മിഴി – 7അടിപൊളി  

അച്ഛന് നാട്ടിലേക്ക് പോയി.. അജിൻ റൂം കൊടുത്ത് പോയത് വിളിച്ചു പറഞ്ഞു.. ഗൗരിയേച്ചിയും,
ഗായത്രിയും. എന്നോടൊന്നും മിണ്ടീല്ല. സ്വസ്ഥത തരുന്നത് ആയിരിക്കും.മനസ്സിലാക്കാൻ കഴിഞ്ഞല്ലോ സന്തോഷം!!.
കിടന്നു മടുത്തു. തപ്പി തടഞ്ഞു റൂമിൽ നിന്ന് ചാടി. ഹാളിൽ സോഫയിൽ ചെരിഞ്ഞു.കിച്ചണിലുള്ള ഗായത്രിയും,ഗൗരിയേച്ചിയും ശബ്‌ദം കേട്ടു ഏന്തിനോക്കി ചിരി തന്നു. മുഷിപ്പിക്കാൻ നിന്നില്ല. എന്തിനാ ഞാനിങ്ങനെ കടിച്ചു പിടിച്ചു നിൽക്കുന്നത്.ഭംഗിയായി ചിരിച്ചു. ഒരത്ഭുതം ആ രണ്ടു മുഖത്തും കണ്ടു. ടീവി തുറന്നവിടെ കിടന്നുറങ്ങിപ്പോയി. ഗൗരിയേച്ചിയാണ് വന്നു എഴുന്നേൽപ്പിച്ചത്..
“അഭീ….. ഭക്ഷണം കഴിക്കണ്ടേ.. സമയായി .” ആ ചിരിയോടെയുള്ള പതിഞ്ഞ ചോദ്യം.ഗായത്രിയെ പോലെ തോന്നണപോലെയുള്ള പറച്ചിലും, ചാട്ടവുമൊന്നുമല്ലാ.ആശാന്‍റിയുടെ അതേ സ്വഭാവം.
“ഹ്മ്മ്…”ഞാനൊന്ന് മൂളി കൊടുത്തു. എഴുന്നേപ്പിക്കാൻ ഗായത്രിയുമുണ്ടായിരുന്നു. വിളമ്പി തന്ന ചപ്പാത്തിയും, വെജിറ്റബിൾ കറിയും, നുള്ളി നുള്ളി ഞാൻ സൈഡിൽ തന്നെ വെച്ചു.. എന്തോ ഒന്നും ശെരിക്ക് അങ്ങ് ഇറങ്ങുന്നില്ല. മുന്നിലിരിക്കുന്ന രണ്ടാളും എന്നെ ഇടക്കിടക്ക് നോക്കുന്നുണ്ട്.. ഒരക്ഷരം മിണ്ടുന്നില്ല.. വല്ലാത്ത മടുപ്പ്.
“ഗൗരിയേച്ചി.. ക്ലാസ്സില്ലേ ഇപ്പൊ.?? ” എന്തേലും ചോദിക്കണ്ടേ.?
ആദ്യം ഒരു ഞെട്ടലാണ് ആ രണ്ടു മുഖത്തും.. എന്ത് മാങ്ങാത്തൊലി ആണോ ആവോ…
ഇതുവരെ കാണാത്ത പോലെയുള്ള നോട്ടങ്ങൾ. വായിൽ തെറി വന്നു പോയി
“ഡീ… നീയെന്നെ ഇങ്ങനെ നോക്കൊന്നും വേണ്ട. ഞാനിവിടെ തുണിയില്ലാതെ നിൽക്കുന്നൊന്നും ഇല്ലല്ലോ??…” ഗായത്രിക്ക് നേരെ ഞാനെറിഞ്ഞു. ഇനിയവൾ ചിലച്ചു തുടങ്ങിക്കോളും. വീണ്ടും കണ്ണ് മിഴിച്ചു നോക്കി അവൾ ഗൗരിയേച്ചിയുടെ നേരെ തിരിഞ്ഞു.
“ദേ തള്ളേ… ആദ്യയിട്ട് കാണുവൊന്നുമല്ലല്ലോ ഇങ്ങനെ മിണ്ടാതിരിക്കാൻ.? ” നേരെ ഗൗരിയേച്ചിക്കും ഒന്നും കൊടുത്തു..
“ഹോ……” രണ്ടു പേരും ഒരുമിച്ചു നോക്കി ശ്വാസം വിട്ടു.പിന്നെ എന്നെ നോക്കി ഒരു ചിരിയും..
“ന്ത്‌ സ്വഭാവം ആട.?. മസിലും പിടിച്ചു ഇത്ര നേരം നിന്നത് നീ തന്നെയല്ലേ..?? ” ഗായത്രി ഒച്ചയിട്ട് തുടങ്ങി..
“ഹാ…ഇവന് സ്റ്റാൻഡേർഡ് ആയി ഇങ്ങനെ ഒക്കെ ചോദിച്ചപ്പോ? ക്ലാസ്സ് ഒന്നും ഇല്ലെന്ന് പിന്നെ വന്നമുതൽ ഏതോ ആളെപ്പോലെ അല്ലേ നോട്ടവും നിൽപ്പൊക്കെ.ന്താ അഭീ…ഇത്ര നേരം നിന്‍റെ മുന്നിൽ ഞാൻ പേടിച്ച നിന്നെ…” ഗായത്രിയെ പിന്താങ്ങി ഗൗരിയേച്ചിയും എന്നെ കളിയാക്കി.ആ ചിരി കാണാൻ നല്ല ഭംഗിയാണ്.. ഗായത്രിയെ കാളും മെലിഞ്ഞിട്ടാണ്.. പതിഞ്ഞ സംസാരം. അത്‌ കേട്ടാൽ ആരും പറയും ആള് പാവാണെന്ന്.
“വാ തുറന്നല്ലോ രണ്ടും.സന്തോഷം “. ഞാൻ കൈ കൂപ്പി അവർക്ക് നേരെ കാട്ടി.
“ഡാ… വല്ല്യ സന്തോഷം ഒന്നും വേണ്ട… നീ നുള്ളി നുള്ളി കുറേ നേരം ആയല്ലോ കളിക്കുന്നു..കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ. മര്യാദക്ക് കഴിച്ചില്ലേൽ ണ്ടല്ലോ??.” ഓഹ് വേണ്ടില്ലായിരുന്നു. ഗായത്രിയയുടെ വായ ഇനി അടയില്ല.
“ഞാൻ പറഞ്ഞതല്ലേ ചേച്ചി.. ഇവനിതൊന്നും ണ്ടാക്കി കൊടുക്കേണ്ടാന്ന്..” അവൾ ഗൗരിയേച്ചിയുടെ നേരെ തുള്ളി.ചേച്ചിയെന്നെ നോക്കി ഇളിച്ചു.
“അഭീ.. നീ കഴിച്ചോ ഇവളിങ്ങനെ ഒക്കെ പറഞ്ഞോണ്ട് നിക്കും.. കറി വേണോ നിനക്കിനി?? ” ഗായത്രിയെ വകവെക്കാതെ ചേച്ചി വീണ്ടും വിളമ്പി. സ്നേഹത്തോടെ.. പണ്ടുമുതലേ അതങ്ങനെയാണ്. ചേച്ചി അവളെ മുന്നിൽ വെച്ചു ന്നോട് സ്നേഹം കാണിക്കും. അവളെ കളിയാക്കാൻ, എരു കേറ്റാൻ. ഇന്നും ഗായത്രിക്ക് അസൂയ. ന്നെ നോക്കി ദഹിപ്പിക്കണപോലെ..
“ന്താടീ.. ന്ത്‌ അസൂയ ആടീ..” ഞാൻ ഇത്തിരി കൂടെ അവളെ എരികേറ്റാൻ നോക്കി.. ചേച്ചി പതുങ്ങി ചിരിച്ചു.. ഞങ്ങൾ ഇതേപോലെ തല്ലു കൂടുന്നത് ചേച്ചികുറേ കണ്ടിട്ടുണ്ട്.
“നീ പോടാ…നിക്കി അസൂയന്നും ല്ലാ…” ഗായത്രി മുഖം വെട്ടിച്ചു ചപ്പാത്തി എടുത്ത് വിഴുങ്ങി വെള്ളം കുടിച്ചു..
“നോക്ക് ഗൗരിയേച്ചി.. അവളെ മുഖത്തേക്ക് നോക്ക്.. ഇല്ലേ അവൾക്കസൂയ ഇല്ലേ??” ചിരിയോടെ ചേച്ചി, ഞാൻ പറഞ്ഞത് അനുസരിച്ചവളെ നോക്കി ചിരിച്ചപ്പോ,ഗായത്രി മുഖം വീർപ്പിച്ചഴുന്നേറ്റ് പോയി. ഞങ്ങൾ രണ്ടും ഇരുന്ന് ചിരിച്ചു.കുറേ കാലങ്ങൾക്ക് ശേഷം ഞാൻ ഇത്രേം ചിരിക്കണേ.

ഗൗരിയേച്ചി പത്രത്തിലേക്ക് ഏന്തി എന്നെ നോക്കി ചിരിക്കണത് തുടങ്ങിയപ്പോ ഞാൻ എങ്ങനെയൊക്കെയോ തീർക്കാൻ നോക്കി.കൈ കഴുകി ഗായത്രി അടുത്ത് തന്നെ വന്നിരുന്നു..
“അഭീ നിനക്ക് ഇഷ്ടപെട്ടില്ലേ ഒന്നും…?” ഞാൻ നുള്ളി നുള്ളി കഴിക്കുന്നത് കൊണ്ടാവും.. ചേച്ചി ചോദ്യം എടുത്തിട്ടത്.
” അതൊന്നും അല്ല.. കുറച്ചായി വല്ല്യ വിശപ്പൊന്നുമില്ല.. ” ഞാൻ ചിരിച്ചു. അവർ രണ്ടും ഞാൻ കാണാത്തപോലെ അങ്ങട്ടും ഇങ്ങട്ടും നോക്കി..
ഏതായാലും വിങ്ങുന്ന അന്തരീക്ഷം ഒന്ന് കുറഞ്ഞു. തെറ്റിയ ഗായത്രി പിന്നെയും എന്റെ പെടലിക്ക് വെച്ച് പണിതന്നു. മൂന്നാളും കൂടെ പത്രവും വൃത്തിയാക്കലും എല്ലാം ചെയ്തു.. ഗൗരിയേച്ചിയെന്നെ അടുപ്പിക്കാതെ നോക്കിയെങ്കിലും ഗായത്രിയുടെ തൊള്ള അടങ്ങി നിക്കില്ലല്ലല്ലോ.ഞാൻ അതിൽ കേറിയതാ.. ഒരു പണിയുമില്ലാതെ നിക്കുമ്പോഴാണല്ലോ ഓരോന്ന് ആലോചിച്ചു കൂട്ടുക..

ഫ്രിഡ്ജിലെ ഐസ്ക്രീംമും കൊണ്ട് ഗായത്രി പാഞ്ഞു.. തെണ്ടി തന്നില്ല. ഞാനും ചേച്ചിയും
പിന്നാലെയോടി.ചേച്ചി ഓടി, ഞാൻ ഓടാൻ നോക്കി.
റൂമിൽ വെച്ചു പിടിച്ചു. ബെഡിൽ കുത്തി മറിഞ്ഞു.ബോക്സ്‌ പിടിച്ചു വാങ്ങി. പകുതി ഗായത്രിയുടെ തലയിൽ കമിഴ്ത്തി. അറിയാതെ ആയി പോയതാ പിടി വലിയിൽ.. അതും ഗൗരിയേച്ചിയുടെ കയ്യിൽ നിന്ന്.തെണ്ടി വിചാരിച്ചത് ഞാൻ ആണെന്ന്.. ബാക്കി അവളെന്‍റെ തലയിൽ കമിഴ്ത്തിതന്നു.സന്തോഷം.. എങ്ങനെയോ കൈയ്യിൽ ഇത്തിരി കിട്ടിയത് ഞങ്ങൾ രണ്ടും കൂടെ വിഴുങ്ങി.. ബോക്സിനുള്ളിൽ വടിച്ചു ചേച്ചിയും..
“എന്റെ ദൈവമേ…എന്റെ ബെഡ് മുഴുവൻ നാശക്കിയല്ലോ രണ്ടും ” എല്ലാം കാട്ടിക്കൂട്ടിയിട്ടും ചേച്ചിയുടെ കള്ള വിലാഭം.ഞാനും ഗായത്രിയും കണ്ണിൽ കണ്ണിൽ നോക്കി ഒരേ കാര്യം ഉറപ്പിച്ചു. ഒന്നുമാവാതെ സുഖിച്ചു നിൽക്കല്ലേ.. വെള്ളമായി പോയെങ്കിലും കയ്യിലും മറ്റും പറ്റിയ ഐസ്ക്രീമിന്റെ ബാക്കി ആ മുഖത്തു ആകെയങ്ങു തേച്ചു വെച്ചു പിടിപ്പിച്ചു.
മുടിയാകെപ്പറന്നു, മുഖത്താകെ ഐസ്ക്രീമായി ഒട്ടി പിടിച്ചു പാവ്വം. ഒരു കോലമായി.ചുണ്ട് പിളർത്തി ഞങ്ങളെ നോക്കിയപ്പോ പാവം തോന്നി. ഗായത്രി ഒട്ടാൻ ചെന്നു അവളുടെ ചേച്ചിയോടുള്ള സ്നേഹം. ഒന്നുമല്ല എന്നെ കാണിക്കാനാണ് . കിട്ടി അവളുടെ ചന്തിക്ക് ഒന്ന്. ചേച്ചിയുടെ വക.. ഞാൻ പിന്നെ മിണ്ടിയില്ല എനിക്കും കിട്ടിയാലോ?
പോയി കാലു നനക്കാതെ എങ്ങനെയോ ഒന്ന് കുളിച്ചു.പുറത്ത് കാവൽ ചേച്ചിയുണ്ട്. ഒറ്റക്ക് കുളിക്കൊന്നൊക്കെ ചോദിച്ചു.ന്തിനാ അതിനെ കഷ്ടപ്പെടുത്തുന്നെ?.. പുറത്തിറങ്ങിയപ്പോ.. ഗായത്രിയുണ്ട്. അവൾ കുളിച്ചു റെഡി ആയി ബെഡ് ഷീറ്റ് മാറ്റുന്നുണ്ട്. ബാഗിലെ ഡ്രസ്സ്‌ എടുത്ത് കേറ്റി.. ഞാൻ ബെഡിലേക്ക് തന്നെ ചാടി. വിരിച്ചു തീരാത്ത ഗായത്രി കണ്ണുരുട്ടി.
” ന്ത്‌ സ്വഭാവം ആണഭീ വിരിക്കണേ കണ്ടില്ലേ…??.”
“അതൊക്കെ മതി…” ചുരുണ്ട് കൊണ്ട് ഞാൻ അവളെ നോക്കി വല്ല്യ സീരിയസ് കൊടുക്കാതെ പറഞ്ഞു.. പെട്ടന്നവൾ എന്റെ നേരെ ചാടി.. ഒറ്റ നിമിഷം. മാറിയത് കൊണ്ട് കാലിൽ വീണില്ല. ഇല്ലേൽ എല്ലാം പോയേനെ..
“എഴുന്നേക്കേടാ… തെണ്ടി..” മുടി പിടിച്ചു വലിച്ചു അവൾ കാറി.. ന്ത്‌ സാധനം ആണിത്. വിട്ട് കൊടുത്തില്ല.. അവളുടെ കൈ പിടിച്ചു ലോക്ക് ആക്കി അങ്ങനെ നിന്നു..
“ഡാ വിട് മതി, മതി….നീ കിടക്കെ.. ഇരിക്കേ എന്താന്ന് വെച്ചാൽ ചെയ്തോ കൈ വിട്…” എന്റെ അടുത്താ അവളുടെ കളി. പക്ഷെ വേദന ആക്കാൻ നിന്നില്ല.. വെറുതെ തമാശക്ക്.
പിന്നെയവളൊന്നും മിണ്ടീല്ല.അടുത്തുണ്ടോന്ന് ഞാൻ തിരിഞ്ഞു നോക്കി ഉറപ്പു വരുത്തേണ്ടി വന്നു.
“അഭീ……” ഇത്തിരി നേരം, അത്‌ കഴിഞ്ഞു.. സൈഡിൽ നിന്നും വിളി..
നേർത്ത തുടിപ്പ് പോലെ എന്തോ പറയാൻ വേണ്ടി വരുന്ന ഒരു വിളി..
“ഹ്മ്മ്…” വിഷമങ്ങൾ ചോദിക്കാനാണ്,കാരണങ്ങൾ ചോദിക്കാനാണ്. അതെന്ന് ഉറപ്പ്..
“നീയെന്തിനാ അനുവേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കണേ??.. ” ദേഷ്യം വരണ്ടതാണ്.വന്നില്ല. മടുത്തതാണ് ഇതൊക്കെയാലോചിച്ചിട്ട്.എന്നാലും എന്തൊക്കെയോ,എവിടെയോ തെറ്റിയപോലെ മനസ്സിൽ കിടക്കുന്നുണ്ട്.ഇവൾക്ക് എന്തറിയാം?? ഇങ്ങനെ ഒക്കെ ചോദിക്കാൻ..
“ഗായത്രി… നിനക്കൊന്നും ഒന്നും അറീല്ല…”
“എനിക്കെല്ലാമറിയാം.. നീ പോയ മുതൽ ഞാനവിടെ ണ്ടായിരുന്നു.. ലക്ഷ്മിയമ്മയാ ന്നോട് അങ്ങട്ട് വരാമ്പറഞ്ഞത്.. ഞാൻ കാണുന്നതല്ലേ അഭീ… എത്ര വിഷമം ആയീന്നു അറിയോ? ആ റൂമിൽ നിന്ന് ഒന്ന് ഇറങ്ങീട്ട് കുറേ കാലായി അനുവേച്ചി..” ഗായത്രി കരയാണെന്ന് തോന്നിപ്പോയി. മുഖം തിരിച്ചു നോക്കുമ്പോ,അങ്ങനെയല്ല. ആ വാക്കിൽ വല്ലാത്ത വേദനയുണ്ട്.
