ഹൈഡ്രാഞ്ചിയ പൂക്കൾ

“അറിയാമെന്ന് കരുതിക്കോ?”

അറിയാമെന്ന് പറഞ്ഞാൽ വെറും തിയറിയോ; അതോ പ്രാക്റ്റിക്കലോ? എങ്കിലും അത് ചോദിക്കാതെ ശ്യാം കുറെക്കൂടി എളിമയോടെ തന്റെ ഭാഗം ന്യായീകരിച്ചു..

“ഇതൊന്നും ഈ ലോകത്ത് നടക്കാത്ത കാര്യങ്ങളല്ലോ സിസ്റ്ററേ?” അവൻ പണിപ്പെട്ട് പറഞ്ഞൊപ്പിച്ചു.

“ഇതൊക്കെ തെറ്റല്ലേ ശ്യാമേ?” അവർ അത് പറയുമ്പോൾ ഒട്ടും ആത്മാർത്ഥത അവന് തോന്നിയില്ല.

“എനിക്ക് അങ്ങിനെ തോന്നുന്നില്ല.” ശ്യാം അങ്ങിനെ തന്നെ പറഞ്ഞു പിന്നെ തുടർന്നു.. “ഞാൻ അവളെ കെട്ടണം എന്നാണ് കരുതുന്നത്”

“അത് ഓരോരുത്തരുടേയും കാഴ്ച്ചപ്പാട്, അത് നിൽക്കട്ടെ ; നിനക്ക് ആ പെണ്ണുമായിട്ട് മാത്രമേ ബന്ധമുള്ളോ?”

ആരുമില്ലാത്ത സമയത്ത് ചെറുപ്പക്കാരനായ ഒരു പുരുഷനോട് ലൈംഗീകതയെക്കുറിച്ച് കുത്തിക്കുത്തി ചോദിക്കുന്ന ഇവരുടെ മോഡസ് ഓഫ് ഒപ്പറാണ്ടി ഏതാണ്ട് ശ്യാമിന് മനസിലായി തുടങ്ങിയിരുന്നു.

അവൻ അതിനാൽ തന്നെ ജാഗ്രതയോടെ സിറ്റുവേഷനിൽ നിന്നും പുറത്ത് കടക്കാതെ തന്നെ പതിയെ പറഞ്ഞു..

“അങ്ങിനെ ചോദിച്ചാൽ, ഞാൻ അതൊക്കെ സിസ്റ്ററിനോട് എങ്ങിനെയാ പറയുക?”

സിസ്റ്റർ താൽപ്പര്യപൂർവ്വം അവനെ കത്രിച്ച് നോക്കി.

“അത് കാര്യമാക്കേണ്ട, എന്നോട് പലരും ഇതുപോലുള്ള കാര്യങ്ങൾ ഡിസ്‌ക്ലോസ് ചെയ്യാറുണ്ട്, അപ്പോൾ ഏത് പ്രായത്തിൽ ഇതൊക്കെ തുടങ്ങി?” അവരുടെ മുഖത്ത് ഒരു കുസൃതി ചോദ്യത്തിന്റെ ഭാവം ഉണ്ടായിരുന്നു.

“അത് പിന്നെ..”

“സ്‌ക്കൂളിൽ പഠിക്കുമ്പോൾ മുതൽ..” അവർ ക്വസ്‌റ്റേണ ചോദിച്ചു; അപ്പോഴും ഒരു തമാശാണ് ചോദ്യത്തിൽ മുഴച്ചു നിന്നത്.

“ഉം” ഇങ്ങോട്ടിട്ട നമ്പർ മനസിലാക്കി തന്നെ അവൻ പ്രതിവചിച്ചു.

ഇവർ ഒന്നുകിൽ തന്നെ നശിപ്പിക്കും ഇല്ലെങ്കിൽ അവരെ തന്നെ തനിക്ക് നൽകും.. ആ വിശ്വാസം ഒരോ നിമിഷവും അവനെ കൂടുതൽ ധൈര്യവാനാക്കി.

എന്നാൽ പേർസണലായ ഒരു കാര്യം ഒരു കന്യാസ്ത്രി കിള്ളികിള്ളി ചോദിക്കുന്നതിന്റെ വിമ്മിഷ്ടത്താൽ അവൻ ട്രാക്ക് ഒന്ന് മാറ്റാൻ തീരുമാനിച്ചു.

അവരുടെ കരം പതിയെ തുടയിൽ നിന്നും എടുത്തുമാറ്റി അവൻ – സെറ്റിയിൽ നിന്നും എഴുന്നേറ്റ് കൈകാലുകൾ വിടർത്തി ക്ഷീണം അകത്തി തല ചെരിച്ച് സിസ്റ്ററിനെ നോക്കി ചിരിച്ചു കാണിച്ചു.

