ്ടോ സ്വരം എന്നൊരു സംശയം. അല്ല ടീച്ചറെ, നിങ്ങൾ ഒരു ഭീകരയാണെന്നാണ് എല്ലാരും എന്നോട് പറഞ്ഞത്, ആദ്യം എനിക്കുമെങ്ങിനെ തോന്നിയെങ്കിലും ഇപ്പൊ തോന്നുന്നു, നിങ്ങൾ വെറുമൊരു പാവമാണെന്ന്.

അവർ ഒന്നാർത്തു ചിരിച്ചു, എന്നിട്ട് പറഞ്ഞു, അല്പം ഭീകരത ഇല്ലെങ്കിൽ എങ്ങിനാടാ പിടിച്ചു നിൽക്കുന്നേ, കണ്ടാൽ പേടിക്കുന്ന ഒരു ശരീരം എനിക്കില്ല, അപ്പൊ പിന്നെ എന്തെങ്കിലും ഒരു കാര്യം എൻ്റെതായി എല്ലാവരും കാണണ്ടേ, അതിനാണ് ആ ഭാവം. പിന്നെ കണക്കിന് ഞാനാകണ്ടതായിരുന്നു ഹെഡ് മിസ്ട്രസ്, ആ കഴുവേറി സോമൻ അതങ്ങു റാഞ്ചി, അവൻ എങ്ങിനെ ഒപ്പിച്ചു എന്ന് ഇപ്പോഴും എനിക്കറിയില്ല. ആ കൈമളിനും ഒരു പങ്കുണ്ടാകണം, നായിൻ്റെ മക്കൾ. ടീച്ചർ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി. പിന്നെ സ്കൂളിലെ ഒറ്റ അവരാധികളെ എനിക്ക് കണ്ണെടുത്താ കണ്ടുകൂടാ. എല്ലാം പോങ്ങന്മാർ, ആരാണോ ഇവരെയെല്ലാം ടീച്ചർമാരാക്കിയത്, വസുമതി ടീച്ചർക്ക് സകലരോടും പുച്ഛം.

ടീച്ചർ ഒന്നുകൂടി ഒഴിച്ചു, എൻ്റെ രണ്ടാമത്തെ ഗ്ലാസ് തീരുന്നേ ഉള്ളൂ, ടീച്ചർ ഞാൻ വന്നതിൽ പിന്നെ നാലാമത്തെയായി. ഗ്ലാസ് ഒന്ന് മോത്തിയിട്ട് ടീച്ചർ പറഞ്ഞു, നീയാ ഉള്ളതിൽ ഭേദം, എന്തെങ്കിലും ഒരു വകതിരിവുണ്ട്. ഞാൻ വെറുതെ ചിരിച്ചു. ടീച്ചർ അകത്തേക്ക് പോയി, ഒരു പ്ലേറ്റിൽ ചിക്കൻ വറുത്തത് എടുത്തുകൊണ്ടു വന്നു. ഞാൻ ഒരു കഷ്ണം എടുത്ത് കടിച്ചതും വായ പൊള്ളി. എന്തൊരെരിവ്, എനിക്ക് ശിരസ്സിൽ കയറി.

ടീച്ചർ ഓടി എഴുന്നേറ്റ് വന്നു, എൻ്റെ തലയിൽ തട്ടി, എന്തുവാടാ എരിവും പുളിയുമുള്ള ഒന്നും കഴിക്കാറില്ലേ, എനിക്ക് സംസാരിക്കാൻ പോലും പറ്റുന്നില്ലായിരുന്നു. ഒരു ഗ്ലാസിൽ വെള്ളമെടുത്ത് തന്നു, ഞാനത് മടമടാന്ന് കുടിച്ചു. എൻ്റെ മക്കളെക്കാളും കഷ്ടമാണല്ലോ ഹരീ നീ, നീ ഇതങ്ങു കുടിച്ചേ എന്നും പറഞ്ഞ് ടീച്ചർ ഗ്ളാസിലുള്ള വിസ്കി എടുത്ത് നീട്ടി. ഇത്ര സ്മൂത്തായിരുന്നോ ദൈവമേ ഇത്, ഗ്ലാസ് കാലിയാക്കിയിട്ടേ വെച്ചുള്ളൂ. എരിവിനൊരു ശമനം വന്നിരിക്കുന്നു.

Updated: October 16, 2025 — 4:34 pm

Leave a Reply

Your email address will not be published. Required fields are marked *