“എന്നോടെല്ലാമ്പറഞ്ഞു, ഒരുപാട് കരഞ്ഞു. നീയെന്തിനാ അഭീ. അത്രേങ്കാലം കഴിഞ്ഞല്ലേ??. നിങ്ങളെത്ര സന്തോഷത്തോടെ നിന്നതാ…” അവൾ വീണ്ടും ചോദ്യം നിരത്താനുള്ള ഉദ്ദേശമാണ്.
“എന്നോടിത്ര ഇഷ്ടാണ്ടായിട്ടാണോ ഒരുത്തന്റെ കൂടെ. വേറൊരു രീതിയിൽ ഞാങ്കണ്ടത്….?? “വിങ്ങൽ നെഞ്ചിലുണ്ടായിരുന്നു. എന്നാലും ഒരാളോടെങ്കിലും പറയാലോ.മനസ്സൊന്ന് തണുത്താലോ?. എന്നാ ഗായത്രിയുടെ മുഖത്തു അത്ഭുതം.
“ഒരുത്തനോ??…” അവൾ സംശയത്തോടെ വീണ്ടും മുഖത്തേക്ക് നോക്കി..
“ഹും.അപ്പുവോ മറ്റോ.റിലേഷനിലായിരുന്നു പോലും.നിർബന്തിച്ചപ്പോ ചെയ്തു പോയി.നിരത്താൻ വ്വേറെ കാരണമൊന്നും കിട്ടി കാണില്ല!!!” അരിശം വന്നു. തല മാറ്റി വരണ്ട തൊണ്ട ഒന്ന് നനച്ചു.ഹാളിൽ ഫോൺ പതിയെ ഒച്ചയുണ്ടാക്കുന്നുണ്ട്. നോട്ടിഫിക്കേഷന്റെ ശബ്‌ദം.
“അഭീ അത്‌. അപ്പു നീ വിചാരിക്കുമ്പോലെ ആണല്ല!! ” ഗായത്രി എന്റെ മുഖം പിടിച്ചു അവളുടെ മുഖത്തേക്കാക്കി കൊണ്ട് പറഞ്ഞു.ഇവളെന്താ ഇത് പറയുന്നേ??
“പിന്നെ…??”
“അപ്പു എന്നത് അപർണയാണ്….” ചിരി വന്നു.ചിരിക്കേം ചെയ്തു..അവൾ ഇവളെയും പറ്റിച്ചിരുന്നു.പെണ്ണാണ് പോലും.ഓരോന്ന് മാറ്റുന്നത് കണ്ടില്ലേ?
ഗായത്രിക്ക് ചിരിക്കുന്നത് ഇഷ്ടപ്പെട്ടില്ല.
“ന്താടാ പൊട്ടന്മാരെ പോലെ കിണിക്കണേ?”
“എടീ അവൾ പറയുന്നതൊക്കെ വിശ്വസിക്കാമ്പോണോ? ഞാൻ കണ്ടതല്ലേ? അത്‌ മാറ്റാൻ പറ്റോ?.പെണ്ണാണ് പോലും.താടിയും മീശയും വെച്ച പെണ്ണ് വല്ലതുമാണോ??” വീണ്ടും ചിരിച്ചു.അവളെന്നാ വിട്ട് തന്നില്ല.
“നീയെന്താ കണ്ടേ…??”
“നമ്മൾക്കീ വിഷയം സംസാരിക്കണോ??”
“വേണം…” അവൾ ഉറച്ചു പറഞ്ഞു. എന്തിനൊളിക്ക അങ്ങ് പറയാം.
“ശെരി…. അന്ന് തിരക്കിലാണെന്നൊക്കെയാ അവളു പറഞ്ഞത്. എന്നാലും ഹോസ്പിറ്റലിൽ പോയപ്പോകണ്ടു.ചിരിച്ചു അവന്റെ ഒപ്പരം. ന്നട്ട് കാറിൽ കേറി പോയി.. ഏന്തോ തോന്നലിൽ അന്ന് ബര്ത്ഡേയ്ക്ക് മാളിൽ പോയത്. ഇറങ്ങുമ്പോ അവർ താഴേക്ക് പോവുന്നുണ്ട്. പിന്നെ പറക്കിങ്ങിലെത്തിയപ്പോ. ഒരു മൂലയലിൽ, അവളും,അവനും.”ഞാൻ നിർത്തി.
“ഇതൊക്കെയെനിക്കുമറിയാം എന്നാലും നീ കണ്ടോ?.. അവരാണെന്ന്?.” ഗായത്രി കുത്തി ചോദിക്കാൻ തുടങ്ങി. ഞാൻ തെറ്റ് ചെയ്തപോലെ ഉണ്ടല്ലോ ഇപ്പൊ.
“എന്തിന് കാണണം. അവളുടെയൊച്ച കേട്ടാലെനിക്കറിയാം. പിന്നെ അപ്പുന്ന് വിളിക്കുന്നുമുണ്ട്.വേറെന്ത് വേണം? “ഇഷ്ടമില്ലാതെ ഞാൻ പറഞ്ഞു തീർത്തു.
“അപ്പൊ നീ കണ്ടില്ല!!!..”അവൾ പുച്ഛിച്ചു..
“ഗായത്രി….” ഇത്തിരി ദേഷ്യം വന്നു വിളിച്ചു..
“അഭീ…ഈ അപ്പുന്ന് പറയുന്നത് അവനല്ല!. നീ അവനാണെന്ന് കണ്ടിട്ടൊന്നുല്ലല്ലോ?.ആകെക്കണ്ടത് ആ പാർക്കിങ്ങിൽ വെച്ചല്ലേ?..അപ്പൊ അവർ, രണ്ടു പേര് മാത്രേ ഉണ്ടായിരുന്നുള്ളോ??” ഞാൻ വീണ്ടും ആലോചിച്ചു.അപ്പൊ അവർ തന്നെ ആയിരുന്നല്ലോ?
“ഹ്മ്മ്..” ഞാൻ മൂളി കൊടുത്തു.
“അവരെങ്ങനെയാ പോയ്യെ ?”
“കാറിൽ..”
“കാറാരാ ഓട്ടിയത്…?” അവളുടെ ചോദ്യത്തിൽ ഞാൻ ശെരിക്ക് ഉത്തരമില്ലാതെയായി.കാർ അവരുടെ എടുത്തേക്ക് വന്നതല്ലേ??
“അറിയില്ല…” ഞാൻ പറഞ്ഞു..
“എടാ… അവിടെ ഒരാളുങ്കൂടെയുണ്ട്.. നീയ്യപ്പോ കണ്ടത് അപ്പൂന്‍റെ ഹസ്ബന്‍റിനെയാണ്. അപ്പു കാറെടുത്തു വന്നു. അപ്പോഴാ അവനതിൽ കേറിയത്.അല്ലാതെ കാറൊറ്റക്ക് വന്നു നിക്കൊന്നുമില്ലല്ലോ? .ഇനി ചേച്ചിക്കും അവനും ന്തേലും ബന്ധണ്ടേൽ, കാർ ഓടിച്ചതിനി ഡ്രൈവറാണേത്തന്നെ അവന് മുമ്പീക്കേറോ??.. ചേച്ചിയുടെ കൂടെയല്ലേ ഇരിക്കൂ?.. അന്ന് ചേച്ചി പിന്നിലും അവന് മുമ്പിലുമല്ലേ കേറിയത്???”
“ഹ്മ്മ്…” ഞാൻ വീണ്ടും മൂളി കൊടുത്തു. ഇതൊന്നു ഞാൻ ആലോചിച്ചില്ലല്ലോ? തെറ്റ് പറ്റി പോയോ??
“പിന്നെ മാളിൽ വെച്ചവർ പാർക്കിങ്ങിലേക്കിറങ്ങുമ്പോ.എത്ര ആളുകൾ കൂടെയുണ്ടായിരുന്നു.അപ്പുവും ങ്കൂടെയുണ്ടായിരുന്നു. നീ കണ്ടില്ല!!. പിന്നെ പർക്കിങ്ങിൽ വെച്ചു നടന്നത് ഒക്കെ. അവനാണെന്ന് കണ്ടിട്ട് കൂടിയില്ല നീ.. എന്നിട്ട് ന്തൊക്കെയോ ആലോചിച്ചു കേറ്റുന്നതെന്തിനാ???.. പറ്റിപ്പോയത് ചേച്ചി പറഞ്ഞില്ലേ??.ഒന്നുങ്കേൾക്കാതെ ഇറങ്ങിപ്പോയിട്ടല്ലേ നീ ???.. ഷെറിനും നീയ്യും തമ്മിലിഷ്ടത്തിലായപ്പോ, ദേഷ്യങ്കൊണ്ട് തൊടങ്ങിയോരു റിലേഷനായിരുന്നു അപ്പുവുമായി.നീ കാരണം കൊണ്ട് തന്നെയാ അത്‌ പോയത്.നിന്‍റെ പേര് പറഞ്ഞ, അവർ തമ്മിൽ തെറ്റിയത് പോലും.
പിന്നെ!! അപ്പുവിനെ നിനക്ക് അറിയില്ലെന്നെന്തിനാ പറയുന്നേ..നിന്റെ വീട്ടീ വന്നിട്ടില്ലേയവൾ?.. നിന്നോട് സംസാരിച്ചിട്ടില്ലേ??? ” ഞാൻ ഞെട്ടി.. എന്നോട് വന്നു സംസാരിച്ചെന്നോ?. അതും അപ്പു.? ഞാൻ ബോധമില്ലാത്തവനെ പോലെ, അവളെ തന്നെ നോക്കി നിന്നു പോയി.
“എടാ ചേച്ചിയുടെ ഫ്രണ്ട്‌സ് എല്ലാമവിടെ വന്നിരുന്നില്ലേ??.. അതിൽ അപ്പുവുമുണ്ട്.അപർണ.ഓർമ്മയുണ്ടോ???…” ശെരിയാണ് ഫ്രണ്ട്‌സൊക്കെ വന്നിരുന്നു. എന്നെ കളിയാക്കിയത് മെറിനാണ്. അതിനാ ചെറിയമ്മ അതിനെ വഴക്ക് പറഞ്ഞത്.പിന്നെ എന്നോട് സംസാരിച്ചത്? ഹാ ഒരാളുണ്ട്. പേര് അതാണെന്നാ ഓർമ. അപർണ. എന്തൊക്കെയോ? ചോദിച്ചിരുന്നു. ചെറിയമ്മയെ പറ്റി ആയിരുന്നല്ലോ!! ഞാനവളെപ്പറ്റി മോശമായൊന്നും പറഞ്ഞില്ല. അമ്മയുടെ ഓർഡറുണ്ടായിരുന്നു. എന്നോട് അവരെ എടുത്ത് അവളെ മോശമാക്കരുതെന്ന് പറഞ്ഞ്… അതാണോ അപ്പു?!!!.
“ഓർമ്മയുണ്ടോ??..”
“ഹ്മ്മ്…” എല്ലാത്തിനും ഞാൻ മൂളി കൊടുത്തു. ഉത്തരം പറയാനോ, നിഷേധിക്കാനോ എനിക്കെന്തെങ്കിലും വേണ്ടേ??ഇത്തിരി വെള്ളം വേണ്ടിയിരുന്നു.. തൊണ്ട വരണ്ടു. ഗായത്രി കൊണ്ടുവന്നു. ഒരുവലിക്ക് കുടിച്ചു. തെറ്റിപ്പോ എന്റെ ഭാഗത്തു വന്നോ?.അവളെ ഞാൻ വെറുതെ സംശയിച്ചോ?. അച്ഛന്‍ പറഞ്ഞപോലെയാണേൽ,അവളൊരു തെറ്റും ചെയ്തില്ലേൽ.. ആലോചിക്കാൻ വയ്യ!!.
നിശ്ചയം!!… അവൾക്കിഷ്ടല്ലാതെ. എന്ത് ചെയ്യും ഞാൻ.
“ആഹാ.. രണ്ടും അടി നിർത്തിയോ??…” ഗൗരിയേച്ചി റൂമിലേക്ക് കേറി വന്നു.
“നോക്ക് ചേച്ചി വിരിക്കാൻ സമ്മതിച്ചില്ല! കേറി കിടക്കുന്ന കണ്ടില്ലേ….” ഗായത്രി എന്നെനോക്കി തുള്ളി. ഈ മൂടിയ അന്തരീക്ഷം ഒന്ന് മാറ്റാനാണ്.
“അഭിക്ക് കാലു വേദനയുണ്ടോ…??” ആദിയുള്ള ചോദ്യം..!!ആ കണ്ണുകൾ എന്റെ മുഖത്തരിച്ചു നടന്നു..
“ഏയ്യ് ഇല്ലാ….”
“മുഖം വല്ലാതെ ആയല്ലോ??..” ചോദിച്ചപ്പോഴേക്ക് ഞാൻ ഗായത്രിയെ നോക്കി. ഉള്ളിലുള്ളത് പുറത്ത് വന്നോ?.ഞാൻ ചിരിക്കാൻ നോക്കി.
“ഇവളെന്‍റെ കാലിന് ചവിട്ടി!!… ന്നട്ട് നിക്കണ കണ്ടില്ലേ? ” ഞാൻ ഗായത്രിയുടെ നേരെയിട്ടു.. ചേച്ചി ഇനി അവളുടെ മേത്തേക്കായിക്കോളും. ആയി. കലിപ്പിച്ച മുഖം. അവളോടി റൂമിലേക്ക്. പുതപ്പിച്ചു തന്ന് ചേച്ചി റൂമടച്ചു പോയി.
രണ്ടുമിനിറ്റ്..വാതിൽ തുറന്നു ഗായത്രി പാഞ്ഞു വന്നു.
“അതേ…കിടന്ന് വിഷമിക്കൊന്നും വേണ്ടട്ടോ.പിന്നെ ഇതൊന്നും ആർക്കും അറിയില്ല.നടന്നതൊന്നും.ലക്ഷമിയമ്മയോട് തെറ്റിയാണ് നീ വന്നതൊക്കെയാണ് എല്ലാർക്കുമറിയ.ചേച്ചിക്ക് പോലും അറിയില്ല വെറുതെ അറിയിക്കേണ്ട. കേട്ടല്ലോ!!” അവൾ വന്നു വെപ്രാളത്തോടെ പറഞ്ഞു.ഞാൻ തലയാട്ടി കൊടുത്തു..
” എനിക്ക് നിന്നോടസൂയ ണ്ട് ട്ടോ.. ” അവൾ കുറച്ചു നാണിച്ചു.തുറന്ന വാതിലിലൂടെ വന്ന വെളിച്ച ത്തിൽ നിന്ന് തല മറ്റി.
“ന്തിന്.???” ഞാൻ ചോദിച്ചു…
“ഒന്നുല്ലാ…ഞാൻ പിന്നെ പറഞ്ഞു തരാ.” അവളോടി വാതിലടച്ചു.ഇരുട്ടായി.എന്തോരു വിങ്ങൽ.തെറ്റ് പറ്റി പോയൊല്ലോ ന്നുള്ള തോന്നൽ.
സൈഡിലേക്ക് മറിഞ്ഞു ഫോണെടുത്തു. കോൾ ഹിസ്റ്ററിയൊന്ന് നോക്കി.വന്ന നിരവധി
കാളുകൾ.ചെറിയമ്മയുടെ തന്നെ. ഒന്ന് തിരിച്ചു വിളിച്ചാലോ?? കൈ തരിച്ചു.എന്ത് ഞാൻ പറയും. സോറി പറഞ്ഞാൽ തീരോ??. കാണാൻ തോന്നുന്നുണ്ട്.ഇപ്പൊ വീട്ടിൽ എന്ത് ചെയ്യവും?. വിഷമിക്കുന്നുണ്ടാവോ? റൂമിൽ തനിച്ചാവും. എന്തേലും കഴിച്ചിട്ടുണ്ടാവുമോ?. അന്നവൾ പറയുന്നതെല്ലാം കേട്ടിരുന്നേൽ, എനിക്കിങ്ങനെ പോരേണ്ടി വരുമായിരുന്നോ?? എല്ലാത്തിനും അവളെ ഞാൻ കുറ്റം പറഞ്ഞില്ലേ? എന്നോട് തീരാത്ത ദേഷ്യം വന്നു കാണും.. എത്ര വിളിച്ചു. എടുത്തത് പോലുമില്ലല്ലോ?
എന്നാലും എന്തൊക്കെയോ മനസ്സിലാവാൻ കിടക്കുന്നുണ്ട്.എല്ലാം മൊത്തമായി എനിക്ക് മനസ്സിലാവുന്നില്ല. അവളോട് സംസാരിച്ചാൽ ഇത്തിരി ആശ്വാസം കിട്ടിയാലോ? ആ ഒച്ചയെങ്കിലും കേട്ടാൽ! വിളിക്കാൻ ഒരു പാട് വട്ടമാലോചിച്ചു.
എനിക്കവൾ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയാങ്കഴിയാതെ വന്നാലോ?? എന്നെ ഇനി കാണണ്ടെന്ന് പറഞ്ഞാലോ?.കൂടുതലാലോചിക്കാൻ നിന്നില്ല.ഒരുപാട് വേദനിപ്പിച്ചു.ഇനിയും വേദനിപ്പിക്കില്ലന്ന് കരുതിയതാണ്. ഒരുപാട് കാലത്തിനു ശേഷം എല്ലാവരുടെ മുന്നിലും വെച്ചു പോലും. എന്നിട്ടും അങ്ങനെ ചെയ്തു പോയില്ലേ??
ഇനിയും അവളെ വിഷമിപ്പിക്കണോ??… അമ്മയെ വിഷമിപ്പിക്കണോ? നിശ്ചയം കഴിയട്ടെ!! കല്യാണം കഴിയട്ടെ!! കുറച്ചു കാലം വിഷമം കാണും. പിന്നീടെല്ലാം മാറിക്കോളും. അച്ഛനോടെന്തേലും പറഞ്ഞൊഴിവാവാം. നാട്ടിലേക്ക് പോവണ്ട!. അവളെയിനിയും നേരിൽകാണാനോ സംസാരിക്കാനോ നിൽക്കണ്ട. ഇതിങ്ങനെ തന്നെ നിൽക്കട്ടെ.. അവൾ എന്നെ ചതിച്ചെന്നു തന്നെ വിശ്വസിക്കാം. തീരുമാനം നീണ്ടില്ല ഉറങ്ങിപ്പോയി.
