ശാന്തി മേനോൻ ഒരു മകൾ – 3

———————————————————–

ദേവകി രാവിലെ തന്നെ യാത്ര പറഞ്ഞിറങ്ങി. മുത്തച്ഛൻ കിടക്കുന്ന ICU വാർഡിന് മുന്നിൽ കുറെ നേരം ചിലവഴിച്ചു. ആലീസിനെ തേടി നഴ്‌സിങ്ങ് മുറിയുടെ മുന്നിലൂടെ വെറുതെ കുറെ നേരം നടന്നു. ആ ദിവസ്സവും അതിനടുത്ത ദിവസ്സവും അവൾ വന്നില്ല.
വിരസതയാർന്ന മൂന്നാം ദിവസ്സം.

മുത്തച്ഛൻ അന്വേഷിക്കുന്നെന്ന് പറഞ്ഞ് ഞാൻ ആ മുറിയിലേക്ക് പോയി.

“…… നാണപ്പൻ വക്കിലിനെ വിളിക്കണം …നമ്പർ ഉണ്ടല്ലോ അല്ലെ …”.

“…. ഉണ്ട് മുത്തച്ചാ …..”.

“….. വേഗം വരാൻ പറ ….”.

ഞാൻ സമയം കളയാതെ വക്കിലിന്റെ നമ്പറിലേക്ക് പുറത്തിറങ്ങിയ വശം വിളിച്ചു. തിരക്കിലായ അദ്ദേഹം വൈകീട്ട് വരാമെന്ന് പറഞ്ഞു. വൈകുന്നേരമായപ്പോൾ മൂപ്പർ വന്ന് മുത്തച്ഛനെ കണ്ടു.

പുറത്തിട്ടങ്ങിയ നാണപ്പൻ വക്കിൽ കഷണ്ടിയിൽ തടവി എന്നെ നോക്കി.

“……കാർന്നോർ നല്ല ദ്വേഷ്യത്തിലാ കേട്ടോ …ദ്വേഷ്യം മുഴുവൻ തിരിഞ്ഞ് നോക്കാത്ത നിന്റെ അമ്മയോടാണ് ….”.

“…ങ്ങും ….”. ഞാനൊന്ന് പതിയെ മൂളി.

“.. വസ്തുവകകൾ മുഴുവനും നിന്റെ പേരിൽ പ്രമാണമാക്കണമെന്ന് പറഞ്ഞു..”.

“…. എന്തിന് ….. എനിക്കൊന്നും വേണ്ടാ ….”.

“….. അങ്ങനെ പറഞ്ഞിട്ട് കാര്യമില്ല …. കാർന്നോർ എല്ലാം പണ്ടേ പ്രമാണത്തിൽ ഒപ്പിട്ട് തന്നിരുന്നു …. അതൊന്ന് രജിസ്റ്റർ ചെയ്യണം …. അതും നാളെ തന്നെ ..”.

“….ങും ….”.

മുത്തച്ഛൻ പണ്ട് സിലോണിൽ പോയി ഒറ്റയ്ക്ക് സമ്പാദിച്ചതാണ് എല്ലാം. അത് പരമ്പരാഗത സ്വത്ത് അല്ലാത്തതിനാൽ അതെല്ലാം എന്ത് ചെയ്യണമെന്നുള്ളത് മുത്തച്ഛനിൽ നിക്ഷിപ്തം.

“…… പിന്നെ ദേവകിക്ക് മരണം വരെ ടൗണിലെ മലഞ്ചരക്ക് വ്യാപാരത്തിനായി വാടകയ്ക്ക് കൊടുത്ത നിങ്ങളുടെ കടയുടെ വാടക …. അത് മാസം മാസം അവളുടെ അക്കൗണ്ടിലേക്ക് വകയിരുത്താൻ പറഞ്ഞിട്ടുണ്ട് …. നിനക്ക് അതിൽ വല്ല എതിർപ്പുണ്ടോ ?????”.

അത് കേട്ടപ്പോൾ എനിക്ക് സന്തോഷം തോന്നി. മുത്തച്ഛന്റെ അവസാനം വരെ അവൾ അദ്ദേഹത്തെ പൊന്നു പോലെ നോക്കിക്കോളും. അതിനുള്ള സന്തോഷം തന്നെയല്ലേ മുത്തച്ഛൻ കൊടുക്കുന്നതും.

“…. എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ വക്കീലെ …. അതങ്ങനെ തന്നെയാണ് വേണ്ടതും ..”.

