സിമന്റ് തറയിൽ ചോര പടരുമ്പോഴും ആ ബാറിലെ മദ്യപാനികൾ,
ആവേശത്തോടെ മേശപ്പുറത്ത് അടിച്ചു കൊണ്ടിരുന്നു. എന്തൊരു ക്രൂരതാ ഭാവം.
ഞാൻ വല്ലാണ്ട് കിതച്ചു ശേഷം കൈകളിലെ ടേപ്പ് അഴിച്ചു. ജയിച്ചിരിക്കുന്നു, പക്ഷേ ഈ വിജയം അവന് നൽകിയത് പുതിയൊരു ശത്രുവിനെ കൂടിയാണെന്ന് ആൾക്കൂട്ടത്തിനിടയിലെ ചില നിഗൂഢ കണ്ണുകൾ സൂചിപ്പിക്കുന്നുണ്ടായിരുന്നു.
ഞാൻ പുറത്തേക്ക് നടന്നു.
അവന്റെ ആദ്യ അടികൊണ്ടതിനാൽ നല്ല വേദനയുണ്ടായിരുന്നു. ഞാൻ കൈ കവിളിൽ വച്ചുകൊണ്ട് കണ്ണാടിക്കടുത്തേക്ക് നടന്നു.
കവിൾ ചുവന്നിട്ടുണ്ട്.
പെട്ടന്ന് ഒരാൾ ഒരു കുപ്പിയും കൊണ്ട് പാഞടുത്തു. പെട്ടന്നായിരുന്നതു കൊണ്ട് ഞാൻ ഞെട്ടി കണ്ണുകൾ അടച്ചു. ഏതു നിമിഷവും ഞാൻ ഒരു മർദനം പ്രതീക്ഷിച്ചു. പെട്ടന്ന് ഒരു അടികൊണ്ട ശബ്ദം കേട്ട് ഞാൻ ആങ്ങോട്ട് നോക്കി
ഒരു സമപ്രായക്കാരനായ ചെറുപ്പക്കാരൻ അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അടുത്തുള്ള മേശയിലേക്ക് ആഞ്ഞുതള്ളി. ഗ്ലാസുകൾ നിരനിരയായി തറയിൽ വീണുടഞ്ഞു. ചില്ല് കഷണങ്ങൾ വായുവിലൂടെ ചിതറിത്തെറിച്ചു.
മൂലയിലിരുന്ന തടി കസേര മറ്റവൻ വായുവിലൂടെ ആഞ്ഞു വീശി. ചെറുപ്പക്കാരന്റെ പുറത്ത് അത് പതിച്ചപ്പോൾ ‘കറപടേ’ എന്ന ശബ്ദത്തോടെ കസേര നെടുകെ പിളർന്നു.
പെട്ടന്ന് വേഗത്തിൽ ചെറുപ്പക്കാരൻ അ അവന്റെ മുടിയിൽ കുത്തിപ്പിടിച്ചുകൊണ്ട് ചുമരിൽ ചേർത്ത് നിർത്തി നെഞ്ചത്ത് തലകൊണ്ട് ഇടിച്ചു.
അവർ പരസ്പരം പോരടിച്ചു. ഷർട്ടുകൾ കീറിപ്പറിഞ്ഞു. സിമന്റ് തറയിൽ വീണുരുളുന്നവരുടെ ഇടയിലേക്ക് വീണ്ടും കുപ്പികൾ പറന്നു വന്നുകൊണ്ടിരുന്നു. ഫാനുകൾ കറങ്ങുന്ന വേഗതയേക്കാൾ വേഗത്തിൽ അവിടെ മുഷ്ടികൾ ചലിച്ചു.
നിർത്തെടോ…. ഒരു കട്ടി സ്വരം കേട്ട്ഞാൻ അങ്ങോട്ട് നോക്കി, ഓഹ് പോലീസാണ്. വീണ്ടും പുള്ളി ചൂടായികൊണ്ട്. നിർത്തെടാ.
30 മിനിറ്റിന് ശേഷം പോലീസ് സ്റ്റേഷനിൽ .
എസ് .ഐ -എന്താ സംഭവം തെളിച്ച് പറയു.