പിറ്റേന്ന് ഗൗരിയേച്ചി കോളേജിൽ പോയി. ഗായത്രിയും ഞാനും കൂടെ ചേച്ചിയുടെ കാറിൽ തന്നെ അവിടെ കൊണ്ടാക്കിക്കൊടുത്തു. കേറി ചെന്നപ്പോ ഞെട്ടി.ഹീറിന്റെ കോളേജിലേക്കാ കേറി ചെന്നത്.പുറത്തൊന്നും അവളെക്കണ്ടില്ല.ആക്കി ഞാനും ഗായത്രിയും മെല്ലെ ഹോപിറ്റലിലേക്ക് പോയി.
കാലിലെ മുറിയൊന്ന് കൂടെ ഡ്രസ്സ്‌ ചെയ്തു. വൈകിട്ട് ചേച്ചിയെ ചെന്ന് പിക് ചെയ്തു പോന്നു. അവരുടെ കളിയും,ഗായത്രിയുടെ വാ നിർത്താതെയുള്ള സംസാരവും കൊണ്ട് ആ ദിവസം മെല്ലെ നീങ്ങി.
ചേച്ചി കോളേജിൽ നിന്ന് ലീവെടുത്തു. നാട്ടിലേക്ക് വരാൻ.. പ്രധാന ചടങ്ങിന്. ചെറിയമ്മയുടെ നിശ്ചയത്തിന്!!. എന്നോട് ചേച്ചി പലതും ചോദിച്ചെങ്കിലും ഗായത്രി വന്നു രക്ഷപ്പെടുത്തി തന്നു.
വൈകിട്ട്.സൂര്യൻ മെല്ലെ മാഞ്ഞു തുടങ്ങിയപ്പോ. ഉള്ളിലേക്ക് ഞാൻ വീണ്ടും ചോദിച്ചു,എടുക്കുന്ന തീരുമാനം ശെരിയാണോന്ന്. അവളിനിയും സന്തോഷിക്കുന്നതല്ലേ നല്ലത്ന്നാ ഉള്ളിൽ തോന്നിയത്.ഞാൻ കാരണം ഇനിയും അവൾക്ക് വിഷമിക്കേണ്ടി വന്നാലോ??
മൂന്ന് ദിവസം കൂടെയുണ്ട്..ആലോചിക്കാൻ സമയമില്ല.എന്‍റേതായിരുന്നല്ലോ എന്ന തോന്നലുള്ളിലുണ്ട്. വേറെയൊരുത്തനവളെ കൊണ്ടു പോവുമല്ലോന്നും. ഓർക്കാതെ നിക്കാം..എനിക്കും അവൾക്കും അത്‌ നല്ലതേ ഉണ്ടാക്കൂ. അങ്ങനെയായിരിക്കും.
ഓർക്കാൻ കുറേ നിമിഷങ്ങൾ തന്നിട്ടില്ലേ?? അവൾ,അവളും ഞാൻ ഞാനുമായി നിന്നാൽ മതിയായിരുന്നു. ഞങ്ങളാവേണ്ടിയിരുന്നില്ല!!.. ഒട്ടിയത് പറിച്ചെടുക്കാൻ വലിയ ബുദ്ധിമുട്ടാണ്..
തീരുമാനമുറപ്പിച്ചു. ആരോടും പറയാനിന്നില്ല.
സമയം പത്തിനോടടുത്തപ്പോ.. ഗായത്രി റൂമിലേക്ക് വന്നു..
“അഭീ… ന്ന സംസാരിക്ക്….” നീട്ടിയ കയ്യിൽ അവളുടെ ഫോണുണ്ട്..
ആരാടീ എന്ന് ഞാൻ പിരികം പൊക്കി ചോദിച്ചു..
“ആരായാലെന്താ സംസാരിക്ക് നീ…” എന്‍റെ കയ്യിലേക്ക് പിടിപ്പിച്ചവൾ പോവാൻ തിരിഞ്ഞു..ഞാൻ ഫോണിലേക്ക് നേരെ നോക്കി.അനുവേച്ചി!!. ചെറിയമ്മയോ?? ഉള്ളിലൂടെയൊരുമിന്നലോടി.പറ്റില്ലായിരുന്നു. സംസാരിക്കില്ലന്ന് ഉറപ്പിച്ചതല്ലേ??.ഞാനത്‌ കട്ടാക്കി ബെഡിലിട്ടു.
പോയി തിരിഞ്ഞ ഗായത്രി കൃത്യമതു കണ്ടു. പോയതിനേക്കാൾ വേഗത്തിൽ കലിപ്പിച്ചു കൊണ്ട് മുന്നിലെത്തി.
“ഗായത്രി പറ്റില്ലനിക്ക്…” ഞാൻ ഉള്ളതങ്ങു പറഞ്ഞു..അവൾ ബെഡിലേക്ക് കേറി എടുത്തുവന്നു.
“ഡാ.. നീയെന്തിനാങ്ങനെ പേടിക്കണേ?? നീയെന്തേലും തെറ്റ് ചെയ്തിട്ടുണ്ടോ?… സംസാരിച്ചുന്നു വെച്ച് ആരും നിന്നൊന്നും ചെയ്യാമ്പോണില്ല!!.ഒന്നും മിണ്ടീല്ലേലും ആ പറയുന്നതൊന്നു കേട്ടൂടെ?? ആഗ്രഹണ്ടായിട്ടല്ലേ നിന്നെയിങ്ങനെ വിളിക്കണത്.മര്യാദക്ക് ഫോണെടുത്ത് സംസാരിക്ക്.” ഉള്ള ഒച്ചയെല്ലാമെടുത്ത് അവളെന്റെ ചെവിയടപ്പിച്ചു.എന്നാലും ഞാനയഞ്ഞു നിന്നു.കയ്യിലേക്കെടുത്ത, അവളുടെ ഫോൺ വീണ്ടും മുരണ്ടു..
“….അഭീ…..” കലിപ്പോടെയുള്ള ഗായത്രിയുടെ വിളി. കൂടെ ഫോൺ അവളെടുത്തെന്റെ കയ്യിൽ പിടിപ്പിച്ചു.നാശം പിടിക്കാൻ.
“ഗായത്രി….. ” ഫോണിൽ ചെറിയമ്മയുടെ ശബ്‌ദം മെല്ലെ പൊന്തി.
“അനുവേച്ചീ…. അഭിയിവിടെണ്ട് സംസാരിച്ചോട്ടോ..” അവളെന്റെ കയ്യിലെ ഫോണിലേക്കടുത്തുകൊണ്ട് പറഞ്ഞു.
“ചെവീല് വെക്കടാ… സംസാരിക്കന്നിട്ട്…”ഒച്ചെയെടുക്കാതെ ഗായത്രി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു. എന്തേലുമാവട്ടെ. ഞാൻ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചു.ബെഡിൽ നിന്നിറങ്ങി,സൈഡിലെ ചെയറിൽ ചെന്നിരുന്നു..അപ്പുറത് നിന്ന് ആരുടെയൊക്കെയോ ശബ്‌ദം കേൾക്കാം.ചെറിയമ്മ ഒന്നും മിണ്ടുന്നില്ല.
“ഹലോ…..” ആ ശബ്‌ദം മൂടിയ അന്തരീക്ഷത്തിൽ മുഴങ്ങുന്നപോലെ.ഫോൺ എടുത്തെറിഞ്ഞാലോന്ന്
തോന്നി. കൊല്ലുന്ന പോലെ ആ സ്വരം.വയ്യാതെയാവുന്ന പോലെ.ഇപ്പോ ആ കലപില ശബ്ദമെല്ലാം നിന്നു.അപ്പുറത്തുനിന്ന് ചെറിയമ്മ ശ്വാസമെടുക്കുന്നയൊച്ച.
“ഹലോ അഭിയല്ലേ… സംസാരിക്കാമോ??… ” നീണ്ട ഒരു ശ്വാസം എടുത്തു ചെറിയമ്മ ചോദിച്ചു.വാക്കിൽ വല്ല്യ സന്തോഷമുണ്ടെന്ന് തോന്നുന്നു. കരഞ്ഞു,ഇല്ലാതെയായ ചെറിയമ്മയെയാണ് ഞാൻ മനസ്സിൽ കരുതിയത്.
“ഹ്മ്മ്…” ഞാൻ അവൾക്ക് ഒന്ന് മൂളി കൊടുത്തു.ഗായത്രി ഞാൻ സംസാരിക്കുന്നുണ്ടെന്ന് തോന്നിയത് കൊണ്ടാവണം പുറത്തേക്കിറങ്ങി പോയി.
“ഓഹ് അവിടെ ഉണ്ടോ??അതേ ബോധം ഉണ്ടല്ലോ ല്ലേ??പറയുന്നത് കുറച്ചു സീരിയസ് കാര്യം ആണേ..എന്തൊക്കെയോ വലിച്ചും കുടിച്ചും കേറ്റുന്നുണ്ടെന്ന് ആരോ പറഞ്ഞു കേട്ടു… അതോണ്ട് ചോദിച്ചതാ….!” വല്ലാത്ത പുച്ഛത്തിലുള്ള സംസാരം.ചെറിയമ്മ തന്നെയാണോന്ന് പെട്ടന്ന് സംശയം തോന്നി പോയി.അങ്ങ് ഇഷ്ടപ്പെടുന്നില്ല.
“ബോധമെല്ലാമുണ്ട്. വേഗം പറഞ്ഞാൽ നല്ലത്.. ഇത്തിരി തിരക്കുണ്ട് ” പറയുമ്പോ ഉള്ളിൽ വേദനയ്യണ്ടായിരുന്നു.. നിർത്താതെ അവളോട് വിഷമങ്ങളെല്ലാം പറഞ്ഞു.. സംസാരിക്കണമെന്നുണ്ട്. നേരെത്തെ തീരുമാനം.അതെന്നെ അനുവദിക്കുന്നില്ല..
“അയ്യോ സോറി!! തിരക്കുണ്ടല്ലേ? എന്നാൽ വേഗം പറഞ്ഞേക്കാം.. ഞായറാഴ്ച എന്റെ നിശ്ചയാണ്. അറിഞ്ഞിണ്ടാവല്ലോ? ഇവിടെ വെച്ചു തന്നെയാട്ടോ .കുറച്ചാളുകൾ മാത്രമുള്ള ചടങ്ങാണ്. നിനക്ക് തിരക്കാണെന്ന് അറിയാം, വരാൻ പറ്റില്ലെന്നും.എന്നാലും നിന്നോട് ഒന്ന് പറയണമല്ലോ.അതല്ലേ അതിന്റെ മര്യാദ.. അങ്ങനെ അവസാനം എനിക്കൊരാളെ കിട്ടിട്ടോ … ” അപ്പുറത്ത് നിന്ന് നീട്ടിയ ഒരു കുണുങ്ങൽ..അവൾ എന്നെ വേദനിപ്പിക്കാൻ പറയുന്നതാണോ??. ദുഃഖത്തിന്റെ ഒരംശം പോലും ആ വാക്കിൽ കണ്ടില്ല.
“ഹലോ അവിടെയില്ലേ?…അല്ലേൽ ഞെട്ടി പോയോ കേട്ടിട്ട് ” ആ പറച്ചിലിന്റെ അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല. എന്ത് ചോദിക്കണമെന്നറിയില്ല.
“വിഷമമുണ്ടോ??… ” ആ മനസ്സ് അറിയാൻ നോക്കി.
“എന്തിന്?? എനിക്കെന്ത് സന്തോഷമാണെന്നറിയോ?…. എന്നെയിത്ര കാലം ഇവിടെയിട്ട് പട്ടിയെപ്പോലെ കളിപ്പിച്ച, നിന്നെ ഞാനോടിച്ചില്ലേ??..ഇവിടെ നിന്ന്.അതും നിന്റെമ്മയുടെ കയ്യീന്ന് തന്നെ തല്ല് വാങ്ങി തന്നിട്ട്!!.ഇത്ര കാലം വേദനിപ്പിച്ചതിനുള്ള ശിക്ഷയായി കണ്ടാമ്മതി ട്ടോ.. ഞാൻ ആണുങ്ങളുടെ കൂടെ
നടക്കുന്നതല്ലേ??വേശ്യായേക്കാൾ താഴെയല്ലേ??ആ എനിക്ക് കിട്ടാമ്പോവുന്നതോ ഒരു ഡോക്ടറെ തന്നെ.നിന്നെപ്പോലെ അല്ലല്ലോ പണിയെങ്കിലും ഉണ്ടല്ലോ.
പിന്നെയഭീ…..നിന്റെ ശല്യം ഇനി ജീവിതകാലം എന്റെ മേലുണ്ടാവില്ല.അതിനും വല്ല്യ സന്തോഷെന്താ ഇനിക്കുള്ളത്.??.”” അവൾ അവിടെ നിന്ന് ചിരിച്ചു.നെഞ്ച് കൊളുത്തി വിങ്ങി.സംസാരം തീരെ അങ്ങ് പിടിക്കുന്നില്ല..
“അനു… അത്‌ അപ്പു അപർണയാണ്.!!..” തെറ്റ് ഞാൻ പറയാൻ ഒരുങ്ങി..
“ഡാ……” ചെറിയമ്മ അപ്പുറത്തുനിന്ന് മുരണ്ടു.. വാക്കുകൾ എന്റെ വായിൽ കുടുങ്ങി.
“ഞാൻ അനുവല്ല, നിന്റെ ചെറിയമ്മയാണ്!! അനുവൊക്കെ പണ്ട്.അതും വിളിച്ചു ഇനി വരാൻ നിന്നാലുണ്ടല്ലോ..??.” ആ ഉറച്ച ശബ്‌ദം. അതിലും കൂടുതൽ ആവളുടെ ഈ പെരുമാറ്റം.പിടിവിട്ടു പോയി.ഇത്ര താഴാൻ നോക്കിയിട്ടും അവൾക്കൊന്ന് മര്യാദക്ക് സംസാരിക്കാൻ കഴിയണില്ലല്ലോ??
“നീയെന്തു ചെയ്യും ?.” ഞാൻ ഭൂമിയോളം താഴ്ന്നിരുന്നു.എത്രയായാലും വലിയ തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല. എന്റെ സ്ഥാനത് ആരായിരുന്നാലും അതൊക്കെയേ ചെയ്യുള്ളു
“ആഹാ… എന്താടാ,ദേഷ്യം വരുന്നുണ്ടോ?.നിനക്ക് അതൊക്കെയുണ്ടോ?. ഒലിപ്പിച്ചു വാലിൽ തൂങ്ങാനല്ലാതെ നിനക്ക് ഇതൊക്കെയറിയാമല്ലേ?..ഞാൻ കരുതിയത് ഷെറിനും നിന്നങ്ങനെയാ വിട്ട് പോയതെന്ന്.” അവിടുന്ന് വീണ്ടും അവളുടെ കളിയാക്കിയുള്ള ചിരിയുണ്ട്
“എങ്ങനെ പോവാതിരിക്കും.ഇതല്ലേ സ്വഭാവം.!!.പിന്നെ അപർണയുടെ കാര്യം. ആരു പറഞ്ഞു അപ്പു അപർണയാണെന്ന്??അങ്ങനെയൊന്നുമല്ല!!. നീ കണ്ടതല്ലേ ഞാനേതോരുത്തന്റെ കൂടെ എന്തെല്ലാമോ ചെയ്യുന്നത്? പിന്നെങ്ങനെ അത്‌ അപർണയവും ” ചുണ്ട് വിറച്ചു, കൈ തരിച്ചു.. അവളുടെ അമ്മൂമ്മയുടെ ഓരോ സംസാരം.
“ഡീ…നീവല്ല്യ ചെലയൊന്നും വേണ്ട!.. ഒലിപ്പിച്ചതൊക്കെ സത്യസന്തമായും,വിശ്വാസത്തോടെയും തന്നെയാ.സ്വന്തമെന്ന് തോന്നിയിട്ട് തന്നെയാ.. അല്ലാതെ നിന്നെ പോലെ,കള്ളം പറയാനും,ചതിക്കാനുമൊന്നും ഞാന്നിന്നിട്ടില്ല ” താഴ്ന്നു കൊടുക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഇങ്ങട്ട് എങ്ങനെയാണോ അതുപോലെ ഇനി അങ്ങട്ടും എന്ന് മനസ്സിൽ കരുതി.
“അയ്യടാ.. സത്യസന്ധത.വിശ്വാസം!! എന്ത് വിശ്വാസമാ നിനക്കുള്ളത്?. പറയാനെന്ത് എളുപ്പമാല്ലേ…??.ഹാ…ഇനി അതൊക്കെ പറയുന്നതെന്തിനാ.. എന്നെത്ര കാലം നീ വിശ്വസിച്ചില്ലേ??.അല്ല!!!തെറ്റി മോനേ കുട്ടാ നിന്നെ ഞാൻ വിശ്വസിപ്പിച്ചതാ ട്ടോ നിന്നോട് കാണിച്ചതൊക്കെ വെറും അഭിനയം!..സ്നേഹമൊരു തരി ന്റെ നെഞ്ചിലൂടെ പോലും പോയിട്ടില്ല.
വിശ്വസിപ്പിച്ചു വിശ്വസിപ്പിച്ചു.. അവസാനം നിന്നെ ഇപ്പൊ ചെയ്ത പോലെ… ആഹാ.. അതിന്റെ സുഖം ഒന്ന് വേറെ തന്നെയാ അക്ഷയ്!” ഞാൻ ഫോൺ ചെവിയിൽ നിന്നെടുത്തു. ദേഷ്യം കൊണ്ട് നെഞ്ചിടിപ്പ് കൂടിയിരുന്നു. കണ്ണ് എന്തിനോ വേണ്ടി നിറഞ്ഞു ഒഴുകിയിരുന്നു.
“ഹലോ…ഹലോ… നിർത്തിയോ നീ?…. ഹലോ…” ഫോണിൽ നിന്നുമുള്ള ചെറിയ അവളുടെ ശബ്‌ദം. മാറി നിൽക്കുന്നതുംഅവളെ കാണാതെ നിൽക്കുന്നതുമൊക്കെ വെറുതെയാണ്. അവളെ പേടിച്ച് ഞാനെന്റെ വീട്ടിൽ നിന്ന് മാറി നിക്കണോ??അവൾക്ക് സന്തോഷമല്ലേ വേണ്ടത്?? കൊടുക്കാം, അവൾക്ക് സന്തോഷം!!
