കള്ളനും കാമിനിമാരും – 15 43

“വാ…” അവർ വിളിച്ചു. രവി അവരെ അനുഗമിച്ചു. മുൻവശത്ത് എത്തിയതും, അവർ വാതിൽ മലർക്കെ തുറന്നിട്ടു.

“വീട്ടിൽ എപ്പോഴും കാറ്റും വെളിച്ചവും വേണം…” അവർ തിരഞ്ഞു.

“ഉം…. ” രവി മൂളി.

“ഇരിക്കൂ… ” രവി മരക്കസേരയിൽ ഇരുന്നു. അവർ എതിർവശത്തെ ചാരുകസേരയിൽ അമർന്നു.

“അന്നും പേര് ചോദിക്കാൻ വിട്ടു…”

“രവി… രവിനാഥ് വർമ്മ……”

“ഓ.. വർമ്മയാണല്ലേ… ഞങ്ങൾ മേനോൻമാരാ….” അവരിൽ ഒരുതരം പ്രൗഢി ഉണർന്നു. പക്ഷേ, രവി, അയാളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് ജാതി സ്വത്വം വെളിവാക്കുന്നത്. ക്ലാരയോടോ, എന്തിന് പൊന്നമ്മയോടുപോലും തൻ്റെ ജാതി എന്തെന്ന് നാളിതുവരെ പറഞ്ഞിട്ടില്ല.

“രാവിലെ എന്താ കഴിച്ചത്….” അവരിൽ തന്നോടുള്ള ബഹുമാനം വർദ്ധിച്ചുവോ എന്ന് രവി ശങ്കിച്ചു.

“സത്യം പറഞ്ഞാൽ ഒന്നും കഴിച്ചില്ല…”

“ഇത്ര വൈകിയിട്ടും…” അവർ എഴുന്നേറ്റു.

“സമയം കിട്ടിയില്ല… അതാ ഉണ്ടായത്…” രവിയും എഴുന്നേറ്റു.

“ഞാൻ ഉണ്ടാക്കിയ അടയുണ്ട്.. തരട്ടെ…” അവർ ചോദിച്ചു.

“അടയോ… അപ്പമോ… എന്തായാലും എനിക്കിഷ്ടാ…” രവി പറഞ്ഞു.

“രവിക്ക് എന്ത് അപ്പത്തിനോടാ ഇഷ്ടം…” അവർ പാത്രത്തിൽ രണ്ടുമൂന്ന് അട ഇട്ടിട്ട്, തിരിഞ്ഞ് നിന്ന് ചോദിച്ചു. ആ ചോദ്യത്തിൻ്റെ പൊരുൾ രവി തിരിച്ചറിഞ്ഞു. രണ്ട് ഉത്തരങ്ങൾ നൽകാം. ഒന്ന് മാന്യമായത്. മറ്റൊന്ന്, അർത്ഥം വച്ചുള്ളത്. പക്ഷേ, ഇവരുടെ മനസ്സിൽ എന്താണ് ഉള്ളത് എന്നറിയില്ലല്ലോ. എന്തായാലും, റിസ്ക് വേണ്ട.

“വെള്ളയപ്പം… പിന്നെ കള്ളപ്പം… നെയ്യപ്പം… കിട്ടിയാൽ എല്ലാം കഴിക്കും…” അവർ പാത്രം അടുക്കളയിലെ മേശപ്പുറത്ത് വച്ച്.

“ഉം… തൽക്കാലം ഇത് കഴിക്ക്… ഞാൻ കാപ്പി ഉണ്ടാക്കാം….”

“വേണ്ട… എനിക്ക് വെള്ളം മതി… ചേച്ചി ഇവിടെ ഇരിക്ക്… നമുക്ക് ഇരുന്ന് സംസാരിക്കാം…” രവി അട കഴിക്കാൻ തുടങ്ങി. അവർ ഒരു ഗ്ലാസ്സ് ചുക്കുവെള്ളം രവിക്ക് മുന്നിൽ വച്ചു. അടയുടെ രുചിയും പിന്നെ വിശപ്പും പാത്രം വേഗത്തിൽ കാലിയാക്കാൻ സഹായിച്ചു. വീണ്ടും എടുക്കാൻ പോയപ്പോൾ, കൈയ്യിൽ പിടിച്ച് ഇനി വേണ്ടാ എന്ന് പറഞ്ഞ് രവി തടഞ്ഞു.

“അതെന്താ രവിക്ക് അട ഇഷ്ടായില്ലേ….”

“ഇത്രയും സ്വാദുള്ള അട അടുത്ത കാലത്തൊന്നും കഴിച്ചിട്ടില്ല… എന്താ ഒരു കൈപ്പുണ്യം… നമിച്ചു….” രവി കൈ കൂപ്പി കാണിച്ചു.

“രവിക്കറിയോ… എനിക്കിവിടെ അതിഥികളായി ആരുംതന്നെ വരാറില്ല. ഇടയ്ക്ക് എസ്ഐ ഏമാൻ വരും… അവനാണ് എനിക്കൊരു ആശ്വാസം…” അവരുടെ വാക്കുകളിൽ നിരാശ.

രവി കൈയ്യും വായും കഴുകി തിരികെ വന്നു.

“ഈ എസ്ഐ ആരാന്ന പറഞ്ഞത്..? രവി സ്വന്തം കോന്തലകൊണ്ട് ചിറി തുടച്ചു.

 

“എൻ്റെ ഭർത്താവിൻ്റെ ഇളയ അനുജൻ…”

 

“അപ്പോ ഭർത്താവ്…”

 

“ഒരു മകളെ എനിക്ക് തന്നിട്ട്, എന്നേക്കാൾ കളിമിടുക്കുള്ള ഒരുത്തിയുടെ കൂടെ എൻ്റെ നല്ലപ്രായത്തിൽ പോയി.. ചെക്കാ… ” വളരെ കൂൾ ആയി അവർ പറഞ്ഞു..

 

“അപ്പോ മകൾ…”

 

“അവൾ കുടുംബമായി ബോംബെയിൽ…” അവർ ചിരിച്ചു. അവരുടെ ചിരിക്ക് വല്ലാത്ത വശ്യതയുണ്ടായിരുന്നു.

 

“ഇടയ്ക്ക് പറഞ്ഞില്ലേ ഒരു കളിമിടുക്കിൻ്റെ കാര്യം… അതെന്താ…” രവി തല ചൊറിഞ്ഞു.

 

“ഓ… അതോ… മൂപ്പർക്ക് കഥകളിയിൽ ഭ്രാന്തായിരുന്നു… ഒരിക്കൽ തെക്ക് എവിടെയോ കഥകളി കാണാൻ പോയി… ഒരുത്തിയെ കണ്ടു… ഇഷ്ടായി… ആളങ്ങ് പോയീ…” കൂസലില്ലാതെ വാക്കുകൾ.

 

“അന്വേഷിക്കാനൊന്നും പോയില്ലേ…”

 

“എന്നെ വേണ്ടാത്തവർക്ക് എനിക്കും വേണ്ട… അത്രതന്നെ..” അവരുടെ ശബ്ദം കനത്തു. അതുകൊണ്ട് രവി അധികം ചോദ്യങ്ങൾക്ക് മുതിർന്നില്ല.

 

“രവിക്ക് ഊണിന് എന്താ വേണ്ടത്… ഞാൻ ഒരു പച്ചക്കറിക്കാരിയാണ്… രവിക്കും അത് പോരെ???”

 

അവരുടെ ചോദ്യം നിഷ്‌കളങ്കമാണെന്ന് രവിക്ക് തോന്നി. രവി തലയാട്ടിയതും, പിന്നെ ദ്രുതഗതിയിൽ അവർ പാചകം തീർത്തു. അരിയാനും പിടിക്കാനും രവിയും കൂടി ചേർന്നപ്പോൾ അതിവേഗം ചോറും, തീയലും, പച്ചടിയും, പപ്പടവും തയ്യാർ.

 

“എല്ലാം തയ്യാർ… ഇനി നമുക്ക് ഉണ്ണാം …” പുറത്തേക്കിറങ്ങി ഇല വെട്ടി തുടച്ച്, മേശമേൽ ഇട്ട് അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *