എന്നെ തല്ലാൻ വന്ന ഗുണ്ട – സാർ ഒരു ഏഴടി പൊക്കവും കണ്ണടയും ധരിച്ച ആൾ എനിക്ക് പതിനായിരം രൂപ തന്നിട്ടു പറഞ്ഞു ഈ നിൽക്കുന്നവന്റെ രണ്ട് കയ്യും ഒടിക്കാൻ.
ഞാൻ ഞെട്ടി അവന്റെ വിരൽ എന്റെ നേരെയാണ് നീണ്ടിരിക്കുന്നത്.
പോലീസ് എന്നെ രക്ഷിച്ചവന്റെ നേർക്ക് തിരിഞ്ഞ്. നിന്റെ പേരേന്താണ്.
അവൻ – അർജുൻ,
എസ്. ഐ – നീ എന്തിനാ ഗുണ്ടയെ അടിച്ചത്.
അർജുൻ – അത്…. ഈ അഖിൽ ഞാൻ പഠിക്കുന്ന കോളേജിലാണ് പഠിക്കുന്നത്.
ഞാൻ വീണ്ടും ഞെട്ടി. ഞാൻ കരുതിയിരുന്നു അവനെ എവിടേയോ കണ്ടിട്ടുണ്ടെന്ന്.
ശേഷം കുറച്ച് ചർച്ച നടത്തി ഞങ്ങളെ വിട്ടയച്ചു.
ടാ…. ടാ അഖിലേ ഇറങ്ങെടാ. നീ ബൈക്കിൽ കിടന്ന് ഉറങ്ങിയോ.അർജുൻ സംശയത്തോടെ ചോദിച്ചു.
– സമയം എത്രയായെടാ.
അജു – സമയം 9: 30
ഞാൻ ഒന്ന് ഞെട്ടി. ദേവ്നയുടെ ഹോസ്പിറ്റൽ 8 മണിക്ക് അടക്കും. ഞാൻ അർജുനെ തോണ്ടി വിളിച്ചു.
അജു – എന്താടാ…
– നിന്റെ വീട് അടുത്തല്ലേ
അജു – ആന്ന്ണാം
– ഇറങ്ങ്.. വണ്ടിയിൽനിന്ന് ഇറങ്ങി കൊണ്ട് ഞാൻ പറഞ്ഞു. അവൻ ഇറങ്ങി. ഞാൻ പെട്ടന്ന് വണ്ടിയിൽ കയറി.സോറീഡാ. വണ്ടി ഞാൻ സ്പീഡിൽ പറപ്പിച്ചു.
അര മണിക്കൂറെഡുത്തു ഹോസ്പിറ്റൽ എത്താൻ. എനിക്കാകെ ടെൻഷൻ ആയി. ഞാൻ ഹോസ്പിറ്റലിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടിയിരിക്കുന്നു.
ഞാൻ ഓടി അടുത്തുള്ള ആൽമരത്തിന്റെ അടുത്തേക്ക് ഓടി. അവിടെ അവൾ ഇരിക്കുന്നുണ്ടായിരുന്നു. ആകെ പേടിച്ചിട്ടുണ്ടെന്ന് കണ്ടാൽ അറിയാം.
ഞാൻ അടുത്തേക്ക് ചെന്നു. എന്റെ നിഴൽ കണ്ട അവൾ പിന്നോട്ട് പേടിച്ച്മാറി. ശേഷം അത് ഞാനാണ് എന്ന് കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു ഞങ്ങൾ വേഗം വീട്ടിലേക്ക് പോയി.
അമ്മ – നിങ്ങൾ വന്നോ എന്തേ വൈകിയത്.
ദേവ്ന – ഒന്നുമില്ല ആന്റി ഹോസ്പിറ്റലിൽ കുറച്ച് എമർജൻസി ഉണ്ടായിരുന്നു
അമ്മ – നിങ്ങൾ കഴിച്ചായിരുന്നോ
ഞാൻ – ഞാൻ കഴിച്ചു അമ്മേ.
ദേവ്ന – ഞാനും കഴിച്ചതാണ്. ശരി അമ്മേ നല്ല ക്ഷീണം ഞാൻ പോയി കിടക്കട്ടെ.
അവൾ മുകളിലോട്ട് പോയി. ഞാനും മുകളിൽ കയറി.