“”ഹലോ കരയണോ അവിടെ നിന്ന്?.. ആ കരച്ചിലുകൂടേ കാണാൻ പറ്റിയാൽ സന്തോഷം കൂടിയേനെ…”” മെല്ലെ ഫോൺ ചെവിയിലേക്ക് അടുപ്പിച്ചപ്പോ ഇതാണ് കേട്ടത്.ആരാ ഇനി കരയാ എന്ന് കാണിക്കാം ഞാൻ.
“ഛേ..ഛേ.. എന്തിന് ഞാങ്കരയണം ചെറിയമ്മേ…?? സങ്കടമൊന്നുപ്പൊ വരുന്നില്ലെന്നേ. എല്ലാം കാലവും, ഇങ്ങനെ ഒരേ പോലെ നിക്കാമ്പറ്റോ??… ഒരുപാട് സന്തോഷിച്ച കരയേണ്ടി വരും ട്ടോ..” മുന്നറിയിപ്പ് പോലെ ഞാനവളോട് പറഞ്ഞു.പലതും ഞാൻ മനസ്സിൽ കണ്ടിരുന്നു.
“ആഹാ എന്നാലൊന്ന് നോക്കണല്ലോ??..നിനക്കെന്നെ ന്തുചെയ്യാൻ പറ്റും!!!കൊല്ലുവോ??… എന്നെ തൊടാൻ പറ്റുവോടാ ചെക്കാ നിനക്ക്. കഴിയില്ലേടാ.. മോനൂ… “പുച്ഛം അപ്പുറത്തുനിന്ന് നിറഞ്ഞൊഴുകി.
” പിന്നെ നിന്റച്ഛനും,അമ്മയും എനിക്ക് കുറേക്കാര്യങ്ങൾ ഓഫർ ചെയ്തിട്ടുണ്ട് ട്ടോ..നിനക്ക് കിട്ടേണ്ട പലതും. അവർക്ക് ന്നോട് നല്ല സ്നേഹടാ… ഞാൻ കഴുത്തു നീട്ടി കൊടുക്കാൻ പോവല്ലേ?. ന്തേലും എനിക്ക് തന്നു വിടണ്ടേ??.. വിഷമം ണ്ടാവൂന്ന് അറിയാ.ന്നാലും സാരല്ലട്ടോ.. ബാക്കി എന്തേലും ണ്ടേൽ ന്റെ ചേച്ചി നിനക്ക് തരുവായിരിക്കും… പിന്നെ തിരക്കുള്ള ആളല്ലേ.. ഇനി ചിലപ്പോ എനിക്ക് വിളിക്കാൻ കഴിഞ്ഞൂന്ന് വരില്ല.. ഡോക്ടർ അഭിലാഷിന്റെ ഭാര്യയായിക്കഴിഞ്ഞു സമയം ണ്ടേൽ വിളിക്കാം.. വെക്കട്ടെ??? “” ശബ്‌ദം നിന്നു.എന്നാ ഫോണോഫായിട്ടില്ല. എല്ലാം കേൾക്കുമ്പോഴും മുന്നോട്ടുള്ളത് ആലോചിക്കായിരുന്നു.ആ പിടിതരാത്ത വർത്താനം. ആ അഹങ്കാരം!..
അപ്പുറത് നിന്ന് ചെറിയമനക്കം കേൾക്കാം. ചെറിയമ്മയുടെ ശ്വാസമെടുക്കുന്ന ശബ്‌ദം,പതിയെയുണ്ട്.എന്തേലും ഇനി കേൾക്കൊന്ന് നോക്കാനാവും.. തേങ്ങ!!
“നീ സന്തോഷിക്കില്ലെടീ.പുല്ലേ…. ഞാനതിന് സമ്മതിക്കില്ല!!!.” പല്ലു കടിച്ചു ഞാൻ മുരണ്ടു!!… ഫോൺ ഓഫ് ചെയ്തു ബെഡിലിട്ടു.ഞാമ്പോയപ്പോ അവൾക്ക് സന്തോഷമല്ലേ?? എന്റെ ശല്യം കെട്ടി പോയാലവൾക്കിനി ഉണ്ടാവില്ലല്ലോ?അങ്ങനവൾ സുഖിക്കണ്ട!
“കഴിഞ്ഞോ…..?” ഗായത്രി ഉള്ളിലേക്ക് കേറി വന്നു.ഇനി ഇവൾക്കും ഇതിൽ പങ്കുണ്ടോ?ണ്ടേൽ ണ്ടാവട്ടെ.
“പിന്നേ…. കഴിഞ്ഞു. ശ്ശേ ഞാനവളെ വെറുതേ തെറ്റ് ധരിച്ചു ല്ലേ?… പാവ്വം.. ന്ത്‌ കരച്ചിലാ കരഞ്ഞെന്ന് അറിയോ?.. കണ്ണ് നിറഞ്ഞു പോയി..” സങ്കടം മുഖത്തേക്കെറിഞ്ഞു ഞാൻ.. ഗായത്രിയോട് പറഞ്ഞു..അവൾക്ക് വല്ല്യ വിശ്വാസമില്ല..
“ഗായത്രി…” ഫോൺ എടുത്ത് തിരികെ പോവുന്ന അവൾ തിരിഞ്ഞെന്നെ നോക്കി.
“ഹും…”
“എന്നാ നാട്ടിലേക്ക് പോവുന്നെ…?” അവൾക്ക് മുഖത്തു ചിരി..
“നാളെ കഴിഞ്ഞു…നീ പോരുന്നുണ്ടോ??..” അവളുടെ ചിരി കൂടി.ഒരുതരം ആക്കി ചിരി പോലെ
“പിന്നേ.. വീട്ടിൽ ആദ്യായിട്ടല്ലേ ഇങ്ങനെ ഒരു ചടങ്ങ് നടക്കണേ. ഞാൻ അവിടെ വേണ്ടേ??…” പറഞ്ഞപ്പോഴേക്ക് ഗായത്രി വിരൽ തലക്ക് ചുറ്റിക്കറക്കികൊണ്ട് വട്ടാണോന്ന് ചോദിച്ചു..
“ചെറുതായിട്ട്..”പറഞ്ഞു ഞാനും ചിരിച്ചു.
രാവിലെ തന്നെ ഞങ്ങൾ ഇത്തിരി ഷോപ്പിങ്ങിനിറങ്ങി… നാട്ടിലേക്ക് പോവല്ലെ?.നാടുവിട്ട് വന്ന ഞാൻ സാധനകളും വാങ്ങി പോണത് മോശല്ലേ? അവരെന്തൊക്കെയോ വാങ്ങിക്കൂട്ടി. വീട്ടിൽ വരുന്നുണ്ടെന്ന് ആരോടുമ്പറഞ്ഞില്ല.പറയരുതെന്ന് രണ്ടാളോടും ഞാന്നേരെത്തെ വാണിംഗ് കൊടുത്തിരുന്നു. ഗായത്രിയെയാണ് സംശയം.ഇടക്ക് അവൾ ചോദിക്കേം ചെയ്തു.
“ന്തമോനെ ഉദ്ദേശം…അവിടെ പോയീട്ട്…” ഗൗരിയേച്ചി കേൾക്കാതെ പതിയെയാണ് ചോദിച്ചത്.പറയേണ്ടന്നായിരുന്നു ഉള്ളിൽ.എന്നാലും അവളല്ലേ?.
“ഈ നിശ്ചയന്നും നടക്കില്ല ഗായത്രി… അവളെങ്ങനെ സുഖക്കേണ്ട..!!.” കണ്ണ് ചിമ്മിക്കാണിച്ചു ഞാമ്പറഞ്ഞപ്പോഴേക്ക് അവൾ ഞെട്ടി കൊണ്ട് വായ കൈ കൊണ്ട് പൊത്തി.
എങ്ങനെയാണെന്ന് അറിയില്ല. ന്തേലും കാട്ടണെന്ന ഉള്ളിൽ. ആദ്യ വീട്ടിൽ എത്തണ്ടേ?. ആകെയുള്ളത് കുറച്ചു ദിവസം.അമ്മയെന്തായാലും താഴ്ന്നു തരുന്ന മാട്ടുണ്ടാവില്ല! ഇവളെ എനിക്കിഷ്ടാണെന്ന് പറഞ്ഞാലും,ഇതിൽ നിന്നൊരു മാറ്റം അമ്മയിൽ നിന്ന് പ്രേതീക്ഷിക്കേണ്ട! അല്ലേലും അവളോടിനി ന്തിന് സ്നേഹം കാണിക്കാനാ?.ശല്യമല്ലേ ഞാൻ?. അവൾക്ക് സമാധാനം വേണം. കൊടുക്കരുത്!!.അവളെ
കെട്ടിക്കുകയും ചെയ്യരുത്.
ഇതെങ്ങനെ മുടക്കുമെന്നാണ് ചിന്ത.. ഒറ്റ ദിവസം കൊണ്ടെന്ത് ചെയ്യാനാ?.നാളെ യാണ് തിരിച്ചു പോണത് എന്തേലും കണ്ടെത്തേണ്ടി വരും..
ഗായത്രിയൊന്നും മിണ്ടീല്ല!!.ഷോപ്പിങ് കഴിഞ്ഞു ഇറങ്ങാൻ നേരം.സൈഡിലെ അപ്പിളിന്റെ ഷോപ്പ് കണ്ടു.ഗായത്രി വെറുതെ പോയി ഐ പാഡ് എടുത്ത് തിരിച്ചും മറിച്ചും നോക്കുന്ന നേരം എനിക്ക് ഹീറിനെ ആണ് ഓർമവന്നത്. എന്റെ ഫോണെടുത്തു അവളെപ്പോഴും കളിക്കുമായിരുന്നു.ഫോട്ടോ എടുക്കാമായിരുന്നു.കോളേജിലെത്തീട്ടും ഒന്നില്ലല്ലോ അവൾക്ക്.എഞ്ചിനീയറിംഗ് ഒക്കെ പഠിക്കല്ലേ.. എല്ലാരെ കയ്യിലും ണ്ടായിട്ട് അവൾക്കില്ലാതെ നിക്കുമ്പോ ആ മനസ്സിൽ എന്തായിരിക്കും. കയ്യിലാണെൽ അഞ്ചു പൈസയില്ല. ഉള്ളത് ഒരുത്തി കൊണ്ട് പോയി വീഴുങ്ങി.അജിന്റെ സാലറി അടക്കം.
അപ്പുറത്തെ ഷോപ്പിൽ നിന്നിറങ്ങി വന്ന ഗൗരിയേച്ചിയെ കണ്ടപ്പോ കാലു പിടിക്കാൻ തോന്നി. ഹീറിനെ ഇനി പിന്നെ കാണാൻ പറ്റിയില്ലെങ്കിലോ??..
കാലു പിടിച്ചു. പുള്ളിക്കാരത്തി കനിഞ്ഞു. ഗായത്രിക്ക് അസൂയ കൂടി. ഉള്ളത് വെച്ചു ഒരു ഐഫോൺ 11 കിട്ടി. ചേച്ചിക്ക് സന്തോഷ കൊണ്ടോരുമ്മ കൊടുത്തു പോയി.
പിന്നെ ഗായത്രിയെ സോപ്പിട്ടു കുറച്ചു ചോക്ലേറ്റസും വാങ്ങി. ഹീറിന്റനിയൻ പാഞ്ചിക്ക്.
നേരെ ഫ്ലാറ്റിലേക്ക് പോയി പാക്ക് ചെയ്തു.എനിക്കൊന്നുമില്ല.അവർക്കെന്തൊക്കയോ കെട്ടാനുണ്ടായിരുന്നു.ഹീർ കോളേജിൽ പോയി കാണുമെന്നു ചേച്ചി തന്നെയാ പറഞ്ഞത്.അങ്ങനെ വൈകിട്ട് പോവാമെന്ന് തോന്നി..
ചേച്ചിയുടെ കാറടുത്തിരുന്നു. അജിന്റെ റൂമിന്റെ മുന്നിൽ വെച്ചു അവളുടെ വീട്ടിലേക്ക് നടക്കാണ് ആയിരുന്നു ഉദ്ദേശം. കാർ നിർത്തി പുറത്തിറങ്ങി രണ്ടു സ്റ്റെപ് വെച്ചപ്പോഴേക്കും പിന്നിൽ നിന്ന് വിളി..
“ഓയ്….” പെട്ടന്ന് മനസ്സിലായില്ല.
“ഓയ്, ഓയ്…” വീണ്ടും വിളി. ഇത്തവണ ബാക്കിൽ നിന്നാണ്. തിരിഞ്ഞു നോക്കി.തിരഞ്ഞു നടന്നവൾ അതാ ബാക്കിൽ.ഹീർ തന്നെ .ആ മുഖത്തെ ചിരി. ആ മുടി മെടഞ്ഞു കെട്ടിയത് രണ്ടു സൈഡിലുമുണ്ട്.ബാക്കിൽ പിറകോട്ടേക്ക് തള്ളി ഒരു ബാഗും. നടന്നു വരുന്ന വരവാണ്.ക്ഷീണമാ മുഖത്തുണ്ട് നല്ലപോലെയുണ്ട്..
“നിനക്ക് വല്ല കാര്യവുമുണ്ടോ ഇങ്ങനെ കോളേജിൽ ഒക്കെപോവേണ്ട! പഠിച്ചതൊക്കെ മതി. ഇനി വല്ല പണിക്കും പോവാം..” നിരങ്ങി,നിരങ്ങി വന്നു മുന്നിലെത്തിയ അവളെ കോലങ്കണ്ടു ഞാൻ വെറുതെ ഒന്ന് ചിരിച്ചു.
എന്നെ നോക്കാതെ അവൾക്ക് പുച്ഛം.കയ്യിലെ കവറിലേക്ക് ഏന്തി നോക്കി പരിശോധിച്ച്.. സംശയത്തോടെ അവളെന്നെ നോക്കി..
“വേദനയുണ്ടോ.. ഇപ്പൊ?..” വീണു പറ്റിയ മുറിയിലാണ് അവളുടെ ശ്രേദ്ധ.ഞാനവളെ കളിയാക്കാൻ എന്റെ കവിൾ മെല്ലെയുഴിഞ്ഞു. അന്നവളെന്നെ തല്ലിയ ഭാഗത്ത്.അവൾക്ക് മനസ്സിലായി പെട്ടന്ന്. ദുഷ്ട.!!
“സോരി….” പരുങ്ങിയുള്ള അവളുടെ അഭിനയം.. വിട്ടു കൊടുത്തു.
“ഞാൻ നാളെ നാട്ടിലേക്ക് പോവുട്ടോ….” ചിരിയോടെയാണ് ഞാനത്‌ പറഞ്ഞത്. പെട്ടന്നവളെന്നെ കണ്ണുയത്തി നോക്കി.എന്തോ പറയാൻ വന്നു പിന്നെ നിർത്തി.
“ന്നേതിൽ കൊണ്ട് പോവൊ…” തിരിഞ്ഞു നോക്കി ഞാൻ വന്ന കാർ കാട്ടികൊണ്ട് അവളുടെ ചോദ്യം.
“അതിനെന്താ വാ…” പെട്ടന്ന് തന്നെ ഞാൻ പറഞ്ഞു..
“അയ്യോ… ഞാൻ വെറുതെ ” അവളൊഴിയാൻ നോക്കി.വിട്ടില്ല.ആ കൈ പിടിച്ചു വലിച്ചു.ആദ്യമവൾക്ക് മടി.വലിച്ചുള്ളിൽ കേറ്റി. കയ്യിലെ കവറവൾക്ക് കൊടുത്ത്.. ഞാൻ കാറെടുത്തു.അവളാദ്യായിട്ട് കേറുവാണെന്ന് തോന്നി. പുറത്തേക്കുള്ള നോട്ടവും,അവളുടെ സന്തോഷവും,എല്ലാം.എന്തോ..പാവം ആണോ ഉള്ളിൽ തോന്നുന്നതെന്നറിയില്ല!! കോളേജിന് മുന്നിലൂടെ വരെ അവൾ പറഞ്ഞത് അനുസരിച്ചു കൊണ്ടുപോയി കറങ്ങി.അറിയുന്നയേതോ പെണ്ണിന് ഉള്ളിൽ നിന്നവൾ ടാറ്റ കൊടുക്കുന്നത് വരെ കണ്ടു.
വണ്ടി സൈടാക്കി. സൈഡിലൂടെ പോയ ഐസുകാരനോട് രണ്ടു ഐസ് വാങ്ങി വിഴുങ്ങുമ്പോഴാണ്, അവൾ സൈഡിലെ കവർ തുറന്നു നോക്കിയത്.
അദ്യം രണ്ടു മൂന്ന് ചോക്ലേറ്റസ് കിട്ടി. അവൾ ചിരിച്ചു കൊണ്ട് നോക്കുമ്പോ അതെടുതത്തോ..അതെടുത്തോന്ന് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. അവസാനം അത്‌ കിട്ടി. വലിയ ബോക്സ്‌ കയ്യിപ്പിടിച്ചു. പുറത്തേക്കെടുത്തപ്പോ അതും എന്റെ മുഖത്തു നോക്കി അവൾ ചോദിച്ചു
“ഇ.. തൊ??.” വലിയ ശ്രദ്ധഞാനതിൽ കൊടുത്തില്ല.
“അതും നീയെടുത്തോ…” എന്തവൾ ചെയ്യുമെന്നറിയാൻ പറഞ്ഞു.
“ഇ തൊന്നും വെണ്ട….” അത്‌ മാത്രം അവൾളെന്റെ നേരെ നീട്ടി. പാവം ഇതൊന്നും വിചാരിച്ചിട്ടുണ്ടാവില്ല. ഞാൻ അത്‌ വാങ്ങി അവൾക്ക് തന്നെ നീട്ടി..
“ഇതെന്റെ ഹീറിന് വാങ്ങിയതാ.ഇടക്ക് എനിക്ക് നിന്നെ വിളിക്കേണ്ടേ അതിന്.നമുക്ക് ഫോട്ടോ ഒക്കെ എടുക്കണ്ടേ..?” ചോദിച്ച ചോദ്യത്തിനവളൊന്നും മിണ്ടിയില്ല. എന്നെയും നീട്ടിയ ഫോണും നോക്കി അങ്ങനെ നിന്നു. കണ്ണ് കലങ്ങി തുടങ്ങിയപ്പോ ഞാൻ നിർത്തി.