“…..മോൻ അമ്മയെപ്പോലെയല്ലാ കേട്ടോ …. അവരുടെ മകനായ നിനക്ക് അവരുടെ ആർത്തി കിട്ടീട്ടില്ല …. ഈ കാലത്ത് മോൻ ചിന്തിക്കുന്നത് പോലെ ആരും ചിന്തിക്കില്ല …..”..

വക്കീൽ അങ്ങനെ പറഞ്ഞുകൊണ്ട് നടന്നങ്ങ് നീങ്ങി.

ഞാൻ ദൂരെ വാഹനങ്ങളുടെ നിരനിരയായുള്ള ഓട്ട പായ്ച്ചിൽ ജനാലയിലൂടെ നോക്കി നിന്നു. ഞാനൊരു കോടീശ്വരനായിരിക്കുന്നു.
കോടീശ്വരൻ …..

———————————————-

വീണ്ടും രണ്ടു ദിവസ്സം കടന്ന് പോയി. ആലീസിനെ കണ്ടതേ ഇല്ല. ഇനി അവൾ നാട്ടിലേക്കെങ്ങാനും പോയതാവുമോ ????.

മിക്ക ദിവസ്സം മുത്തച്ഛൻ വക്കിലിനെ വരുത്തികൊണ്ട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. നല്ല ക്ഷുഭിതനായിരുന്നു മുത്തച്ഛൻ. ആശുപത്രിയിലായിട്ടും അങ്ങോട്ടേയ്ക്ക് തിരിഞ്ഞു നോക്കാത്ത മകളോട് അടങ്ങാത്ത ദേഷ്യമാണ് അയാളെ വീണ്ടും പഴയ ആരോഗ്യവാനാക്കിയത്.മുത്തച്ഛന്റെ അവസ്ഥയും, അമ്മയുടെ തിരിഞ്ഞുനോക്കാത്ത പ്രകൃതവും എന്നിൽ വല്ലാത്ത ചിന്തകൾ ഉണർത്തി. എനിക്ക് അമ്മയോടുള്ള അടങ്ങാത്ത രോഷമായി പിന്നീടത് മാറി.

അങ്ങനെ ഒരു ദിവസ്സം മുത്തച്ഛനെ ICU വാർഡിൽ നിന്ന് മുറിയിലേക്ക് മാറ്റിയത് പെട്ടെന്നായിരുന്നു. എനിക്ക് അന്നേരം വലിയ സന്തോഷം തോന്നി. ഞാൻ അപ്പോൾ തന്നെ ദേവകിയോട് പുറപ്പെടാൻ പറഞ്ഞു. അവൾക്കും സന്തോഷം.

അന്ന് ഉച്ചയ്ക്ക് ഡോക്റ്റർ വിസിറ്റിൽ ഞാൻ അവളെ കണ്ടു.

എന്റെ ചുരുൾ മുടിക്കാരി ആലീസിനെ. അവളുടെ ഉണ്ടക്കണ്ണുകളിൽ വലിയ കുസൃതി ഒളിച്ച് കിടക്കുന്നു. ഞാനത് ആസ്വദിച്ചെങ്കിലും ഇത്രയും നാൾ കാണാത്തതിനെ പരിഭവം ഞാൻ കാണിച്ചു. ഡോക്റ്റർ മുറി വിട്ട് പോയതിന്റെ ഒപ്പം ആ നേഴ്‌സ് പിള്ളേരുടെ ഒപ്പം അവൾ പുറത്തേക്ക് പോയി. പോകുന്നതിന് മുന്നേ എന്നെ ഒന്ന് പാളി നോക്കി. ആ നോട്ടത്തിന്റെ വശ്യത അത്രയ്ക്കും മനോഹരമായിരുന്നു. എന്നിലെ പരിഭവം ഉരുകിയൊലിച്ച് പോകുന്നതായി ഞാനറിഞ്ഞു.

വൈകീട്ട് ചായ ഗ്ലാസ്സുമായി ഞാൻ ജനാലയുടെ അരികിൽ ദൂരവീക്ഷണം നടത്തുന്ന സമയം. പുറകിൽ നിന്ന് ഒരു ശബ്ദം.

“….. എന്താണ് … വല്ല കഥയുടെ പണിപ്പുരയിലാണോ ????”.

ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ആലീസ്. അവൾ നേരത്തേക്കാളും അതി സുന്ദരിയായിരിക്കുന്നു. ജലഅനാലിൽ നിന്നുള്ള കാറ്റിൽ അവളുടെ ചുള നീണ്ട മുടിയിഴകൾ അൽപ്പം ഇളകി കളിച്ചു. അവളുടെ കുട്ടിത്ത്വം മാരാത്ത് കവിളിൽ കുസൃതി വിടർന്നിരിക്കുന്നു.