സോഫയിൽ കയറി ഞാൻ വേഗം കണ്ണടച്ചു. ക്ഷീണം കാരണം വേഗം ഉറങ്ങി. പതിയെ സ്വപ്നത്തിലേക്ക് കാൽ വച്ചു.
ഇരുട്ടു മുറി.
ചുറ്റും നടക്കുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. യാഥാർത്ഥ്യവും തോന്നലുകളും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞുപോയിരിക്കുന്നു. ഞാൻ നിൽക്കുന്നത് പരിചിതമായ ഒരിടത്താണെന്ന് തോന്നുമ്പോഴും, അവിടുത്തെ ഓരോ അംശവും എന്നെ ഭയപ്പെടുത്തുന്നു.
മുറിയിലെ ചുവരുകൾ പതുക്കെ ശ്വസിക്കാൻ തുടങ്ങുന്നു. ഓരോ ശ്വാസത്തിലും ചുവരുകൾ എനിക്ക് അടുത്തേക്ക് നീങ്ങുകയാണ്. അതിൽ നിന്ന് കറുത്ത ദ്രാവകം രക്തം പോലെ ഒലിച്ചിറങ്ങുന്നു. എനിക്ക് വല്ലാത്ത അറപ്പ് തോന്നി.
കാറ്റിന് പോലും ഒരു വല്ലാത്ത കനമാണ് തോന്നുന്നു. കേൾക്കുന്നത് മനുഷ്യന്റേതല്ലാത്ത ചില കരച്ചിലുകളാണ്. ആരോ എന്റെ പേര് ചെവിയിൽ മന്ത്രിക്കുന്നു, പക്ഷേ തിരിഞ്ഞു നോക്കുമ്പോൾ അവിടെ ആരുമില്ല, വെറും ശൂന്യത മാത്രം.
തലയാകെ വെട്ടി പൊളിക്കുന്ന വേദന.
ഇതൊന്നും സത്യമല്ല. ഞാൻ എന്നോട് തന്നെ പറഞ്ഞു പക്ഷേ എന്തുകൊണ്ടാണ് എനിക്ക് ഇത്രയും വേദനിക്കുന്നത്? എന്റെ കൈകൾ എനിക്ക് കാണാൻ കഴിയുന്നില്ല. വെളിച്ചം എന്നിൽ നിന്ന് അകന്നുപോകുകയാണ്. ആരെങ്കിലും എന്നെ ഇവിടെ നിന്ന് ഒന്ന് മാറ്റൂ.
ശ്വസിക്കാൻ ശ്രമിക്കുമ്പോൾ ശ്വാസകോശത്തിലേക്ക് കയറുന്നത് വായുവല്ല, മറിച്ച് തണുത്തുറഞ്ഞ ചാരമാണെന്ന് എനിക്ക് തോന്നുന്നു. ഓരോ ശ്വാസവും നെഞ്ചിൽ കഠിനമായ വേദനയുണ്ടാക്കുന്നു.
എവിടെയോ ആയിരക്കണക്കിന് ആളുകൾ ഒരേസമയം നിലവിളിക്കുന്നത് പോലെ. പെട്ടെന്ന് ആ ശബ്ദങ്ങളെല്ലാം എന്റെ ചെവിക്കുള്ളിലേക്ക് ഇരച്ചുകയറുന്നു. ആരോ എന്റെ പേര് അലറിക്കൊണ്ട് വിളിക്കുന്നു, പക്ഷേ ആ ശബ്ദം എന്റേത് തന്നെയാണ്!
ആ അപകടാവസ്ഥയിൽ എന്റെ നാവു കുഴയുന്നു. വെള്ളത്തിനായി ഞാൻ അലഞ്ഞു.
ചുറ്റുമുള്ള ലോകം പതുക്കെ ഉരുകിത്തീരുകയാണ്. പരിചിതമായ മുറിയുടെ ഭിത്തികൾ ഇപ്പോൾ വെറും ഭിത്തികളല്ല; അവ രക്തം വാരുന്ന പച്ചമാംസമായി മാറിയിരിക്കുന്നു. അന്തരീക്ഷത്തിൽ അഴുകിയ മാംസത്തിന്റെ അസഹനീയമായ ഗന്ധം പടരുന്നു.