“മതി.മതി. മതി… കരയനാണേൽ വേണ്ട ട്ടോ… ഇത് പിടിക്ക്. ” ഞാൻ അത്‌ അവളുടെ കയിൽ
വെച്ചുകൊടുത്തു. ബോക്സ്‌ പൊളിച്ചു അവൾ ഫോണെടുത്തു പിടിച്ചു എന്നേ പിന്നേയും ഒരു നോട്ടം. കണ്ണ് നിറക്കരുതെന്ന് പറഞ്ഞിട്ടും എവിടെ? അവിടെ നിന്ന് കരഞ്ഞു.
പിന്നെയവിടെ നിന്നില്ല. വണ്ടി എടുത്തു തിരിച്ചു പോന്നു.ആദ്യയിട്ട് കിട്ടണ സമ്മാനമാണെന്ന് അവൾ പറഞ്ഞപ്പോ ഉള്ള് പൊള്ളി.
വീടിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോ. ഫോൺ എടുത്തവൾ ഞങ്ങൾ രണ്ടു പേരും നിൽക്കുന്ന ഒരു സെൽഫിയെടുത്തു.
“പഠിക്കണന്നും,എന്താവശ്യമുണ്ടേലും വിളിക്കണം എന്നും പറഞ്ഞപ്പോ തലയാട്ടി അവൾ സമ്മതിച്ചു. ഇറങ്ങി വന്ന അവളുടെ അച്ഛനെ കണ്ടപ്പോ..ഉള്ള കാര്യവും പറഞ്ഞു ഞാൻ ഫ്ലാറ്റിലേക്ക് പോന്നു.
എല്ലാം പെട്ടന്നായിരുന്നു,നാട്ടിലേക്ക് വണ്ടി കേറിയത്.അവിടെത്താനാണ് തോന്നുന്നത്, വീട്ടിൽ.എല്ലാരുമിപ്പൊത്തന്നെ നിറഞ്ഞു കാണുമോ?. വണ്ടിയിലിരുന്നാലോചന അതായിരുന്നു.ബസ്സിലാണ്.ഗൗരിയേച്ചിയു,ഗായത്രിയും അടുത്ത് തന്നെയുണ്ട്.
ഗായത്രിക്ക് നല്ല പേടിയുണ്ട് എന്റെ ഒന്നുമില്ലാത്ത ഭാവം കണ്ടിട്ടാണെന്ന് തോന്നുന്നു.ഇടയ്ക്കവൾ എന്നോടെന്തൊക്കെയോ ചോദിക്കും.ഞാനതിന് സിമ്പിളായി തന്നെ മറുപടിയും കൊടുക്കും.
സ്റ്റാൻഡിൽ ബസ്സിറങ്ങി. ടാക്സി വിളിച്ചു കേറി.വല്ലാത്തൊരു അന്തരീക്ഷം ഉള്ളിൽ നിറയുന്നുണ്ട്.വീട്ടിലേക്ക് തിരിച്ചു വരാണ്.ഇത്ര ദിവസം ആശ്വാസമായിരുന്ന ഗായത്രി ഇപ്പൊ ഒരക്ഷരം മിണ്ടുന്നില്ല. ഗൗരിയേച്ചിയാണേൽ ഒന്നുമറിയാത്ത ഓരോന്ന് ചോദിക്കും. നെഞ്ച് കുലുങ്ങാൻ തുടങ്ങി.വണ്ടി വയലിനു നടുവിലൂടെ കടന്നു ഞാനും ചെറിയമ്മയും മഴയത്തു നനഞ്ഞു കുളിച്ചു,ഇതിലൂടെ നടന്നു പോയ ഓർമ.
നീണ്ടു കിടക്കുന്ന വരമ്പിന്റെ അറ്റത്തു എന്റെ വീടിന്റെ ഒരു നിഴലാട്ടം കണ്ടു.അതിനുള്ളിൽ ആ മുറിയിൽ ചെറിയമ്മയുണ്ടാവും.
കാർ പാഞ്ഞു. ഗേറ്റ് കടന്നു,മുന്നിൽ വീട് തെളിഞ്ഞു വന്നു. പന്തലൊക്കെയുണ്ട്.ആകെ മൊത്തമൊരു മാറ്റം പോലെ.പുറത്ത് നിന്നിരുന്ന കുറച്ചാളുകൾ കാറിന്റെ ഉള്ളിലേക്ക് ഏന്തി നോക്കുന്നുണ്ട്. ആരാ വന്നതെന്നാവും.
സൈഡിൽ പണിയിൽ മുഴുകിയിരിക്കുന്ന ഹരിയെ കണ്ടു. സംശയത്തോടെ അവനുമുണ്ടൊരു നോട്ടം.
മാവിന്റെ നിഴലിനോട് ചേർന്ന് വണ്ടി നിന്നു. വരാന്തയിലേക്ക് ഇറങ്ങി വന്നുകൊണ്ട് ആശാന്റുയും,ഉഷാന്റിയുമെത്തി.ബാക്ക് ഡോർ തുറന്നു ഗായത്രിയും, ചേച്ചിയും ഇറങ്ങിയെങ്കിലും എന്തോരു മടി.ഇറങ്ങാൻ തോന്നുന്നില്ല.നാളെത്തേക്കുള്ള ഒരുക്കങ്ങൾക്കാണല്ലോ ഇതെല്ലാം നടക്കുന്നതെന്നാ ബോധം ഇപ്പോഴാണോ എനിക്ക് വന്നത്?.പുറത്തെങ്ങും അമ്മയെ കണ്ടില്ല.കാണാൻ
ഓടിവരുന്ന ചെറിയമ്മയെ കാണുമെന്നു കരുതി അവളുമില്ല!.അച്ഛന് പിന്നേ ഓട്ടത്തിലാവും.
“എടാ ഇറങ്ങുന്നില്ലേ??..അല്ലേൽ തിരിച്ചു പോവ്വാനുള്ള ഇരിപ്പാണോ മോനേ.?.ഇങ്ങു വന്നേ നീ ” എന്റെ വേരിറങ്ങി പോയ ഇരിപ്പു കണ്ട് ചോദിച്ചുകൊണ്ട് ഗായത്രി ഡോർ തുറന്നു തന്നു.
മടിച്ചാണെങ്കിലും ആ മാവിന്റെ തണലിലേക്കിറങ്ങി.ചുറ്റിനും നിന്നവർക്ക് വല്ല്യ ചുഴിഞ്ഞ നോട്ടമൊന്നുമില്ല. ആർക്കും അങ്ങനെ അറിയാൻ വഴിയില്ലല്ലോ ഞാൻമ്പോയത്.
അറിയാതെ നോട്ടം പണ്ട് ഞാൻ ചെയ്യണ പോലെ മുകളിലേക്ക് ചെറിയമ്മയുടെ റൂമിലേക്ക് എറിഞ്ഞു. തുറന്നു കിടക്കുന്ന ആ ജനലിന്റെ ഉള്ളിൽ നേർത്ത ഇരുട്ടുണ്ട്.അത്‌ മറച്ചുകൊണ്ട് വെള്ള കർട്ടൻ വന്നു ഇളകി. അവളവിടെയുണ്ട്. കാലമാടൻ വന്നൊന്ന് ആവുവോ?.
വന്ന വേണ്ടാത്ത ചിന്തയെല്ലാം കളഞ്ഞു. കൊണ്ടുവന്ന പെട്ടികളൊക്കെ ഇറക്കിവെച്ചു.ആശാന്റി ഓടി വന്നു പൊതിഞ്ഞു.കരച്ചിലിന്റെ ചെറിയ നിഴൽ ആ കണ്ണിൽ..ഞാൻ ഞെട്ടി.
“എന്റെ ആശാന്റി ഞാൻ ജസ്റ്റ്‌ ഒരു ടൂർ പോയതല്ലേ?..ആരോടും പറഞ്ഞില്ലെന്നേയുള്ളൂ .ഇവിടെയെങ്ങാനും പറഞ്ഞാൽ ന്നെ വിടോ..?? ” ഞാൻ പഴയ ആളാവാന്തന്നെ നോക്കി.
“പോടാ നിന്റെ ഒരു തമാശ..!” ആന്റി ന്റെ നേർക്ക് കൈയ്യോങ്ങി..
വീട്ടിലേക്ക് കേറി.. ഉഷാന്റിക്ക് ഇപ്പോഴും കളിയാക്കുന്ന നോട്ടം.
“ന്താ തള്ളേ സുഗാണോ…” ഗൗരവം നിറച്ച ന്റെ ചോദ്യം.
“തള്ള….നിന്റെ കെട്ട്യോളെ വിളിക്കടാ…” തിരിച്ചു കിട്ടി.പത്തി താഴ്ത്തി ഞാനൊന്ന് താഴ്ന്നു തൊഴുത്തു.മുന്നിലുള്ള എല്ലാരും ആ കളി കണ്ടു ചിരിച്ചു..ഗായത്രിക്ക് ഇല്ലാത്തൊരു ചിരി മുഖത്തുണ്ടോ?.. എന്റെ ഉള്ള് അറിയുന്ന ഒരാളാണല്ലോ? അതാവും.
വരാന്തയിൽ നിന്നു ചുറ്റുപാടെല്ലാമൊന്ന് നോക്കി.സെറ്റ് അപ്പൊക്കെ കൊള്ളാം,ഒരു കല്യാണ വീടിന്റെ ചായ വന്നിട്ടുണ്ട്. ഹരി സൈഡിൽ ഫോൺ വിളിയുടെ മേളത്തിലാണ്.പാവം അവനായിരിക്കുമെല്ലാം തലയിൽ വെച്ചുകാണുക.
തിരിഞ്ഞു കറങ്ങി നിൽക്കുമ്പോ.ഞാൻ പോയിന്നറിയാവുന്നവർ കുറച്ചേയുള്ളു. ആശ്വാസം!!വന്നു ഉപദേശത്തിന്റെ കെട്ടഴിക്കില്ലല്ലോ.
മുന്നിലൊരു കാർ വന്നു നിന്നു.ഓടിയിറങ്ങി അച്ഛന് മുന്നിൽ.വന്നൊരു കെട്ടിപ്പിടുത്തം. “അമ്മയെ കണ്ടോ നീ??..” ആദ്യ ചോദ്യം. ഇല്ലെന്ന് ഞാൻ തലയാട്ടിയപ്പോ.. അച്ഛന് ആശാന്റിയെ നോക്കി..
“ലക്ഷ്മി റൂമിലുണ്ട്….” അവർ ചിരിച്ചു. പതുങ്ങിയിരിക്കാണോ തള്ള. അച്ഛന് എന്നേ ഉന്തി തള്ളി വിട്ടു.
കൂടെ ആശാന്റിയെയും ഞാൻ കൂട്ടി. തല്ലണം എന്നങ്ങാനും തള്ളക്ക് തോന്നിയാലോ? കൂടെ ഒരാളുണ്ടാവുന്നത് നല്ലതാ.
വീടിന്റെ ഉള്ളിലെ ആ തണുപ്പിൽ വല്ലാതെ ഉള്ള് കുളിരുന്ന പോലെ.ഹാൾ ചുറ്റി അമ്മയുടെ റൂമിലേക്ക് ഞാൻ തലയിട്ട് നോക്കി. കട്ടിലിൽ ആസ്വസ്ഥയായി തലതാഴ്ത്തി നിൽക്കുന്നയമ്മ. ആ കാലിട്ടാട്ടുന്നുണ്ട്.ഞാവന്നതൊക്കെ അറിഞ്ഞിരിക്കും. ഇങ്ങനെ ഒളിക്കേണ്ട കാര്യമെന്താണ്?
“ലക്ഷ്മി…. ” എന്നേ ഉന്തി തള്ളി അമ്മയുടെ അടുത്തേക്ക് വിട്ടാശാന്റിയുടെ വിളി.മിണ്ടാട്ടമൊന്നുമില്ല.മുന്നിലടിയ ആ കാലൊന്ന് നിന്നു. പിന്നെ തല പൊക്കി ഒരു നോട്ടം.. ചിരിയൊന്നും ആ മുഖത്തില്ല.. സീൻ ആണല്ലോ തള്ള.
“ചേച്ചി വന്നവർക്കൊക്കെ എന്തേലും കഴിക്കാൻ കൊടുക്ക്.” എന്നെ മര്യാദക്ക് നോക്കുക പോലും ചെയ്യാതെ.. അമ്മ ആ അഴിഞ്ഞ മുടികെട്ടിയെഴുന്നേറ്റ് ആശാന്റിയോട് പറഞ്ഞു.പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു നീക്കം
“ഉച്ചക്കേത്തേക്കുള്ളത് എന്തായി. ശ്രീയേട്ടനും, വിശ്വേട്ടനും രാവിലെ മുതലൊന്നും കഴിച്ചില്ല..അതൊന്ന് നോക്കണേ! ” എന്റെ മുന്നിലൂടെ നടന്നു പുറത്തേക്കിറങ്ങി.. ആശാന്റയോടുപറഞ്ഞമ്മ പോയി.തിരിഞ്ഞു ആശാന്റയെ നോക്കി ഞാൻ ചിരിച്ചു.. ആ കണ്ണിൽ നിസ്സഹായത.
“അഭീ….” ആ കൈ എന്റെ തോളിൽ വന്നു പതിഞ്ഞു..
“അയ്യയ്യേ… ഇതൊക്കെ തള്ളയുടെ അടവാണ്.. അഭീന്ന് വിളിച്ചു വന്നോളും…” ഞാൻ പറഞ്ഞു ആശ്വസിച്ചു. അമ്മക്ക് എന്നോട് ഇനിയും ദേഷ്യമുണ്ടോ?
ഭക്ഷണമൊന്നും വേണമെന്നില്ലായിരുന്നു. മുകളിൽ ഒരുത്തിയുണ്ടല്ലോ? അമ്മയെ പോലെ തന്നെ ഒളിച്ചിരിക്കുന്നുണ്ടാവും. സമാധാനപ്രിയ. ഒരു പീസ് പ്രൈസ് കൊടുക്കണോ അവൾക്ക്?.ആശാന്റി ചായ കുടിക്കാൻ വിളിച്ചു.. വേണ്ടെന്ന് പറഞ്ഞു പോന്നു.ഓടി ചെന്നെന്റെ റൂമിൽക്കേറി ശ്വാസം വിടണമെന്നുണ്ട്.എന്റെയാ കട്ടിലിൽ കിടന്നൊന്ന് ഉറങ്ങണം. വരാന്തയിൽ ചെന്നു സ്ഥിതിഗതികൾ ഒന്നുകൂടെ നോക്കി.
” ഡാ…. ” സൈഡിൽ നിന്ന് ഹരിയുടെ വിളി. കയ്യിലെ മാങ്ങയുയർത്തിക്കാട്ടി അവനെറിഞ്ഞു തന്നു.പിന്നെ ഒന്ന് വാടെ പണിയെടുത്തു നടുവൊടിഞ്ഞുന്നുള്ള അവന്റെ ആക്കൽ.
“ഡാ പൊട്ടാ.. അനുവേച്ചിയെ കണ്ടില്ലേ നീ…” പുറകിൽ വന്നു പേടിപ്പിച്ചു ഗായത്രി.
“നീ കണ്ടോ…?”
“ഓ കണ്ടല്ലോ…”
“നീയെന്തെങ്കിലും പറഞ്ഞോ..” ഞാനവളെ കൂർപ്പിച്ചു നോക്കി..
“ന്ത്‌ പറയാൻ….?”
“ഇത് നടക്കില്ലാന്ന് മറ്റോ…?”
“അമ്മേ.!!.. ഞാമ്പറഞ്ഞു അതെങ്ങാനും ലക്ഷ്മിയമ്മയുടെ ചെവീലെത്തിയാൽ! ന്റെ കഥ കഴിയും കുട്ടാ…”
അവൾ പരുങ്ങി കൊണ്ട് പറഞ്ഞു.പേടിണ്ട് പെണ്ണിന്.കയ്യിലെ മാങ്ങ വാങ്ങി ഒരു കടി കടിച്ചു തിരിച്ചു തന്നു,അവളെന്നെ ഉന്തി തള്ളി ചെറിയമ്മയെ കാണാൻ പറഞ്ഞു.
അമ്മയുടെ ചെറിയച്ഛൻ ഇടയിലെന്നേ പൊതിഞ്ഞു.കുറച്ചുപദേശം.ബാംഗ്ലൂരിൽ ചൂടാണെന്ന് പറഞ്ഞു ഞാൻ ഓടി സ്റ്റെപ്പുകേറി.
ഇറങ്ങി വരുന്ന ഗൗരിയേച്ചിയോട് ചെറിയമ്മയെന്നു കാണട്ടെയെന്നും പറഞ്ഞു നടന്നു. എന്റെ റൂമിലേക്ക് തിരിയുന്ന സ്ഥലം. ചെറിയമ്മയുടെ റൂമിൽ വെളിച്ചമുണ്ടോന്ന് നോക്കുന്ന സമയം എല്ലാം ഞാൻ കുറേ മിസ്സ്‌ ചെയ്തു.
നേരെ ചെറിയമ്മയുടെ റൂമിലേക്ക് നോക്കി നിന്നു.നാലു മുറികൾ കഴിഞ്ഞു അറ്റത്തുള്ള ആ വാതിൽ ഇപ്പോഴും പാതി തുറന്നതാണ്.
കുറച്ചു കാലത്തിനു ശേഷമാണാ മുഖമൊന്ന് കാണുന്നത്. എന്താവും മനസ്സിലെന്നൊന്നും ഇപ്പൊ പറയാൻ കഴിയുന്നില്ല. അവളുടെ മനസ്സിലോ??.
നേരെ നടന്നു. നെഞ്ചിടിക്കാൻ തുടങ്ങി.എന്നാലും ഇന്നലെ അവളോട് തോന്നിയ ദേഷ്യമുള്ളിലുണ്ട്.
വാതിൽ മുഴുവൻ തുറന്നു ഞാൻ അകത്തേക്ക് കേറി.പഴയ പോലെ ജനല്പടിയിൽ അവളുണ്ട്. അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി കാൽ രണ്ടും ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.ചീകാതെ പടർത്തിയിട്ട മുടി നിറയെ ആ കൈകളെ മറച്ചുകൊണ്ട് ഇരിക്കുന്നുണ്ട്.
“ഹലോ…. അകത്തേക്ക് വരാമോ..?.” വാതിലിൽ ഒന്ന് തട്ടി ഞാൻ ചോദിച്ചു.
“അകത്താണല്ലോ ഉള്ളത്…” തിരിച്ചു മറുപടി. ഉരുളക്കുപ്പേരി എന്നരീതിയിലാണല്ലോ?.നോട്ടമില്ല. ആ മുഖം കാണിക്കുന്നില്ല.എന്റെ കയ്യിൽ ഹരി തന്ന മാങ്ങയുണ്ട്.വവ്വാൽ കടിച്ചപോലെ ഗായത്രിയുടെ ഒരു കടിയുണ്ട്. ചെറിയ ഒരു കടി കടിച്ചു ഞാൻ നേരെ ചെന്നു ചെറിയമ്മയുടെ അടുത്തു നിന്നു. അനക്കമില്ല.. ഇന്നലത്തെ ശൗര്യമൊക്കെ എവിടെപ്പോയോ ആവോ?
“ഒന്ന് നീങ്ങിത്തരോ?….” അവളുടെ അടുത്തൊന്നും ഇരിക്കണമെന്നു ണ്ടായിരുന്നു. ജനൽ പടിയില് വെച്ച കാലാവൽ നീക്കി തന്നു.ഓഹ് ഇതെങ്കിലും സമ്മതിച്ചല്ലോ.
അവൾക്ക് നേരെയിരിക്കുമ്പോ. ആ മുഖം അവളുയർത്തിയിട്ടില്ല. അലസ്യമായ മുടി പുറത്തുനിന്നു അടിക്കുന്ന കാറ്റിൽ മെല്ലെ പറന്നു കളിക്കുന്നുണ്ട്. കയ്യിലെ മാങ്ങ മെല്ലെ ഞാവളുടെ ചുണ്ടിലേക്കടിപ്പിക്കാൻ നോക്കി. ആ തല മെല്ലെ പൊന്തി.എന്റെ ശ്വാസം നിന്നോ.കണ്ണിലേക്കു തൂങ്ങിയ മുടി മാടിവെച്ചു ഇട്ടയുടുപ്പിന്റെ.കഴുത്ത് വലിച്ചു കയറ്റി അവൾ ഡ്രസ്സ്‌ റെഡി ആക്കി ആ കണ്ണ് കൊണ്ട് എന്നേയുഴിഞ്ഞു അവൾ നോക്കി.ആ നീണ്ട മൂക്ക്,വന്നു പൊതിഞ്ഞ അവളുടെ ഗന്ധം,ആ കുഴപ്പിക്കുന്ന കണ്ണ്.
“വല്ല വിഷവും ണ്ടോ..ഡാ.. ഇതിൽ…” അവൾക്ക് സംശയം. കയിലെ മാങ്ങ വാങ്ങി. അവളൊന്നും കടിച്ചു.
“നിന്നെയൊക്കെ കൊന്നിട്ട് എന്ത് കാര്യം ചെറിയമ്മേ? “വല്ല്യ മാറ്റമൊന്നും അവൾക്കില്ല എന്ന് തോന്നി.പണ്ടുള്ളപോലെ തന്നെ. ഇട്ട ഡ്രെസ്സിനു മാത്രമേ മാറ്റമുള്ളൂ.. ഉന്തി തള്ളി നിക്കുന്ന ആ അമ്മിഞ്ഞ പോലും അത്‌ തന്നെ. ഒരു കൈകൊണ്ട് അവളാ നെഞ്ചിൽ കുറുകെ വെച്ചു. ഓഹ് ഞാൻ കാണാത്ത പോലെ.
മുഖം തരാതെ അവൾ പുറത്തേക്ക് നോക്കി നിൽക്കാണ്.ഒരിക്കലും ഇല്ലാത്തയെന്തോ മടുപ്പ്.ഇവളുടെ അടുത്ത്.
“സന്തോഷമുണ്ടോ ഇപ്പൊ..അതോ ഇവിടുന്ന് പോവുന്നതിനു വല്ല വിഷമവും ണ്ടോ..??.” തുടക്കം ഞാനിട്ടു..
“വിഷമമോ… എനിക്കോ..” അവൾക്ക് പുച്ഛം.
“ഹാ പിന്നേ അഭീ ഒന്നുണ്ട്.നിന്റെ തലയിൽ കേറാൻ ഇനി പറ്റില്ലല്ലോ ആ വിഷമമുണ്ട് ..”
“ആഹാ അങ്ങനെയൊക്കെയുണ്ടല്ലേ..?.”
“പിന്നേ…”
“എന്നാലേ നമുക്ക് ഒരു സെൽഫിയുടുത്താലോ… ഈ മുഖത്തെ സന്തോഷം എത്ര സമയണ്ടാവൂന്ന് അറിയില്ലല്ലോ..” ഞാൻ പറഞ്ഞതും അവളെന്തോ സംശയം മുഖത്തു നിറച്ചു. കയിലെ അവൾ വാങ്ങി തന്ന ഫോൺ എടുത്തു ഞാൻ സെൽഫിയെടുക്കാൻ വേണ്ടി നീട്ടി.
“നീ വാങ്ങി തന്നത് തന്നെയാ..വിൽക്കാനൊക്കെ നോക്കി. പിന്നേ നീ വാങ്ങി തന്നതല്ലേ…” അങ്ങനെയൊന്നും ഉള്ളിലുണ്ടായിരുന്നില്ല.. അവളെത്തിരി ഇനി ഞാൻ കളിപ്പിക്കട്ടെ.
“ചിരിക്ക് ചെറിയമ്മേ…..” സെൽഫിയെടുക്കാൻ നോക്കുമ്പോ അവൾ എന്റെ മുഖത്തേക്ക് നോക്കി നിക്ക.. ഒരു ചിരി പോലും ആ മുഖത്തില്ല. പറഞ്ഞു കഴിഞ്ഞപ്പോ ഒരു ചിരി തന്നു.നല്ലൊരു ഫോട്ടോയെടുത്തു.
“ഇനി നിനക്ക് വല്ല സങ്കടവുമുണ്ടോടാ.. ഇവിടെ വരൂന്നാരും പറഞ്ഞില്ലല്ലോ?… ഞാൻ പോവാൻ തുടങ്ങിയതിന്റെ സന്തോഷമായിരിക്കു ല്ലേ?.. തലവേദന ഒഴിഞ്ഞല്ലോ??” ചെറിയമ്മ തിരിച്ചു ചോദിക്കാൻ തുടങ്ങി.. നല്ലത്.
“ശെരിക്കും ചെറിയമ്മേ…നീ പോവാൻ ഒന്ന് കാത്തിരിക്കായിരുന്നു. ആദ്യം ഇത്തിരി സങ്കടം തോന്നി.ഇവിടുന്ന് പോയപ്പോട്ടോ.. പിന്നെ ഒക്കെ അങ്ങ് ശെരിയായി. നിന്നെ ഓർത്തത് പോലുമില്ല. നിന്നെക്കാൾ നല്ല ഒരു പാട് പെണ്ണുങ്ങൾ അവിടെയുണ്ട്…ഒരുപാട് സ്നേഹമുള്ള ”
“അറിയാം…..” ചെറിയമ്മ ഇടക്ക് കേറി.കളിയാക്കിയുള്ള ചിരി.
“എന്ത്…” ഞാൻ ചോദിച്ചു പോയി.
“നല്ല സ്വഭാവമുള്ള പെണ്ണുങ്ങളെയൊക്കെ അറിയാമെന്നു.ഒരുത്തി പറ്റിച്ചു പൈസയും കൊണ്ട് പോയി.വേറെ ഒരുത്തിയുടെ കയ്യിൽ നിന്ന് അടി വാങ്ങി.. കണ്ട ചെക്കന്മാരുടെ കയിൽ നിന്നും ഒരുപാട് വാങ്ങി.കരഞ്ഞു.! ഇതൊക്കെയല്ലേ.??.” ചെറിയമ്മയെന്റെ വായ ശെരിക്കടപ്പിച്ചു.ഈ തെണ്ടിക്കിതൊക്കെ എങ്ങനെ അറിയാം.ആ ചിരി കണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നും..എന്തായാലും ചിരിക്ക്.ഇന്നൂടെ അല്ലേയുള്ളു.
“ഓഹ് സമ്മതിച്ചു നിന്നെപ്പോലെ കാമുകന്മാരെണ്ടാക്കാൻ ഒന്നും എനിക്കറിയില്ല..!.”
“അതെങ്കിലും സമ്മതിച്ചല്ലോ…..?” ചൊറിയുന്ന ഓരോ സംസാരം. മുന്നിലെ അവളൊന്നും ഇളകിയിരുന്നു. പിന്നേ മെല്ലെ എഴുന്നേറ്റ് ടേബിളിന് മുകളിൽ വെച്ച ഫോൺ എടുത്ത് തുറന്നു.
“ന്നാ കണ്ടോ.. ഇതാണ് ചെക്കൻ..” അവൾ ഫോണിലൊരുത്തന്റെ ഫോട്ടോ കാട്ടി.കാണാൻ കുഴപ്പമൊന്നുമില്ല.
“ഈ നാറിയെയാണോ നീയ്യറുക്കാൻ പോവ്വണത്. അവന്റെ കഷ്ടകാലം…” അവളുടെ മുഖം മാറി.. ഓഹ് ചെക്കനെ പറഞ്ഞപ്പോ പൊള്ളിയോ അവൾക്ക്. ടേബിളിലേക്ക് ചെറുതായി ചാരി.. കൈ രണ്ടും അതിന് സൈഡിലുറപ്പിച്ചു. ഇത്തിരി ചെരിഞ്ഞ ആ നിൽപ്പും നോട്ടവും കണ്ടപ്പോ. പണ്ടവളെ തോട്ടിൽ വെച്ചു
കൈകളിൽ ഞെരിച്ചതാണ് ഓർമ വന്നത്.
എന്ത് പറഞ്ഞാലെന്താ..അവളുടെ ആ ഭംഗി. ആ കൊഴുപ്പിലേക്ക് എന്റെ കണ്ണ് ഞാൻ കുത്തിത്തിറക്കൻ നോക്കി. ഇപ്പോഴും ഭരിക്കാമെന്ന വിചാരമുണ്ടോ ഇവൾക്ക്?. ഒന്ന് പരീക്ഷിച്ചു നോക്കണമല്ലോ.
ചാരി നിൽക്കുന്ന അവളുടെ അടുത്തേക്ക് ഞാൻ പെട്ടന്ന് നീങ്ങി.അവളനങ്ങിയില്ല.പേടിച്ചതുമില്ല.ടേബിളിൽ വെച്ച ആ കൈക്ക് ഇടയിലൂടെ.ചെറിയമ്മയെ ഞാൻ ഇടുപ്പിൽ പിടിച്ചു എന്റെ നെഞ്ചിലേക്ക് അമർത്തി.ആ മുലയുടെ മുഴുപ്പ് . പടർന്നുഒഴുകുന്ന ആ മുടി വകഞ്ഞു പുറകിലേക്ക് മാറ്റിയാമണം ഞാൻ വലിച്ചെടുത്തു.കഴുത്തിൽ മെല്ലെ മൂക്ക് കൊണ്ടമാർത്തി.എന്ത് കൊണ്ട് ചെറിയമ്മ എതിർക്കുന്നില്ല എന്ന് മനസിലായില്ല. ഇനി എനിക്കിട്ട് പണിയോ തിരിച്ചു, സൂക്ഷിക്കണം.തലമെല്ലെ വലിച്ചു പുറകിലേക്കെടുത്ത്.മുഖത്തേക്ക് നോക്കിയപ്പോ, കണ്ണ് നിറഞ്ഞിട്ടുണ്ട്.ചുണ്ട് കടിച്ചു പിടിച്ചിട്ടുണ്ട്…
“ആഹാ…. കരയാണല്ലോ… എന്താണ് ചെറിയമ്മേ ഇങ്ങനെ? ഞാൻ നേരത്തെ പറഞ്ഞില്ലേ… സന്തോഷമൊക്കെ പെട്ടന്നങ്ങു പോവുമെന്ന്..?”മെല്ലെ ഞാനവളെ വിട്ടു.ഒന്ന് കളിപ്പിക്കാനേ ഉദ്ദേശമുണ്ടായിരുന്നുള്ളു. കേറി പിടിക്കാൻമാത്രം ബോധക്കേടൊന്നും ഇപ്പോഴില്ല.
“ഞാനൊന്നും ചെയ്യാമ്പോണില്ല! കരയണ്ട ട്ടോ….ഇനി ഞാനെന്തേലും ചെയ്തത്‌,നിന്നേ കെട്ടാമ്പോവുന്ന കോന്തനറിഞ്ഞു ന്തിനാ ഇങ്ങനെ കുറേ പ്രശ്നങ്ങൾ…..?” നിറഞ്ഞ കണ്ണു തുടച്ചവൾ, ചെറിയ ദേഷ്യം കൊണ്ട് വിറച്ചു.
“അഭീ മതി!!!.. കുറേ നേരമായല്ലോ!!..എന്താ നിന്റെ വിചാരം??. നിന്റുള്ളിലുള്ളത് ഒന്നുമെനിക്ക് മനസ്സിലാവില്ലെന്നോ? ഇവിടുന്ന് പോയ്യാ, നീയ്യാ മൂലയിൽ പോയി മോങ്ങുമെന്നനിക്കറിയാം. എന്തോവല്ല്യ സംഭവാക്കി,മുന്നിലൂടെ നാടകങ്കളിച്ചിട്ടൊന്നും ഒരു കാര്യവുമില്ല!!.
സ്നേഹങ്കാട്ടി ന്റെ മനസ്സിളക്കാനാണോ ശ്രേമം?. അല്ലേൽ ക്കേറിപ്പിടിച്ചു മറ്റുള്ളോരെക്കാട്ടി ന്നേ.. നാണം കെടുത്താനോ? രണ്ടും നടക്കാമ്പോണില്ല!!. ഇത്രേന്നേരം ന്റെ കൂടെ നിന്നത് തന്നെ ഞാന്നിനക്ക് തന്ന ഔതാര്യാണ്..
പെറ്റ തള്ളപോലും നിന്നോട് മിണ്ടിയോ??….ഇല്ലല്ലോ!!. പോയി ചത്തൂടെ നിനക്ക്…” നിർത്താതെയവളാ ശൗര്യം മുഴുവൻ കാട്ടി,തൊള്ളായിട്ട് പറഞ്ഞു. ഓഹ്.. എന്തൊക്കെ ഭാവങ്ങളാണാ മുഖത്തൂടെ പോവുന്നത്.എല്ലാം തള്ളിക്കൊണ്ട് ഞാൻ പതിയെ ചിരിച്ചു കൊടുത്തു. അവൾ വീണ്ടും വിറക്കുന്നുണ്ട്.ദേഷ്യം. അമ്പോ!! എന്താ ദേഷ്യം.
“എന്റെ ചെറിയമ്മേ… നിന്നെ എനിക്ക് നല്ല ഇഷ്ടാടീ…. ആ നീ ഒരുത്തനുമായി കല്യാണം ആലോചിക്കെ??.. എനിക്ക് ജീവനുള്ളപ്പോ ഞാനതിന് സമ്മതിക്കോ?…നീവിടുന്ന് പോയാൽ എനിക്കെത്ര വിഷമമം കാണും.അതോണ്ട് നീ പോണ്ട ട്ടോ..”… മുന്നോട്ട് നീങ്ങി ആ രണ്ടു കൈയും പിടിച്ചു ഞാൻ സങ്കടമഭിനയിച്ചു പറഞ്ഞു.ചെറിയമ്മ മനസിലാവാതെയെന്നെ നോക്കി.
“ആ ഇനി നല്ലപോലെ പറഞ്ഞാൽ… എടീ നീയ്യങ്ങനെ ഇവിടുന്ന് പോയി സുഗിക്കേണ്ട അത്ര തന്നെ!!!.എന്റെ ശല്യം ഇല്ലാത്തവണേൽ നീയിവിടെ നിന്ന് പോണ്ടേ? അതിന് ഞാൻ സമ്മതിക്കില്ലന്റെ ചെറിയമ്മേ….!
നല്ലപോലെയൊരുങ്ങിക്കോ, സുന്ദരിയൊക്കെ ആയിക്കോ.പക്ഷെ നിശ്ചയം നടക്കൂല്ലാട്ടോ.. ഞാൻ നടത്തിക്കൂല!!.” അവളുടെ ആ കിളി പോയ ഭാവം തീരുന്നതിനു മുന്നേ ഞാൻ ഉള്ള ഭാവം മൊത്തം നിരത്തി,ഉറപ്പോടെ പറഞ്ഞു.ചെറിയമ്മ വേഗംമെന്റെ കൈ പിടിച്ചു വലിച്ചു ജനലിനടുത്തേക്ക് കൊണ്ടുപോയി, പുറത്തേ കാഴ്ചകൾ കാട്ടി ചിരിച്ചു.
“നീയൊന്ന് നോക്കെടാ പൊട്ടാ… ഇത്രേം ഒരുക്കങ്ങളൊക്കെ കഴിഞ്ഞു. സമയമിനി മണിക്കൂറുകളെയുള്ളൂ. ഇത് പഴയ കാലമൊന്നുമല്ല. ചെക്കനെ വിളിച്ചു,പെണ്ണ് ഒരു വട്ടം ഒളിച്ചോടിയതാനൊന്നും പറയാൻ.വിശ്വസിക്കില്ലെടാ..
പിന്നേ..ഇത് നിശ്ചയല്ലേ അത്‌ കഴിഞ്ഞു മൊടക്കിയൽ പോരെ എന്നാ തോന്നലുണ്ടേൽ മോനേ!!!.. നിന്റെയച്ഛനും,അമ്മക്കും ആളുകളുടെ മുന്നിലിത്തിരി വിലയെങ്കിലുമുണ്ട്.അത്‌ നീ തന്നെ നശിപ്പിക്കും മനസ്സിലായോ?..
ഇനി ഞാൻ എന്തേലും ചെയ്തു തരും നീ വിചാരിക്കുന്നുണ്ടോ.. ചെയ്യുമായിരുന്നു.ഇത്തിരി മുന്നെയാണേൽ. കള്ളും കഞ്ചാവും വലിച്ചു ബോധമില്ലാതെ,പറയുന്നത് കേൾക്കാനോ വിശ്വസിക്കാനോ പറ്റാത്തവനെ ഞാനെങ്ങനെ വിശ്വസിക്കും .. മനസ്സിലായോ.?. അതിനും നല്ലത് ചാവണത..” ചെറിയമ്മ വീണ്ടും വിറക്കാണ്. എന്റമ്മേ ആ കാഴ്ച കണ്ട് ഞാൻ താടിക്ക് കൈ കൊടുത്തു പോയി പറയുന്നതൊക്കെ ഞാൻ വല്ല്യ മൈൻഡ് കൊടുത്തില്ലെങ്കിലും. ആ ചുവന്ന കവിളും,അവളുടെ കണ്ണിലെ ഭാവവുമായിരുന്നു നോക്കി നിന്നത്. സുന്ദരി ആണല്ലോ.ഇതിനൊന്നും ഒരു മാറ്റവുമില്ല??.
“ചെറിയമ്മേ… ഒരുമ്മതരോ…?” ഇത്രേം പറഞ്ഞതിന് ഒരു വിലപോലും കൊടുക്കാതെ ഞാൻ ചെറിയ കുട്ടിയെ പോലെ കൊഞ്ചി. അവളുടെ മുഖം വീണു. ഒരു ദയനീയത ആ മുഖത്തു വന്നോ??.
“അഭീ നീയ്യീ റൂമീന്നിറങ്ങ് ..” അവൾ വിട്ടു തരാനുള്ള ഭാവമില്ല.എന്റെ നേരെ കൈ ചൂണ്ടിയാണ് ആ പറച്ചിൽ.
“അപ്പൊ ഉമ്മയോ…??” ഞാൻവീണ്ടും ചോദിച്ചു.. ആ മുഖം മുറുകി.പണ്ട് എന്നേ ഈ റൂമിൽ നിന്ന് തല്ലി ഉന്തി വിട്ടപോലെ ഉന്തി ഡോറിന് പുറത്താക്കി വാതിൽ പൊളിക്കുന്ന പോലെയടച്ചു .ഹാ ഇന്നിത്ര മതി.ഇത്തിരി ആശ്വാസമുണ്ട്.
താഴത്ത് ഓരോ വണ്ടി വന്നു തിരിക്കുന്നതിന്റെ ശബ്‌ദം കേൾക്കുന്നുണ്ട്. ടേബിലും ചെയറും ഇറക്കുന്നുണ്ട്.നാളെയാണല്ലോ ഈശ്വര ഇവളോട് വല്ല്യ വീമ്പിളക്കി മുടക്കുമെന്നൊക്കെ പറഞ്ഞു. എന്തുചെയ്യാനാണ് ഞാൻ.ഒരായിഡിയയും തലയിൽ തെളിയുന്നില്ല.
എല്ലാ പൊട്ട ചിന്തകളുമുണരുന്ന എന്റെ റൂമിലേക്ക് കേറി ഞാൻ വാതിലടച്ചു. ആ ഗന്ധം, സ്വന്തം റൂമിൽ മാത്രം കിട്ടുന്നൊരു സുഖം.ഇത്ര ദിവസം ആണെങ്കിലും എല്ലാം വൃത്തിയോടെ തന്നെയുണ്ട്. അമ്മയാണോ അതോ, ചെറിയമ്മയോ?? താടക ചെയ്യാൻ സാത്യതയില്ല.. എന്നോട് വെറുപ്പല്ലേ.. അമ്മ തന്നെയാവും.. ന്നാലും ന്താ ന്നോട് മിണ്ടാത്തേ. ഓഹ് ഞങ്ങളെ പിരിക്കാൻ നോക്കിയതിന്റെ കുറ്റബോധം ണ്ടാവും.
ബെഡിലേക്ക് മെല്ലെ വീണു.സൈഡ് ടേബിളിൽ ഒരു ബുക്കുണ്ട്..നോവൽ,ആരാണാവോ ഇവിടെ വായിച്ചു വെച്ചത്.
വെറുതെ ഒന്ന് തുറന്നു നോക്കി..
‘ഫൂ, കഴുതേ! നാണമില്ലായിരുന്നല്ലോടാ ഒരു തേവിടിശ്ശിക്കുവേണ്ടി ചാകാൻ ‘ ഓഹ് ബുക്ക്‌ പൂട്ടി. ഇങ്ങനെ ഒക്കെ എഴുതോ??.. ചാവാൻ എന്ന വാക്കിന് ഒരു പേടിപ്പെടുത്തുന്ന ഗന്ധമുണ്ട്.പക്ഷെ ചാവാതിരിക്കാലോ. തലയിലൂടെ എന്തോ മിന്നി.ഒരു ശ്രമം നടത്തി നോക്കിയാലോ..എനിക്കെന്തെങ്കിലും പറ്റിയാൽ ഇത് നടക്കോ?? നാളെ രാവിലെ തന്നെ ആയാൽ എന്തായാലും മുടങ്ങും.. എത്ര പറഞ്ഞാലും ചെറിയമ്മക്ക് എന്നോട് അത്ര വലിയ വെറുപ്പൊക്കെയുണ്ടാവോ?ഞാൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ ഈ നിശ്ചയം നടക്കോ.? ഏയ് അതെന്തായാലും ണ്ടാവില്ല. അമ്മായീ പുറമെ കാണിക്കുന്നത് അല്ലേ ഉള്ളൂ. അന്നച്ചൻ വിളിച്ചപ്പോ ന്നേ ചോദിക്കുന്നുണ്ടായിരുന്നല്ലോ!.. പക്ഷെ പാളിപ്പോയാലോ..ഈശ്വരാ ജീവൻ അങ്ങ് പോയാലോ?. ഇനിയും സമയമുണ്ടല്ലോ.. ആലോചിക്കാം.
എന്നാലും അതിത്തിരി കുഴപ്പിക്കുന്ന കാര്യമാണെന്ന് കുറച്ചൂടെ കഴിഞ്ഞപ്പോ തോന്നി.ജീവൻ പോവണ കാര്യമാണ്.. ഈ കാര്യം ആലോചിച്ചു തലയിലിട്ട് കറക്കി പലരും എന്നോട് ചോദിക്കുന്ന ചോദ്യത്തിന് ഞാൻ ബന്ധമില്ലാത്ത ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. നേരെ ചെന്നു പെട്ടത് അമ്മയുടെ മുന്നിൽ.. ആ മുഖത്തു നോക്കി ഒരു ചിരി ചിരിച്ചെങ്കിലും അപരിചിതനോട് കാണിക്കുന്ന ഒരു മൈൻഡ് പോലും തള്ള ചെയ്തില്ല. നോക്കിക്കോ.. നാളെ ഞാൻ എങ്ങാനും ചത്താൽ കിടന്നു കരയും തള്ളേ ഇങ്ങൾ.
പുറത്തേക്കിറങ്ങി ഉള്ള പണികളിൽ മുഴുകി.ഇതൊക്കെ ചെയ്യണ്ട വല്ല കാര്യവുമുണ്ടോ ഇവർക്ക്, ഇതെന്തായാലും നടക്കില്ല. പൈസ വെറുതെ കളയാൻ.ഹരി വന്നപ്പോ ഞാൻ അത്‌ ചോദിക്കേം ചെയ്തു..
“അല്ലടാ…. നാളെയിപ്പോ അവർക്ക് വരാൻ കഴിഞ്ഞില്ലേൽ ഈ ണ്ടാക്കണ ഫുഡ്‌ ഒക്കെ ന്താകും? “.അവനൊന്നു ചുഴിഞ്ഞു നോക്കി ചിരിച്ചു..
“അതൊക്കെ നമ്മുടെ ഓർഫനേജിൽ കൊടുക്കാടാ…എന്താടാ അവർ വരില്ലേ…?” അവന് സംശയത്തോടെ ഒരു ചിരി ചിരിച്ചു.
വല്ല്യ പരിചയമില്ലാത്ത കുറച്ചാളുകൾ വന്നു പോയി.ചെറിയമ്മയുടെ രണ്ടു കൂട്ടുകാരികൾ വന്നു റൂമിനുള്ളിലേക്ക് കേറിയിട്ടുണ്ട്. എല്ലാം അവളെ പോലെ തന്നെ അഹങ്കാരികൾ. മൈൻഡ് ചെയ്തില്ല. ഗായത്രി ഇടക്ക് വന്നു തോണ്ടും…
” അഭീ എനിക്ക് പേടിയാവുന്നുണ്ട് ട്ടോ… നീയെന്താ ചെയ്യാൻ പോണേ? ” ആരും കേൾക്കാതെ ചെവിയിൽ വന്നു മൂളി അവൾ പേടിയോടെ നോക്കി..
“ഇതൊന്നും വിട്ടില്ലേ നീ… ഒന്നുമില്ല.. അതൊക്കെ വെറുതെ പറഞ്ഞതല്ലേ “” സംഭവം അവളുടെ ടെബർ കുറക്കാൻ പറഞ്ഞതാണ്.വല്ല്യ ആശ്വാസമായിയെന്നൊക്കെ പറഞ്ഞെങ്കിലും വല്ലാതെ അങ്ങ് വിശ്വസിച്ച മട്ടില്ലയവൾക്ക്.പോയി പറഞ്ഞു എല്ലാം കുളമാക്കുമോ തെണ്ടി..
ഉച്ചക്ക് അടുത്തപ്പോ കണ്ട ആളുകളൊന്നും വീട്ടിലില്ല.വന്ന പണിക്കാരൊക്കെ പോയോ? തിരഞ്ഞു നോക്കിയിട്ട് ഹരിയെപ്പോലും കണ്ടില്ലേ.ഇനി എന്നേക്കാൾ മുന്നേ വേറെ ആരേലും ഇത് മുടക്കിയോ??..
“അഭീ….” മുകളിലെ റൂമിൽ നിൽക്കുമ്പോ.താഴെ നിന്നും ഗൗരിയേച്ചിയുടെ വിളി. സ്റ്റെപ്പിനു മുകളിലെത്തിയപ്പോ താഴെ ചെറുതിനെയും ഒക്കത്തു വെച്ചു നിൽക്കുന്നുണ്ട്.
“കഴിക്കണ്ടേ?എല്ലാരും തുടങ്ങി നീ വാ…”
“വേണ്ട ഗൗരിയേച്ചി.. വിശക്കുന്നില്ല ” വയറു കത്തി കാളുന്നുണ്ട്. എന്നാലും ഒഴിഞ്ഞു മാറാൻ വേണ്ടി പറഞ്ഞു.അവർക്കിടയിലേക്ക് ചെന്നു കഴിക്കേണ്ടി വരില്ലേ?
“അഭീ…തല്ല് കിട്ടുട്ടോ.. ന്റെകയ്യീന്ന്..വന്ന മുതലൊന്നും കഴിച്ചില്ല നീ..വാ ” ഭീഷണി തുടങ്ങി.എന്തായാലും ചെന്ന് കഴിക്കാം.എന്തേലും ചോദിക്കുമായിരിക്കും അതിനെന്തേലും പറഞ്ഞാൽ പോരെ.വിഷയം ആക്കേണ്ട എന്ന് കരുതി.
ചേച്ചിയുടെ പിന്നാലെ നടന്നു.. ഊണ് മേശക്ക് ചുറ്റും എല്ലാവരുമുണ്ട്.. ചെറിയമ്മയും രണ്ടു കൂട്ടുകാരികളും. അച്ഛനും, ശ്രീ അങ്കിളും ഷാജി അങ്കിളും. ഉഷാന്റിയും അമ്മയും വിളമ്പാൻ, ആശാന്റിയും,ഗായത്രിയും,അമ്മയുടെ ചെറിയച്ഛനും ഇരിക്കുന്നുണ്ട്.ഉള്ളിലേക്ക് കേറി ചെന്നതും. കലപില കൂടിയിരുന്ന എല്ലാരും എന്നേ കണ്ടു മിണ്ടാതെയായി.ഒരുമാതിരി കുത്തണ നോട്ടം,എന്തിനാണത്?ഞാൻ വന്നത് ഇഷ്ടപെട്ടില്ലേ? ചിരിച്ചുകൊണ്ടിരുന്ന അമ്മ നേരെ അടുക്കളയിലേക്ക് വലിഞ്ഞു. ചെറിയമ്മ അതു കണ്ടു ചിരിച്ചോ?.. ണ്ട് ആ മുഖത്തു ഒരു ചിരിയുണ്ട്.ആരും കാണാതെ??തേങ്ങ!! വരേണ്ടിയിരുന്നില്ല.അങ്കിൾമാരോന്നും നോക്കുന്നു കൂടിയില്ല. സൈഡിൽ കണ്ട പ്ലേറ്റെടുത്തു അതിലിത്തിരി ചോറിട്ടു,കണ്ട കറികളിൽ കൈ എത്തുന്ന സ്ഥലത്ത് ഉള്ള സാമ്പാർ ഇത്തിരി ഒഴിച്ച്.. അതും കൊണ്ട് ഞാൻ പോന്നു. ഗൗരിയേച്ചിക്ക് എന്തോ ആയി പോയെന്ന് ആ മുഖം കണ്ടപ്പോ തോന്നി.എന്നെവിളിച്ചു കൊണ്ടുവന്നതല്ലേ?
വല്ല്യ കൊമ്പത്താണെന്ന ഇവരുടെയൊക്കെ വിചാരം.ഒറ്റപെട്ട പോലൊരു ഫീൽ മനസ്സിൽ.അത്‌ വീട്ടിൽ വന്നിട്ട് പോലും. പാത്രവും കൊണ്ട് നേരെ വരാന്തയിലേക്ക് പോയി.
ഒരുപാടുണ്ട് വരാന്ത.. വീടിന്റെ മൂന്ന് ദിക്കിലേക്കും അത്‌ തിരിഞ്ഞു വളഞ്ഞു പോവുന്നുണ്ട് ഏറ്റവും അറ്റത്ത് മാവിനെ എടുതായി വരാന്തയിലെ അരമതിലിൽ ചെന്നിരുന്നു.എന്തോ കാട്ടി ഇറക്കാൻ നോക്കി..
സൈഡിലൂടെ കരഞ്ഞു വന്ന.വെള്ളയും കറുപ്പുമുള്ള.. പൂച്ചക്ക് ബാക്കി കൊടുത്തു. പാവം അതിന് വിശന്നിരുന്നു.
നേരെ സൈഡിലെ തുറന്ന ജനലിൽ.ആരോ വന്നു നോക്കുന്നുണ്ടെന്ന് തോന്നി.നോക്കട്ടെ.എനിക്കെന്താ.?
പാത്രം പുറത്തേ പൈപ്പിൽ വെച്ചു കഴുകി.ഇനി അതിനൊരു ബുദ്ധിമുട്ട് ണ്ടാവാണ്ടല്ലോ.നേരെ അവരുടെ അടുത്തേക്ക് തന്നെ ചെന്നു.. ഏമ്പക്കവും വിട്ടു വയറു പൊത്തിയിരിക്കുന്ന അവരെ മൈൻഡ് ചെയ്യാതെ. പാത്രം അവിടെ വെച്ചു തിരിഞ്ഞു..
“അഭീ…..” ആശാന്റിയുടെ വിളി. പിന്നേ ഇപ്പൊ എവിടുന്ന് കേറി വന്നു സ്നേഹം എന്നായിരുന്നു മനസ്സിൽ. തിരിഞ്ഞു നോക്കാതെ നടന്നു.റൂമിൽ ചെന്നൊന്ന് ഉറങ്ങി.
എഴുനേറ്റപ്പോ വൈകി.നേരം ഇരുണ്ടു തുടങ്ങിയിരുന്നു..നേരിയ ചുവപ്പുള്ള ഇരുണ്ട അന്തരീക്ഷം.
പോയി മുഖം കഴുകി.താഴെ ഒന്നും ആരെയും കണ്ടില്ല.പുറത്ത് രണ്ടുമൂന്നു ആളുകളുണ്ട്.വരാന്തയിൽ ഇരിക്കുന്ന ഗൗരിയേച്ചിയെ കണ്ടു.പാവം അതിന് നേരെത്തെ വിഷമം ആയോ ന്ന് തോന്നൽ…
“എല്ലാരും അമ്പലത്തീ പോയി..” അടുത്തേക്ക് എത്തിയതും ചേച്ചി പറഞ്ഞു..
“എന്തെ പോവാഞ്ഞേ? ”
“എനിക്ക് പറ്റില്ല പോവാൻ…”വയറിൽ കൈ വെച്ചു ചേച്ചി ചിരിച്ചു.
“ആഹാ.. വേദനയുണ്ടോ..”
“ചെറുതായി…” ആ നോട്ടം എന്റെ മുഖത്തേക്ക് വന്നു..
“അഭിക്ക് വിഷമായോ നേരത്തെ..?” ഇത് മനസ്സിൽ ഇട്ട് നടക്കണോ ഈ പെണ്ണ്..
“അതൊക്കെ വിട് എന്റെ ചേച്ചീ…”ഞാൻ സമാധാനിപ്പിക്കാൻ നോക്കി..
“നീയെന്ത്‌ പാവമാണഭീ.. എല്ലാവർക്കും നിന്നെ എന്ത് ഇഷ്ടമായിരുന്നെന്ന് അറിയോ? ” ചേച്ചിയുടെ സൈഡിൽ ഞാനും ചെന്നിരുന്നു
“ഇപ്പൊ അല്ലേ..??”ഞാൻ സംശയത്തോടെ ആ മുഖത്തു നോക്കി..
“ഒന്ന് പോടാ നിന്നെ ഇഷ്ടല്ലാത്ത ആരായുള്ളവിടെ.?”
“അത്‌ ചോദിക്കാനുണ്ടോ…? അമ്മക്ക് കണ്ണെടുത്താൽ കണ്ടുകൂടാ, ചെറിയമ്മക്ക് തീരെ കണ്ടുകൂടാ.. അങ്കിൾമാരൊന്നും ഇതുവരെ മിണ്ടിയിട്ടേയില്ല..എന്നേ ബാംഗ്ലൂർ വെച്ചു കണ്ടപ്പോ ചേച്ചി എങ്ങനെ ആയിരുന്നു..മിണ്ടിയോ ”
“നിന്നോട് തർക്കിക്കാൻ ഞാനില്ല മോനേ..” തോൽവി സമ്മതിച്ചു എന്റെ മുന്നിൽ തല താഴ്ത്തിയതും.. അമ്പലത്തിൽ പോയവർ തിരിച്ചെത്തി.