ഞാൻ പരിഭവമെല്ലാം മറന്ന നിമിഷം……

“…. എവിടെയായിരുന്നു ഇത്രയ്മ് ദിവസ്സം …..”.

“…… നാട്ടിലേക്കൊന്ന് പോയി …..”.

“….. അപ്പോൾ മൊത്തത്തിൽ അടിച്ച് പൊളിയായിരുന്നു…..”.

“…..ഹാ … സാധാരണ അങ്ങനെയൊക്കെയായിരുന്നു …പക്ഷെ ഇപ്രാവശ്യം ….”.

അവൾ വാക്കുകൾ വിഴുങ്ങി, അവളുടെ മുഖം ചെറുതായി മങ്ങി.
“… വീട്ടിൽ വല്ല പ്രശനങ്ങൾ ????”.

“….. ഏയ് അങ്ങനെയൊന്നുമില്ല …. എന്തോ എനിക്ക് ഇപ്രാവശ്യം പോകാനേ തോന്നിയെ ഇല്ല….. ടിക്കറ്റിൻെറ കാശ് കളയണ്ടാ എന്ന് കരുതി പോയതാ …”.

“….. എന്താ അങ്ങനെ തോന്നാൻ ……”.

ഞാൻ അറിയാതെ ചോദിച്ചതിന് അവൾ ഉണ്ടക്കണ്ണുകൾ ഉരുട്ടി എന്നെ ദേഷ്യഭാവത്തിൽ നോക്കി. അവളുടെ വെളുത്ത കവിളുകൾ ചുവന്നു. ഇനിയും തനിക്ക് മനസ്സിലായില്ലേ എന്നൊരു ഭാവമായിരുന്നു അവളിലാകെ പ്രതിഫലിച്ചത്.

പെട്ടെന്നായിരുന്നു അവളുടെ നഴ്‌സിങ്ങ് ഹെഡ് കോറിഡോറിൽ നിന്ന് വിളിച്ചത്.

“….. ഇനിയും വരില്ലേ …തിരക്ക് കഴിഞ്ഞ് ഇങ്ങോട്ട് …”. ഞാൻ ആർത്തിയോടെ ചോദിച്ചു. ആ ഭാവം എനിക്ക് മറയ്ക്കാനും കഴിഞ്ഞില്ല.

അവളുടെ ചുവന്ന കവിളുകൾ പ്രകാശിച്ചു.

“…. വരൂല്ലോ ….വരാതിരിക്ക്യാതിരിക്കാൻ പറ്റില്ലല്ലോ …”.

കള്ളച്ചിരി ചിരിച്ച് അവൾ വേഗത്തിൽ നടന്നു.

ഇളകിയാടുന്ന കുഞ്ഞൻ ചന്തിയുടെ താളം നോക്കിക്കൊണ്ട് നിൽക്കുന്ന നേരത്താണ് അടുത്താരോ വന്നത് ഞാനറിഞ്ഞത്.

അമ്മ…..

“…… എന്താടാ ഇവിടെ …..”.

“……ഹേയ് … ഒരു പരിചയക്കാരിയാ …ഇവിടെയാ വർക്ക് ചെയ്യുന്ന്യേ …മുത്തച്ഛന്റെ രോഗവിവരങ്ങൾ പറയുകയായിരുന്നു …..”.

“……. എന്നിട്ടെന്താ പറഞ്ഞത് ……”. അമ്മയുടെ തറപ്പിച്ചുള്ള നോട്ടം.

“…ഏയ് ….അങ്ങനെയൊന്നുമില്ല…..”.

എനിക്കെന്താണ് പറയേണ്ടതെന്നറിയാത്ത നിമിഷമായിരുന്നു. അമ്മയെന്ന ഇരുത്തി മൂളിക്കൊണ്ട് മുറിയുടെ ഉള്ളിലേക്ക് കയറിപ്പോയി. ഞാൻ പുറകെയും.

കട്ടിലിൽ സുഖമായി കിടന്നുകൊണ്ട് മുത്തച്ഛൻ ടീവി കണ്ടുകൊണ്ട് സ്വയം ഒരു ഓറഞ്ച് പൊളിച്ച് തിന്നുകയായിരുന്നു. കണ്ടാൽ ഇക്ക വില നിന്നിങ്ങിയ മനിഷ്യനാണെന്ന് പറയുകയേ ഇല്ല,

Leave a Reply

Your email address will not be published. Required fields are marked *