“നീ എന്റെ അടുത്തു നിന്ന് രക്ഷപെടാൻ നോക്കേണ്ട” അവർ വിനോദഭാവത്തിൽ മൊഴിഞ്ഞു.

“എയ് അല്ല സിസ്റ്ററേ, സിസ്റ്റർ വന്നിട്ട് കുടിക്കാൻ ഒന്നും തന്നില്ലല്ലോ? ഞാൻ നാരങ്ങ ഉണ്ടോ എന്ന് നോക്കട്ടെ.”

“നിന്റെ നാരങ്ങായും ഓറഞ്ചും ഒന്നും എനിക്ക് വേണ്ട, ഇവിടെ വന്നിരി.. എനിക്ക് ചിലതു കൂടി അറിയാനുണ്ട്.”

അത് അവർ പറയുമ്പോൾ അവൻ ശരിയായി ഞെട്ടി, കാരണം ആ വാക്കുകൾ വന്നത് അധികാരഭാവത്തിൽ ആയിരുന്നില്ല, മറിച്ച് മനസിന്റെ ലോലതന്ത്രികളിൽ ആരോ ഉണർത്തിവിട്ട സ്വരസഞ്ചയങ്ങളുടെ ഈണത്തിൽ ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വിവിധ തലങ്ങളിലായിരുന്നു.

അതെ – ഇതൊരു സ്ത്രീയുടെ സ്വരമാണ്, അവളുടെ രഹസ്യാത്മകമായ മർമ്മര ശബ്ദം. പുരുഷന്റെ അടുത്ത് മാത്രം പ്രകടിപ്പിക്കുന്ന ഗൂഡവികാരങ്ങളുടെ അകമ്പടിയോടെ മാത്രം കേൾക്കാൻ സാധിക്കുന്ന സ്വരം.

അവൻ അനങ്ങാതെ ഒരു നിമിഷം അവരെ തന്നെ നോക്കി നിന്നു. അവർ എഴുന്നേറ്റ് ഇരട്ട സീറ്റുള്ള സെറ്റിയിൽ ഇരുന്നു, അവനെ കൈകാട്ടി വിളിച്ചു. ആ മുഖത്ത് തെല്ല് ജാള്യത പടർന്നിരുന്നു.

അവൻ അത് മനസിലാക്കി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ച് അവരുടെ അടുത്ത് സ്വൽപ്പം മാറി തന്നെ ഇരുന്നു.

എന്താണ് ഇനി സംഭവിക്കാൻ പോകുക? അനിശ്ചിതത്ത്വം.

അവൻ സംസാരിക്കാൻ മറന്ന് അവരുടെ അടുത്ത് ഇനി എന്ത് എന്നമട്ടിൽ ഇരിപ്പുറപ്പിച്ചു.

“നിന്റെ ആ പെൺകുട്ടിക്ക് അറിയാമോ മറ്റ് പലരുമായി നിനക്ക് ബന്ധമുണ്ടായിരുന്നു എന്ന്?”

“എനിക്ക് മറ്റ് പെൺകുട്ടികളുമായി ഒരു ബന്ധവും ഇല്ല.”

“സത്യം?”

“സത്യം”

“ഇല്ല”

“ഏതുതരം ബന്ധമായിരുന്നു എന്ന് ചോദിക്കേണ്ടല്ലോ അല്ലേ?”  പെട്ടെന്ന് വീണ്ടും അവർ വിനോദഭാവം കൈക്കൊണ്ടു.

“ഹൊ ഈ ചെറുപ്രായത്തിൽ തന്നെ … നീ ആള് മോശമില്ലല്ലോ?” പകുതി തന്നോട് എന്നപോലാണ് അവരത് അവതരിപ്പിച്ചത്.

അവൻ ചെറുതായി ഒന്ന് പതറി..

“അങ്ങിനൊന്നുമില്ല.”

“ഉം ഉം മനസിലായി”

“പോ സിസ്റ്ററേ”

“നിന്നെ കണ്ടാൽ അറിയാം നീ ആളത്ര ശരിയല്ല എന്ന്.” അവർ തമാശ രൂപേണ പറഞ്ഞു.

അവൻ “അല്ലാ” എന്നും “ആണ്” എന്നും പറയാതെ അവരെ നോക്കി ചിരിച്ചു.

“ഉം, എന്താ ശരിയല്ലേ?”

അവർ വിടാൻ ഭാവമില്ല എന്ന് മനസിലായപ്പോൾ അവൻ പറഞ്ഞു,

“സിസ്റ്ററിനെ കണ്ടാലും അതു തന്നെ പറയും.”