കാറിൽ നിന്നിറങ്ങി എത്തിയതും. ചെറിയമ്മയെയാണ് ആദ്യം കണ്ടത്.സെറ്റ് സാരിയൊക്കെയുടുത്ത്. ആ പൂർണ ഐശ്വര്യത്തോടെ ഇറങ്ങി വന്ന അവളെ കണ്ടു.. ലോകം ഞാൻ മറന്നു പോയോ.നോട്ടം നീണ്ടപ്പോ അവളും കണ്ടു എന്റെ കഴുകൻ നോട്ടം.
വിടർത്തിയിട്ട മുടി സൈഡിലേക്ക് മാടി വെച്ചു. സാരി ഇത്തിരി കൈ കൊണ്ട് പിടിച്ചു, നടന്നു വരുന്ന
അവളെ നോക്കാതിരിക്കാൻ എങ്ങനെ കഴിയും.കൂടെ രണ്ടു ജന്തുക്കളും വാല് പോലെയുണ്ടല്ലോ.
മുന്നിലൂടെ വന്നവൾ ഒരു നോട്ടം നോക്കി അകത്തേക്ക് കേറി. ചന്ദനത്തിന്റെയും, പനിനീരിന്റെയും സുഗന്ധം ആ മേനിയിൽ നിന്നന്നേ പൊതിഞ്ഞു. നോക്കുന്ന നോട്ടത്തിന് എന്ത് ആകർഷണമാണ്. ഒന്നൂടെയവളെ കാണണം. എന്തേലും പറഞ്ഞു അവളെ ഇത്തിരി വെറുപ്പിക്കണമെന്നൊരു തോന്നൽ.
ഞാൻ അവരുടെ വയ്യേ ഓടി.ഉള്ളിലേക്ക് കേറുന്ന അമ്മയെ തള്ളി മാറ്റി ഞാൻ ചെറിയമ്മയുടെ പിറകെ പോയി. തള്ള ഞെട്ടിയെന്നെ നോക്കി. ആ പോട്ടെ.!!
മുകളിലേക്ക് സ്റ്റെപ് കേറിപ്പോവുന്ന അവളും കൂട്ടുകാരികളും..
“ചെറിയമ്മേ…. ” സ്റ്റെപ്പിന് താഴെ നിന്നു പകുതി കേറിയ അവളെ ഞാൻ വിളിച്ചു.മൂന്നും ഒരുമിച്ചു തിരിഞ്ഞു നോക്കി.ചെറിയമ്മക്ക് ഒഴികെ ബാക്കിയുള്ളതിന് എന്താന്നുള്ള ഭാവമാണ്. എന്റെ നോട്ടമോ. ആ വിളിയോ വകവെക്കാതെ അവൾ വീണ്ടും തിരിഞ്ഞു സ്റ്റെപ് കേറി.
തിരിഞ്ഞു എന്നേ നോക്കുന്ന രണ്ടിനും ഒരളിഞ്ഞ ചിരിമാത്രം കൊടുത്തു,അവർക്കിടയിലൂടെ താടകയുടെ അടുത്തേക്ക് ഓടി.എന്നെയടുപ്പിക്കാതെ ഓടാനുള്ള പരിവാടിയാണ്.സ്റ്റെപ്പ് കേറി വേഗം നടന്നു പോവുന്നയവളുടെ പിന്നിൽ നടന്നു ആ തോളിൽ തോണ്ടി വിളിച്ചു.
“ചെറിയമ്മേ..”.എവിടെ തിരിയുന്നു.അവസാനം കയ്യിലുള്ള അടവ്തന്നെയെടുത്തു .
“പ്ലീസ് അനൂ….ഒന്ന് നിക്ക്…” വിളിക്കരുതെന്നു പറഞ്ഞതാ…ചീത്ത പറയാൻ ആണേലും ഒന്ന് തിരിയല്ലോ. സംഭവം ഏറ്റു. അവളുടെ നടത്തം നിന്നു . ഇനി തിരിയാനുള്ള ഭാവമില്ലേ…?
“അനൂ….” വീണ്ടും വിളിച്ചു. ആ തല മെല്ലെ താഴുന്നതറിഞ്ഞു. കരയാണോ??ഈ വിളി അവൾക്കത്ര ഇഷ്ടായിരുന്നല്ലോ?? കരയുന്നെങ്കിൽ കരയട്ടെ.
“അനൂ…….” ഇത്തവണ നീട്ടി അങ്ങു വിളിച്ചു..നിറം മാറിയ ആ ചുണ്ടും,കവിളും.തിരിഞ്ഞു വന്നപ്പോ ആ മുഖത്തതാണ്.
കയ്യിൽ പിടിച്ചെന്നെന്നെ ഒറ്റ വലി… മുന്നിലെ അവളുടെ റൂമിലേക്ക് തള്ളി. അയ്യോ ഇവൾക്കിത്ര ആരോഗ്യമോ.
“ചെറിയമ്മേ… ” ഉള്ളിലേക്ക് കേറി, ചിരിവന്നു വിളിച്ചുകൊണ്ടു തിരിഞ്ഞപ്പോഴേക്കും അവൾ അകത്തേക്ക് കേറി വാതിലടച്ചു.
“ന്താ…?കുറേ നേരം ആയല്ലോ…? നിന്നോട് ഞാൻ വിളിക്കരുതെന്ന് പറഞ്ഞതല്ലേ??” ഊരക്ക് കയ്യും കൊടുത്തു അവൾ നിന്നൊച്ചയിട്ടു.ഒന്നും മിണ്ടീല്ല ആ ദേഷ്യം ഒന്ന് നിക്കട്ടെ..
ചുറ്റും തിരിഞ്ഞു ഒന്നുകറങ്ങിയപ്പോ, സൈഡിൽ ടേബിളിൽ അടുക്കി വെച്ച അവളുടെ പുതിയ ഡ്രെസ്സുണ്ട്..നാളേക്ക് ഉള്ളതാണോ…
“ഇതൊക്കെ നാളെക്കാണോ…?.” ആ ഡ്രസ്സ്‌ ഒന്ന് എടുക്കാൻ നോക്കി ഞാൻ ചോദിച്ചു. റെഡ് കളറുള്ള എന്തൊരു സാധനം
“അഭീ പ്ലീസ്….” അവൾ വന്നു തടഞ്ഞു. ഡ്രെസ്സിന്മേലുള്ള എന്റെ കൈ ബലമായി പിടിച്ചു മാറ്റിയിട്ടു,മുന്നിൽ,എന്റെ തൊട്ടു മുന്നിലവൾ കൈ കെട്ടി നിന്നു. പേടിയൊക്കെ പോയോ?.
അല്ലേലും എന്ത് പേടി!.ആ കണ്ണിന്റെ നോട്ടമുണ്ടല്ലോ അത്‌ നിർത്തുന്നില്ല.ന്നെ തളർത്താണ്.ഇങ്ങനെ നെഞ്ചിൽ കനലുകോരി ഇടുന്നതെന്തിനാ..?
“അഭീ… എന്താ കാര്യമെന്ന് വെച്ചാൽ പറ…” അവളുടെ മുഖത്തുള്ള കുറുമ്പ്.. അല്ലേലാ ഭംഗി. ആസ്വദിക്കാൻ തെണ്ടി സമ്മതിക്കില്ല.
“ന്ത്‌ കാര്യം. അനൂ.?.”
“ചെറിയമ്മ…”അവൾ തിരുത്തി..
“അനൂ…”
“ചെറിയമ്മ…”
“അനു……” ഞാൻ നീട്ടിയങ്ങു വിളിച്ചു.അവൾ മുഖം മാറ്റി. ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിക്കാണും.
“എന്തേലും വിളിക്ക്… എന്താണ് കാര്യമെന്ന് പറ.. കേറി പിടിക്കണോ?, അല്ലേൽ നാണം കെടുത്തണോ അവളുമാരുടെ മുന്നിൽ.??” ഇവളെന്തിനാ എപ്പോഴും കേറി പിടിക്കണോന്നൊക്കെ ചോദിക്കണേ??..ആ ന്തേലും ആവട്ടെ..
“അതൊന്നുമല്ല ചെറിയമ്മേ… ഈ സാരിയിൽ സൂപ്പറായിട്ടുണ്ട് ട്ടോ.. ” ഞാൻ ഉള്ള് തുറന്നു പറഞ്ഞു. “ഞാങ്കരുതിയത്.. നീ സൗന്ദര്യമൊക്കെ പോയി.കരഞ്ഞു ഇരിക്കാവുന്നൊക്കെയാ.നിനക്കൊരുവിഷമവും ഇല്ലാന്നൊക്കെ ഇപ്പോഴല്ലേ അറിയണെ.എന്തായാലും പറയാതിരിക്കാൻ വയ്യല്ലോ.. നിന്നെ ഒന്നൂടെ പ്രേമിക്കാൻ തോന്നണ്ട്.!!! പക്ഷെ വേണ്ട!. എപ്പോഴാ സ്വഭാവം മാറുന്നെന്ന് എങ്ങനെയറിയും?..അപർണമാരൊക്കെ ഇനി വന്നാലോ??” ഇവളെ ഇങ്ങനെയൊന്നും പറഞ്ഞിട്ട് എനിക്ക് മതിയാവുന്നില്ല. എന്തിനാണോ ഞാനിങ്ങനെ പറയുന്നതെന്ന് ഉച്ചക്കാലോചിച്ചതേയുള്ളു. എന്നാലും അവളെ വായടപ്പിക്കുമ്പോ എന്തോ സുഖം.
ഉത്തരമൊന്നും അവിടെ നിന്ന് വന്നില്ല.എന്നേ നാഗവല്ലി നോക്കണ പോലെ വെറുമൊരു നോട്ടം.പുറത്തേ ഡോറിൽ രണ്ടു തട്ട്.. ചെറിയമ്മയുടെ കൂട്ടുകാരികളാവും.
ചെറിയമ്മ ഡോറിനടുത്തേക്ക് നടന്നു. പക്ഷെ തുറന്നില്ല.തിരിഞ്ഞു ഡോറിൽ ചാരി കൈ രണ്ടും കെട്ടി ഒരു ചിരി.ഇത്ര നേരം നിന്ന ഭാവം മൊത്തമങ്ങു മാറിയല്ലോ.. എന്തോ പണി ഒപ്പിച്ചോ.
“അഭീ….” അവളുടെ ഈണത്തോടെയുള്ള വിളി.. അതൊരു കൊലവിളിയാണോ..
ഞാൻ പിരികം പൊക്കി ന്താന്ന് ചോദിച്ചു..
“അഭീ.. അതില്ലേ…” അവൾക്ക് പറയാൻ ഒരു മടി. എന്നെയിട്ട് ആക്കുകയാണോ..
“എടാ ചെക്കാ എന്താണെന്ന് അറിയില്ലടാ.എനിക്കൊരു വിഷമവും വരുന്നില്ല ഇത്തിരി എങ്കിലും വേണ്ടേ
അതുപോലുമില്ലടാ മോനു..” അവൾ വല്ലാതെ ചിരിച്ചു. .” നിന്നെ ഞാനെത്ര പറ്റിച്ചു അതിന്റെ വിഷമമെങ്കിലും, കുറ്റബോധമെങ്കിലും.എവിടെ വരുന്നു.നിന്നെ ഞാനെത്രതല്ലി.എത്ര ചീത്ത പറഞ്ഞു.
അഭിനയിച്ചു തകർത്തില്ലെടാ ഞാൻ. നിന്നെ സ്നേഹിക്കുമ്പോലെ കാട്ടി എത്ര പെട്ടന്നാ വിശ്വസിപ്പിച്ചേ ഞാൻ. നീ പൊട്ടൻ!! എല്ലാം വിശ്വസിച്ചു, പട്ടിയെ പോലെ പിറകെ വന്നില്ലേ?? എടാ വളർത്തുന്ന പട്ടികൾ പോലും വരില്ലെടായിങ്ങനെ.കേട്ടില്ലേ നീ..?? “”പട്ടി “” അല്ലേൽ “”നായ്യ”” “-അവൾ അതു രണ്ടും ഉറക്കെയും കട്ടിയിലും പറഞ്ഞാക്കിയ ചിരി ചിരിച്ചു. എന്ത്‌ നല്ല വാക്കുകൾ “എന്നെയിത്ര സ്നേഹിച്ചില്ലേ.. ഇല്ലന്നൊക്കെ നീ പറയും.നിനക്ക് ജയിക്കണല്ലോ .എന്റെ മുന്നിൽ പറഞ്ഞു നിക്കാൻ വേണ്ടി.നീയൊക്കെ വെറും വേസ്റ്റ് ആണെടാ..ഒരുത്തി നിന്നെ ഇട്ട് പോയില്ലേ.??ഇപ്പൊ ഞാനും. ഞാൻ പിന്നേ നിന്നെയങ്ങനെ ആക്കിയതാണല്ലോ ല്ലേ.അപ്പൊ മനസിലായില്ലേ അഭി നിനക്ക പ്രേശ്നമെന്ന്.
ഇനിയൊരപേക്ഷയെ ഉള്ളൂ.. എന്നേ ന്റെ പാട്ടിന് വിട്ടേക്ക്. ഇത്തിരി സന്തോഷം മതി.വരുന്നവനു കഴുത്ത് കാണിച്ചു ഞാനങ്ങ് പോയിക്കോളാം. മൊടക്കരുത് പ്ലീസ്. നിനക്ക് പറ്റിയ വല്ല.. ആളെയും കണ്ടു പിടിക്ക്. ഈ പത്തും,ഇരുപതും കൊടുത്താൽ കിട്ടുന്നവർ ആണെങ്കിൽ ബെസ്റ്റ്.. പക്കാ.. നമുക്ക് ആലോചിക്കാം അക്ഷയ് വിശ്വനാഥ്..” നീണ്ട പ്രസംഗം നിന്നു.. ഇനിയും എന്തോ പറയാൻ ചികഞ്ഞെടുക്കുന്നുണ്ടെന്ന് തോന്നി.
“അതെ…” വിചാരിച്ചപ്പോലെ വീണ്ടും.
“അച്ഛനോടും അമ്മയോടും ഒന്ന് ശെരിക്ക് ചോദിക്ക് ട്ടോ… മോൻ തന്നെ ആണോന്ന്.. ചിലപ്പോ അല്ലാന്നെങ്ങാനും പറഞ്ഞാലോ…” അവളുറക്കെ ചിരിച്ചു കൊണ്ട് വാതിൽ തുറന്നിറങ്ങി. ഇത്രനേരം പറഞ്ഞതൊന്നും എന്റെ രോമത്തിൽ പോലും തൊട്ടിട്ടില്ല.പക്ഷെ അവസാനം പറഞ്ഞത്.ആ വാതിലും തുറന്നില്ലായിരുന്നേൽ ആ മോന്ത പൊളിഞ്ഞേനെ.അരിശം വന്നു പോയി.നടന്നു നീങ്ങി റൂമിന്റെ അറ്റത്തു പോയി നിൽക്കുന്നുണ്ട്.ഇവിടേക്ക് കേറാനാവും.
വെറുതെ വന്നു അവളുടെ വായിൽ നിന്ന് കുറേ വാങ്ങിയല്ലോ.. അവളാകെ മാറിപ്പോയെന്ന് തോന്നി.എനിക്ക് വേശ്യയെ ആണ് മാച്ച് എന്നാലേ അവൾ പറഞ്ഞത്. അവളെ വെറുതെ വിടണം പോലും.. ഇത്തിരി സന്തോഷം മതിയെന്ന്. കൊടുക്കാം സന്തോഷം. ഇവളിവിടെ എന്റെ കീഴിൽ കിടന്നു ചാവണം.അങ്ങനെ മതി. അവൾക് കല്യാണം വേണം പോലും ‘ഭൂ……’ ഞാൻ ആട്ടി തുപ്പി..
“അനുവേച്ചി…. താഴെ വിളിക്കുന്നുണ്ട്..” ഗായത്രിയുടെ സംസാരം..അനുവിനോടാണ്..തുറന്ന ഡോറിലൂടെ നോക്കുമ്പോ അവൾ താഴേക്ക് ഇറങ്ങി പോവുന്നുണ്ട്.കൂട്ടുകാരികൾ എന്റെ നേരെ വരുന്നുമുണ്ട്. അവർക്ക് മറി കൊടുത്തു. സ്റ്റെപ്പിറങ്ങി മെല്ലെ താഴോട്ടിറങ്ങി.
കണ്ട കാഴ്ച്ചയിൽ മനസ്സിൽ എന്തോരു വിങ്ങൽ. എല്ലാവരും കൂടിയിരുന്നു എന്തോ ചർച്ചയാണ്.ചിരിക്കുന്നുണ്ട്,കുശലം പറയുന്നുണ്ട്. ഞാനും ഇവിടുത്തെ ഒരാളല്ലേ? ഇവിടെയുണ്ടെന്ന് ഇവർക്കറിയുന്നതല്ലേ?. എന്നേ വിളിച്ചില്ലല്ലോ??. ഇത്തിരി സങ്കടം വന്നു. ആ മുഴങ്ങുന്ന ശബ്ദമെല്ലാം വകവെക്കാതെ ഞാൻ പുറത്തേക്കിറങ്ങി.
“അഭീ ഞാൻ പോട്ടെ…??” ഹരി സൈഡിൽ അവന്റെ ബൈക്കിൽ കേറി വിളിച്ചു ചോദിച്ചു.ഇവിടെ
എന്തായാലും പോസ്റ്റാണ്.
“നീ വീട്ടിലേക്കാണോ..?.”
“അതേല്ലോ…നീയുണ്ടോ.? ” അവന്റെ ചോദ്യം..എന്തായാലും ഇങ്ങനെ ഒറ്റപ്പെടുത്തുന്നയിവരുടെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് പോണതാ.
“എന്തേലും കിട്ടുവോ….”തലയിൽ കുടിയേറിയ ലഹരി എന്നെകൊണ്ട് ചോദിപ്പിച്ചു.. ഞാൻ കൈ കൊണ്ട് ആംഗ്യം കാട്ടി..
“നീ കുടിക്കോ??”
അവന് അത്ഭുതം.

Leave a Reply

Your email address will not be published. Required fields are marked *