ഇരുവരും കുശാലായി ഭക്ഷണം കഴിച്ച്, എഴുന്നേറ്റ് കൈ കഴുകി. മേശ വൃത്തിയാക്കിയതിന് ശേഷം അവർ ഉമ്മറത്തേക്ക് വന്നു. പിന്നാലെ രവിയും. തുടർന്ന്, വശത്തുള്ള തിണ്ണയിൽ ഇരുവരും ഇരുന്നു.
“ഇവിടെ ഇരുന്നാൽ നല്ല കാറ്റ് കിട്ടും… ഊണ് കഴിഞ്ഞാൽ എന്നും ഇവിടെ കിടന്ന് ഞാൻ കുറച്ച്നേരം മയങ്ങും. പിന്നെ, വശങ്ങളിൽ ഈ അഴികൾ ഉള്ളതുകൊണ്ട് വീഴുമെന്ന ഭയവും വേണ്ട…” അവർ വാചാലയായി.
“ശരിയാ… എന്താ ഒരു കാറ്റ്…. ഇങ്ങനെ ഇരിക്കാൻ വല്ലാത്ത സുഖം….” രവി അവരെ കണ്ണുകൾകൊണ്ട് ഉഴിഞ്ഞു.
“നാട്ടുകാർക്ക് ഞാൻ മായമ്മ ആണെങ്കിലും, അങ്ങനെയൊന്നും ഒരുത്തനും ഇങ്ങോട്ട് കയറിവരില്ല… ഒക്കേത്തിനും പേടിയാ…” അവർ ഒരു കെട്ടിലമ്മയായി. കൂട്ടത്തിൽ അവരുടെ പേരും പിടികിട്ടി. മായ !!
“ഒന്ന് ചോദിക്കട്ടെ… എസ്ഐ സാറിന് ഞാൻ ഒരു സഹായം ചെയ്തു എന്നത് നേര്… പക്ഷേ, എന്നോട് വരാൻ പറഞ്ഞതും, നല്ലൊരു ഊണ് തന്നതും എന്തിനാണെന്ന് മനസ്സിലായില്ല…” കാര്യങ്ങൾക്ക് വ്യക്തത വരുത്തുവാൻ രവി തീരുമാനിച്ചു.
“അത്… അവനെ എൻ്റെ ഭർത്താവിൻ്റെ അനിയൻ ആയിട്ടല്ല മറിച്ച് സ്വന്തം അനിയനായിട്ടാ കണ്ടതും വളർത്തിയതും… അവൻ്റെ ജീവൻ രക്ഷിച്ച രവിക്ക് ഞാൻ എന്ത് നൽകിയാലും മതിവരില്ല… ” അവരുടെ വാക്കുകൾ മുറിഞ്ഞു.
“എന്തും തരുമോ….” രവി ഇരയിട്ടു.
“എന്തും… പണം വേണോ… ഞാൻ തരും… വസ്ത്രം വേണോ… അതും തരും… പിന്നെ തരാൻ പൊന്നൊന്നും എൻ്റെ കൈയ്യിൽ അധികം ഇല്ല… ദാ കഴുത്ത് കണ്ടില്ലേ… ഇതേ ഉളളൂ… ഉള്ളതൊക്കെ മകൾക്കും കുട്ടികൾക്കും കൊടുത്തു… ” അവർ ചെറിയൊരു മാല ഉയർത്തി കാണിച്ചു.
“ചേച്ചിക്ക് പൊന്നിനോട് താൽപര്യം ഉണ്ടോ..??” ചൂണ്ടയെ രവി അനക്കി.
“പൊന്നാഗ്രഹിക്കാത്ത ഏത് പെണ്ണ് ലോകത്തുണ്ട് രവി…” അവർ കാലെടുത്ത് തിണ്ണയിൽ വച്ചു. തുടുത്ത, വെണ്ണ തോൽക്കുന്ന പാദങ്ങൾ രവിയുടെ മുന്നിൽ അനാവൃദമായി. വെളുത്ത കാലുകളിൽ നിറയെ കറുത്ത രോമങ്ങൾ. വളരെ കുറച്ച് സ്ത്രീകളിൽ കാണുന്ന മനോഹാരിത.
കാലെടുത്ത് വച്ചെങ്കിലും, ഉടുത്ത മുണ്ടുകൊണ്ട് അവരത് മൂടുവാൻ ഒരുങ്ങിയില്ല. മനോഹരമായ തൻ്റെ പാദങ്ങൾ രവി കണ്ടാലും വിരോധമില്ലെന്ന് അവർക്ക് തോന്നിയിട്ടുണ്ടാവാം. കൈകൾ പിന്നിലേക്ക് വച്ച് അവർ തൂണിൽ പിടിച്ചപ്പോൾ, വിയർപ്പ് നിറഞ്ഞ കക്ഷവും, നേരിയത് തെന്നിമാറിയപ്പോൾ, വെളുത്തവയറും രവിക്ക് കാഴ്ചവിരുന്നായി.
“ഇനി വരുമ്പോൾ, ഈ കഴുത്തിൽ അണിയാനായി ഞാനൊരു മല തന്നാൽ സ്വീകരിക്ക്യോ … ”
“പിന്നെന്താ… എനിക്ക് കരിമണിമാല ഇഷ്ടാണ്… ” അവർ പറഞ്ഞു. പക്ഷേ, രവിയുടെ മനസ്സിൽ സ്വർണ്ണം കെട്ടിയ ഒരു കരിമണിമാലയായിരുന്നു പതിഞ്ഞത്. അങ്ങിനെയൊരു സമ്മാനം ഇവർക്ക് വൈകാതെ കൊടുക്കണം. ഇന്നത്തെ അവസ്ഥയിൽ അത് തനിക്കൊരു പ്രശ്നമേയല്ല. കൈയ്യിലുള്ള സ്വർണ്ണം ഏതെങ്കിലും തട്ടാന് കൊടുത്ത് ഉണ്ടാക്കിപ്പിക്കാം.
“അന്ന് രവി ഞങ്ങളുടെ ദൈവദൂതൻ ആയല്ലോ… എങ്ങോട്ട് പോയതാ…” അവർ നെഞ്ച് കൂർപ്പിച്ച് ചോദിച്ചു.
“ഓ… അത്… ഞാൻ അവിടുത്തെ പ്രസിഡൻ്റിൻ്റെ ഒരു ചടങ്ങിന് പോയി വരുന്ന വഴിയാണ് വണ്ടി കിടക്കുന്നത് കണ്ടത്…” രവി തന്മയത്വത്തിൽ പറഞ്ഞു.
“എൻ്റെ കുട്ടീടെ ഭാഗ്യം… അല്ലാതെന്താ… അല്ല രവി, രവിക്ക് എന്താ ജോലി? അതോ ബിസിനെസ്സോ..?”
“ചെറിയ കച്ചവടം… ഉള്ളവൻ്റെ എടുത്ത് ഇല്ലാത്തവന് കൊടുക്കുന്ന ഒരു ചാരിറ്റി പ്രവർത്തനം… ”
“ഈ കാലത്ത് ഇങ്ങനേയും ആളുകൾ ഉണ്ടല്ലോ… ദൈവാധീനം….” കഥയറിയാതെ അവർ ആട്ടം കാണുന്നു എന്ന് രവിക്ക് തോന്നി.
കാറ്റിൻ്റെ ശക്തി തെല്ല് വർദ്ധിച്ചപ്പോൾ, വയറ് ഭാഗികമായി മൂടിയ നേരിയത് മറിഞ്ഞ്, മടങ്ങിയ വയറ് വെളിച്ചം കണ്ടു. രവി അവിടേയ്ക്ക് കുറച്ച് സെക്കൻ്റ് നോക്കിയിരുന്നു.
“എന്താ ഇങ്ങോട്ടൊരു നോട്ടം….” അവർ പുരികം രണ്ട് തവണ ഉയർത്തി ചോദിച്ചു.
“ഭംഗിയുള്ള എന്തും ഞാൻ നോക്കും…” രവി അവരുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