“ഏത് ഈ ഞാനോ?”

“ഉം എന്താ അല്ലേ?”

അവർ അവനെ സാകൂതം നോക്കി.

“നിനക്കെന്താ അങ്ങിനെ തോന്നാൻ?”

“ഞാൻ പെണ്ണുങ്ങളെ കുറെ കണ്ടിട്ടുള്ളതാണെന്ന് കൂട്ടിക്കോ.”

“ഓഹോ, അപ്പോൾ എന്നെ കണ്ടിട്ട് എന്ത് തോന്നി?”

“ആ തോന്നിയതാണ് ഞാൻ പറഞ്ഞത്.”

“എന്ത്?”

“സിസ്റ്ററിനും ഒരു വഷളത്തരം മുഖത്തുണ്ട് എന്ന്.”

“അയ്യോടാ? ഞാൻ ആ ടൈപ്പ് ഒന്നുമല്ല..”

“പിന്നെ.. വെറുതെ ഇരിക്ക് സിസ്റ്ററെ.”

“അതെന്താടാ?”

“സിസ്റ്ററിന് എന്നോട് എന്തോ പറയണമെന്നില്ലേ?”

“എന്ത്?”

“എന്തൊക്കെയോ വേണമെന്നില്ലേ?” അനാവശ്യമായ അധികാരം അവർ എടുത്ത സ്ഥിതിക്ക് തനിക്കും ഇനി ആകാം.

“പിന്നെ, നിനക്ക് അങ്ങിനെ തോന്നിയോ?”

“ഉം തോന്നി.”

“എന്നാൽ അങ്ങിനൊന്നും ഇല്ല.”

“അത് ചുമ്മാ..” അവൻ വിട്ടില്ല

“അല്ലെടാ.”

“അതേടാ.”

അവർ പൊട്ടിച്ചിരിച്ചു.

ഒരു ഹൈഡ്രാഞ്ചിയ പൂക്കുല കാറ്റത്ത് ഇളകിയാടുന്നതുപോലെ.

“നീ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാണ്.”

“ഞാൻ ആലോചിച്ച് കൂട്ടുന്നതൊന്നുമല്ല, സിസ്റ്റർ ആളത്ര വെടിപ്പല്ല, അല്ലെങ്കിൽ എന്റെ കൂട്ടുകാരുമായി ഈ തരം വിഷയങ്ങൾ സംസാരിക്കാൻ എങ്ങിനെ സാഹചര്യം സിസ്റ്ററിന് വന്നു.”

അവർ ചെറുതായി ഒന്ന് ഇരുന്നതുപോലെ തോന്നി.

“അത് പിന്നെ.. നിന്നെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞതാണ്.”

“അയ്യോ ഒന്നും അറിയാത്ത ഒരു പാവം.” അവർ വെറുതെ അത് പറയില്ല എന്നത് ഉറപ്പ്.

“എടാ” സിസ്റ്റർ തമാശ് രീതിയിൽ ഒരു താക്കീതോടെ വിളിച്ചു.

“ഒന്നു ചുമ്മാതിരി സിസ്സ്റ്ററേ.”

“എടാ നീ എന്തൊക്കെയാ ഈ പറയുന്നത്?”

“സിസ്റ്റർ എന്നോട് എന്തൊക്കെയാ ചോദിച്ചത്?”

“അത് നിന്നോടുള്ള ഇഷ്ടം കൊണ്ടല്ലേ?”

“ഒഹോ, അതെന്തിഷ്ടമാ?”

“അതൊരിഷ്ടം.  പക്ഷേ നീ എന്നെ തീരെ മൈൻഡ് ചെയ്തില്ല. നിനക്കെന്താണ് എന്നോട് ഒരു പിണക്കം?”

“എനിക്ക് ഒരു പിണക്കവുമില്ല സിസ്റ്ററെ.”

“പിന്നെ നിന്നെ കോളേജിലേയ്ക്ക് ഇപ്പോൾ കാണാറില്ലല്ലോ?” അവരുദ്ദേശിച്ചത് നേഴ്‌സിങ്ങ് കോളേജ് ആണെന്ന് മനസിലായി.

“അത് പിന്നെ ബെന്നിയും മറ്റും..”

“ബെന്നിയോട് നിനക്ക് എന്തോ ഒരു ദേഷ്യമുണ്ടല്ലേ? ഞങ്ങളുടെ അടുപ്പം ആണ് കാരണം?”

അവർ പെട്ടെന്ന് കാര്യങ്ങൾ മനസിലാക്കുന്നു എന്നും, നേഴ്‌സിങ്ങ് മാത്രമല്ല സൈക്യാട്രികൂടി ചേരും എന്നും അവനു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *