Kambi Stories – ഹൈഡ്രാഞ്ചിയ പൂക്കൾ
Hydrangea Pookkal | Author : Sojan
ഏതാണ്ട് 20 വർഷങ്ങൾക്ക് മുമ്പാണ് ഈ കഥ നടന്നത്. ശ്യാം ടൗണിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയം. താമസത്തിനായി കൂട്ടുകാർ എല്ലാവരും ചേർന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു.
സാധാരണയായി ബാച്ചിലേഴ്‌സിന് വീട് വാടകയ്ക്ക് കിട്ടാറില്ല. ആരും കൊടുക്കാറില്ല എന്നതാണ് സത്യം.
ശ്യാമിനൊപ്പം പഠിക്കുന്ന ഒരു കട്ടപ്പനക്കാരൻ ജെറി ഉണ്ടായിരുന്നു. ജെറിയുടെ അമ്മയുടെ സഹോദരിയോ, അച്ഛന്റെ സഹോദരിയോ മറ്റോ ഒരു കന്യാസ്ത്രി ഉള്ളത് ആ ടൗണിലെ പ്രശസ്ഥമായ ഒരു ആശുപത്രിയിലെ നേഴ്‌സിങ്ങ് കോളേജിലെ പ്രിൻസിപ്പാൾ ആയിരുന്നു. ശ്യാം അവരെ ആ കാലത്ത് കണ്ടിട്ടില്ല – പറഞ്ഞു കേട്ടിട്ടേ ഉള്ളൂ..
സിസ്റ്ററിന്റെ പേര് നമ്മുക്ക് ബെറ്റി എന്ന് വിളിക്കാം. ( സിസ്റ്റർമാർക്ക് ബെറ്റി എന്ന പേരുണ്ടോ എന്തോ ?)
ശ്യാം ഒഴികെയുള്ളവർ ബെറ്റിയെ കണ്ടിട്ടുണ്ട്, അവർ ഹോസ്പിറ്റലിൽ സിസ്റ്ററിനെ പോയി കാണുകയും വീട് തരപ്പെടുത്തി കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ജെറിയുടെ അമ്മായി ആയതിനാൽ സിസ്റ്റർ പള്ളിയിലെ കാര്യസ്ഥരോട് പറഞ്ഞ് ബ്രോക്കർമാർ വഴി ലൂക്കാച്ചനിലെത്തുകയാണ് ചെയ്തത്.
ലൂക്കാച്ചന്റെ തറവാട് വീടാണ് ഇത്, പക്ഷേ പരിതാപകരം.!! മഴപെയ്താൽ ചോരും! എന്നിരുന്നാലും അത്യാവശ്യം സൗകര്യങ്ങൾ ഉള്ള ഓടിട്ട വീടായിരുന്നു അത്, ലൂക്കാച്ചൻ മുഴുവൻ പുതപ്പിച്ചിരുന്നു എന്ന് പറയാം. ഫർണ്ണീച്ചറുകൾ സഹിതമാണ് ആ വീട് വാടകയ്ക്ക് നൽകിയത്.
വീടിന്റെ ഒരു വശത്തായി ഒരു ഭിത്തിയോട് ചേർന്ന് പാറപൊട്ടിച്ച ഒരു ചെറിയ കുളമുണ്ട്. ഈ കുളത്തിൽ കടുത്ത വേനൽ വരെ ഉറവ ഉണ്ടായിരുന്നു. പിള്ളേരുടെ കുളിയും മറ്റും അവിടെ നിന്നായി. കുടിക്കാൻ എടുക്കില്ലെങ്കിലും ആ കുളത്തിലെ വെള്ളത്തിൽ തുണിയലക്കും, കുളിയും നിർബാധം നടന്നുവന്നു.
ബെറ്റിയുടെ പൂർണ്ണമായ നിയന്ത്രണത്തിലായിരുന്നു ശ്യാമും, ജെറി അലക്‌സും, അരുണും പ്രഭാകറും, ബെന്നി സെബാസ്റ്റ്യനും മറ്റും ആ വീട്ടിൽ താമസം ആരംഭിച്ചത്.
ശ്യാമാണ് ഏറ്റവും അവസാനം ഈ ഗ്യാങിൽ ചേരുന്നത്, അപ്പോഴേയ്ക്കും മറ്റ് മൂന്നുപേരും ആ വീട്ടിൽ സെറ്റായിക്കഴിഞ്ഞിരുന്നു.
അങ്ങിനെ കുഴപ്പമില്ലാതെ കാര്യങ്ങൾ മുന്നോട്ട് പോകുകയും, ശ്യാമിനെ ഒരു തവണ ആശുപത്രിയിൽ വരെ കൊണ്ടുവരണം എന്ന് ജെറിയോട് സിസ്റ്റർ പറഞ്ഞിരിക്കുന്ന സമയം.
ജെറിയുടെ കൂടെയുള്ള പയ്യൻമാർ എങ്ങിനുള്ളവർ ആണ് എന്ന് അറിഞ്ഞിരിക്കാനാണ് അതെന്ന് ശ്യാമിന് മനസിലായിരുന്നു.
അതിനാൽ തന്നെ ഒരു അളവ് ഉണ്ടാകും എന്ന മടികാരണം ശ്യാം നിവൃത്തിയുണ്ടെങ്കിൽ ഹോസ്പിറ്റലിലും, നേഴ്‌സിങ്ങ് കോളേജിന്റെ പരിസരത്തും പോകുന്നത് ഒഴിവാക്കി, ഇത് രണ്ടും ഒരു കോമ്പൗണ്ടിലായിരുന്നു.
അന്നാണ് ബെന്നി പോയി ബൈക്കിൽ നിന്നും വീണത്. കാല് ഒടിഞ്ഞു; വെറുതെ ഒടിഞ്ഞാൽ പ്ലസ്റ്റർ ഇട്ട് ആശുപത്രിവിട്ടാൽ മതി, ഇത് എല്ല് രണ്ടായി ഒടിയുകയും; നട്ടും ബോൾട്ടും ഇട്ട് മുറുക്കുകയും, കാലിൽ നല്ല ഭംഗിയിൽ ഒരു ആന്റീന ഫിറ്റാകുകയും ചെയ്തു.!! പോരാത്തതിന് വെയ്റ്റ് ഇട്ടാണ് കിടക്കുന്നതും.
ബെന്നിയുടെ ബന്ധുക്കൾ വന്നും പോയുമിരുന്നു, ദിവസങ്ങൾ കടന്നു പോയി. ബെന്നിയെ സന്ദർശിക്കാൻ ചെല്ലുന്ന കൂട്ടുകാരെ കാണുമ്പോഴേ ചാർച്ചക്കാർ പതിയെ വലിയാൻ തുടങ്ങി.
പണപരമായ കാര്യങ്ങൾ അവർ നോക്കിക്കോളും; എങ്കിലും ആശുപത്രിയിൽ കൂട്ടിരിക്കാൻ ബന്ധുക്കൾക്ക് എത്രകാലം സാധിക്കും. അവർ വൈകുന്നേരങ്ങളിൽ കൂട്ടുകാരിലാരേയെങ്കിലും ബെന്നിയെ ഏൽപ്പിക്കാൻ തുടങ്ങി.
ജെറിയോടുള്ള ബന്ധംവഴി ബെറ്റി സിസ്റ്ററും ബെന്നിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകിയിരുന്നു, പോരാത്തതിന് അവനൊരു തികഞ്ഞ ക്രിസ്ത്യാനിയും കൂട്ടത്തിൽ ഭേദവും ആയിരുന്നു.
ശ്യാം കൂട്ടിരുന്ന ഒരു ദിവസമാണ് ആദ്യമായി സിസ്റ്ററിനെ പരിചയപ്പെടാൻ ഇടവന്നത്.
പ്രിൻസിപ്പാള്, കർക്കശക്കാരി എന്നെല്ലാം കേട്ടപ്പോൾ ശ്യാം കരുതിയത് 60 വയസുള്ള നരച്ചു തടിച്ച ഒരു ഹിഡുംബിയെ ആയിരുന്നു. എന്നാൽ മുന്നിൽ വന്നതോ?
അതിസുന്ദരിയായ ഒരു സിസ്റ്റർ, നല്ല നിറവും മനോഹരമായ ദന്തനിരയും, ചിരിക്കുമ്പോൾ കണ്ണുകൾ അടഞ്ഞുപോകുന്ന ഒരു ഭാവവും!, കൈവെള്ളക്കകം മുഴുവൻ ചുമന്നിരിക്കുന്നു, ചുണ്ടുകളും ചോരച്ചുമപ്പ്!! അവർ നടക്കുന്നതിനു പോലും ഒരു താളമുണ്ടായിരുന്നു.
തലയിലെ തട്ടത്തിനിടയിലൂടെ ചുരുളുകളായി പുറത്തേയ്ക്ക് എമ്പാടും ചിതറി നിൽക്കുന്ന തലമുടി അവരുടെ കേശാഭാരത്തിന് തെളിവായിരുന്നു. അവ അവർക്ക് ഒരു പ്രത്യേക ഭംഗി എടുത്തു നൽകി.
ദീർഘവൃത്താകാരത്തിലുള്ള അവരുടെ മുഖവും, ആജ്ഞാശക്തി ദ്യോദിപ്പിക്കുന്ന കണ്ണുകളും ഇല്ലായിരുന്നെങ്കിൽ ഏതെങ്കിലും സിനിമാ നടി കന്യാസ്ത്രി വേഷം കെട്ടിയതാണെന്ന് തോന്നുകയുള്ളൂ.
സിസ്റ്റർ ആ മുറിയിലേയ്ക്ക് കടന്നുവന്നതേ കുട്ടി നേഴ്‌സുമാർ ഭയഭക്തി ബഹുമാനത്തോടെ മുയൽ കുഞ്ഞുങ്ങളെപ്പോലെ ഒരു മൂലയ്ക്ക് പതുങ്ങുന്നതും അവരുടെ മുഖത്തുണ്ടായിരുന്ന ചിരിമാഞ്ഞ് ഒരു ഭീകരജീവിയെ കണ്ട ഭാവം കടന്നു വരുന്നതും ശ്യാം ശ്രദ്ധിച്ചു.
അതിനാൽ തന്നെ ശ്യാം ഇരുന്നിടത്തു നിന്നും തനിയെ എഴുന്നേറ്റ് പോയി.
“ഇതാണോ ബെറ്റി സിസ്റ്റർ” എന്ന് ശ്യാമിന് മനസിലാകുന്നതിന് മുൻപ് അവർ ആപാദചൂടം ശ്യാമിനെ ഒന്ന് നോക്കി ; ചെറിയ മന്ദഹാസത്തോടെ “ശ്യാം ആണല്ലേ?” എന്ന് ചോദിച്ചു.
“അതെ” എന്ന ഉത്തരത്തിന് ശേഷം ശ്യാമിനെ ശ്രദ്ധിക്കാതെ ബെന്നിയുടെ സുഖവിവരങ്ങൾ അവർ ശേഖരിക്കുകയും, കാലിലെ വെയ്റ്റിനെപ്പറ്റിയും, ശരീരം സ്‌പോഞ്ച് ചെയ്യുന്നതിനുള്ള കാര്യങ്ങളെപ്പറ്റിയും നേഴ്‌സിങ്ങ് സ്റ്റുഡന്റുകളോട് ചില കൽപ്പനകൾ പുറപ്പെടുപ്പിക്കുന്ന അവസരത്തിലാണ് ശ്യാം മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ എല്ലാം നടത്തിയത്.
അവർ അവിടെ നിൽക്കുന്ന ഓരോ മിനിറ്റിലും അവരുടെ പ്രകടനത്തിന്റെ മാസ്മരീകതയാൽ പ്രായം ഒരോ വയസായി കുറയുന്നതായി ശ്യാമിന് തോന്നി.
എത്രവയസ് കാണും? ശ്യാം ആലോചിച്ചു..
കാഴ്ച്ചയിൽ 36 വയസ് പറയും, എന്നാൽ അവരുടെ സ്‌ക്കിന്നും ഒരു മേക്കപ്പുമില്ലാത്ത ചൊടികളുടെ ചുമപ്പും, മഠത്തിലമ്മമാരുടെ ഒട്ടും എക്‌സ്‌പോസ്ഡ് അല്ലാത്ത ഡ്രെസ് പോലും അരയിലെ നാടയാൽ അവർ ശരീരത്തിന്റെ നിമ്‌നോൻമതകൾ ആകുന്നത്ര പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നതായി തോന്നുന്ന വസ്ത്രവിധാനവും പ്രായം 30 വയസ് വരെ കുറയ്ക്കാം എന്ന് ശ്യാമിന് തോന്നി. എങ്കിലും 34 വയസെങ്കിലും അവർക്കുണ്ടായിരുന്നിരിക്കണം.
അതിനൊപ്പം തന്നെ അവനിത്ര കൂടി ചിന്തിച്ചു “ഹൊ ഈ വേഷത്തിലും ഈ പ്രായത്തിലും ഇവരിങ്ങിനാണെങ്കിൽ ചെറുപ്പത്തിൽ എന്തായിരുന്നിരിക്കണം?!!!”