എന്നെ തല്ലാൻ വന്ന ഗുണ്ട – സാർ ഒരു ഏഴടി പൊക്കവും കണ്ണടയും ധരിച്ച ആൾ എനിക്ക് പതിനായിരം രൂപ തന്നിട്ടു പറഞ്ഞു ഈ നിൽക്കുന്നവന്റെ രണ്ട് കയ്യും ഒടിക്കാൻ.
ഞാൻ ഞെട്ടി അവന്റെ വിരൽ എന്റെ നേരെയാണ് നീണ്ടിരിക്കുന്നത്.
പോലീസ് എന്നെ രക്ഷിച്ചവന്റെ നേർക്ക് തിരിഞ്ഞ്. നിന്റെ പേരേന്താണ്.
അവൻ – അർജുൻ,
എസ്. ഐ – നീ എന്തിനാ ഗുണ്ടയെ അടിച്ചത്.
അർജുൻ – അത്…. ഈ അഖിൽ ഞാൻ പഠിക്കുന്ന കോളേജിലാണ് പഠിക്കുന്നത്.
ഞാൻ വീണ്ടും ഞെട്ടി. ഞാൻ കരുതിയിരുന്നു അവനെ എവിടേയോ കണ്ടിട്ടുണ്ടെന്ന്.
ശേഷം കുറച്ച് ചർച്ച നടത്തി ഞങ്ങളെ വിട്ടയച്ചു.
ടാ…. ടാ അഖിലേ ഇറങ്ങെടാ. നീ ബൈക്കിൽ കിടന്ന് ഉറങ്ങിയോ.അർജുൻ സംശയത്തോടെ ചോദിച്ചു.
– സമയം എത്രയായെടാ.
അജു – സമയം 9: 30
ഞാൻ ഒന്ന് ഞെട്ടി. ദേവ്നയുടെ ഹോസ്പിറ്റൽ 8 മണിക്ക് അടക്കും. ഞാൻ അർജുനെ തോണ്ടി വിളിച്ചു.
അജു – എന്താടാ…
– നിന്റെ വീട് അടുത്തല്ലേ
അജു – ആന്ന്
– ഇറങ്ങ്.. വണ്ടിയിൽനിന്ന് ഇറങ്ങി കൊണ്ട് ഞാൻ പറഞ്ഞു. അവൻ ഇറങ്ങി. ഞാൻ പെട്ടന്ന് വണ്ടിയിൽ കയറി.സോറീഡാ. വണ്ടി ഞാൻ സ്പീഡിൽ പറപ്പിച്ചു.
അര മണിക്കൂറെഡുത്തു ഹോസ്പിറ്റൽ എത്താൻ. എനിക്കാകെ ടെൻഷൻ ആയി. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നു.
ഞാൻ ഓടി അടുത്തുള്ള ആൽമരത്തിന്റെ അടുത്തേക്ക് ഓടി. അവിടെ അവൾ ഇരിക്കുന്നുണ്ടായിരുന്നു. ആകെ പേടിച്ചിട്ടുണ്ടെന്ന് കണ്ടാൽ അറിയാം.
ഞാൻ അടുത്തേക്ക് ചെന്നു. എന്റെ നിഴൽ കണ്ട അവൾ പിന്നോട്ട് പേടിച്ച്മാറി. ശേഷം അത് ഞാനാണ് എന്ന് കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി.
അമ്മ – നിങ്ങൾ വന്നോ എന്തേ വൈകിയത്.
ദേവ്ന – ഒന്നുമില്ല ആന്റി ഹോസ്പിറ്റലിൽ കുറച്ച് എമർജൻസി ഉണ്ടായിരുന്നു
അമ്മ – നിങ്ങൾ കഴിച്ചായിരുന്നോ
ഞാൻ – ഞാൻ കഴിച്ചു അമ്മേ.
ദേവ്ന – ഞാനും കഴിച്ചതാണ്. ശരി അമ്മേ നല്ല ക്ഷീണം ഞാൻ പോയി കിടക്കട്ടെ.
അവൾ മുകളിലോട്ട് പോയി. ഞാനും മുകളിൽ കയറി.
സോഫയിൽ കയറി ഞാൻ വേഗം കണ്ണടച്ചു. ക്ഷീണം കാരണം വേഗം ഉറങ്ങി. പതിയെ സ്വപ്നത്തിലേക്ക് കാൽ വച്ചു.
